<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-7980476699017651180</id><updated>2012-02-01T21:30:46.736-08:00</updated><category term='ലേഖനം'/><category term='ഓര്‍മ്മ'/><category term='യാത്രാകുറിപ്പുകള്‍'/><category term='കഥ'/><category term='ഫീച്ചര്‍'/><category term='അനുഭവം'/><category term='പലവക'/><title type='text'>സെന്‍റര്‍കോര്‍ട്ട്</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default?max-results=100'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>78</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-7980476699017651180.post-6743201752549441186</id><published>2012-01-28T00:01:00.000-08:00</published><updated>2012-01-30T07:53:36.734-08:00</updated><category scheme='http://www.blogger.com/atom/ns#' term='യാത്രാകുറിപ്പുകള്‍'/><title type='text'>ശകുന്തളയില്ലാത്ത കണ്വാശ്രമത്തില്‍</title><content type='html'>&lt;a href="http://3.bp.blogspot.com/-_PxtQG6jRco/TyOWArWLieI/AAAAAAAACH4/IPb5ibG6RPk/s1600/ppp.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 309px; height: 232px;" src="http://3.bp.blogspot.com/-_PxtQG6jRco/TyOWArWLieI/AAAAAAAACH4/IPb5ibG6RPk/s320/ppp.jpg" border="0" alt=""id="BLOGGER_PHOTO_ID_5702566491561101794" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;തണുത്ത് വിറക്കുന്നൊരു പ്രഭാതത്തില്‍  തമിഴ്നാട് ഫോറസ്റ്റ് വകുപ്പിന്‍റെ  ഊട്ടി ഓഫീസിലേക്ക് കയറി ചെന്നത് ഒട്ടും പ്രതീക്ഷയില്ലാതെയാണ്‌.  &lt;br /&gt;മുന്നില്‍ ഇരിക്കുന്ന സോളമന്‍  എന്ന ഡ്യൂട്ടി ഓഫീസറുടെ സുന്ദര മുഖത്തിന്‌ ചേരാത്തതായി ഒന്നേയുള്ളൂ. ഭംഗിയായി ഒതുക്കി വെച്ച കൊമ്പന്‍ മീശ, പക്ഷെ എന്‍റെ ആത്മവിശ്വാസം ചോര്‍ന്നു പോകാന്‍ അത് ധാരാളമായിരുന്നു.  &lt;br /&gt;വന്ന കാര്യം പറഞ്ഞു. &lt;br /&gt;"മസിനഗുഡി  ഫോറസ്റ്റ് ഗസ്റ്റ് ഹൗസില്‍ രണ്ട് ദിവസം താമസിക്കാന്‍ അനുമതി വേണം". &lt;br /&gt;ഒറ്റവാക്കില്‍ ഉത്തം കിട്ടി. "എല്ലാം ബുക്കിംഗ് ആണ്". &lt;br /&gt;&lt;br /&gt;ഇവിടെ താമസിക്കാന്‍ അനുമതി ഈ ഊട്ടി ഓഫീസില്‍ നിന്ന് വാങ്ങണം. എല്ലാ സര്‍ക്കാര്‍ ഓഫീസിന്‍റെയും പൊതുസ്വഭാവം ഒന്നാവും എന്നറിയാന്‍ വല്യ ബുദ്ധി വേണ്ടല്ലോ. പക്ഷെ ഇത് നാട് വേറെയാണ്. അതുകൊണ്ട് ഡീലിംഗ് അല്പം സെന്റിമെന്റല്‍  ആക്കിയപ്പോള്‍ കൊമ്പന്‍ മീശക്കുള്ളിലെ നല്ല മനസ്സ് കനിഞ്ഞു . കേരളത്തില്‍ നിന്നും മസിനഗുഡി കനവുകളും പേറി വന്ന ഞങ്ങളോട് വളരെ സ്നേഹത്തോടെ സംസാരിക്കുകയും രണ്ട് ദിവസത്തേക്ക്  താമസം ശരിയാക്കി തരികയും ചെയ്തു. &lt;br /&gt;നന്ദി ഓഫീസര്‍ .... ഈ സ്നേഹത്തിനും നല്ല മനസ്സിനും.&lt;br /&gt;&lt;br /&gt;ഫ്ലവര്‍ ഷോയും ദേവദാരു മരങ്ങളും മഞ്ഞും വിരുന്നൂട്ടിയ നീലഗിരി താഴ്വാരങ്ങളിലെ  ദിവസങ്ങളെ മാറ്റി വെച്ച്  ഞാന്‍ ക്യാമറ മസിനഗുഡിയിലെ വിസ്മയിപ്പിക്കുന്ന കാനന ഭംഗിയിലേക്ക്  തിരിച്ച്‌ വെക്കട്ടെ..&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/-xWtt8I5YyXk/TyOWti3uTAI/AAAAAAAACIE/DTs7wYM-7C4/s1600/shakunthala.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 214px;" src="http://2.bp.blogspot.com/-xWtt8I5YyXk/TyOWti3uTAI/AAAAAAAACIE/DTs7wYM-7C4/s320/shakunthala.jpg" border="0" alt=""id="BLOGGER_PHOTO_ID_5702567262379985922" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ശരിക്കുമൊരു കണ്വാശ്രമം തന്നെ ഇവിടം. ദുഷ്യന്തനേയും ശകുന്തളയേയും നമുക്ക് തല്‍ക്കാലം മാറ്റി നിര്‍ത്താം. പകരം മറ്റെല്ലാ ആശ്രമ കാഴ്ചകളും ഇവിടുണ്ടല്ലോ. പഴമയുടെ  മോടിയുള്ള ഈ ഗസ്റ്റ് ഹൗസിന്‍റെ  മുറ്റത്തിരുന്നാല്‍ മുന്നിലൂടെ ഒഴുകുന്ന കാട്ടരുവി കാണാം. ചെറിയ പാറകള്‍ക്കിടയിലൂടെ  ഒഴുകുന്ന കണ്ണാടി  ചില്ലുകള്‍ പോലെയുള്ള വെള്ളം. അത്  കുടിക്കാന്‍ വരുന്ന മാനുകള്‍. കുറ്റിച്ചെടികളുടെ  ഉള്ളില്‍ നിന്നും നാണം കുണുങ്ങി പതുക്കെ പുറത്ത്‌ വരുന്ന മയിലുകള്‍,മരങ്ങള്‍. ഇവയെല്ലാം ചേര്‍ന്ന് ഒരു കണ്വാശ്രമം തന്നെ സങ്കല്‍പ്പിച്ചെടുക്കാം നമുക്കിവിടെ. കാട്ടു വള്ളികള്‍ തൂങ്ങി കിടക്കുന്ന അരയാലിന്‍റെ  ചുവട്ടിലെ ഈ മതിലില്‍ ഇരുന്ന്  കാഴ്ച്ചകള്‍ കണ്ടിരിക്കാന്‍ എന്ത് സുഖമാണ്. പ്രകൃതിയുടെ ഭാവപകര്‍ച്ചക്ക്  കാതോര്‍ത്ത്‌  അലസതയെ ആഘോഷമാക്കി ഇങ്ങിനെ ഇരിക്കാന്‍ ഞാനേറെ ഇഷ്ടപ്പെടുന്നു.  പുള്ളിമാനുകള്‍ക്കും   മയിലുകള്‍ക്കും നമ്മളോട്   ഒട്ടും അപരിചിത ഭാവം ഇല്ലാത്തതിന് കാരണം ശകുന്തളയുടെ സ്നേഹത്തോടെയുള്ള തലോടലിന്റെ ഓര്‍മ്മകള്‍ അവരുടെ മനസ്സില്‍ ഉള്ളത് കൊണ്ടായിരിക്കുമോ..? എന്നാലും ഒരു ഒളികണ്ണ്  എപ്പോഴും അവര്‍ക്കുള്ളത് ഇത് മാറിയ കാലമാണ് എന്നൊരു തോന്നല്‍ ഉള്ളതുകൊണ്ടാവണം. &lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/-Rt85deNDJmU/TyOW6MDGweI/AAAAAAAACIQ/hX125N3LBPE/s1600/river.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/-Rt85deNDJmU/TyOW6MDGweI/AAAAAAAACIQ/hX125N3LBPE/s320/river.jpg" border="0" alt=""id="BLOGGER_PHOTO_ID_5702567479592010210" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പുലര്‍മഞ്ഞ് ചിത്രം വരയ്ക്കുന്ന "മസിനഗുഡി" യന്‍ പ്രഭാതം ആസ്വദിക്കാന്‍ നേരത്തെ തന്നെ എഴുന്നേറ്റു . കാണ്വാശ്രമത്തിലെ ആതിഥേയരായ മാനുകളും മയിലുകളും കാലത്ത് തന്നെ ഇറങ്ങിയിട്ടുണ്ട് ദര്‍ശനം നല്‍കാന്‍ .  പേരറിയാത്ത കുറെ വര്‍ണ്ണകിളികള്‍  കാടിന്‍റെ സുപ്രഭാതം പാടുന്നു. ഈ കാട്ടരുവിക്ക് ഇത്രയും ഭംഗിയും ശാന്തതയും ഉണ്ടാവാന്‍ കാരണം  പണ്ട് ഇതിന്‍റെ തീരത്ത് തപസ്സിരിന്നിരുന്ന മുനിമാരെ കുറിച്ചോര്‍ത്തിട്ടാവുമോ ? ആരെയും ശ്രദ്ധിക്കാതെ ഒറ്റയ്ക്ക് നില്‍ക്കുന്ന ആ പേടമാനിന്‍റെ കണ്ണുകളില്‍ കാണുന്നത്  ദുഷ്യന്തനെ കാണാതെ വിഷമിക്കുന്ന ശകുന്തളയുടെ വികാരമാണോ..? പക്ഷെ എല്ലാം  കൂടി ചേര്‍ന്ന പ്രസന്നമായ   ഈ പ്രകൃതിയില്‍ ഞാനനുഭവിക്കുന്നതും ഒരു താപസന്‍റെ    സന്തോഷവും ഏകാഗ്രതയും തന്നെ.  &lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/-DYa7CPrFoZI/TyOXG0AlCJI/AAAAAAAACIc/WqO6pEFhdmg/s1600/deers.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://2.bp.blogspot.com/-DYa7CPrFoZI/TyOXG0AlCJI/AAAAAAAACIc/WqO6pEFhdmg/s320/deers.JPG" border="0" alt=""id="BLOGGER_PHOTO_ID_5702567696477259922" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ജോസഫ് എന്ന മാവേലിക്കരക്കാരനാണ് ഇവിടത്തെ കാവല്‍ക്കാരനും കുക്കും. അടുത്ത വര്‍ഷം റിട്ടയര്‍ ആകുന്നതിന്‍റെ സങ്കടത്തില്‍ ആണ് പുള്ളി. നാട്ടില്‍ പോകുന്നതില്‍ സന്തോഷം ഉണ്ടെങ്കിലും വര്‍ഷങ്ങളായി ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ കാടും ചുറ്റുപ്പാടും ഇനി തനിക്ക് അന്യമായി പോകുമല്ലോ എന്ന  വിഷമവും അച്ചായന്‍ പങ്കുവെച്ചു. &lt;br /&gt;&lt;br /&gt;അരുവിയോട് ചേര്‍ന്ന് കാഴ്ചകള്‍ കണ്ട്‌ സ്വയം മറന്നു നില്‍ക്കുകയാണ്  ഹോളണ്ടുക്കാരന്‍ ആല്‍ബര്‍ട്ടും  അവന്‍റെ പുതുമണവാട്ടി കാതറിനും. ഹണിമൂണിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എന്‍റെ നാടിനെ തിരഞ്ഞെടുത്ത ഈ ഡച്ച് ജോടികളോട് എനിക്ക് ആദരവ് തോന്നി. കൂടെ ഈ കാടിന്റെ ഭംഗിയില്‍ പുതു ദാമ്പത്യത്തിന്റെ മധുരം  ആസ്വദിക്കുന്ന  മനസ്സും അത്ഭുതമായി  . ഇന്ത്യയെ സ്നേഹിക്കുന്ന ഇവരെ പരിചയപ്പെടാനും സുഹൃത്തുക്കള്‍ ആവാനും എനിക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. ഞങ്ങള്‍ സ്നേഹപ്പൂര്‍വ്വം നല്‍കിയ ചായ കുടിച്ചു കൊണ്ട് അവര്‍ നമ്മുടെ നാട് നല്‍കിയ അനുഭവത്തിന്‍റെ  സന്തോഷ വര്‍ത്തമാനങ്ങള്‍ പങ്കു വെച്ചു. ഒരു മാസം നീളുന്ന  ഭാരത യാത്രയില്‍ നോര്‍ത്തും കഴിഞ്ഞ് സൗത്തിലേക്ക് എത്തിയതേ ഉള്ളൂ. നുണക്കുഴി വിരിയുന്ന പുഞ്ചിരിയുമായി താജ്മഹല്‍ കണ്ട അനുഭവത്തിന്‍റെ ആവേശം കാതറിന്‍ പറയുമ്പോള്‍ കേട്ടിരിക്കുന്ന ഞങ്ങള്‍ക്ക് പോലും കാണാത്ത താജിനെ  കുറിച്ചോര്‍ത്തു സങ്കടം തോന്നി. കാതറിനുമായി ഞാന്‍ കൂടുതല്‍ സംസാരിക്കുന്നു എന്ന ഹഫിയുടെ പരാതി ഞാന്‍ തല്‍ക്കാലം  കേട്ടില്ലെന്ന് നടിച്ചു. പക്ഷെ കാതറിനൊരു വെസ്റ്റെണ്‍ ശകുന്തളയുടെ ച്ഛായയുണ്ടോ..? വേണ്ട. നമ്മുടെ കഥകളും സംസ്കാരവും നമ്മുടേത്‌ മാത്രമായി നില്‍ക്കട്ടെ അല്ലേ..? &lt;br /&gt;&lt;br /&gt;ഇനി ഇവരുടെ യാത്ര കേരളത്തിലെക്കാണ്. ആലപുഴയില്‍ ഹൗസ്  ബോട്ടില്‍ ഒരു ദിവസം എന്ന സ്വപ്നത്തില്‍ ആണവര്‍. കേരള യാത്രയെ കുറിച്ച് നല്ല തയ്യാറെടുപ്പ് ഉണ്ട് . അവരുള്ള ദിവസം കോഴിക്കോട് ഞാന്‍ ഉണ്ടാവില്ല എന്നോര്‍ത്തപ്പോള്‍ ഇത്തിരി സങ്കടം തോന്നാതിരുന്നില്ല. ഒരു കോഴിക്കോടന്‍ ഡിന്നര്‍ നഷ്ടപ്പെടുന്ന വിഷമം അവരും മറച്ചു  വെച്ചില്ല. പെട്ടൊന്നടുത്ത് അതേപോലെ പിരിയേണ്ടി വന്നപ്പോള്‍ ഇത്തിരി വിഷമം തോന്നി ഞങ്ങള്‍ക്ക്. പക്ഷെ അടുത്ത അവധിക്കാലത്ത്‌ നാട്ടിലെത്തിയപ്പോള്‍ ഉമ്മ എടുത്തു തന്ന അല്പം വൈകിയ ഒരു കത്ത് എടുത്ത് വായിച്ചപ്പോള്‍ എനിക്ക് അത്ഭുതമല്ല തോന്നിയത്. ആ ചെറിയ ഇടവേളയിലെ സൗഹൃദത്തിന്  നന്ദി പറഞ്ഞ് ആ സ്നേഹിതന്‍ അയച്ച കത്ത് എനിക്കെന്തുമാത്രം സന്തോഷം നല്‍കി.  വഴിയമ്പലങ്ങളില്‍ പരിചയപ്പെട്ട് വിടപറഞ്ഞു പോകുന്നവരുടെ ഭാഷ അല്ലായിരുന്നു അതിന്. പക്ഷെ പ്രിയ സ്നേഹിതാ .. എഴുതാതെ പോയ  മറുപടിയിലെ അക്ഷരങ്ങള്‍  നന്ദി കേടിന്‍റെ  ഭാഷയില്‍ എന്നെ തിരിഞ്ഞു കുത്തുന്നുണ്ട്. മാപ്പ് .&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/-8vyWypAyrVY/TyOXXX_nhwI/AAAAAAAACIo/agtgQe5Dkok/s1600/waterfalls.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 241px;" src="http://2.bp.blogspot.com/-8vyWypAyrVY/TyOXXX_nhwI/AAAAAAAACIo/agtgQe5Dkok/s320/waterfalls.jpg" border="0" alt=""id="BLOGGER_PHOTO_ID_5702567981014812418" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഭാഷ അറിയില്ലെങ്കിലും ഹൃദയം കൊണ്ട് ഒരു ആത്മബന്ധം സ്ഥാപിച്ച കാതറിന്‍ പോയപ്പോള്‍ ഹഫിക്കും സങ്കടം തോന്നി. വൈകുന്നേരം ട്രക്കിംഗ് ഉണ്ട്. കാടിന്‍റെ ഉള്ളിലൂടെ ഫോറസ്റ്റ് വകുപ്പിന്‍റെ കണ്ണാടി ചില്ലിട്ട വാഹനത്തില്‍ യാത്ര രസകരമാണ്. നമ്മളേക്കാള്‍  അനുസരണ ആണ് കാട്ടുമൃഗങ്ങള്‍ക്ക്. അവസാനം ഒരു വെള്ളച്ചാട്ടത്തിനരികെ വണ്ടി നിര്‍ത്തി. എത്ര താഴ്ചയിലേക്ക് ആണ് വെള്ളം പതിക്കുന്നത് . കാല് തെറ്റിയാല്‍ പൊടി പോലും കിട്ടില്ല. അപ്പുറം കാട് തന്നെ. ആനക്കൂട്ടങ്ങള്‍ നിറയെ കാണാം. ഹൃദയം നിറഞ്ഞ കാനന  കാഴ്ചകള്‍ കണ്ട്‌ ഞങ്ങള്‍ വീണ്ടും ഗസ്റ്റ് ഹൗസിലെത്തി. കാടിനകത്തെ താമസത്തിന് പൊതു സ്വഭാവം ആണ്. അതുകൊണ്ട് തന്നെ ഈ രാത്രി നല്‍കിയ  അനുഭവം ഞാന്‍ പറയാന്‍ ശ്രമിച്ചാല്‍ എന്‍റെ തന്നെ മറ്റു പോസ്റ്റുകളിലെ വാക്കുകള്‍ കയറി വരുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. കാരണം കാട്ടിലെ രാത്രികള്‍ മറ്റു സ്ഥലങ്ങളിലേത് ഞാന്‍ പറഞ്ഞിട്ടുണ്ട് മുമ്പ്. എന്നാലും കാട്ടരുവിയുടെ  ശബ്ദവും കാടിന്‍റെ നിശബ്ദതയെ ഭേദിച്ച് കടന്ന് വരുന്ന കാട്ടുമൃഗങ്ങളുടെയും പക്ഷികളുടെയും  ശബ്ദവും നിറഞ്ഞ ഒരു രാത്രിയുറക്കം സങ്കല്‍പ്പിച്ചു നോക്കൂ. വാക്കുകള്‍ക്കപ്പുറമുള്ള അനുഭൂതിയാണത് .&lt;br /&gt;&lt;br /&gt;ഓരോ യാത്രകളും നല്‍കുന്നത് ഓരോ അനുഭവങ്ങള്‍ ആണ്. പുതിയ സ്ഥലങ്ങള്‍ , മനുഷ്യര്‍, അവരുടെ ജീവിതം , ആഘോഷം അങ്ങിനെ ഒരുപാടൊരുപാട്. പിന്നെയുമുണ്ടല്ലോ. വഴിയമ്പലങ്ങളില്‍ പാഥേയവും പുഞ്ചിരിയുമായി   സ്വീകരിച്ചവര്‍,  ഒരു നോട്ടത്തില്‍ മനസ്സില്‍ കടന്ന്  കൂടിയവര്‍ , ഒരു ചിരി സമ്മാനമായി നല്‍കി കടന്നുപോയവര്‍, അറിയാത്ത സ്ഥലങ്ങളില്‍ സഹോദരന്മാരെ പോലെ നിസ്വാര്‍ത്ഥമായി ഒപ്പം നിന്നവര്‍ , കൂടെ ദൈന്യത നിറഞ്ഞ മുഖങ്ങള്‍. ഓരോ യാത്രയും തുറക്കുന്നത് പുതിയൊരു ലോകത്തിലേക്കാണ്. ഓര്‍മ്മകളുടെ പുസ്തക താളുകളിലേക്ക് എഴുതി ചേര്‍ക്കാന്‍ എത്രയെത്ര അദ്ധ്യായങ്ങള്‍...!&lt;br /&gt;&lt;br /&gt;കാട്ടുവഴികളും നാട്ടുവഴികളും താണ്ടി  അനുഭവങ്ങളുടെ പുതിയ ലോകത്തിലേക്കും  കാഴ്ച്ചകളിലേക്കും തുറക്കുന്ന മറ്റൊരു യാത്രയുടെ സ്വപ്നത്തില്‍ ആണ് ഞാന്‍ .&lt;br /&gt;&lt;br /&gt;ചിത്രങ്ങള്‍ ( വിക്കി / ഗൂഗിള്‍ /സ്വന്തം)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-6743201752549441186?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/6743201752549441186/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2012/01/blog-post_27.html#comment-form' title='61 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/6743201752549441186'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/6743201752549441186'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2012/01/blog-post_27.html' title='ശകുന്തളയില്ലാത്ത കണ്വാശ്രമത്തില്‍'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-_PxtQG6jRco/TyOWArWLieI/AAAAAAAACH4/IPb5ibG6RPk/s72-c/ppp.jpg' height='72' width='72'/><thr:total>61</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-1220133699273506994</id><published>2012-01-16T00:01:00.000-08:00</published><updated>2012-01-18T06:02:54.324-08:00</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>പുഴയെപ്പോലെ ചിരിക്കുന്നവര്‍</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-9XxEG4e3fwg/TxPZl6dKfDI/AAAAAAAACHY/AiKGqK-mUXk/s1600/kl.JPG" imageanchor="1" style="margin-left:1em; margin-right:1em"&gt;&lt;img border="0" height="300" width="400" src="http://3.bp.blogspot.com/-9XxEG4e3fwg/TxPZl6dKfDI/AAAAAAAACHY/AiKGqK-mUXk/s400/kl.JPG" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;പതിവുള്ള ചെറിയ തിരക്കുകള്‍ കാണുന്നില്ല ഇന്ന്.  ഇലക്ട്രിക് പോസ്റ്റിന്മേല്‍ പുതിയ സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കുകയാണ് ഒരു പയ്യന്‍ . തൊട്ടപ്പുറത്തെ   മരമില്ലില്‍ നിന്നും ജോലിക്കാരുടെ ചെറിയ ശബ്ദവും ഒഴിച്ചാല്‍ പൊതുവേ ശാന്തമാണ് പുഴയോരം. ചീനിയുടെ ചുവട്ടില്‍ വണ്ടി പാര്‍ക്ക് ചെയ്ത് മുഹമ്മദ്‌ കാക്കയുടെ കടയിലേക്ക് നടന്നു . ചീനി മരങ്ങള്‍ ഇപ്പോള്‍ അപൂര്‍വ്വമായേ കാണാറുള്ളൂ. പണ്ട് എന്‍റെ ഗ്രാമത്തിന്റെ നടുവിലും ഉണ്ടായിരുന്നു വലിയൊരു ചീനിമരം. ഇവിടെയെത്തുമ്പോഴെല്ലാം ആ പഴയ ചീനി മുത്തശ്ശിയെ ഓര്‍ത്തുപോകും .&lt;br /&gt;&lt;br /&gt;ഒരു ചായ കുടിക്കണം എന്നതിനേക്കാള്‍ ഇക്കയെ കണ്ട് കുറച്ചു നേരം നാട്ടു വിശേഷങ്ങളും പറഞ്ഞിരിക്കാലോ എന്നതാണ്  ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന ഘടകം. പുഴവക്കിലെ ഈ മക്കാനിയില്‍ ഇരിക്കുമ്പോഴും ചൂടുള്ള ചായ ഊതി കുടിക്കുമ്പോഴും മനസ്സ് എപ്പോഴും സ്വതന്ത്രമാവാറുണ്ട്.കടലിനക്കരെ പ്രവാസത്തിന്റെ ചൂടില്‍ ഇരുന്ന്‍ ഓര്‍ക്കുമ്പോള്‍  ഇന്ന് ഗൃഹാതുരത്വത്തിന്റെ രുചിയാണ് ആ ചായക്ക്‌. &lt;br /&gt;&lt;br /&gt;മുഹമ്മദ്ക്കയെ ആരായാലും ഇഷ്ടപ്പെട്ടുപോകും. പഞ്ചസാരക്കും പാലിനുമൊപ്പം ചായയില്‍ ചേര്‍ക്കുന്ന സ്നേഹം കൊണ്ട് മാത്രമല്ലത്. മുന്നില്‍ ബാക്കിയായ രണ്ട് പല്ല് മാത്രം കാണിച്ച് ആദ്യമായി കാണുന്നവരോട് പോലും കുട്ടികളെ പോലെ ചിരിക്കുമ്പോള്‍  ഒരു പുതിയ സൌഹൃദം അവിടെ ജനിക്കുന്നു. കാരണം നിഷ്കളങ്കമായ ആ ചിരിയില്‍ സംവേദിക്കപ്പെടുന്നത് നാട്യങ്ങളില്ലാത്ത ഗ്രാമത്തിന്റെ നന്മ തന്നെയാണ്. ഇങ്ങിനെ ചിരിക്കാനും സ്നേഹിക്കാനും കഴിയുന്നത്‌ ഒരു ഭാഗ്യം തന്നെ. അകം കറുപ്പിച്ച് പുറത്ത്‌ വെളുക്കെ ചിരിക്കുന്ന കാപട്യ ലോകത്ത് അപൂര്‍വ്വമായി കാണുന്ന ഈ പുഞ്ചിരിയെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക. &lt;br /&gt;&lt;br /&gt;മുട്ടറ്റം എത്തുന്ന  കള്ളിമുണ്ടും ബനിയനും തോളിലൊരു തോര്‍ത്തും ഇട്ട് നാടന്‍ ബീഡിയുടെ പുകവട്ടവുമായി മാത്രമേ ഞാന്‍ ഇക്കയെ കണ്ടിട്ടുള്ളൂ. വര്‍ഷങ്ങളായി  ഈ കടവില്‍ ചെറിയൊരു ചായക്കട നടത്തുന്നു. കടവ് കടന്ന് വരുന്ന ഓരോരുത്തരോടും വലിയ ഒച്ചയില്‍ വിശേഷങ്ങള്‍ കൈമാറി  എപ്പോഴും കാണും പുഴയുടെ  തീരത്ത്. ഇക്കാക്ക്  എപ്പോഴും സംസാരിച്ചു കൊണ്ടേയിരിക്കണം. ചിലപ്പോഴത് പുഴയോടായിരിക്കും. ആ ചിരിയില്‍  മറക്കാന്‍ ആഗ്രഹിക്കുന്ന എന്തെങ്കിലും സങ്കടം കാണുമായിരിക്കും ആ വൃദ്ധ മനസ്സിനും.പലപ്പോഴും ചോദിക്കണം എന്ന് തോന്നാറുണ്ടെങ്കിലും വേണ്ടെന്നു വെക്കും.കാരണം ചിരി മാഞ്ഞ ആ മുഖം ഒരുപക്ഷെ എന്നെയും വിഷമിപ്പിച്ചേക്കാം .&lt;br /&gt;&lt;br /&gt;നടന്ന്‌ പീടികയിലേക്ക്‌ കയറി.&lt;br /&gt;" പഹയാ ..ജ്ജി  എന്നേ വന്നത് ... ഒറ്റക്കേ  ഉള്ളൂ....എബടെ അന്റെ ചങ്ങായിമാരൊക്കെ..?&lt;br /&gt;&lt;br /&gt;"മറ്റ് ഔപചാരികതകള്‍ ഒന്നുമില്ല. ആ ചോദ്യത്തില്‍ തന്നെ എല്ലാമുണ്ട്. കാണാത്ത സങ്കടവും കണ്ട സന്തോഷവും എല്ലാം.&lt;br /&gt;&lt;br /&gt;"ഇങ്ങള് ചെറുപ്പാവാണല്ലോ ഇക്കാ.."&lt;br /&gt;ആ രണ്ട് പല്ല് കാണിച്ച്  ഉച്ചത്തില്‍ ചിരിച്ചു കൊണ്ട് ഇക്ക വിശേഷത്തിലേക്ക് കടന്നു.&lt;br /&gt;&lt;br /&gt;"പത്രത്തില്  കണ്ടല്ലോ അന്റെ ബഹ്‌റൈന്‍ല് ആകെ കൊയപ്പാണ് ന്ന്...കരുതണം  ട്ടോ .ഇപ്പോ  മീന്‍ പുടിച്ചണോര്‍ക്ക്   കാര്യായി  ഒന്നും കിട്ടണില്ല്യ  , ബണ്ട് കെട്ട്യത്  കാരണം പയേ  മാതിരി മീന്‍ കേറണില്ല്യ  . പൂഴിയുടെ കാര്യവും അതന്നെ.  പോലീസ് എപ്പളും  വന്ന് പോകും. കള്ളപ്പൂഴി പുടിച്ചാന് . ഓല്‍ക്ക്    വേറെ പണില്ല്യല്ലോ. പൈസ മേടിച്ചാനാണ് പഹയന്മാര്‍ വരണത് . ഇപ്പൊ പുതിയ ആളാണ്‌ ബോട്ട് നടത്തണത് . ഫറൂക്ക്കാരനാ...  &lt;br /&gt;എന്തൊക്കെ കാര്യങ്ങളാ ഇക്കാക്ക് വിഷയം. മുഷിപ്പ് തോന്നുകയേ  ഇല്ല ഈ സംസാരം കേട്ടിരിക്കുമ്പോള്‍.&lt;br /&gt;നല്ല  പൊടിച്ചായയുമായി ഇക്കയെത്തി.&lt;br /&gt;"കഴിക്കാന്‍ നുറുക്ക് എടുക്കട്ടെടാ..? "&lt;br /&gt;വേണ്ട . ചായ മതി.&lt;br /&gt;"കള്ള പഹയാ . ഇത് ന്റെ കെട്ട്യോള് പൊരേന്ന്  ണ്ടാക്കിയതാ ..അല്ലാതെ തമിയ്നാട്ടീന്ന് വരണ  സാധനല്ല . കഴിക്ക്‌" .&lt;br /&gt;&lt;br /&gt;അരി നുറുക്കിന് നല്ല രുചിയുണ്ട്. പറഞ്ഞപ്പോള്‍ ഇപ്പോ  എങ്ങനുണ്ട് എന്ന ഭാവത്തില്‍  ഒരു ചിരി.&lt;br /&gt;ഈ  ചുറ്റുപാട് തന്നെ ചെറിയൊരു ലോകമാണ്. പുഴയും മീന്‍ പിടിക്കുന്നവരും പൂഴി വാരുന്നവരും  തോണിക്കാരും റോഡും ചീനിയും പിന്നെ മുഹമ്മദിക്കയുടെ ചായക്കടയും എല്ലാമായി ഒരു ലോകം. വല്യ വല്യ  വിഷയങ്ങള്‍ക്കൊന്നും ഇവിടെ ആവശ്യക്കാരില്ല. ചെറിയ മനുഷ്യരും അവരുടെ പരിഭവങ്ങളുടേയും  കൊച്ചു കൊച്ചു സന്തോഷങ്ങളുടേയും ലോകം. ഇവര്‍ക്ക് പരാതികളില്ല. ചിരി മാഞ്ഞ ഒരു മുഖത്തെപ്പോലും ഇവിടെ കാണാനും പറ്റില്ല.&lt;br /&gt;&lt;br /&gt;കുട്ട്യാലി മാഷ്‌  എപ്പോഴും പറയുമായിരുന്നു  "ജീവിതം അറിയണമെങ്കില്‍ സാധാരണക്കാരോട് ചേര്‍ന്ന് നില്‍ക്കണം" എന്ന്. അന്നത് എനിക്ക് മനസ്സിലായില്ല. ഇന്നീ  പുഴവക്കിലെ മക്കാനിയിലെ  കാലിളകിയ മരബെഞ്ചിലിരുന്ന് ഇവരെ നോക്കിക്കാണുമ്പോള്‍ അറിയുന്നതും പഠിക്കുന്നതുമായ കുറെ കാര്യങ്ങളുണ്ട്. എത്ര ആയാസകരമായാണ്  ഇവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. അന്നത്തെ ജോലി , കൂലി , വീട് , കുടുംബം. ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമായിരിക്കും. പക്ഷെ അവരുടെ മുഖത്ത് നിന്നും അത് വായിച്ചെടുക്കാന്‍ ഞാന്‍ പഠിച്ച ജീവിതം മതിയാവില്ല. കാരണം മായാത്ത ഒരു ചിരിയില്‍ അവരത് ഒളിപ്പിക്കുന്നു.  ആത്മാര്‍ഥമായി ജോലിയില്‍ മുഴുകി അവരത് മറക്കുന്നു. സമ്മര്‍ദ്ധങ്ങളെയും സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള ഒരു പാഠം ഇവരുടെ ജീവിതത്തില്‍ നിന്നും പഠിച്ചെടുക്കാനുണ്ട്‌. പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന ഒരു കുട്ടിയുടെ മാനസികാവസ്ഥയോടെ  നോക്കിക്കാണുകയാണ് ഇവരുടെ ജീവിതത്തെ.&lt;br /&gt;&lt;br /&gt;"പുഴ മീന്‍ മാണോ അനക്ക്.? കൊണ്ടോയി മുളകിട്ട് തരാന്‍ പറ ഉമ്മാനോട് . ഇമ്മാതിരി രുചീള്ള  മീനൊന്നും  അന്റെ  ഗള്‍ഫില് കിട്ടൂല".&lt;br /&gt;ഒരു കയറില്‍ കോര്‍ത്ത കുറെ മുഴുത്ത പുഴമീനുമായി മുഹമ്മദിക്ക.&lt;br /&gt;"ഇവനെ അറിയോ ആലിക്കുട്ടീ  അനക്ക്. ഞമ്മടെ അബ്ദു മാസ്റ്ററെ മോനാണ്. ഗള്‍ഫിലാ. ഓന്റെ ഉപ്പ  ന്റെ പയേ ദോസ്താണ് " . ഇപ്പോ  ഈ ഹിമാറും". പിന്നെയൊരു പൊട്ടിച്ചിരി.&lt;br /&gt;തോണിയില്‍ പോയി വലയിട്ട് മീന്‍ പിടിക്കുന്ന ആളാണ്‌ ആലിക്കുട്ടിക്ക.&lt;br /&gt;എനിക്ക് പുഴമീന്‍ ഇഷ്ടമല്ല. എന്നാലും വാങ്ങി. &lt;br /&gt;&lt;br /&gt;"അല്ലാഹു അക്ബര്‍  അല്ലാഹു  അക്ബര്‍ &lt;br /&gt;...............................&lt;br /&gt;ലാഇലാഹ ഇല്ലള്ളാ"&lt;br /&gt;&lt;br /&gt;ഇക്കയുടെ പീടികയുടെ മുകളില്‍  തന്നെയാണ് ഈ ചെറിയ പള്ളി . ബാങ്ക് വിളിക്കുന്നതും മുഹമ്മദിക്ക തന്നെ. എന്തൊക്കെ നിയോഗങ്ങളാണ് ഈ മനുഷ്യന്. ഈ ജിവിതം സമ്മാനിച്ച  ദൈവത്തിനുള്ള നന്ദി അറിയിക്കാന്‍ സമയാസമയങ്ങളില്‍ ഭക്തരെ ഓര്‍മ്മിപ്പിക്കുന്നു. പുഴയില്‍ നിന്നും അംഗ ശുദ്ധി വരുത്തി പള്ളിയിലേക്ക് കയറി.  നിസ്കരിക്കാന്‍ അധികം പേരില്ല. ബോട്ട് കാത്തു നില്‍ക്കുന്നവരും തോണിക്കാരും തൊട്ടപ്പുറത്തുള്ള മരമില്ലില്‍ ജോലി ചെയ്യുന്നവരുമായി  കുറച്ചാളുകള്‍  മാത്രം.&lt;br /&gt;&lt;br /&gt;പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങി.  ഉച്ചവെയിലില്‍ പുഴയിലെ വെള്ളം തിളങ്ങുന്നു. വേലിയേറ്റവും ഉണ്ടെന്നു തോന്നുന്നു. പൂഴി വഞ്ചികള്‍ തിരിച്ചെത്തിയിട്ടുണ്ട്. അത് കയറ്റി പോകാന്‍ വന്ന രണ്ട് ടിപ്പര്‍ ലോറികളും. ഇനിയും വൈകിയാല്‍ വാങ്ങിച്ച മീനും കേടാവും. പുഴക്കടവും ഈ അന്തരീക്ഷവും ചൂടാവാന്‍  ഇനി   വൈകുന്നേരമാവണം. ആ സായാഹ്നങ്ങള്‍  ഒഴിവാക്കാനാവാത്തൊരു  സന്തോഷമായിരുന്നു  ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക്.&lt;br /&gt;ഇപ്പോള്‍ പ്രവാസം നല്‍കിയ ഇടവേളകളുടെ മരവിപ്പ് തീര്‍ക്കാനാണ് ഈ വരവെങ്കില്‍ മുമ്പത് അലസത നിറഞ്ഞ കൌമാരത്തിന്റെ  ആഘോഷങ്ങളുടെ  ഭാഗമായിരുന്നു. &lt;br /&gt;&lt;br /&gt;അന്നും ഉണ്ടായിരുന്നു പൊടിച്ചായയും അരിനുറുക്കും വലിയ ഒച്ചയുമായി മുഹമ്മദിക്ക.&lt;br /&gt;&lt;br /&gt;തിരിച്ച്‌ വീട്ടിലേക്ക് തിരിക്കുമ്പോള്‍  ഒരു പ്രാര്‍ത്ഥനയേ മനസ്സിലുണ്ടായിരുന്നുള്ളൂ. അടുത്ത അവധിക്കാലത്തും  വിശേഷങ്ങളും നാട്ടുകഥകളുമായി മനസ്സ് നിറക്കാന്‍ ഈ പുഞ്ചിരിയുമായി മുഹമ്മദിക്കയും ഇവിടെ കണ്ട ജീവിതങ്ങളും അവരുടെ സ്നേഹവും പിന്നെ അതേറ്റു വാങ്ങാന്‍ എന്റെയീ ചെറിയ ജന്മവും  ബാക്കിയാവണേ എന്ന്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-1220133699273506994?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/1220133699273506994/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2012/01/blog-post_16.html#comment-form' title='82 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/1220133699273506994'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/1220133699273506994'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2012/01/blog-post_16.html' title='പുഴയെപ്പോലെ ചിരിക്കുന്നവര്‍'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-9XxEG4e3fwg/TxPZl6dKfDI/AAAAAAAACHY/AiKGqK-mUXk/s72-c/kl.JPG' height='72' width='72'/><thr:total>82</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-3362060300188450750</id><published>2012-01-07T00:01:00.000-08:00</published><updated>2012-01-07T22:36:13.733-08:00</updated><category scheme='http://www.blogger.com/atom/ns#' term='ഫീച്ചര്‍'/><title type='text'>പ്രണയത്തിന്‍റെ സെഡാര്‍, സമാധാനത്തിന്‍റെ ഒലീവ് .</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-s2KupMNJPRM/TwfX7lnRgjI/AAAAAAAACFs/JOh15QfcV9E/s1600/sedar.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 300px;" src="http://1.bp.blogspot.com/-s2KupMNJPRM/TwfX7lnRgjI/AAAAAAAACFs/JOh15QfcV9E/s400/sedar.jpg" border="0" alt=""id="BLOGGER_PHOTO_ID_5694757672542372402" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പ്രണയിക്കാത്തവരുണ്ടാകുമോ ..? ഈ ചോദ്യം തന്നെ ബാലിശമാണ്. ഞാനെപ്പോഴും കാല്‍പനിക പ്രണയത്തിന്റെ ലോകത്താണ്. ഇന്നലെ വീണ്ടും ഖലീല്‍ ജിബ്രാനെ വായനക്കെടുത്തു. "Broken Wings ". തീവ്ര പ്രണയത്തിന്റെ ഓരോ വരികള്‍ വായിക്കുമ്പോഴും എന്റെ മനസ്സില്‍ സെഡാര്‍ മരങ്ങള്‍ തെളിഞ്ഞു വന്നു.  ലബനോണിന്റെ മണ്ണിന്റെ ഐശ്വര്യമായി വളരുന്ന ഈ ഭംഗിയുള്ള മരങ്ങള്‍ കാണണം എന്നത്  എന്റെ ഭ്രാന്തമായൊരു  അഭിനിവേശമാണ്.  സല്‍മ കറാമി എന്ന തന്‍റെ  പ്രണയിനിയോടൊന്നിച്ചുള്ള  നിമിഷങ്ങള്‍ക്ക് തണലൊരുക്കി ഒരു  സെഡാര്‍ മരം  ഉണ്ടായിരിക്കണം  ജിബ്രാന്റെ ജീവിതത്തിലും. ആ  മരങ്ങളെ തൊട്ടും തലോടിയും ആയിരിക്കണം അദ്ദേഹം പ്രണയത്തിന്റെ മാന്ത്രിക ഭാവം വരച്ചിട്ട് വായനക്കാരെ വിസ്മയിപ്പിച്ചത്. "എല്ലാ യുവാക്കളുടെ ജീവിതത്തിലും ഒരു "സല്‍മ" യുണ്ട് ജീവിത വസന്തത്തില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട്‌ അവന്‍റെ ഏകാന്തതയെ ആഹ്ലാദ നിമിഷങ്ങളാക്കി മാറ്റുന്ന , നിശ്ശബ്ദ രാത്രികളെ സംഗീതത്താല്‍ നിറക്കുന്ന ഒരുവള്‍", എന്ന് ജിബ്രാന്‍ പറഞ്ഞത്  പോലെ , അദ്ദേഹം സൃഷ്‌ടിച്ച പ്രണയ ലോകത്തെ  കടമെടുത്ത് എന്റെ മനസ്സിലും തീര്‍ക്കണം  മറ്റൊരു പ്രണയലോകം.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-Obb1XnJpTdI/TwfcE54rH3I/AAAAAAAACHM/FpG4EnHEYkc/s1600/Gibranshome.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 312px;" src="http://4.bp.blogspot.com/-Obb1XnJpTdI/TwfcE54rH3I/AAAAAAAACHM/FpG4EnHEYkc/s400/Gibranshome.jpg" border="0" alt=""id="BLOGGER_PHOTO_ID_5694762230649397106" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പക്ഷെ പൈന്‍മരക്കാടുകള്‍ക്കരികില്‍  സൈപ്രസ് മരങ്ങള്‍ ചുറ്റപ്പെട്ട സ്ഥലത്താണ് ജിബ്രാന്റെ സല്‍മ ഉറങ്ങുന്നത്. അതൊരു സെഡാര്‍ മരങ്ങള്‍ നിറഞ്ഞ ഭൂമിയിലാകാത്തത് എത്ര നന്നായി. അല്ലെങ്കില്‍ എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന  സെഡാര്‍ മരങ്ങള്‍ക്ക് മറ്റൊരു മുഖമായേനെ. ദുഃഖത്തിന്റെയോ വിരഹത്തിന്റെയോ അടയാളം പോലെ. പക്ഷെ നിരവധി നോവലുകളിലും മറ്റും വായിച്ചറിഞ്ഞ് ഞാന്‍ കാണാന്‍ കൊതിക്കുന്ന പൈന്‍ മരങ്ങളും സൈപ്രസ് മരങ്ങളും കാണുമ്പോള്‍ എന്‍റെ മനസ്സില്‍ കടന്ന് വരുന്നത്  ജിബ്രാനും സല്‍മയും അവരുടെ നഷ്ടപ്രണയവും ആയിരിക്കും.&lt;br /&gt;ലബനോണിന്റെ  പതാകയിലെ ചിഹ്നത്തിനുമപ്പുറം   മറ്റൊരു ചരിത്രത്തിലും സെഡാര്‍ എന്ന പേര് കയറിപ്പറ്റി.  പ്രധാനമന്ത്രി രഫിഖ് ഹരീരിയുടെ കൊലപാതകവും അതോടൊപ്പം സിറിയന്‍ അധിനിവേശവും  നിര്‍ത്താന്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ "സെഡാര്‍ റവല്യൂഷന്‍ "എന്ന പേരില്‍ ചരിത്രത്തില്‍ കുടിയേറി. പക്ഷെ എന്റെ മനസ്സില്‍ ഖലീല്‍ ജിബ്രാനും പിന്നെ  പ്രണയവും പൂക്കുന്ന ലബനോന്‍ താഴ്വരകളുടെ രൂപവുമാണ്  സെഡാര്‍ മരങ്ങള്‍ക്ക്. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-yn0wU7Mqbo4/TwfYCHjjFmI/AAAAAAAACF4/8lcm0_m6m4I/s1600/eucalyptus_trenches_ooty.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 300px;" src="http://1.bp.blogspot.com/-yn0wU7Mqbo4/TwfYCHjjFmI/AAAAAAAACF4/8lcm0_m6m4I/s400/eucalyptus_trenches_ooty.jpg" border="0" alt=""id="BLOGGER_PHOTO_ID_5694757784732767842" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;യൂക്കാലിപ്സ് മരങ്ങളുടെ മണത്തെ ഞാനേറെ ഇഷ്ടപ്പെട്ടുപ്പോയി. ഊട്ടിയാത്രകളിലെ കാട്ടുവഴികളില്‍   തൊലിയുരിഞ്ഞ് നില്‍ക്കുന്ന  യൂക്കാലിപ്സ്  മരങ്ങള്‍ക്കിടയിലൂടെ ഔഷദക്കാറ്റും കൊണ്ട്  സഞ്ചരിക്കുമ്പോള്‍ കിട്ടുന്ന ഒരനുഭൂതിയുണ്ട്. ഇതുവഴിപോകുമ്പോള്‍ വാഹനം നിര്‍ത്തി  കുറെ സമയം ചിലവഴിക്കാറുണ്ട് ഞങ്ങള്‍.  യൂക്കാലിപ്സ് മരങ്ങളെ കടന്ന് കടന്ന് കുറെ മുന്നോട്ട് പോകും തോറും അന്തരീക്ഷം കൂടുതല്‍ ഇരുളും. കൂടേ അകത്തെ ഭയവും. പലപ്പോഴും തോന്നാറുണ്ട് വന്യമായ കാടിന്റെ ഉള്ളിലേക്ക് കൂടുതല്‍ ഇറങ്ങി ചെന്നാലോ എന്ന്. ഒരു തരം ഭ്രാന്തമായ അഭിനിവേശം. സത്യത്തില്‍ ഈ വഴി വരുന്നത് തന്നെ ഈ മരങ്ങളുടെ ഭംഗിയും ഈ സുഗന്ധവും എല്ലാം കൂടി ചേര്‍ന്ന അന്തരീക്ഷം ആസ്വദിക്കാനാണ് എന്ന് പറഞ്ഞാലും തെറ്റില്ല. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-wjg33hXWivY/TwfYWRczQ6I/AAAAAAAACGE/7axJq7ans-I/s1600/vayanad%2Btree.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 267px;" src="http://2.bp.blogspot.com/-wjg33hXWivY/TwfYWRczQ6I/AAAAAAAACGE/7axJq7ans-I/s400/vayanad%2Btree.JPG" border="0" alt=""id="BLOGGER_PHOTO_ID_5694758130986206114" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;മിത്തുകള്‍ ഏറെ സ്വാധീനിച്ച ഒരു സംസ്കാരമാണ് നമ്മുടേത്‌. നിത്യ ജീവിതത്തില്‍ അതൊരു സ്വാധീനമായോ ദുസ്വാധീനമായോ നിറഞ്ഞു നില്‍ക്കുന്നു നമ്മളറിയാതെ തന്നെ. വയനാട് വഴി പോകുന്നവര്‍ ഈ ആല്‍മരവും ഇതിനു പിന്നിലെ ഐതിഹ്യവും ശ്രദ്ധിക്കാതെ പോകില്ല. ബ്രിട്ടീഷ്കാര്‍ക്ക് ചുരത്തിന് വഴി കാണിക്കുകയും അതേ കാരണങ്ങള്‍ കൊണ്ട് വധിക്കപ്പെടുകയും ചെയ്ത ആദിവാസിയുടെ ആത്മാവ് ഈ മരത്തിലാണ് തളച്ചിടപ്പെട്ടത് എന്നാണ് ഐതിഹ്യം. വഴികാണിച്ചു കൊടുത്തു എന്നതും കൊല്ലപ്പെട്ടു എന്നതും വിശ്വാസയോഗ്യമാണെങ്കില്‍ പോലും ഉപദ്രവകാരിയായി മാറിയ ആ ആത്മാവിനെ ഇവിടെ തളക്കപ്പെടുകയും, അതിനു ശേഷമാണ് ഇത് വഴിയുള്ള യാത്രകളിലെ അനിഷ്ടങ്ങള്‍  സാധ്യമായത്  എന്ന് പറയുന്നതിലെ ശരിയേയും തെറ്റിനേയും  ഞാനിപ്പോള്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഈ മരവും ഇതിനെ ചുറ്റിപ്പറ്റിയുള്ള കഥയും നമ്മള്‍ ഇഷ്ടപ്പെടും. ആ ആദിവാസിയെ ഓര്‍ത്തു വേദനിച്ചെന്നും  വരും. ഇതുവഴി പോകുമ്പോഴും തിരിച്ചു വരുമ്പോഴും എന്നും ഒരേ താല്പര്യത്തോടെ  ശ്രദ്ധിക്കാറുണ്ട് ഈ ആല്‍മരം. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-IvQfppQ61sA/TwfYkNhQB-I/AAAAAAAACGQ/9NuQCAnQkYA/s1600/TreeOfLife.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 264px;" src="http://2.bp.blogspot.com/-IvQfppQ61sA/TwfYkNhQB-I/AAAAAAAACGQ/9NuQCAnQkYA/s400/TreeOfLife.jpg" border="0" alt=""id="BLOGGER_PHOTO_ID_5694758370449295330" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഒറ്റപ്പെട്ട മരുഭൂമിയില്‍ നിറഞ്ഞ പച്ചപ്പോടെ ഒരു മരം. മറ്റൊരു ആകര്‍ഷണവും ഇതിനില്ല. എന്നിട്ടും എന്തുകൊണ്ടാവും ഇത്രധികം സന്ദര്‍ശകര്‍ ഇവിടെ എത്തിപ്പെടുന്നത്..? "ട്രീ ഓഫ് ലൈഫ് " എന്ന ഓമനപ്പേരില്‍ നാല് നൂറ്റാണ്ടിന്റെ നിറവുമായി ഇന്നും പച്ചപ്പോടെ ഇതുണ്ട്, ബഹ്‌റൈന്‍ എന്ന കൊച്ചു ദ്വീപിന്റെ വലിയൊരു ആകര്‍ഷണമായി. സാധാരണ മരുച്ചെടികളില്‍  നിന്നും വ്യത്യസ്തമായി എന്ത് പ്രതിഭാസമാണ് ഇതിന്റെ നിലനില്‍പ്പിന്റെ രഹസ്യം..? പല ദീപുകളായി ഭിന്നിച്ചു നിന്ന ഒരു സംസ്കാരത്തെ ഒന്നാക്കുകയും ഇന്ന് കാണുന്ന ബഹ്റൈന്റെ മാറിയ മുഖത്തിന്‌ പിന്നിലെ ചാലക ശക്തിയായി നിലകൊള്ളുകയും ചെയ്ത രാജാക്കന്മാരുടെ സമര്‍പ്പണത്തിന്റെ അടയാളമോ..അതോ അവരോടു  ചേര്‍ന്ന് നിന്ന്  രാജ്യ നിര്‍മ്മിതിയില്‍  പ്രവര്‍ത്തിച്ച പ്രജകളുടെ വിയര്‍പ്പോ..? എന്തായിരിക്കും ഇതിന്‌ ജീവജലമായി കാണുക...? ഏതായാലും ഇന്നും തുടരുന്ന, ഞാനടക്കമുള്ള  പ്രവാസികളുടെ വിയര്‍പ്പും ഈ അത്ഭുത വൃക്ഷത്തിന്റെ  അതിജീവനത്തിന് വളമായി എന്ന് പറയാന്‍ മടിക്കേണ്ടതില്ല. അങ്ങിനെ പറയാതെ  പോയാല്‍ പ്രവാസി എന്ന വിളിപ്പേരില്‍  നിരവധി ദേശങ്ങളില്‍ നിന്നും വന്ന് ഇവിടെ വിയര്‍പ്പൊഴുക്കുന്നവരോട് ചെയ്യുന്ന അനീതിയാകും. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-R6MlAHP4MUc/TwfZ1VyEyRI/AAAAAAAACGc/vBd24vriLYQ/s1600/Teak%2Bplantation.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 300px;" src="http://3.bp.blogspot.com/-R6MlAHP4MUc/TwfZ1VyEyRI/AAAAAAAACGc/vBd24vriLYQ/s400/Teak%2Bplantation.jpg" border="0" alt=""id="BLOGGER_PHOTO_ID_5694759764236749074" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ബ്രിട്ടീഷ് ഭരണക്കാലത്ത് മലബാര്‍ കലക്ടര്‍ ആയിരുന്നു കനോലി സായിപ്പിനോട് ഏതെങ്കിലും രീതിയില്‍ ഒരിഷ്ടം തോന്നുന്നുവെങ്കില്‍ അത് നിലമ്പൂര്‍ കാടുകളില്‍ നിറഞ്ഞു നില്‍ക്കുന്ന തേക്കുകള്‍ കാണുമ്പോഴാവാണം. ലോകത്തെ തന്നെ  ആദ്യത്തെ തേക്ക് കൃഷി എന്ന് പറയുന്നത് ഇവിടെ തുടങ്ങിയതാണ്‌. നിരയൊത്ത്  വളര്‍ന്നു നില്‍ക്കുന്ന തേക്ക് മരങ്ങള്‍ കാണുന്നത് നല്ല ഭംഗിയാണ്. കൃത്രിമ  വനങ്ങള്‍ എങ്കിലും കോടികള്‍ വിളയുന്ന ഇവിടം കാണേണ്ടത് തന്നെ.   നെടുങ്കയം ഭാഗത്ത്‌ പലതവണ പോയിട്ടുണ്ട്. കാടിനോട് ചേര്‍ന്നു നില്‍ക്കുന്ന വിസ്മയിപ്പിക്കുന്ന പ്രകൃതിയും മരങ്ങളും ഒരു അനിയന്ത്രിതമായ ആവേശത്തോടെ നമ്മളെ ഉള്ളിലേക്ക് നയിക്കും. അപകടത്തെ കുറിച്ചുള്ള ഒരു ഉള്‍വിളി ഉണ്ടാകുന്നത് വരെ. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-a-yeiUWumak/TwfaWY_h3LI/AAAAAAAACGo/t0Pl5GEuEKo/s1600/kattappuram%2BMavu.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 266px;" src="http://4.bp.blogspot.com/-a-yeiUWumak/TwfaWY_h3LI/AAAAAAAACGo/t0Pl5GEuEKo/s400/kattappuram%2BMavu.jpg" border="0" alt=""id="BLOGGER_PHOTO_ID_5694760332034170034" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഓര്‍മ്മകളുടെ മാമ്പഴക്കാലം എന്ന് ഒരു മരത്തെ വിളിക്കാന്‍ പറഞ്ഞാല്‍ ഞാനീ മാവിനെ എന്നിലേക്ക്‌ ചേര്‍ത്തു നിര്‍ത്തും. കാരണം ഇതിന്റെ ചില്ലകള്‍ ആഥിത്യമൊരുക്കാത്ത ഒരു കുട്ടിക്കാലം എന്റെ ഓര്‍മ്മയില്‍ ഇല്ല. സച്ചിന്റെ സെഞ്ച്വറികളും പുതിയ സിനിമകളും വായിച്ച പുസ്തകങ്ങളും തുടങ്ങി ഇവിടെ ഞങ്ങള്‍ പറഞ്ഞു തീര്‍ക്കാത്ത വിശേഷങ്ങള്‍ ഇല്ല. അതിന്‍റെ ചില്ലകളില്‍ എവിടെയെങ്കിലും കാണും  മാങ്ങകള്‍ പൂണ്ട്‌ കഴിക്കാന്‍  പണ്ട് ഞങ്ങള്‍ ഒളിപ്പിച്ചു വെച്ച ആ ചെറിയ കത്തി. തുരുമ്പെടുക്കാത്ത ഓര്‍മ്മകളുടെ പ്രതീകമായി.  ഇതിന്റെ ഇലകളുടെ മറവു പിടിച്ചാണ് ഞാന്‍ ആദ്യത്തെയും അവസാനത്തെയും  പ്രണയ കത്ത്  എഴുതിയത്. പ്രണയിനിക്കെത്താതെ എന്റെ ബാല്യ ചാപല്ല്യതിന്റെ തമാശയായ  ആ കത്ത് താഴെ ഒഴുകുന്ന തോട്ടിലേക്ക് വലിച്ചെറിഞ്ഞു ഞാന്‍ . എന്റെ അക്ഷരങ്ങളുടെ ചിതാഭസ്മം  ആ തോടോഴുക്കി ഇരുവഴിഞ്ഞി പുഴയില്‍ ചേര്‍ത്തു കാണും. അത് വായിച്ച്‌ ഇരുവഴിഞ്ഞി പുഴപ്പോലും നാണിക്കുകയോ ആര്‍ത്തു ചിരിക്കുകയോ ചെയ്തു കാണണം. പിന്നെ ഇതിന്‍റെ തീരത്തിരിക്കുമ്പോഴെല്ലാം പൊങ്ങി വരുന്ന കുഞ്ഞോളങ്ങള്‍ എന്നെ പരിഹസിക്കുകയാണോ എന്ന് തോന്നിയിട്ടുണ്ട്  എനിക്ക്. കാലം ആ തമാശയെയും ഒഴുക്കിക്കളഞ്ഞു. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-TDeR0MsvTBI/TwfakRe1e_I/AAAAAAAACG0/CtR12c_9EyE/s1600/gundalpeta%2Btree.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 300px;" src="http://4.bp.blogspot.com/-TDeR0MsvTBI/TwfakRe1e_I/AAAAAAAACG0/CtR12c_9EyE/s400/gundalpeta%2Btree.jpg" border="0" alt=""id="BLOGGER_PHOTO_ID_5694760570536164338" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പലതവണ പറഞ്ഞതെങ്കിലും ഈ മരത്തെ പറ്റി ഒരിക്കല്‍ കൂടേ ഞാനൊന്ന് പറഞ്ഞോട്ടെ. മരങ്ങളെ കുറിച്ച് പറയുമ്പോള്‍ എനിക്കിഷ്ടപ്പെട്ട ആ ആല്‍മരത്തെ ഒഴിവാക്കാന്‍ പറ്റില്ല. ഒരു ഗ്രാമത്തിന്റെ വിശ്വാസത്തിന്റെ , പ്രതീക്ഷയുടെ, നന്മയുടെ അടയാളമായി ഈ ആല്‍മരവും അതിനു താഴെയുള്ള പ്രതിഷ്ടയും ഉണ്ട്. അനേകം യാത്രകളില്‍ ഞങ്ങള്‍ പലപ്പോഴും വിശ്രമിച്ചിട്ടുണ്ട് ഇതിന്റെ തണലില്‍. നോക്കിയിരിക്കുമ്പോള്‍ ഞങ്ങള്‍ക്കെതിരെ ഒരു വൃദ്ധ നടന്ന് വരുന്നു. ആല്‍മരത്തിന്‍റെ ചുവട്ടിലെത്തി അതിന് താഴയുള്ള പ്രതിഷ്ടയില്‍ ആ അമ്മ തിരി കൊളുത്തി. ജീവചക്രത്തിന്റെ ഭൂരിഭാഗവും ഓടി തീര്‍ത്ത ഈ അമ്മ ഏതു പ്രതീക്ഷകളിലേക്കാവും തിരി കൊളുത്തുന്നത്..? മറുപടി കിട്ടാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. മുഷിഞ്ഞൊരു പാവാടയും ധരിച്ച് എവിടെ നിന്നോ ഓടിവന്നൊരു പെണ്‍കുട്ടി അതില്‍ തൊഴുത് സ്കൂളിക്കോടി.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-MJrohWLDDgk/TwfawjC59uI/AAAAAAAACHA/R4DqrBlduio/s1600/olive.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 300px;" src="http://1.bp.blogspot.com/-MJrohWLDDgk/TwfawjC59uI/AAAAAAAACHA/R4DqrBlduio/s400/olive.jpg" border="0" alt=""id="BLOGGER_PHOTO_ID_5694760781409285858" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;സമാധാനത്തെ കുറിച്ച് പറയുമ്പോഴും കേള്‍ക്കുമ്പോഴും മനസ്സില്‍ ഓടിയെത്തുക ഒരു ഒലീവ് മരമല്ലേ...? ഇന്ന് കിട്ടുന്ന ഒലീവ് എണ്ണകളും അതിന്റെ സ്വാദിഷ്ടമായ ഫലവും അല്ല എന്നെ ഒരു ഒലീവ് മരം കാണാന്‍ പ്രേരിപ്പിക്കുന്നത്. പകരം അതിന് അവകാശപ്പെടാനുള്ള മറ്റു പ്രത്യേകതകള്‍ കൊണ്ടാണ്. അതാണെങ്കില്‍ പറയാന്‍ ഒരുപാടുണ്ടുതാനും. &lt;br /&gt;ഗ്രീസിന്റെ, പഴയ രാജഭരണത്തിന്റെ , ഒളിംപിക്സിന്റെ ചരിത്രങ്ങളിലെല്ലാം ഒലീവ് ഇലകള്‍ വിരിഞ്ഞു നില്‍ക്കുന്നുണ്ട്. ആ ചരിത്രവും പാരമ്പര്യവും തന്നെയാവണം ഒരു ഒലീവ് മരം കണ്ട് , അതിന്റെ ഇലകള്‍ ചേര്‍ത്തൊരു കിരീടം തലയില്‍ വെക്കാന്‍ എന്നെ കൊതിപ്പിക്കുന്നത്. ഓരോ ഒലീവ് മരങ്ങള്‍ കാണുമ്പോഴും ഒരായിരം പ്രാര്‍ത്ഥനകള്‍ നിറയും എന്നില്‍. ഫലസ്തീന് വേണ്ടി, മത സൗഹാര്‍ദ്ധത്തിന്  വേണ്ടി, എന്‍റെ ഭാരതത്തിന് വേണ്ടി . &lt;br /&gt;&lt;br /&gt;പ്രകൃതിയോട് ചേര്‍ന്ന് നിന്നാല്‍ പല വിസ്മയങ്ങളും കാണാം. മരങ്ങള്‍ സംസാരിക്കും, പൂക്കള്‍ ചിരിക്കും, കിളികള്‍ പാടും. ആ മരങ്ങളെ പോലെ എല്ലാര്‍ക്കും തണലാകാന്‍ , ആ പൂക്കളെ പോലെ ചിരിക്കാന്‍ , കിളികളെ പോലെ  പാടാന്‍  എല്ലാര്‍ക്കും കഴിയണേ എന്നാവും പ്രകൃതി ഓര്‍മ്മിപ്പിക്കുന്നത്...!&lt;br /&gt;&lt;br /&gt;The trees are God's great alphabet:&lt;br /&gt;With them He writes in shining green&lt;br /&gt;Across the world His thoughts serene.&lt;br /&gt;~Leonora Speyer&lt;br /&gt;&lt;br /&gt;(ചിത്രങ്ങള്‍ - ഗൂഗിള്‍)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-3362060300188450750?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/3362060300188450750/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2012/01/blog-post.html#comment-form' title='72 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/3362060300188450750'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/3362060300188450750'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2012/01/blog-post.html' title='പ്രണയത്തിന്‍റെ സെഡാര്‍, സമാധാനത്തിന്‍റെ ഒലീവ് .'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-s2KupMNJPRM/TwfX7lnRgjI/AAAAAAAACFs/JOh15QfcV9E/s72-c/sedar.jpg' height='72' width='72'/><thr:total>72</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-8587228129675278622</id><published>2011-12-10T00:01:00.000-08:00</published><updated>2011-12-17T21:21:08.564-08:00</updated><category scheme='http://www.blogger.com/atom/ns#' term='ഫീച്ചര്‍'/><title type='text'>മുസഫര്‍ കമാല്‍ ഹുസൈന്‍ .. നീ തന്നെയാണോ ഇപ്പോഴും ഇന്ത്യ ഭരിക്കുന്നത്‌..?</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-zU8canoLW9g/TuRzesmwP1I/AAAAAAAACFc/d1AfZn073ZI/s1600/mughal.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 265px;" src="http://1.bp.blogspot.com/-zU8canoLW9g/TuRzesmwP1I/AAAAAAAACFc/d1AfZn073ZI/s400/mughal.jpg" border="0" alt=""id="BLOGGER_PHOTO_ID_5684795600855383890" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കല്‍ക്കത്തയിലെ തല്‍തോല ബസാറില്‍ ഒരു  മുഗള ചക്രവര്‍ത്തിയുടെ കൊട്ടാരമുണ്ട്. പേര്‍ഷ്യന്‍ ശില്പ ചാതുരി നിറഞ്ഞു നില്‍ക്കുന്ന അകത്തളങ്ങളും  തൂണുകളും വിശാലമായ ദര്‍ബാറും  മുറ്റത്ത്‌ പൂന്തോട്ടങ്ങളും തുടങ്ങി രാജപ്രൗഡിയുടെ എല്ലാ ആര്‍ഭാടവും  നിറയുന്ന  ഒരു കൊട്ടാരമാണ് നിങ്ങളുടെ മനസ്സിലെങ്കില്‍  തെറ്റി.  പകരം വാതില്‍ പാളികള്‍ തലയില്‍ വീഴാതിരിക്കാന്‍ ചണനൂലുകള്‍ കൊണ്ട് കെട്ടിയുറപ്പിച്ച ഒരു മണ്‍ക്കൂര , ചുമരുകളില്‍ കാണുന്ന ചിത്രങ്ങള്‍ വിശ്വവിഖ്യാതരായ ചിത്രകാരന്മാര്‍ വരച്ചു ചേര്‍ത്തതല്ല. മൂട്ടക്കറകള്‍ ചെഞ്ചായം പൂശിയതാണ്‌. നാന്നൂറ്റി എണ്‍പത് വര്‍ഷം ഇന്ത്യ മഹാരാജ്യം ഭരിച്ച മുഗള്‍ ചക്രവര്‍ത്തി പരമ്പരയിലെ ഇപ്പോഴത്തെ കിരിടാവകാശി താമസിക്കുന്നത് ഇവിടെയാണ്‌. ഇരുപതു വര്‍ഷത്തിനുപ്പുറം   മറ്റൊരു ഭരണ മാറ്റം ഈ കുടില്‍ കൊട്ടാരത്തില്‍  നടന്നിട്ടില്ലെങ്കില്‍ അവന്‍ തന്നെയാവും മഹാരാജാവ്.  &lt;br /&gt;&lt;br /&gt;എങ്ങിനെ ഈ കൊട്ടാരത്തിലേക്ക് എത്തിപ്പെട്ടു  . ഇനിയുള്ള കഥകള്‍ പറയാന്‍ എനിക്കെന്റെ ഉപ്പയെ കൂട്ടുപിടിച്ചേ പറ്റൂ. വര്‍ഷങ്ങള്‍ക്കു മുമ്പ് മാതൃഭൂമി ആഴ്ചപതിപ്പില്‍ ഉപ്പ എഴുതിയ "താല്തോല ബസാറിലെ മുഗള്‍ ചക്രവര്‍ത്തി" എന്ന അന്വോഷണാത്മക ലേഖനം. പുകള്‍  പെറ്റ മുഗള്‍ ഭരണാധികാരികളുടെ  ബാക്കിപത്രം തേടിയുള്ള ഒരു യാത്രയായിരുന്നു അത്. ബാബറും, ഹുമയൂണും , അക്ബറും, ജഹാംഗീറും,  ഷാജഹാനും , ഔറം ഗസീബും തുടങ്ങി അവസാനം ബഹദൂര്‍ഷയില്‍ അവസാനിച്ച ഭരണചക്രം, ഷാലിമാറും ചെങ്കോട്ടയും താജ്മഹലും തുടങ്ങി ഇന്നും സചേതനമായി നില്‍ക്കുന്ന സ്മാരകങ്ങള്‍, ചരിത്രത്തിനും സാഹിത്യത്തിനും സംസ്കാരത്തിനും കലകള്‍ക്കും നല്‍കിയ സംഭാവനകള്‍, രാജ്യ വിസ്തൃതിക്കും, പെരുമക്കും നിലനില്‍പ്പിനും  വേണ്ടി നടത്തിയ  അനേകം യുദ്ധങ്ങള്‍ . ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഇന്നും ദാഹശമനം വരാത്ത കഥകളുടെ മിഴിചെപ്പായ മുഗള്‍ ഭരണം.  കൊടിപറത്തിയ ഈ വംശപെരുമുടെ പുതിയ തലമുറകള്‍ എവിടെയായിരിക്കും...? ഉപ്പ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത സാമൂഹ്യപാഠ പുസ്തകങ്ങളുടെ ചട്ടക്കൂടില്‍  നിന്നും ഈ ചോദ്യം പുറത്ത്‌ കടന്നപ്പോഴായിരിക്കണം അവരെ തേടിയുള്ള  യാത്രയും നടന്നത്. &lt;br /&gt;&lt;br /&gt;കല്‍ക്കത്തയിലെ തല്തോല ബസാര്‍. ഇവിടെ എവിടെയോ ആണ് ആ കുടുംബം താമസിക്കുന്നത് എന്ന കേട്ടറിവേ അവര്‍ക്കും ഉണ്ടായിരുന്നുള്ളൂ. ഒരു സൈക്കിള്‍ റിക്ഷയില്‍ കയറി അവര്‍ അന്യോഷണം തുടര്‍ന്നു.  ഇപ്പോഴത്തെ മുഗള രാജാവിനെ തേടി അങ്ങ് ദൂരെ കേരളത്തില്‍ നിന്നും വന്ന സഞ്ചാരികള്‍ അവനും കൌതുകമായി കാണണം. പുരാതനമായ കല്‍ക്കത്തന്‍ തെരുവുകളിലൂടെ അവന്റെ പഴയ റിക്ഷ മുന്നോട്ട് നീങ്ങി.  ഒരു ചരിത്രം തേടിയുള്ള യാത്രയില്‍ അവനും ഭാഗമാവുകയായിരുന്നു. &lt;br /&gt;&lt;br /&gt;ഒരു നൂറ് ഇടവഴികളും അതിലേറെ കൈവഴികളുമുള്ള തല്തോല ബസാറിലെ തെരുവുകളിലൂടെ കുറെ അലഞ്ഞിട്ടും അവര്‍ക്ക് മുഗളപാദുഷായുടെ കൊട്ടാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ചോദിച്ചവര്‍ക്കാര്‍ക്കും  അങ്ങിനെയൊരു മുഗള ചക്രവര്‍ത്തി ഈ ഗലികളില്‍  താമസിച്ചിരുന്നു എന്നത്  അറിയില്ലായിരുന്നു. അവസാനം വാട്ടര്‍ ടാപ്പിനടുത്തു ക്യൂ നില്‍ക്കുന്ന സ്ത്രീകളോട് കൂടി അന്വേഷിച്ചു. &lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;"കഴിഞ്ഞ വര്‍ഷം അന്തരിച്ച മുഗള ചക്രവര്‍ത്തി മിര്‍സ മുഹമ്മദ്‌ ബേദാര്‍  ഭക്തിന്റെ ഭാര്യയും കുടുംബവും താമസിക്കുന്നത് എവിടെയാണെന്ന് അറിയാമോ..? &lt;br /&gt;ഇത് കേട്ടപ്പോള്‍ മണ്‍കുടവും തൂക്കിപ്പിടിച്ച് തന്റെ ഊഴം കാത്തിരിക്കുന്ന ഒരു സ്ത്രീ ഞങ്ങളെ ഇമ പൂട്ടാതെ കുറെ നേരം നോക്കി നിന്നു. കരിപുരണ്ട അവരുടെ കവിള്‍ തടങ്ങളിലൂടെ കണ്ണുനീര്‍തുള്ളികള്‍ ചാലിട്ടൊഴുകുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ അമ്പരന്നുപ്പോയി. നീല ഞരമ്പുകള്‍ തുടിച്ചുനില്‍ക്കുന്ന ഇടതുകൈകൊണ്ട് പിന്നിപറിഞ്ഞ സാരിത്തുമ്പ് തലയില്‍ വലിച്ചിട്ട ശേഷം അവര്‍ വിതുമ്പി. "വോ സുല്‍ത്താന മേം ഹൂം". (ഞാന്‍ തന്നെയാണ് നിങ്ങള്‍ അന്യോഷിക്കുന്ന മഹാറാണി )&lt;br /&gt;സുഖലോലുപതയില്‍  മതിമറന്നപ്പോള്‍ "ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ് , അതിവിടെയാണ് " എന്ന് വിളിച്ചുപറഞ്ഞ നൂര്‍ജഹാന്റെയും മുംതാസ് മഹലിന്റെയും പരമ്പരയില്‍ പെട്ട ബീഗം തന്നെയാണല്ലോ ഇവരും. "&lt;/span&gt;&lt;br /&gt;&lt;br /&gt;എനിക്കോര്‍മ്മയുണ്ട് ഉപ്പ പറഞ്ഞത്. ഇവരെ പറ്റി. ഈ രാജ്ഞിയുടെ കണ്ണീരിനെ പറ്റി. അത് പറഞ്ഞപ്പോള്‍ ഉപ്പയുടെ ശബ്ദവും ഇടറിയിരുന്നു. ഇന്ത്യയെ ഒറ്റിക്കൊടുത്ത മിര്‍ ജാഫറിന്റെ  കുടുംബത്തിനു ആയിരം രൂപ പെന്‍ഷന്‍ കൊടുക്കുന്ന രാജ്യത്ത് , ഒരു നേരത്തെ ആഹാരത്തിനു പോലും വിഷമിക്കുന്ന  രാജപരമ്പരയിലെ ഈ കണ്ണികളുടെ അവസ്ഥ താഴെ കാണുന്ന ലേഖനത്തിലെ വരികളില്‍ നിന്നും വായിച്ചെടുക്കാം. &lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;"വാതില്‍ പൊളികള്‍ തലയില്‍ വീഴുന്നത് ശ്രദ്ധിക്കണം. ചണനൂല്‍ കൊണ്ട് കെട്ടിയുറപ്പിച്ചതാണ്.ബീഗം മുന്നറിയിപ്പ് നല്‍കി. പൊട്ടിപ്പൊളിഞ്ഞ തറയിലിരുന്ന് രണ്ട് കുട്ടികള്‍ റൊട്ടി  പരിപ്പുവെള്ളത്തില്‍ മുക്കി ആര്‍ത്തിയോടെ തിന്നുകയാണ്. മൂട്ടക്കറകൊണ്ട് ചെഞ്ചായം പൂശിയ ചുവരില്‍ പൊട്ടിത്തകര്‍ന്ന ചില്ലുകള്‍ക്കുള്ളിലിരുന്ന് ബഹദൂര്‍ഷ ചക്രവര്‍ത്തി തുറിച്ചു നോക്കുന്നു. കുട്ടികള്‍ ഭക്ഷണ പാത്രങ്ങള്‍ എടുത്തു അകത്തേക്ക് ഓടിപ്പോയി. ഒരു കീറ് സൂര്യപ്രകാശത്തിനോ ഒരിറ്റ് ശുദ്ധവായുവിനോ പ്രവേശനം അനുവദിക്കാത്ത മുറി".&lt;/span&gt;&lt;br /&gt;&lt;br /&gt;ഇന്ത്യന്‍ ചരിത്രത്തിലെ സുവര്‍ണ്ണ ആധ്യായമായ മുഗള്‍ വംശത്തിലെ പുതിയ  തലമുറയുടെ കൊട്ടാരവും ജീവിതവും ആണ് ഇവിടെ ലേഖനത്തില്‍ വരച്ചിട്ടത്. സ്വാഭാവികമായും ഉയരുന്ന ചോദ്യം ഇതാവും. എവിടെ ഇപ്പോഴത്തെ ചക്രവര്‍ത്തി എന്ന്. വീണ്ടും ലേഖനത്തിലെ വരികളിലേക്ക് .&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;" ബീഗം, മൂത്തമകന്‍ കിരീടാവകാശി മുസഫര്‍ കമാല്‍ ഹുസൈനെ കണ്ടില്ലല്ലോ ! നിങ്ങളുടെ കൈയ്യില്‍ ഇന്ത്യ മഹാരാജ്യത്തിന്റെ ചെങ്കോല്‍ ഒരിക്കല്‍ കൂടി തന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണോ?&lt;/span&gt; &lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;ഇറയത്ത്‌ കെട്ടിക്കിടക്കുന്ന  ചെളിയില്‍ ചവിട്ടി വഴുതി വീഴാതിരിക്കാന്‍ പെരുവിരല്‍ അമര്‍ത്തിയൂന്നി  ഞങ്ങള്‍ പുറത്ത്‌ കടന്നു.വഴി തെറ്റാതിരിക്കാന്‍ ബീഗം കൂടെ അയച്ച സഹോദരന്‍ മുഷ്താഖ് അഹമ്മദ് , തെരുവിലെ മത്സ്യ വില്‍പ്പനക്കാരന്റെ അരികില്‍ നിന്നും ഒരു കുട്ടിയെ പിടിച്ച് ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി തന്നു. അദ്ദേഹമായിരുന്നു ഇപ്പോഴത്തെ മുഗള ചക്രവര്‍ത്തി "ഹിസ്‌ ഹൈനസ് മുസഫര്‍ കമാല്‍ ഹുസൈന്‍ ".&lt;/span&gt; &lt;br /&gt;&lt;br /&gt;കാലം ചേര്‍ത്തുവെച്ചൊരു വിധി. രാജ്യഭരണം കയ്യാളേണ്ട പിന്മുറക്കാരന്‍ ഒരു നേരത്തെ അന്നം മുട്ടിക്കാന്‍ തെരുവില്‍ മീന്‍ വില്‍ക്കുന്നു . ബാഗ്‌ ഇ ബാബരില്‍ ഉറങ്ങുന്ന ബാബറും ,  സികന്ദ്രയിലെ സമാധിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന അക്ബറും  അറിയുന്നുണ്ടോ അവരുടെ പിന്‍തലമുറയിലെ യുവരാജാവ് തെരുവില്‍ മീന്‍ വില്‍ക്കുകയാണെന്ന്. താജ്മഹലിന്റെ അകത്ത് ഉറങ്ങുന്ന മുംതാസ് മഹലും അറിയുന്നില്ല  ഈ രാജ്ഞിയെ പറ്റി. പരിചരിക്കാന്‍ ഒരുപാട് തോഴിമാരില്ല . ആഭരണങ്ങളുടെ പകിട്ടും സുഗന്ധങ്ങളുടെ ഉന്മാദവും ഇല്ല ഈ അന്തപുരത്തില്‍. കാണുന്നത് മുഖം തിരിച്ചു പോകുന്ന ഇന്ത്യന്‍ ചേരികളുടെ മുഖമാണ് . &lt;br /&gt;&lt;br /&gt;രാജ്യത്തെ പറ്റി, രാജാക്കന്മാരെ പറ്റി ചരിത്ര  ക്ലാസുകളില്‍ നിറഞ്ഞു നിന്ന കുറെ അദ്ധ്യായങ്ങള്‍ ഉണ്ട് . പുസ്തകത്തിന്‌ പുറത്തേക്കും നീണ്ടുപോയ കഥകളും കാണും. പലതും പിന്നീട കണ്ടും കേട്ടും കൂടുതല്‍ അറിയുകയും ചെയ്തിട്ടുണ്ട്.  പക്ഷെ എന്‍റെ മനസ്സില്‍ എന്നും നിറഞ്ഞു നിന്നത് മുഗള്‍ ഭരണ കര്‍ത്താക്കളും അവരോട്  ചേര്‍ത്ത് വായിച്ച കഥകളും തന്നെ. ചരിത്രത്തിലും വായനയിലും പഠനത്തിലും ഇത്രത്തോളം സ്വാധീനം  ചെലുത്തിയ മറ്റൊരു രാജവംശമില്ല. താജ്മഹലും  ചെങ്കോട്ടയും ഷാലിമാറും ഞാന്‍ കണ്ടിട്ടില്ല. പക്ഷെ അതിനുപിന്നിലെ ചരിത്രവും കഥകളും എന്നെ എന്നും വിസ്മയിപ്പിച്ചിട്ടുണ്ട്‌. ബാബര്‍ സ്ഥാപിച്ചത് തുടങ്ങി ,  പാനിപ്പത്ത്  യുദ്ധങ്ങളും ,അക്ബറിന്റെ ദര്‍ബാറിലെ   പണ്ഡിത സദസ്സും , ഷാജഹാന്റെയും മുംതാസിന്റെയും പ്രണയവും അതിന്റെ അനശ്വര സ്മാരകമായ താജ്മഹലും   തുടങ്ങി ഓരോ മുഗള ചക്രവര്‍ത്തിമാരുടെയും ജീവിതം  ഒരു ചിത്രമായി എന്നോ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും തോന്നാത്ത ഒരു വികാരം ഈ കഥ വായിക്കുമ്പോള്‍ എന്നെ തൊട്ടുണര്‍ത്തുന്നു. പകിട്ടിലും പത്രാസിലും  നീന്തി തുടിച്ച ഒരു രാജകുടുംബത്തിലെ പുതിയ തലമുറക്കാര്‍, ഒരു നേരത്തെ ഭക്ഷണത്തിന് പോലും കഴിവില്ലാതെ അതേ ഭാരതത്തില്‍ കഴിഞ്ഞു കൂടുന്നു എന്നറിയുമ്പോള്‍ എന്‍റെ മനസ്സില്‍ താജ്മഹലിന്റെ വിസ്മയിപ്പിക്കുന്ന ഭംഗിയില്ല,പകരം മനസ്സ് ഒരു  നിര്‍വികാരതയോടെ ഈ കുടിലിനകത്ത് തന്നെ  ചുറ്റിത്തിരിയുന്നു. ചെങ്കോട്ടയേയും മുഗള്‍ കൊട്ടാരങ്ങളെയും തഴുകി വീശുന്ന കാറ്ററിയുന്നുണ്ടോ , അതിന് പ്രവേശനം ഇല്ലാത്ത ഒരു കുടില്‍ കൊട്ടാരം ഈ ചേരിയില്‍ ഉണ്ടെന്ന്..?&lt;br /&gt;&lt;br /&gt;&lt;br /&gt;ഞാനെങ്ങിനെ മറക്കും ആ രാത്രി. ഞങ്ങള്‍ കുട്ടികളുടെ ദീര്‍ഘമായ കാത്തിരിപ്പിനൊടുവില്‍ ഒന്നര മാസം നീണ്ട ആ ഭാരത പര്യടനവും കഴിഞ്ഞ് ഉപ്പ വന്നുചേര്‍ന്നത്. സമ്മാനങ്ങള്‍ക്കൊപ്പം കെട്ടഴിച്ച യാത്രാവിശേഷങ്ങള്‍. അതില്‍ എന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത് ഈ അധ്യായമാണ്. ആ സുല്‍ത്താനയും   മുസഫറും അവരുടെ ജീവിതവും. "യാത്രക്കിടയില്‍ " എന്ന പേരില്‍ ആനുകാലികങ്ങളില്‍ പരമ്പരകളായി ആ അനുഭവങ്ങള്‍ നിറഞ്ഞു. പക്ഷെ ചരിത്ര  പഠനങ്ങളില്‍ എന്നെ ഏറെ സ്വാധീനിച്ച  മുഗള്‍ ഭരണവും ഭരണാധികാരികളും. അവരുടെ പരമ്പര തേടി കണ്ടെത്തിയ ഈ യാത്ര  എന്റെ നൊമ്പരമായും ആവേശമായും ഇന്നും നിലനില്‍ക്കുന്നു. ലേഖനത്തില്‍ വായിച്ചറിഞ്ഞ വരികളേക്കാള്‍ ഉപ്പ പറഞ്ഞുതന്ന രൂപത്തില്‍. &lt;br /&gt;&lt;br /&gt;ഞാനൊരു യാത്ര മനസ്സില്‍ കുറിച്ചിട്ടു. തല്തോല ബസാറിലേക്ക്.  ഒരു സൈക്കിള്‍  റിക്ഷയില്‍ കയറി ഉപ്പ നടന്ന വഴികളിലൂടെ പോയി എനിക്കും തേടി പിടിക്കണം ചണനൂല്‍ കൊണ്ട് കെട്ടിയുറപ്പിച്ച  ആ മുഗള കൊട്ടാരം. ആ  ദര്‍ബാറിലേക്ക്  കയറിച്ചെന്ന്  എനിക്കവനെ കാണണം. മുസഫര്‍ കമല്‍ ഹുസൈന്‍ എന്ന ഇപ്പോഴത്തെ മുഗള്‍ ചക്രവര്‍ത്തിയെ.  മുംതാസിന്റെ പദവി അലങ്കരിക്കുന്ന അവന്റെ ബീവിയേയും  കാണണം . പറ്റുമെങ്കില്‍ അവരോടൊപ്പം ഇരുന്ന് ഉണക്ക റൊട്ടി പരിപ്പുകറിയില്‍ മുക്കി ഒരു രാജകീയ ഭക്ഷണം കഴിക്കണം. അതൊരു കുടിലാണെങ്കിലും എന്റെ ഭാവന ലോകത്ത് അതൊരു കൊട്ടാരമായി തോന്നും. ആ മുറ്റത്ത്‌ വിരിഞ്ഞു നില്‍ക്കുന്നത് ഒരു പൂവാണെങ്കിലും അതിലെനിക്കൊരു ഷാലിമാര്‍ കാണാനാവും. ആ ഒരു സെന്റ്‌ ചുറ്റളവില്‍ ഞാനൊരു  മുഗള്‍ സാമ്രാജ്യത്തെ തന്നെ കുടിയിരുത്തും . എന്നിട്ട് തിരിച്ചു പോരുമ്പോള്‍  ഉപ്പ ചോദിച്ച ആ സങ്കല്‍പ്പിക ചോദ്യം ഒരിക്കല്‍ കൂടേ ചോദിക്കണം. ഇന്ത്യ മഹാരാജ്യത്തിന്റെ കിരീടവും ചെങ്കോലും ഒരിക്കല്‍ കൂടി തന്നാല്‍ സ്വീകരിക്കുമോ എന്ന്. &lt;br /&gt;&lt;br /&gt;തല്തോല ബസാറിലെ ഗലികളിലൂടെ യാത്ര തുടരാന്‍ എന്നെയും നോക്കി  മറ്റൊരു സൈക്കിള്‍ റിക്ഷക്കാരന്‍ കാത്തിരിക്കുന്നുണ്ടാവുമോ അവിടെ..?&lt;br /&gt;***&lt;br /&gt;&lt;br /&gt;&lt;br /&gt;"യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍ " എന്ന ബുക്കിനെ പറ്റി സുജ എഴുതിയ  അവലോകനം  &lt;a href="http://enteswapnam-suja.blogspot.com/2011/12/blog-post_05.html"&gt;"വായനയുടെ കാണാപ്പുറങ്ങള്‍ " &lt;/a&gt;&lt;br /&gt;&lt;br /&gt;ആയിഷ എന്ന കഥാപാത്രത്തെ കുറിച്ച് ഷബീര്‍ തിരിച്ചിലാന്‍ എഴുതിയ കുറിപ്പ് &lt;a href="http://shabeerdxb.blogspot.com/2011/05/blog-post_23.html"&gt;" എന്‍റെ ആയിഷ "&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-8587228129675278622?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/8587228129675278622/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/12/blog-post.html#comment-form' title='94 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/8587228129675278622'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/8587228129675278622'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/12/blog-post.html' title='മുസഫര്‍ കമാല്‍ ഹുസൈന്‍ .. നീ തന്നെയാണോ ഇപ്പോഴും ഇന്ത്യ ഭരിക്കുന്നത്‌..?'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-zU8canoLW9g/TuRzesmwP1I/AAAAAAAACFc/d1AfZn073ZI/s72-c/mughal.jpg' height='72' width='72'/><thr:total>94</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-3552790087847710801</id><published>2011-12-01T00:01:00.000-08:00</published><updated>2011-12-02T22:01:54.499-08:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>ഇന്ന് പെയ്ത മഴ തന്നത് ..!</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-4nTF6_YVPDA/Ttcg_kSQILI/AAAAAAAACDw/u3I2QIyxqO4/s1600/first%2Bsnap.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/-4nTF6_YVPDA/Ttcg_kSQILI/AAAAAAAACDw/u3I2QIyxqO4/s320/first%2Bsnap.jpg" border="0" alt=""id="BLOGGER_PHOTO_ID_5681045731395248306" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;കു&lt;/span&gt;റെ കാലത്തിന് ശേഷം  വീണ്ടും മഴ നനഞ്ഞു. ഇവിടെ ബഹറിനില്‍ നല്ല മഴ. ഇപ്പോള്‍  തോന്നുന്ന വികാരങ്ങളെ വരികളാക്കാതെ പറ്റില്ല എനിക്ക്. കാരണം പറഞ്ഞാലും തീരാത്ത പ്രണയമാണ് എനിക്ക് മഴയോട്. ഒരിക്കല്‍ എഴുതിയിരുന്നു, "മഴ പെയ്യുന്നിടത്തോളം കാലം എനിക്ക് പ്രായമാവില്ല. മനസ്സിലെ പ്രണയം പെയ്ത് തീരുകയും ഇല്ല" എന്ന്.   മഴത്തുള്ളികള്‍ വന്ന് വീഴുന്നത് വരണ്ടുണങ്ങിയ ഈ മണ്ണില്‍ മാത്രമല്ലല്ലോ , മനസ്സിലേക്ക് കൂടിയല്ലേ. നല്ല തണുപ്പും. എന്തുകൊണ്ട് ഈ മഴയേയും തണുപ്പിനെയും ഇങ്ങിനെ ഇഷ്ടപ്പെടുന്നു എന്ന് ചോദിച്ചാല്‍ വ്യക്തമായ ഒരുത്തരം നല്‍കാന്‍ ഞാന്‍ ബുദ്ധിമുട്ടും. എന്നാലും വ്യത്യസ്തമായ  കുറെ മഴ ആസ്വാദനത്തെ കുറിച്ച് പറയാമല്ലോ. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-2hzA1gjJ4fM/TtchNmUQstI/AAAAAAAACD8/tZWrVq94GrA/s1600/rain%2Bhome.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 224px;" src="http://4.bp.blogspot.com/-2hzA1gjJ4fM/TtchNmUQstI/AAAAAAAACD8/tZWrVq94GrA/s320/rain%2Bhome.jpg" border="0" alt=""id="BLOGGER_PHOTO_ID_5681045972458713810" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;മ&lt;/span&gt;ഴ മേഘങ്ങള്‍ കൂടി അന്തരീക്ഷം ആകെ ഇരുണ്ടിട്ടുണ്ട്. പക്ഷെ സമയം നാല് മണിപോലും ആയിട്ടില്ല. ഈ ഇരുട്ടിന് എന്തോ ഒരു ശോക ഭാവമാണ്  എനിക്ക് തോന്നുന്നത്. ചുറ്റും തെങ്ങുകളും മാവും മറ്റു വൃക്ഷങ്ങളും നിറഞ്ഞ തറവാടിന്റെ കോലായില്‍ ഒറ്റക്കിരിക്കുമ്പോള്‍ മൂടിക്കെട്ടിയ ഈ അന്തരീക്ഷം ആസ്വദിക്കുന്നത് രസകരം തന്നെ. പിന്നെ മഴ പെയ്തു തുടങ്ങി. തകര്‍പ്പന്‍ മഴ. വാഴയിലയില്‍ ശബ്ദത്തോടെ വീണ്‌ വെള്ളം ഒലിച്ചിറങ്ങുന്നു . മരങ്ങളെ ആട്ടിയുലച്ച്   കാറ്റും വീശുന്നുണ്ട്. കാറ്റും മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും കൂടി ഭീകരമായ ഒരവസ്ഥ സൃഷ്ടിക്കുന്നുണ്ട്. പക്ഷെ ഇതെന്നെ  പേടിപ്പെടുത്തുന്നില്ല. പകരം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരത്തിലേക്ക് നയിക്കുന്നു. കൂട്ടിന് ആരും   ഇല്ലാതെ പോയതാണോ അതോ ഒരു കൂട്ടിന്റെ കുറവാണോ ഈ സമയത്തിന്റെ ഭംഗി. രണ്ടുമാവാം. മനസ്സിപ്പോള്‍ സഞ്ചരിക്കുന്നത് യാഥാര്‍ത്യ ലോകം വിട്ട്‌ കാല്പനികമായ ഒരു പ്രപഞ്ചത്തിലൂടെയാണ്.  അതില്‍ പ്രണയമുണ്ടാവാം , രതിയുണ്ടാവാം , സ്വപ്നത്തിനുമാത്രം  അവകാശപ്പെടാവുന്ന നിറങ്ങളുമുണ്ടാവാം. പക്ഷെ വന്യമായ ഈ മഴ തോരുന്നതോടെ  പറന്നുപോകും ഈ ഭാവനാലോകം. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-xbfedONurXk/TtchYEx9OGI/AAAAAAAACEI/rXJhPLWcNWQ/s1600/rain%2Bfild.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://3.bp.blogspot.com/-xbfedONurXk/TtchYEx9OGI/AAAAAAAACEI/rXJhPLWcNWQ/s320/rain%2Bfild.jpg" border="0" alt=""id="BLOGGER_PHOTO_ID_5681046152435021922" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;അ&lt;/span&gt;രക്കൊപ്പം വളര്‍ന്നുനില്‍ക്കുന്ന നെല്‍കൃഷി. വിശാലമായ പാടത്തിന് നടുവില്‍ പണിക്കാര്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും കെട്ടിപ്പൊക്കിയ കളപ്പുര. വൈകുന്നേരങ്ങളില്‍ ഇവിടെയിരിക്കാന്‍ നല്ല ഹരമാണ്. തത്തകളും പ്രാവുകളും പറന്നുല്ലസിക്കുന്ന പാടത്ത് , പതുക്കെ കാറ്റിലാടുന്ന  പച്ചയണിഞ്ഞ നെല്‍ കൃഷികള്‍ നൃത്തം ചെയ്യുന്നതും നോക്കിയിരിക്കുന്നത് എന്തൊരു രസമായിരുന്നു. ഇതോടൊപ്പം ഒരു മഴ കൂടി വന്ന് ചേര്‍ന്നാലോ. മഴയുടെ വരവും അറിയിച്ചുകൊണ്ട്‌ ഒരു പടിഞ്ഞാറന്‍ കാറ്റ് വീശി. അതറിഞ്ഞിട്ടെന്നോണം   കിളികള്‍ പറന്നകന്നു. കാറ്റിന് പിറകെ മഴയെത്തി. കളപ്പുരയിലേക്ക് ഓടിക്കയറി. കൂടേ ഒന്ന് രണ്ട് പണിക്കാരും. പാള തൊപ്പി ഊരിവെച്ച് , മടിക്കുത്തില്‍  നിന്നും വെറ്റിലയെടുത്ത്  മുറുക്കാനുള്ള ഒരുക്കം കൂട്ടി  നല്ലംപെരവന്‍ ആത്മഗതം പറഞ്ഞു. "ഇപ്പോഴൊന്നും ചോരുന്ന മട്ടില്ല ". &lt;br /&gt;എനിക്ക് സന്തോഷമായി. നെല്‍കതിരുകള്‍ മഴനൃത്തമാടുകയാണ്. അതാസ്വദിച്ച് ഞാനും. ഓലകൊണ്ട് മറച്ച കളപ്പുരയുടെ അരികിലൂടെ  തണുത്ത കാറ്റും ഒപ്പം കൂടേ വരുന്ന മഴത്തുള്ളികളും. തണുത്ത് വിറക്കുന്നല്ലോ. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-W0tsEoFbSMs/TtchnGTS6TI/AAAAAAAACEU/V0-MDRPF9co/s1600/school.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/-W0tsEoFbSMs/TtchnGTS6TI/AAAAAAAACEU/V0-MDRPF9co/s320/school.jpg" border="0" alt=""id="BLOGGER_PHOTO_ID_5681046410541328690" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;ഒ&lt;/span&gt;രു മാറ്റവുമില്ല. ഓര്‍മ്മചിത്രങ്ങള്‍ക്ക് മറവിയുടെ ക്ലാവ് പിടിക്കാതിരിക്കാന്‍ അതുപോലെ തന്നെയുണ്ട്‌ ഈ സ്കൂള്‍. തലമുറകള്‍ മാറിമാറി അക്ഷരാഭ്യാസത്തിന്റെ സുകൃതം നുണഞ്ഞിട്ടും, കാലചക്രം ഒരുപാട് തിരിഞ്ഞിട്ടും ഈ വിദ്യാലയം അന്നും ഇന്നും ഒരുപോലെ. സ്കൂളിലേക്ക് കയറുന്ന കല്പടവുകള്‍ക്ക് പോലും തേയ്മാനം വന്നിട്ടില്ലെങ്കില്‍  പിന്നെ നമ്മുടെ ഓര്‍മ്മകള്‍ക്കാണോ അതുണ്ടാവുക. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ഓടി ഞാനും ഈ കല്‍പടവുകള്‍ കയറുകയാണ്. കയറി കയറി പോകുന്നത് വര്‍ഷങ്ങള്‍ പിറകിലോട്ട് ആണെന്നുമാത്രം. സ്കൂളിന്റെ വരാന്തയില്‍ കയറി നിന്നു. ഈ വരാന്തയില്‍ ഞാന്‍ ഒറ്റക്കാണ് എന്നെനിക്ക്‌ തോന്നിയില്ല. സ്കൂളിന്റെ ഓടില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ളം തട്ടിതെറിപ്പിക്കാന്‍ എന്റെ പഴയ ചങ്ങാതിമാരും കൂടെ ഉള്ളതുപോലെ.&lt;br /&gt;കീശയില്‍ നിറച്ച മഷിത്തണ്ടില്‍ പറ്റിപിടിച്ച ചളി ആ മഴവെള്ളത്തില്‍ കഴുകി കളയാന്‍ അവരുമുണ്ടല്ലോ എന്നോടൊപ്പം. ചൂരലുമായി നടന്നു വരുന്ന ഓമന ടീച്ചറെ കാണുമ്പോള്‍ ഒന്നുമറിയാത്തവനെ പോലെ മാറിനില്‍ക്കുന്ന ആ കൊച്ചു കുട്ടി ആയതുപോലെ. ഈ ഓര്‍മ്മകളെ തിരിച്ചുവിളിക്കാനല്ലേ ഇപ്പോള്‍ മഴ പെയ്തതും ഈ വരാന്തയില്‍ എന്നെ എത്തിച്ചതും..?&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-QcBojdl0pDM/Ttch5mEuq3I/AAAAAAAACEg/97ee_oq3MH0/s1600/window%2Brain.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://2.bp.blogspot.com/-QcBojdl0pDM/Ttch5mEuq3I/AAAAAAAACEg/97ee_oq3MH0/s320/window%2Brain.jpg" border="0" alt=""id="BLOGGER_PHOTO_ID_5681046728307813234" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;കോ&lt;/span&gt;ഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ .  മലബാര്‍ എക്സ്പ്രസ് വരാന്‍ ഇനിയും സമയമെടുക്കും. കയ്യിലിരിക്കുന്ന പുസ്തകം വായിക്കണോ അതോ പരക്കം പായുന്ന ആള്‍ക്കാരുടെ മുഖഭാവം വായിക്കണോ എന്ന ചിന്തയില്‍ ഇരിക്കുമ്പോള്‍ ,  രണ്ടിനും അവസരം നല്‍കാതെ മഴയെത്തി. തണുത്തുറഞ്ഞ മരത്തിന്റെ ബെഞ്ചിലിരുന്ന്  പാളത്തിലേക്ക് പെയ്തിറങ്ങുന്ന മഴയും ഏറെ ഭംഗിയുള്ള കാഴ്ച്ച തന്നെ. പ്രകൃതി ഒരുക്കിയ കുളിയും കഴിഞ്ഞ് നിറമുള്ള ബോഗികളുമായി മലബാര്‍ എക്പ്രസ് കിതച്ചെത്തി. ഓരോ പ്രദേശങ്ങളിലും പെയ്യുന്ന മഴയുടെ ഭംഗി ട്രെയിനിന്റെ വിന്‍ഡോയിലൂടെ നോക്കികാണ്ട് ഈ മഴയാത്ര അവിസ്മരണീയമാണ്. ഫറോക്ക് പാലത്തിന്റെ മുകളിലൂടെ നീങ്ങുമ്പോള്‍ താഴെ പുഴയില്‍ മഴ പെയ്യുന്നു. തൊപ്പിക്കുട തലയില്‍ ഇട്ട്‌ ഒരു ചെറുവഞ്ചിയില്‍  ഒരാള്‍ തുഴഞ്ഞു  നീങ്ങുന്നു. മീന്‍ പിടിക്കുകയാവും. ഞാന്‍ മഴയോടൊപ്പം ആ കാഴ്ച്ച ആസ്വദിക്കുമ്പോള്‍ അയാള്‍ ശപിക്കുകയായിരിക്കും മഴയെ. ഇന്നത്തെ അന്നത്തെ ബുദ്ധിമുട്ടിച്ച നശിച്ച മഴയെന്ന്. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-ZAybZYeO9TM/Ttcin7tR86I/AAAAAAAACEs/alpCnaQhaXk/s1600/tt.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 227px;" src="http://2.bp.blogspot.com/-ZAybZYeO9TM/Ttcin7tR86I/AAAAAAAACEs/alpCnaQhaXk/s320/tt.JPG" border="0" alt=""id="BLOGGER_PHOTO_ID_5681047524389024674" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;ഭ&lt;/span&gt;യാനകമായ കാടിന്റെ നിശബ്ധതയിലേക്ക് പെയ്യുന്ന മഴയെ അറിഞ്ഞുട്ടുണ്ടോ..? ശിരുവാണി കാടുകള്‍ ആദ്യമായി അത്തരം ഒരു അനുഭവം ഒരുക്കി. അപ്പോള്‍ പാട്ടിയാര്‍ ബംഗ്ലാവിന് ഒരു പ്രേത കോട്ടയുടെ മുഖമായിരുന്നു. പണ്ട് ഡിറ്റക്ടീവ് നോവലുകളിലോക്കെ വായിച്ച ഭീകര കഥാപാത്രങ്ങള്‍ ചുറ്റും അട്ടഹസിക്കുന്ന പോലെ. പൊതുവേ വെളിച്ചം കുറഞ്ഞ കാട്ടില്‍ ഒരു മഴയുടെ അകമ്പടി കൂടി ആയപ്പോള്‍ ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുള്ള ഈ ബംഗ്ലാവ് ശരിക്കും ഒരു പ്രേതഭവനം പോലെ തന്നെ. പക്ഷെ ഇത്തിരി ഭയം തോന്നിയെങ്കിലും ഈ അനുഭവത്തെയും ഞാന്‍ ചേര്‍ത്ത് വെക്കുന്നത് പ്രിയപ്പെട്ടൊരു മഴക്കാഴ്ച്ചയുടെ ആല്‍ബത്തിലേക്ക്  തന്നെയാണ്. നിഗൂഡതകള്‍ പൊതിഞ്ഞൊരു സുഖമുള്ള അനുഭവം. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-2BwMUhNYgEA/TtcizL9l5YI/AAAAAAAACE4/lqr63ThT1Hk/s1600/kadalpalam.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 214px;" src="http://3.bp.blogspot.com/-2BwMUhNYgEA/TtcizL9l5YI/AAAAAAAACE4/lqr63ThT1Hk/s320/kadalpalam.jpg" border="0" alt=""id="BLOGGER_PHOTO_ID_5681047717730968962" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;തി&lt;/span&gt;രക്കിട്ട്  തിരിച്ചുവരുന്ന ബോട്ടുകളും ചെറുവഞ്ചികളും. അവര്‍ക്കറിയാം കടലിന്റെയും ആകാശത്തിന്റെയും മാറിവരുന്ന  സ്വഭാവം. വൈകിയില്ല. വലിയ തിരമാലകള്‍ക്കൊപ്പം തകര്‍പ്പന്‍ മഴയുമെത്തി. കടലിലേക്ക്‌ പെയ്യുന്ന  മഴ. ദൂരെ നങ്കൂരമിട്ടിരുന്ന ആ കപ്പല്‍ മഴ മറച്ചു. പഴയ പ്രതാപത്തിന്റെ ദ്രവിച്ച സ്മാരകമായി  ഏതാനും തൂണുകളുമായി നില്‍ക്കുന്ന കോഴിക്കോട്ടെ കടല്‍പ്പാലം.  അതിന്റെ താഴെ മഴ നനഞ്ഞ് പന്ത് കളിക്കുന്ന കുട്ടികള്‍. ഓടിച്ചെന്ന് അവരിലൊരാളായി കൂടിയാലോ .?  ഉപ്പിലിട്ട നെല്ലിക്ക വില്‍ക്കുന്ന പെട്ടികടക്കാരന്റെ വണ്ടിയോട് ചേര്‍ന്ന് പകുതി നനഞ്ഞും പകുതി നനയാതെയും  ഞങ്ങള്‍ നിന്നു. ഈ മഴയിലും ബീച്ചിലെ ബെഞ്ചില്‍ ഒരു കുടക്കീഴിലിരിക്കുന്ന  പ്രണയ ജോഡികള്‍.    ഒരുപക്ഷെ അവരുടെ  പ്രണയ ലോകത്തിലെ  ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ ആയിരിക്കണം മഴയോട് ചേര്‍ന്നുള്ള ഈ സല്ലാപം.  &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-LvT-JIqOHMQ/TtcjHnf2CdI/AAAAAAAACFE/C_WiadU8pC8/s1600/rain%2Bbahrain.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 242px;" src="http://2.bp.blogspot.com/-LvT-JIqOHMQ/TtcjHnf2CdI/AAAAAAAACFE/C_WiadU8pC8/s320/rain%2Bbahrain.jpg" border="0" alt=""id="BLOGGER_PHOTO_ID_5681048068719774162" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;തി&lt;/span&gt;രിച്ചു വരാം. മഴ ഇപ്പോഴും  തോര്‍ന്നിട്ടില്ല ഇവിടെ . പതിവില്ലാതെ പെയ്യുന്ന  മഴയെ കാണാന്‍ ബാല്‍ക്കണിയില്‍ നിന്നും പലരും എത്തിനോക്കുന്നു. ആകാംഷയോടെ നോക്കുന്നവരില്‍ അധികവും കുട്ടികളാണ് . വീടിന്റെ മുറ്റത്ത്‌ നിറഞ്ഞ മഴവെള്ളത്തില്‍ കടലാസ് തോണി ഉണ്ടാക്കി കളിക്കുന്നതിന് പകരമാകുമോ അവരുടെ  ഈ  ജാലക കാഴ്ച്ചകള്‍  ...?   ഇപ്പോള്‍ പെയ്യുന്ന ഈ മഴ എന്നെ കൂട്ടികൊണ്ടു പോകുന്നതും അതേ  ഓര്‍മ്മകളിലേക്കാണ് മഴയില്‍ കുതിര്‍ന്ന എന്‍റെ ബാല്യത്തിലേക്ക് ..... ഒരുകുടയില്‍ രണ്ടുപേര്‍ ചേര്‍ന്ന് പോകുന്നതും, പുസ്തകതാളുകള്‍ കീറി കടലാസ് വഞ്ചി ഉണ്ടാക്കുന്നതും തുടങ്ങി കുറെ മഴയനുഭവങ്ങള്‍ ..... ഇതെല്ലാം  കൈമോശം വന്ന ബാല്യങ്ങളെ .......നിങ്ങള്‍ ക്ഷമിക്കുക. പകരം നല്‍കാന്‍ ഈ ഓര്‍മ്മകുറിപ്പുകളല്ലാതെ  മറ്റൊന്നുമില്ലെനിക്ക്  .&lt;br /&gt;ഇനിയൊരിക്കല്‍ ഒരു മഴക്കാലത്ത് നാട്ടിലെത്തുമ്പോള്‍ തട്ടിന്‍പുറത്തെ  തകരപ്പെട്ടിയില്‍ ‍ നിന്നും പഴയ നോട്ടുപുസ്തകത്തിന്റെ  മങ്ങിയ താളുകള്‍ കീറി നിങ്ങള്‍ക്ക്  കടലാസ് വഞ്ചി ഉണ്ടാക്കിത്തരാം .  മുറ്റത്തെ  മഴവെള്ളത്തിലൂടെ ഇളംകാറ്റില്‍ ആടിയുലഞ്ഞു പോകുന്ന ആ കടലാസ് വഞ്ചിയില്‍ കയറി ഒരു യാത്രയുമാവാം നമുക്ക്.   ദൂരെ ദൂരെ ഓര്‍മ്മകളുടെ, സ്വപ്നങ്ങളുടെ  തീരത്തേക്ക്.  അപ്പോള്‍ തിളങ്ങുന്ന നിങ്ങളുടെ കണ്ണുകളില്‍ ഞാന്‍ കാണും  നഷ്ടപ്പെട്ടുപോയ എന്‍റെ ആ പഴയ ബാല്യം....&lt;br /&gt;&lt;br /&gt;(ചിത്രങ്ങള്‍ എല്ലാം ഗൂഗിളില്‍ നിന്നു. &lt;br /&gt;സ്കൂള്‍ ഞങ്ങളുടെ സ്വന്തം തന്നെ)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-3552790087847710801?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/3552790087847710801/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/11/blog-post_30.html#comment-form' title='66 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/3552790087847710801'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/3552790087847710801'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/11/blog-post_30.html' title='ഇന്ന് പെയ്ത മഴ തന്നത് ..!'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-4nTF6_YVPDA/Ttcg_kSQILI/AAAAAAAACDw/u3I2QIyxqO4/s72-c/first%2Bsnap.jpg' height='72' width='72'/><thr:total>66</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-5231179950398368865</id><published>2011-11-19T00:02:00.000-08:00</published><updated>2011-11-19T22:12:37.872-08:00</updated><category scheme='http://www.blogger.com/atom/ns#' term='യാത്രാകുറിപ്പുകള്‍'/><title type='text'>മഞ്ഞ് പുതച്ച വഴിയിലൂടെ</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-sk7QZmpRp5I/TsdIi8PRVOI/AAAAAAAACC0/yDRX6BNob3I/s1600/snow.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://2.bp.blogspot.com/-sk7QZmpRp5I/TsdIi8PRVOI/AAAAAAAACC0/yDRX6BNob3I/s320/snow.jpg" border="0" alt=""id="BLOGGER_PHOTO_ID_5676585620446729442" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;"ഈ നാട്ടുവഴിയിലെ കാറ്റ് മൂളണ പാട്ട് കേട്ടില്ലേ " എന്ന മനോഹരമായ ഗാനം സ്റ്റീരിയോയില്‍ നിന്നും ഒഴുകി വരുന്നു. പക്ഷെ ഞങ്ങളിപ്പോള്‍ നാട്ടുവഴിയില്‍ അല്ലല്ലോ. കാട്ടുവഴിയിലല്ലേ. പക്ഷെ കാറ്റുണ്ട്. യാത്രയില്‍ വീശുന്ന കാറ്റിന് സംഗീതം കാണും. പറയാന്‍ കഥകളും കാണും. അതൊരുപക്ഷെ  ഓര്‍മ്മകളുടെതാവാം, ചരിത്രത്തിന്റെതാവാം, സന്തോഷവും വിരഹവും അതില്‍ വന്നേക്കാം. പക്ഷെ വയനാടന്‍ ചുരത്തിന്റെ ഒമ്പതാം വളവില്‍ എനിക്കോര്‍ക്കാനുള്ളത് ഇതുവഴി മുമ്പ് പോയ ഒത്തിരി യാത്രകളുടെ സന്തോഷം തന്നെയാണ്. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-pPIL9EZENhQ/TsdHYMXrf9I/AAAAAAAACB4/A4VZedWMqzw/s1600/snr.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-pPIL9EZENhQ/TsdHYMXrf9I/AAAAAAAACB4/A4VZedWMqzw/s320/snr.jpg" border="0" alt=""id="BLOGGER_PHOTO_ID_5676584336286777298" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;കോടമഞ്ഞ്‌ കാഴ്ച്ചകളെ പറ്റെ മറച്ചിട്ടുണ്ട്‌. നല്ല തണുപ്പും. ചൂടുള്ള ചായയും ഊതികുടിച്ച്‌ , മഞ്ഞു മറച്ച താഴ്വാരങ്ങളിലേക്ക് നോക്കി നില്‍ക്കാന്‍ നല്ല രസമുണ്ട്. പക്ഷെ ഇതൊരു ഇടത്താവളം മാത്രം. ഞങ്ങള്‍ക്ക് പോവേണ്ടത് മറ്റൊരു സ്ഥലത്തേക്കാണ്‌. ഇന്നൊരു ദിവസം വയനാടന്‍ പ്രകൃതിയോടൊപ്പം രമിച്ച് നാളെ ഗോപാല്‍സാമി ബേട്ടയിലേക്ക്  പോവണം. ഗുണ്ടല്‍ പേട്ടയില്‍ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്റര്‍ പോയാല്‍ ഇവിടെയത്താം. മറ്റൊരു പ്രകൃതി വിസ്മയത്തിലേക്ക്. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-I-P4l-TDIQc/TsdJAcKSOgI/AAAAAAAACDA/0ZxHISeMde8/s1600/snr.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-I-P4l-TDIQc/TsdJAcKSOgI/AAAAAAAACDA/0ZxHISeMde8/s320/snr.jpg" border="0" alt=""id="BLOGGER_PHOTO_ID_5676586127231957506" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പതിവ് പോലെ ഇറങ്ങാന്‍ ഉച്ച കഴിയേണ്ടി വന്നു. ഈ വഴിക്കുള്ള  യാത്ര രസകരമാണ്. കാടും കൃഷിയിടങ്ങളും മാറി മാറി വരും. എല്ലായിടത്തും നിര്‍ത്തി അതെല്ലാം ആസ്വദിച്ചാണ് ഞങ്ങള്‍ നീങ്ങുന്നത്‌. കാട്ടാനകള്‍ കൃഷി നശിപ്പിക്കാതിരിക്കാന്‍ കെട്ടിയ ഏറുമാടങ്ങള്‍ കാണാന്‍ നല്ല  ഭംഗിയുണ്ട്. അതിലൊന്നില്‍ കയറിക്കൂടി പരിസരമൊക്കെ ഒന്ന് കാണണമെന്ന് എനിക്ക് നല്ല പൂതിയുണ്ടായിരുന്നു. പക്ഷെ പരിസരത്തൊന്നും ആരെയും കാണാത്തതിനാല്‍ ആ ആഗ്രഹം നടന്നില്ല. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-Wn0kNLQBrEY/TsdHyykXYqI/AAAAAAAACCQ/-M4gNElFHTI/s1600/erumadam.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/-Wn0kNLQBrEY/TsdHyykXYqI/AAAAAAAACCQ/-M4gNElFHTI/s320/erumadam.jpg" border="0" alt=""id="BLOGGER_PHOTO_ID_5676584793217131170" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-A9RtZzCjo3k/TsdHpZuPwII/AAAAAAAACCE/dnYl9rqTGdQ/s1600/erumadam%2Bsn.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://2.bp.blogspot.com/-A9RtZzCjo3k/TsdHpZuPwII/AAAAAAAACCE/dnYl9rqTGdQ/s320/erumadam%2Bsn.jpg" border="0" alt=""id="BLOGGER_PHOTO_ID_5676584631928864898" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;കടന്ന് പോകുന്ന വഴികളിലെല്ലാം ഈ നാട്ടുക്കാരുടെ വിശ്വാസത്തിന്റെ അടയാളം കാണാം. വലിയ മരത്തിനു താഴെ ചെറിയ പ്രതിഷ്ഠകള്‍ . എന്റെ വിശ്വാസം മറ്റൊന്നെങ്കിലും ദൈവിമകായ ഇത്തരം അടയാളങ്ങള്‍ കാണിക്കുന്നത് മനുഷ്യരുടെ നല്ല  വശങ്ങള്‍ തന്നെ. അതുകൊണ്ട് തന്നെ ഇതൊക്കെ കാണുമ്പോള്‍ സ്വാഭാവികമായും സന്തോഷം തോന്നും. കൃഷിയോടും  മറ്റൊരു ദൈവികമായ  കാഴ്ചപ്പാട് ഇവര്‍ക്ക്. ഗോപാല്‍സാമി ബേട്ടയിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ മൂന്നു നാല് ചെറിയ അമ്പലങ്ങള്‍ കണ്ടു.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-RBNFY1KRDeI/TsdITw7y8MI/AAAAAAAACCo/LdFSPHcIcp0/s1600/temple.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://3.bp.blogspot.com/-RBNFY1KRDeI/TsdITw7y8MI/AAAAAAAACCo/LdFSPHcIcp0/s320/temple.jpg" border="0" alt=""id="BLOGGER_PHOTO_ID_5676585359714218178" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-TUY2TrpK_cM/TsdINLqKb2I/AAAAAAAACCc/DmGJckhEuuM/s1600/tree.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/-TUY2TrpK_cM/TsdINLqKb2I/AAAAAAAACCc/DmGJckhEuuM/s320/tree.jpg" border="0" alt=""id="BLOGGER_PHOTO_ID_5676585246628933474" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;രണ്ട് വശത്തും കാട്. അതിനു നടുവിലൂടെയുള്ള ചുരം കയറിയാല്‍ ഗോപാല്‍സാമി ബേട്ട എത്തി. ബന്ദിപൂര്‍ നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ ഈ കാടുകളിലും വന്യ മൃഗങ്ങള്‍ ധാരാളം. ചുരം കയറുന്നതിനു മുമ്പ് താഴ്വാരത്ത് നല്ല തെളിച്ചമുള്ള കാലാവസ്ഥ ആയിരുന്നു എങ്കില്‍ മുകളില്‍ എത്തിയപ്പോള്‍ കഥ മാറി. കോടമഞ്ഞു കാരണം റോഡ്‌ തന്നെ കാണാനില്ല എന്ന അവസ്ഥ. പക്ഷെ ഞങ്ങള്‍ ബുദ്ധിമുട്ടി മുന്നോട്ട്  തന്നെ നീങ്ങി. പക്ഷെ ഇവിടെത്തിയപ്പോള്‍ ചെറിയൊരു നിരാശ തോന്നുന്നു. തൊട്ടടുത്ത്‌ നില്‍ക്കുന്നവരെ പോലും കാണാന്‍ കഴിയാത്ത വിധത്തില്‍ കോടമഞ്ഞ്‌ നിറഞ്ഞിട്ടുണ്ട്‌. നിരാശ ആണെന്ന് പറയാന്‍ പറ്റില്ല. കാരണം മുമ്പിടെ വന്നപ്പോള്‍ നല്ല  തെളിഞ്ഞ കാലാവസ്ഥ ആയിരുന്നു. അന്ന് വിരുന്നൂട്ടിയ ആ പ്രകൃതി സൌന്ദര്യം തേടിയാണ് ഞങ്ങള്‍ വീണ്ടും വന്നത്. പക്ഷെ മഞ്ഞ് പുതച്ച ഈ പ്രകൃതിക്കും  ഉണ്ട് ഭംഗി ഏറെ. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-DmFAs3JlRT8/TsdJRi5wiTI/AAAAAAAACDM/QAU4CYewI6k/s1600/g%2Btemple.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/-DmFAs3JlRT8/TsdJRi5wiTI/AAAAAAAACDM/QAU4CYewI6k/s320/g%2Btemple.jpg" border="0" alt=""id="BLOGGER_PHOTO_ID_5676586421099465010" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;കാഴ്ച്ചയുടെ സൌന്ദര്യവും  ഭക്തിയുടെ നിറവും തേടി ഇവിടേയ്ക്ക് വരുന്നവര്‍ ഉണ്ട്. ഞങ്ങള്‍ വന്നത് പ്രകൃതിയെ അറിയാനായിരുന്നെങ്കിലും  ഒരിക്കലും അവഗണിക്കാനാവില്ല ഇവിടെയുള്ള ഈ ക്ഷേത്രത്തെ. &lt;br /&gt; "ഹിമവദ് ഗോപാല്‍സാമി ബേട്ട ക്ഷേത്രം". ഇതിന്റെ  ഭംഗി , ശില്പ ചാരുത എല്ലാം എന്നെ വിസ്മയിപ്പിച്ചതാണ് പലപ്പോഴും. പക്ഷെ ഒരിക്കല്‍ പോലും അതിന്റെ ചരിത്രത്തിലേക്ക് എത്തി നോക്കാന്‍ പറ്റിയിട്ടില്ല എനിക്ക്. ആ വിഷമം ഇത്തവണ മാറി. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-MNlfIa0tqLA/TsdKRSgGIeI/AAAAAAAACDk/aYpyttTPIbI/s1600/yy.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-MNlfIa0tqLA/TsdKRSgGIeI/AAAAAAAACDk/aYpyttTPIbI/s320/yy.jpg" border="0" alt=""id="BLOGGER_PHOTO_ID_5676587516208488930" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-p5R55Rae6_U/TsdJgTenfWI/AAAAAAAACDY/gHe55iCw3vE/s1600/with%2Bpreist.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://2.bp.blogspot.com/-p5R55Rae6_U/TsdJgTenfWI/AAAAAAAACDY/gHe55iCw3vE/s320/with%2Bpreist.jpg" border="0" alt=""id="BLOGGER_PHOTO_ID_5676586674657131874" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;എനിക്ക് കൂട്ടിനു കിട്ടിയത് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനെ തന്നെയാണ്. ഗോപി സ്വാമി . ക്ഷേത്രവും  അതിനോടനുബന്ധിച്ച കഥകളും വിശദമായി പറഞ്ഞു തന്നു സാമി. AD 1315 ല് ചോള രാജാക്കന്മാരില്‍ ഒരാള്‍ പണികഴിപ്പിച്ചത് ആണ് ഇത്. ആ രാജാവിന്റെ പേര് സാമി പറഞ്ഞു തന്നെങ്കിലും അത് ഓര്‍ത്തെടുക്കാന്‍ പറ്റാത്തത് എന്റെ തെറ്റ്. എഴുപത്തിരണ്ട് കുളങ്ങള്‍ ഈ ക്ഷേത്രത്തിന്റെ ഭാഗമായി ഉണ്ട്. എല്ലാം കാട്ടിനകത്താണ്. അനുമതി കിട്ടില്ല പോവാന്‍ . ഓരോ കുളത്തിനും ഓരോ പേരും അതിന്റെ പിറകില്‍ ഓരോ കഥകളും ഉണ്ടത്രേ. &lt;br /&gt;&lt;br /&gt;സന്താനലബ്ധിക്ക്  വളരെ ഫലം ചെയ്യും ഇവിടെ പ്രാര്‍ഥിച്ചാല്‍. കൂടുതല്‍ പ്രാര്‍ഥനയും വഴിപ്പാടും നടക്കുന്നത് ആ വഴിക്കാണ്. അതിനു പിന്നിലും ഒരു കഥയുണ്ട്. അതും ഗോപി സ്വാമി  പറഞ്ഞു തന്നിരുന്നു. പക്ഷെ  ഓര്‍ത്തെടുക്കാന്‍ പറ്റാത്തത് കൊണ്ട് ഒരു വിശ്വാസത്തിന്റെ പുറത്തുള്ള കാരണത്തെ അവ്യക്തമായി എഴുതാന്‍ പ്രയാസം തോന്നുന്നു. &lt;br /&gt;&lt;br /&gt;വര്‍ഷങ്ങളില്‍ നടക്കുന്ന രഥോത്സവം ആണ് മറ്റൊരു പ്രധാന ആകര്‍ഷണം. വളരെ വിപുലമായ രീതിയില്‍ ആണത്രേ ഇത് കൊണ്ടാടുന്നത്. ആ സീസണില്‍ വരണമെന്ന് ഗോപി സാമി സ്നേഹപൂര്‍വ്വം ഓര്‍മ്മിപ്പിച്ചു. &lt;br /&gt;ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എതെന്ന എന്റെ  ചോദ്യത്തിനു രസകരമായാണ് അദ്ദേഹം മറുപടി തന്നത്. &lt;br /&gt;"ഉങ്ക  കേരളാവ് കൃഷ്ണന്‍ " &lt;br /&gt;ശ്രീ കൃഷ്ണനെ അങ്ങിനെ കേരളത്തിന്‌  മാത്രമായി പതിച്ചു നല്‍കാന്‍ ഗോപി സ്വാമി  തുനിഞ്ഞത് , ഗുരുവായൂര്‍ അമ്പലത്തിന്റെ പ്രസിദ്ധി കൊണ്ട് തന്നെയാവണം. മറ്റൊരു കാരണം ഇല്ലല്ലോ. പക്ഷെ ശ്രീകോവില്‍ വരെ കയറി കൃഷ്ണനെ കാണാന്‍ ഞാന്‍ നില്‍ക്കാഞ്ഞത് ഹൈന്ദവ വിശ്വാസങ്ങളോടുള്ള   ബഹുമാനം കൊണ്ട് തന്നെ. അവിടത്തെ സാഹചര്യം അത് വിലക്കുന്നില്ലെങ്കിലും. കൃഷ്ണന്‍ ഗുരുവായൂര്‍ നടയില്‍ ഇരുന്നാലും ഈ കുന്നിന്‍ പുറത്തെ അമ്പലത്തില്‍ ഇരുന്നാലും ഒന്ന്  തന്നെ, അങ്ങിനെ വരുമ്പോള്‍ ഗുരുവായൂരില്‍ ദര്‍ശനം സാധിക്കാതെ പരിഭവിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് ഇവിടെ വന്നൂടെ.  അവരുടെ ഇഷ്ട ദൈവം ഇവിടെയുമുണ്ടല്ലോ . ഇങ്ങിനെ എന്റെ തലതിരിഞ്ഞ ബുദ്ധിയില്‍ തോന്നിയത് അവിവേകമാണെങ്കില്‍ എന്റെ വിവരക്കേട്  ഓര്‍ത്ത് ക്ഷമിക്കുമല്ലോ. ഞാനുദ്ദേശിച്ചത് ചിലരുടെ വ്യക്തിപരമായ പരാതിയുടെ കാര്യം മാത്രം. അല്ലാതെ  ക്ഷേത്രത്തിന്റെ കര്‍മ്മ വിധികളെ ചോദ്യം ചെയ്യാന്‍ ഞാനാളല്ല. &lt;br /&gt;&lt;br /&gt;ഏതായാലും അതി മനോഹരമായ പ്രകൃതിയോടെ ചേര്‍ന്ന് നൂറ്റാണ്ടുകളുടെ പാരമ്പര്യവുമായി ഈ കുന്നിന് മുകളില്‍  ക്ഷേത്രം നില്‍ക്കുന്നത് കാണാന്‍ നല്ല പ്രൌഡിയുണ്ട്. &lt;br /&gt;&lt;br /&gt;ഗോപി സ്വാമിയോട് നന്ദി പറഞ്ഞ് ഞങ്ങള്‍ അമ്പലം ഒന്നൂടെ ചുറ്റി കണ്ടു. ഇനി അധികം ഇവിടെ നിന്നാല്‍ ചുരമിറങ്ങാന്‍ പറ്റില്ല. കാരണം അത്രക്കും കൂടുതലാണ് കോടമഞ്ഞ്‌. മഞ്ഞ് മറച്ച ദൃശ്യങ്ങള്‍ കാണാന്‍ കഴിയാതെ പോയതില്‍ ഇപ്പോള്‍ നിരാശയില്ല. പല തവണ വന്നിട്ടും അറിയാതെപ്പോയ ഈ അമ്പലവും അതിനോട് ചേര്‍ന്ന ചരിത്രവും അറിയാന്‍ കഴിഞ്ഞല്ലോ. &lt;br /&gt;&lt;br /&gt;മഞ്ഞിനൊപ്പം മഴക്കൂടി പെയ്യുന്നു. പൊട്ടിപ്പൊളിഞ്ഞ  വഴികളിലൂടെ  ഡ്രൈവിംഗ് ദുഷ്കരമാണ്. പക്ഷെ അതിലും ഉണ്ട് ഒരു രസം. പതുക്കെ ഓടി താഴ്വാരത്തെത്തി. നേരെ കീഴ്മേല്‍ മറിഞ്ഞ കാലാവസ്ഥ. മഴയുമില്ല മഞ്ഞുമില്ല. തെളിഞ്ഞ  മാനം. ഞാന്‍ തിരിഞ്ഞു നോക്കി. മേലെ കുന്നിന് മുകളില്‍ കോടമഞ്ഞ്‌ പുതച്ചു നില്‍ക്കുന്നത് കാണാന്‍ നല്ല  ഭംഗിയുണ്ട്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-5231179950398368865?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/5231179950398368865/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/11/blog-post.html#comment-form' title='75 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/5231179950398368865'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/5231179950398368865'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/11/blog-post.html' title='മഞ്ഞ് പുതച്ച വഴിയിലൂടെ'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-sk7QZmpRp5I/TsdIi8PRVOI/AAAAAAAACC0/yDRX6BNob3I/s72-c/snow.jpg' height='72' width='72'/><thr:total>75</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-5143982483126783146</id><published>2011-10-29T00:01:00.000-07:00</published><updated>2012-01-15T03:49:24.902-08:00</updated><category scheme='http://www.blogger.com/atom/ns#' term='ഫീച്ചര്‍'/><title type='text'>മരുഭൂമികള്‍ പറയുന്ന കഥ</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-uc-bBQUQF8c/TquQ5NzjzAI/AAAAAAAACA4/blWaCHYchUQ/s1600/desert-grass-404221-xl.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 256px;" src="http://1.bp.blogspot.com/-uc-bBQUQF8c/TquQ5NzjzAI/AAAAAAAACA4/blWaCHYchUQ/s320/desert-grass-404221-xl.jpg" border="0" alt=""id="BLOGGER_PHOTO_ID_5668783868608760834" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആണെന്ന് തോന്നുന്നു, ലയണ്‍ ഓഫ് ഡസേര്‍ട്ട് എന്ന സിനിമ കാണുന്നത്.  ആ സിനിമ നല്‍കിയ ആസ്വാദനം ഇപ്പോഴുമുണ്ട് ബാല്യത്തിന്റെ അവ്യക്തമായ ഓര്‍മ്മകളില്‍. ഉമര്‍ മുഖ്താര്‍ എന്ന പോരാളിയും സംഘവും നടത്തുന്ന അതിശയിപ്പിക്കുന്ന യുദ്ധമുറകള്‍ , ഒരു കുട്ടിയുടെ കൗതുകത്തോടെയും   ഒപ്പം പേടിയോടെയും ഞാന്‍  കണ്ടിരുന്നു നാട്ടിലെ ഗ്രാമീണ വായനശാലയില്‍ നിന്നും. ഉമര്‍ മുഖ്താര്‍ ഒരു ഹീറോ ആയി മനസ്സില്‍ കയറിയതോടൊപ്പം മറ്റൊരു ഇഷ്ടം  കൂടി എന്റെ മനസ്സില്‍ ഇടം നേടി.  മരുഭൂമി എന്ന പ്രകൃതി വിസ്മയം . പിന്നെ കഥകളിലും വായനയിലും കുറെ അടുത്തറിഞ്ഞു മരുഭൂമിയെ.ഒട്ടകപ്പുറത്ത് പോകുന്ന കച്ചവടക്കാരെയും മറ്റു യാത്രക്കാരെയും  കൊള്ളയടിക്കുന്ന ബദുക്കളുടെ കഥ പറഞ്ഞു തന്ന വല്യുമ്മ നല്‍കിയത് മരുഭൂമിയുടെ മറ്റൊരു മുഖമായിരുന്നു. &lt;br /&gt;&lt;br /&gt;പിന്നെയും കുറെ വര്‍ഷങ്ങള്‍ എടുത്തു മരുഭൂമിയെ നേരില്‍ കാണാനും അനുഭവിക്കാനും. വിശാലമായ അറേബ്യന്‍  മരുഭൂമിയില്‍  കാലുകുത്തിയത് മുതല്‍ ഞാന്‍ മറ്റൊരു ലോകത്തായി. ഇവിടെ  ഞാന്‍ തേടിയത് യുഗങ്ങള്‍ക്കു മുമ്പ് ഈ മണ്ണിലൂടെ സഞ്ചരിച്ചവരുടെ കാല്‍പാടുകളെയായിരുന്നു. വായിച്ചും കേട്ടുമറിഞ്ഞ   ഒരുപാട് കഥകളും കെട്ടു കഥകളും ചരിത്രങ്ങളും സംഭവിച്ചത് വിവിധ ദേശങ്ങളിലെ മരുഭൂമികളില്‍  ആയിരുന്നെങ്കിലും, ആ എല്ലാ സംഭവങ്ങളെയും ഞാന്‍ ഈ മരുഭൂമിയോട് ചേര്‍ത്ത് വെച്ചു.&lt;br /&gt;&lt;br /&gt;പേരറിയാത്ത ഒരു കൂട്ടം കള്ളിചെടികള്‍ വളര്‍ന്നു നില്‍ക്കുന്നു. അതിജീവനത്തിന്റെ പ്രതീകങ്ങളായ അവയോട്  ചേര്‍ന്ന് ഞാനിരുന്നു. ദൂരെ ദൂരെ കണ്ണും നട്ടിരിക്കുമ്പോള്‍ അങ്ങകലെ പൊടിപടലങ്ങള്‍ ഉയരുന്നുണ്ടോ. വെള്ളക്കുതിരയുടെ പുറത്ത്‌  ഉമര്‍ മുഖ്താറും സംഘവും അല്ലേ പാഞ്ഞടുക്കുന്നത്..? അതിശയിപ്പിക്കുന്ന യുദ്ധമുറകള്‍. ഇറ്റാലിയന്‍  പട്ടാളത്തിന്റെ ഹുങ്കിന്റെ  നെഞ്ചിലൂടെ നാശം വിതറി  മരുഭൂമിയുടെ സിംഹം പൊരുതുന്ന  കാഴ്ച്ചകളാണോ എന്റെ അബോധ മനസ്സില്‍ തെളിയുന്നത്. പണ്ടത്തെ ആ ഗ്രാമീണ വായനശാലയുടെ മൂലയില്‍   "ലയന്‍ ഓഫ് ഡസര്‍ട്ടിലെ "   രംഗങ്ങള്‍ കണ്ട്  ആശ്ചര്യത്തോടെയും പേടിയോടെയും ഇരുന്ന കൊച്ചുകുട്ടിയായി ഞാന്‍ മാറിപ്പോയി.&lt;br /&gt;&lt;br /&gt;പതുക്കെ സൂര്യന്‍ മറയുകയാണ് ഈ മരുഭൂമിയില്‍. ആദ്യമായി കാണുകയാണ് മരുഭൂമിയിലെ അസ്തമയം. പക്ഷെ ചുവന്ന മണ്ണും ചുവന്ന ആകാശവും നല്‍കുന്നത് വേറൊരു അനുഭവം. ഒരു നഷ്ടപ്രണയത്തിന്റെ ഭാവമുണ്ടോ ഈ അന്തരീക്ഷത്തിന്..? എവിടെ നിന്നോ  ഒരു വിരഹഗാനം കേള്‍ക്കുന്നില്ലേ ..? ആ പാട്ടിന്  "ലൈല മജ്നു " എന്ന അനശ്വര പേര്‍ഷ്യന്‍ പ്രണയ കാവ്യത്തിലെ  നായകന്‍  ഖയസ്സിന്റെ  ശബ്ദമാണോ. ആണ്. എനിക്കങ്ങിനെ തോന്നി.  ലൈല -അഫലാജ്  എന്ന മരുഭൂമിയില്‍ പെയ്ത ആ പ്രണയ മഴയുടെ ഭാവം എനിക്കിവിടെ തോന്നാന്‍ കാരണവും ഉണ്ട്.  മാതൃഭൂമി ആഴ്ചപതിപ്പില്‍   മുസഫര്‍   അഹമ്മദ് എഴുതിയ ലേഖനം. ലൈല - മജ്നു ജീവിച്ച "അഫലാജ്" എന്ന  നാട്ടില്‍ പോയി അദ്ദേഹം എഴുതിയ അതി സുന്ദരമായ ലേഖനം വായിച്ച്‌   മനസ്സ് നിറഞ്ഞ സമയത്താണ് ഈ യാത്രയും.  ലൈലയും മജ്നുവും അവരുടെ പ്രണയവും  ഈ മരുഭൂമിയിലും എന്റെ ചിന്തകള്‍ക്ക് ഉത്തേജനം ആവുന്നതിന് വേറെ കാരണം വേണ്ട. ലൈലയെ നഷ്ടപ്പെട്ട ഖയസ് ഭ്രാന്തനാവുന്നതും പിന്നെ മരുഭൂമിയില്‍ അലിഞ്ഞ്‌ ഇല്ലാതായി എന്നുമാണ് ആ കാവ്യത്തെ ഉദ്ധരിച്ച് മുസഫര്‍ പറയുന്നത്. അങ്ങിനെയാണ് ഭ്രാന്തന്‍ എന്ന അര്‍ത്ഥത്തില്‍ മജ്നൂന്‍ എന്ന പേരും പിന്നെ അത് മജ്നുവുമായി മാറിയതത്രേ.&lt;br /&gt;അതുകൊണ്ടുതന്നെ   ഞാനീ അന്തരീക്ഷത്തില്‍ വായിച്ചെടുക്കുന്നത്   ഒരു നഷ്ടപ്രണയത്തിന്റെ ഭാവമാണ്. കേള്‍ക്കുന്നത് മജ്നു ഹൃദയം പൊട്ടി പാടുന്നതാണ്. ലൈലയുടെ കണ്ണുനീര്‍ വീണ്‌ മണല്‍തരികള്‍ ആര്‍ദ്രമായിട്ടുണ്ട്. അതേ ലേഖനത്തില്‍ തന്നെ സിതാര എന്ന സ്ഥലത്താണ് ലൈലയും കുടുംബവും ജീവിച്ചിരുന്നത് എന്ന് എഴുതിയ ശേഷം , അവിടെ കാണുന്ന കബറുകളെ നോക്കി "അതിലൊന്നില്‍ ലൈല ഉറങ്ങുന്നുണ്ടാവുമോ" എന്ന് മുസഫര്‍ എഴുതിയത് വായിച്ച്  മനസ്സ് പിടഞ്ഞതും കൂടി ഓര്‍ത്തുപോയപ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞുവോ..?&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-WPwrJ_Zug9g/TquQ_O6K3rI/AAAAAAAACBE/AvX_BwKx7Tc/s1600/Arabic%2Bgirl-3.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 255px;" src="http://4.bp.blogspot.com/-WPwrJ_Zug9g/TquQ_O6K3rI/AAAAAAAACBE/AvX_BwKx7Tc/s320/Arabic%2Bgirl-3.jpg" border="0" alt=""id="BLOGGER_PHOTO_ID_5668783971984137906" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ആര്‍ദ്രമായ ഈ മണല്‍തരികളെ ലൈലയുടെ  കണ്ണീരിനോട് മാത്രം എഴുതി ചേര്‍ക്കുന്നത് ഭംഗിയാണോ..? പ്രായവും രൂപവും മാറ്റി കള്ളച്ചുവടിട്ട്  "പെയ്തൊഴിയാത്ത കാര്‍മേഘങ്ങള്‍" പേരില്‍ ഞാനെഴുതിയ കഥയിലെ നായികയുടെ ദുഃഖവും ഞാന്‍ ചേര്‍ത്ത് വെച്ചത് മരുഭൂമിയോടായിരുന്നു എന്നതും യാദൃശ്ചികത   ആണോ..?&lt;br /&gt;"സ്നേഹ സമരങ്ങളുടെ യുദ്ധഭൂമിയില്‍ വെള്ള സാല്‍വാറിട്ട പെണ്‍കുട്ടി സഹായത്തിനായി അലമുറയിടുന്ന രംഗങ്ങള്‍ ഉറക്കങ്ങളില്‍ പലപ്പോഴും കയറി വന്നു. വരണ്ടുണങ്ങിയ ഒരു മരുഭൂമിയിലൂടെ നിസ്സഹായയായി അവള്‍  നടക്കുന്നതായും, കണ്ണീര്‍ തുള്ളികള്‍ പൊള്ളുന്ന മണല്‍തരികളെ  പോലും ആര്‍ദ്രമാക്കുന്നതായും തോന്നി"&lt;br /&gt;ഇങ്ങിനെ എഴുതി ചേര്‍ക്കുമ്പോള്‍ എന്റെ കൈകള്‍ വിറച്ചത് എന്തിനായിരുന്നു. ഇതില്‍ കൂടുതല്‍ ഒരു ഏറ്റുപറച്ചില്‍ എന്നെക്കൊണ്ട് സാധിക്കില്ല.&lt;br /&gt;&lt;br /&gt;നേരം ഇരുട്ടി തുടങ്ങുന്നു. പതിഞ്ഞ  നിലാവ് പരന്നിട്ടുണ്ട് ഇവിടെ. ഈന്തപ്പനയുടെ  ഓലകള്‍ കൊണ്ട് മറച്ച ടെന്റിനുള്ളില്‍ നിന്നും തുര്‍കിഷ് സുന്ദരി ആടിത്തിമര്‍ക്കുന്ന ബെല്ലി ഡാന്‍സ്. പക്ഷെ ഫെയറി ടെയിലുകളിലെ വിസ്മയങ്ങള്‍  വേട്ടയാടുന്ന എന്റെ മനസ്സിനുണ്ടോ അതാസ്വദിക്കാന്‍ പറ്റുന്നു. ഞാന്‍ പതുക്കെ പുറത്തിറങ്ങി.&lt;br /&gt;&lt;br /&gt;നിലാവുണ്ടെങ്കിലും അല്പം പേടിപ്പെടുത്തുന്നു മരുഭൂമി. ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്  വല്യുമ്മ പറഞ്ഞു തന്ന  കഥകളാണ്. മരുഭൂമികളിലൂടെ യാത്ര ചെയ്യുന്നവരെയും കച്ചവടക്കാരെയും കൊള്ളയടിക്കുന്ന ദുഷ്ടരായ ബദുക്കളുടെ ചിത്രമാണ് മനസ്സില്‍. എത്ര മനുഷ്യരുടെ കണ്ണീരാവണം  മരുഭൂമികള്‍ ഏറ്റുവാങ്ങി കാണുക. എത്ര സ്വപ്നങ്ങളാവണം  ഈ മണ്ണില്‍ കൊഴിഞ്ഞു പോയിട്ടുണ്ടാവുക. പിന്നെയും ഇല്ലേ സങ്കട കഥകള്‍ കുറെയേറെ. ബെന്യാമിന്‍ പറഞ്ഞു തന്ന നജീബിന്റെ കഥയില്ലേ. മരുഭൂമി ഏറ്റുവാങ്ങിയ നജീബിന്റെ കണ്ണീര്‍ തുള്ളികള്‍ വീണ്‌  ഒരു സമുദ്രം തന്നെ ഉണ്ടായിക്കാണണം. എന്നിട്ടും കഥ പറയാന്‍ ബാക്കി വെച്ചല്ലോ നജീബിനെ.   അകത്ത് അറേബ്യന്‍ സംഗീതം കൊഴുക്കുന്നു . പാദരക്ഷ അഴിച്ചു വെച്ച്  ഞാനല്പം   മുന്നോട്ട് നടന്നു. ഇളം ചൂടുള്ള മണ്ണില്‍ കാലുകള്‍ തൊടുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരം ഇരച്ചു കയറുന്നു ശരീരത്തിലേക്ക്. മുന്നോട്ട് നടന്ന ഞാന്‍ ഭയത്തോടെ പിറകിലേക്ക് തന്നെ നീങ്ങി.  ഇരുട്ടിന്റെ മറവില്‍ നിന്നും മരുകൊള്ളക്കാര്‍ എന്നെയും നോക്കുന്നുണ്ടോ..? എനിക്കങ്ങിനെ  തോന്നിപ്പോയി.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-r9ujVbSZc-Q/TquRKTD01rI/AAAAAAAACBQ/or4ap0q4z2A/s1600/kafila.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 213px;" src="http://3.bp.blogspot.com/-r9ujVbSZc-Q/TquRKTD01rI/AAAAAAAACBQ/or4ap0q4z2A/s320/kafila.jpg" border="0" alt=""id="BLOGGER_PHOTO_ID_5668784162076939954" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഒട്ടകപുറത്ത് വരിവരിയായി നീങ്ങുന്ന കാഫില കൂട്ടങ്ങള്‍ ഇപ്പോള്‍ കഥകളിലെ ഉള്ളൂ. പക്ഷെ ആ കഥകള്‍ കേട്ട് ചിരിച്ചും പേടിച്ചും ഉറങ്ങിയ എത്ര രാവുകളുണ്ട് കുട്ടിക്കാലത്ത്.  ഇനിയും കൂടുതല്‍  അറിയേണ്ടിയിരിക്കുന്നു ഈ വിസ്മയത്തെ.  . ആഴത്തില്‍ ഇറങ്ങിച്ചെന്ന്  അനുഭവിച്ചറിയണം. കേട്ടതും കേള്‍ക്കാത്തതുമായ കുറെ കഥകള്‍ ഒളിച്ചിരിപ്പുണ്ട് ഇനിയുമിവിടെ.  പ്രവാചകന്റെ കാലത്തെ എത്രയെത്ര കഥകളുണ്ട് . ഉസ്താദ്‌ പറഞ്ഞു തരുമ്പോള്‍ കണ്ണിമ പൂട്ടാതെ കേട്ട ചരിത്ര കഥകള്‍ക്ക് സാക്ഷ്യം വഹിച്ചതും ഇതേ മരുഭൂമിയല്ലേ. ബദര്‍ യുദ്ധവും ഉഹ്ദ് യുദ്ധവും തുടങ്ങി ഇസ്ലാമിക ചരിത്രത്തിലെ എത്ര ത്രസിപ്പിക്കുന്ന അധ്യായങ്ങളാണ് ഇവിടെ ഉറങ്ങുന്നത്. ഉഹ്ദ് യുദ്ധം നടന്ന ഭൂമിയില്‍ ഒരിക്കല്‍ പോയപ്പോള്‍ വികാരങ്ങളുടെ വേലിയേറ്റം&lt;br /&gt;അനുഭവിച്ചറിഞ്ഞതാണ്.  സഹന സമരങ്ങളുടെ ആ കഥകളും ഇതിനോട് കൂട്ടിച്ചേര്‍ത്ത്  ഒന്നൂടെ അനുഭവിച്ചറിയണം എനിക്ക്. നജീബിന്റെ നൊമ്പരങ്ങള്‍ ഏറ്റുവാങ്ങിയ മണ്ണില്‍ എനിക്കും പൊഴിക്കണം ഒരിറ്റ്  കണ്ണുനീര്‍.  അവനെ ജീവിതത്തിലേക്ക് തിരിച്ചു കയറ്റിയതിന് ദൈവത്തോട് നന്ദിയും പറയണം ആ മണ്ണില്‍ നിന്ന്. പുറംലോകം അറിയാതെ ഇനിയും വേദന അനുഭവിക്കുന്ന എത്രയെത്ര നജീബുമാര്‍ കാണുമായിരിക്കും മരുഭൂമിയില്‍. ഒരുപാട് വിജയകഥകളുടെ ചരിത്രങ്ങള്‍ പറയുന്ന മണ്ണേ....തിരിച്ചു നല്‍കണേ അവരെയും ജീവിതത്തിലേക്ക്.  &lt;br /&gt;നിരയൊത്ത്  കാഫിലക്കൂട്ടങ്ങള്‍ പോകുന്നത് ഒരു മാപ്പിളപ്പാട്ടിന്റെ  ഈരടികള്‍ കേട്ട്  കാണണം എനിക്ക്. ഒരിക്കല്‍ കൂടേ ഉമര്‍ മുഖ്താറിന്റെ യുദ്ധമുന്നണിയെ   മനക്കണ്ണ് കൊണ്ട് കാണുമ്പോള്‍ വീണ്ടും ആവേശം നിറയും മനസ്സില്‍.  പിന്നെ ഞാനിതുവരെ കാണാത്ത മരുപ്പച്ച എന്ന മരുഭൂമിയിലെ  സ്വര്‍ഗത്തില്‍ ഇരുന്ന്‌ ആ കഥ പറയുന്ന കാറ്റും  കൊള്ളണം.&lt;br /&gt;&lt;br /&gt;അകത്ത് ടെന്റില്‍ സംഗീതം നിലച്ചിട്ടുണ്ട്. ഇനി അറേബ്യന്‍ പാചക വൈവിധ്യത്തിന്റെ രുചി ഭേദങ്ങള്‍ അറിയാം. പക്ഷെ അതിനേക്കാള്‍ രുചിയുള്ള ഓര്‍മ്മക്കൂട്ടുകള്‍ ചേര്‍ത്ത വിഭവങ്ങളല്ലേ മരുഭൂമി തന്നത്.  ഭാവനകളെ   മരുഭൂമിയില്‍ മേയാന്‍ വിട്ട്‌ ഞങ്ങള്‍ ഇറങ്ങി. കൂടെ നൂറ്റാണ്ടുകളുടെ കഥ പറയുന്ന മരുക്കാറ്റും.&lt;br /&gt;&lt;br /&gt;(ചിത്രങ്ങള്‍ - ഗൂഗിള്‍)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-5143982483126783146?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/5143982483126783146/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/10/blog-post_28.html#comment-form' title='104 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/5143982483126783146'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/5143982483126783146'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/10/blog-post_28.html' title='മരുഭൂമികള്‍ പറയുന്ന കഥ'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-uc-bBQUQF8c/TquQ5NzjzAI/AAAAAAAACA4/blWaCHYchUQ/s72-c/desert-grass-404221-xl.jpg' height='72' width='72'/><thr:total>104</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-5412302056050102251</id><published>2011-10-01T00:01:00.000-07:00</published><updated>2011-10-02T02:23:17.095-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഫീച്ചര്‍'/><title type='text'>ഗസല്‍ പൂക്കള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-Zz_l9ufheXc/ToaseS_MAyI/AAAAAAAAB9M/MZ4Uj5Y338I/s1600/red_sky_bg.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://2.bp.blogspot.com/-Zz_l9ufheXc/ToaseS_MAyI/AAAAAAAAB9M/MZ4Uj5Y338I/s320/red_sky_bg.jpg" border="0" alt=""id="BLOGGER_PHOTO_ID_5658399618330526498" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പതിവില്ലാതെ വീണുകിട്ടിയ ഒരവധി. അതുകൊണ്ട് തന്നെ ഈ സായാഹ്നത്തിന് തെളിച്ചം കൂടുതലുണ്ട്. ജാലക കാഴ്ച്ചകളിലൂടെ   തെളിയുന്നത് എന്തൊക്കെയാണ്. നിരത്തുകളിലൂടെ ചീറിപ്പായുന്ന പോലീസ് വാഹനങ്ങള്‍. ഇതിപ്പോള്‍ ബഹ്റൈനിലെ പതിവ് കാഴ്ച്ച ആയി മാറിയിരിക്കുന്നു. &lt;br /&gt;പടിഞ്ഞാറന്‍ ചക്രവാളത്തില്‍ , ഇന്നത്തെ നിയോഗം കഴിഞ്ഞ് സൂര്യന്‍ അസ്തമിക്കാന്‍ ഒരുങ്ങുന്നു. നാളെ വീണ്ടും ഉദിക്കും, പുതിയ സ്വപ്നങ്ങളിലേക്കും പ്രതീക്ഷകളിലേക്കും. സൂര്യോദയവും അസ്തമയവും കാണാന്‍ പറ്റാറേയില്ല  ഇപ്പോള്‍. ഇന്നെനിക്ക് നല്ല സന്തോഷം തോന്നുന്നു.  &lt;br /&gt;&lt;br /&gt;ദിവസങ്ങളിലെ ഏറ്റവും മനോഹരമായ സമയമാണ് സായാഹ്നങ്ങള്‍.  എനിക്കീ കാഴ്ചകള്‍ മടുക്കാറില്ല ഒരിക്കലും.  മാനത്തെ മേഘങ്ങളില്‍ അസ്തമയ സൂര്യന്റെ ചെഞ്ചായം വീണ്‌ കുറെ ചിത്രങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. നമ്മള്‍ എന്ത് സങ്കല്‍പ്പിക്കുന്നോ അതേ രൂപമായിരിക്കും ഈ ചിത്രങ്ങള്‍ക്കും. കുതിരപ്പുറത്ത്‌ പോകുന്ന പടയാളിയുടെ മുഖവും രണഭൂമിയും തിരയും തീരവുമെല്ലാം ഞാന്‍ വായിച്ചെടുക്കാറുണ്ട് ഈ രൂപങ്ങളില്‍. &lt;br /&gt;&lt;br /&gt;"ഹംക്കോ അബ്  തക്ക്  ആശിഖി  കാ ,  വൊഹ്  സമാന യാദ്  ആയെ &lt;br /&gt;ചുപ്കെ ചുപ്കെ രാത് ദിന്‍ ആന്‍സൂ  ബഹാന യാദ്  ആയെ"&lt;br /&gt;&lt;br /&gt;ഗുലാം അലി പാടി നിര്‍ത്തിയപ്പോള്‍ വീണ്ടും മനസ്സുണര്‍ന്നു. എവിടെയൊക്കെയോ ഒരു നഷ്ടബോധം. ഒരു നാലുമണിപ്പൂവ്  വിരിഞ്ഞത് കാണാന്‍ കൊതിയാകുന്നല്ലോ. സായാഹ്ന സ്വപ്നങ്ങളിലെ കാമുകിയുടെ മുഖമാണ് നാലുമണിപ്പൂക്കള്‍ക്ക് . ഓരോ പൂക്കളും വിരിയുന്നത് ഓരോ സ്വപ്നങ്ങളുമായാണ്. ആ പൂക്കളുടെ വിവിധ വര്‍ണ്ണങ്ങളാണ് സ്വപ്നങ്ങളുടെ വൈവിധ്യവും. മനുഷ്യന്റെ വികാരങ്ങള്‍ തന്നെയല്ലേ പൂക്കള്‍ക്കും.? വെയിലത്ത്‌  തിളങ്ങുന്ന പൂക്കള്‍ ചിരിക്കുകയാണ്. മഞ്ഞുതുള്ളികള്‍ ഇതളിലൂടെ പൊഴിയുമ്പോള്‍ പൂക്കള്‍ കരയുകയാണ് എന്ന് തോന്നും. ഇത് രണ്ടും തന്നെയാണല്ലോ മനുഷ്യന്റെ വലിയ രണ്ടു വികാരങ്ങളും. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-7oSz9FovMjM/ToarWp3ovVI/AAAAAAAAB88/WIj0Bq4NtdU/s1600/nandyarvattam.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://3.bp.blogspot.com/-7oSz9FovMjM/ToarWp3ovVI/AAAAAAAAB88/WIj0Bq4NtdU/s320/nandyarvattam.jpg" border="0" alt=""id="BLOGGER_PHOTO_ID_5658398387522288978" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഇഷ്ടപ്പെട്ട രണ്ടു പൂക്കളുടെ പേര് പറയാന്‍ പറഞ്ഞാല്‍ ഞാന്‍ ഒട്ടും സംശയിക്കാതെ പറയും നാലുമണിപ്പൂക്കളും നന്ദ്യാര്‍ വട്ടവും എന്ന്. രണ്ടും രണ്ട് കാരണങ്ങള്‍ കൊണ്ട്. നാലുമണിപ്പൂക്കള്‍ വിരിയുന്നത് എനിക്കിഷ്ടപ്പെട്ട വൈകുന്നേരങ്ങളിലാണ്. നന്ദ്യാര്‍വട്ടം എന്ന പേരിനോട് എനിക്ക് വല്ലാത്തൊരു പ്രണയവും. ആ പൂവിനേക്കാള്‍ ഇഷ്ടപ്പെട്ട  പേര്. ശരിയല്ലേ..? ആ പൂവിനേക്കാള്‍ ഭംഗിയില്ലേ നന്ദ്യാര്‍വട്ടം എന്ന പേരിന്. പിന്നെ വിരിഞ്ഞു നില്‍ക്കുന്ന നന്ദ്യാര്‍വട്ട പൂവുകള്‍ കാണാത്ത ഒരു കുട്ടിക്കാലം എന്റെ ഓര്‍മ്മയില്‍ ഇല്ല. പിന്നിട്ട ഓരോ  കാലഘട്ടത്തിന്റെയും ഓര്‍മ്മത്താളുകളില്‍  ഒപ്പ് വെക്കാന്‍ ഇപ്പോഴും വിരിയുന്നുണ്ട് ആ നന്ദ്യാര്‍വട്ടം തറവാടിന്റെ മുറ്റത്ത്‌. &lt;br /&gt;&lt;br /&gt;അന്ന് അര്‍ത്ഥമറിയാതെ കേള്‍ക്കുന്ന ഗസലുകള്‍ക്കൊപ്പം താളം പിടിക്കാന്‍ ഈ പൂക്കളും ഉണ്ടായിരുന്നു. ജഗ്ജിത് സിങ്ങും പങ്കജ് ഉദാസും ഗുലാം അലിയും മാറി മാറി പാടും. കാറ്റില്‍ അലിയുന്ന ഗസല്‍ നാദങ്ങള്‍, അതിനൊപ്പം ചേര്‍ന്ന് താളം പിടിക്കുന്ന പൂക്കള്‍ . ഇന്ന് അര്‍ത്ഥമറിഞ്ഞ് വീണ്ടും ആ  പാട്ടുകള്‍ കേള്‍ക്കുമ്പോള്‍  മാധുര്യം കൂടുന്നു. ഇപ്പോള്‍ പൂക്കള്‍ വിരിയുന്നത് മനസ്സിലാണ്. കണ്മുന്നില്‍ ഒരു നന്ദ്യാര്‍വട്ടം വിരിഞ്ഞു നില്‍ക്കുന്നുണ്ട്. ഒളിക്കണ്ണിട്ടൊരു നാലുമണിപ്പൂവും ഉണ്ട് . ഇവിടെ വീശുന്ന ചൂടുള്ള കാറ്റിന് ഇപ്പോള്‍ നാട്ടിലെ കാറ്റിന്റെ അതേ കുളിര്‍മ്മ ഉണ്ട്. ഓര്‍മ്മകള്‍ നല്‍കുന്ന സമ്മാനമാണത്.&lt;br /&gt;&lt;br /&gt;കോഴിക്കോടന്‍ തെരുവുകള്‍ക്ക്‌ ഒരു ഗസലിന്റെ താളം  എപ്പോഴും തോന്നാറുണ്ട്. സംഗീതത്തെ ഉപാസിച്ച നഗരമായത് കൊണ്ടായിരിക്കണം അത്. മിഠായി തെരുവിലൂടെയും മാവൂര്‍ റോഡിലൂടെയും ഒക്കെ നടന്നു നീങ്ങുമ്പോള്‍ എപ്പോഴും എവിടെ നിന്നോ ഒരു ഗസലിന്റെ ഈരടികള്‍ നമ്മളെ പിന്തുടരും. മാനാഞ്ചിറ സ്ക്വയറിലോ  ലയന്‍സ് പാര്‍ക്കിലോ ഇരിക്കുമ്പോഴും കാണും നമ്മോടൊപ്പം ഇതേ അനുഭവം. പങ്കജ് ഉദാസും, തലത്ത് അസീസും ചന്ദന്‍ ദാസും പാടിയുറക്കിയ ഗസല്‍ സന്ധ്യകളുടെ ഒരുപാട് ഓര്‍മ്മകളുണ്ട്‌ ഈ നഗരത്തിന്‌. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-eNNPTj4yQWE/ToarlbOV9tI/AAAAAAAAB9E/cmHnL17g8YQ/s1600/street%2Bsngr.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 258px;" src="http://3.bp.blogspot.com/-eNNPTj4yQWE/ToarlbOV9tI/AAAAAAAAB9E/cmHnL17g8YQ/s320/street%2Bsngr.jpg" border="0" alt=""id="BLOGGER_PHOTO_ID_5658398641289033426" /&gt;&lt;/a&gt;&lt;br /&gt;  &lt;br /&gt;സ്റ്റേഡിയത്തിന്റെ  മൂലയില്‍ ഇരുന്നു ഒരു നാടോടി ഗായകന്‍ പാടുന്നു. ഹൃദയത്തില്‍ തട്ടി ആ വൃദ്ധന്‍ പാടുന്ന  ഗസലിനും കേള്‍വിക്കാര്‍ ഏറെ. മുന്നില്‍ വിരിച്ച തുണിയില്‍ നാണയ തുട്ടുകള്‍ നിറയുമ്പോള്‍ പാടുന്ന പാട്ടുകളുടെ മാധുര്യവും  കൂടുന്നു. മലബാര്‍ മഹോത്സവം തുടങ്ങിയ നാളില്‍ ജഗജിത് സിംഗിന്റെ ഗസല്‍ സന്ധ്യ ഉണ്ടായിരുന്നു. അറബി കടലിലെ ഓളങ്ങളും കടപ്പുറത്തെ മണല്‍ തരികളും   മാനാഞ്ചിറ കുളത്തിലെ കുഞ്ഞോളങ്ങള്‍ പോലും ആസ്വദിച്ച ആ ഗസല്‍ രാവിന്റെ ഓര്‍മ്മകള്‍ ഇന്ന് ഈ നാടോടി ഗായകനും നല്‍കാന്‍ പറ്റുന്നുണ്ട്. അതാണല്ലോ സംഗീതത്തിന്റെ മാഹാത്മ്യവും. ഓരോ ഓര്‍മ്മകളെയും ഓരോ പാട്ടിനോട് ചേര്‍ത്ത് വെക്കുക. അത് വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ ആ ഓര്‍മ്മകളിലേക്ക് ഒരു സംഗീതയാത്ര. രസകരമായിരിക്കും അത്. ചിലപ്പോള്‍ നൊമ്പരവും തോന്നിയേക്കാം. &lt;br /&gt;&lt;br /&gt;"ഓര്‍  ആഹിസ്ത,   കീജി യേ  ബാത്തേന്‍ , ധട്ക്കനേക്കൊയീ, സുന്‍ രഹാ ഹോഗ"&lt;br /&gt;&lt;br /&gt;വീണ്ടും പങ്കജ് ഉദാസ് പാടുന്നു. ഞാന്‍ വീണ്ടും പുറത്തെ കാഴ്ച്ചകളിലേക്ക് കണ്ണെറിഞ്ഞു. സൂര്യന്‍ ഇപ്പോള്‍ മുങ്ങി താഴും. മേഘങ്ങള്‍ക്കും വന്നു നിറം മാറ്റം. കൂടണയാന്‍ കൂട്ടമായും ഒറ്റക്കും ദൃതിയില്‍  പറന്നകലുന്ന കുറെ വെള്ള പറവകള്‍. കാറ്റില്‍ പതുക്കെ ആടുന്ന ഈന്തപനകളുടെ ഓലകള്‍. നല്ല മനോഹരമായ സായാഹ്നം. കുറുകി കുറുകി രണ്ട് വെള്ളരിപ്രാവുകള്‍ പറന്നു വന്ന് ബാല്‍ക്കണിയുടെ കൈവരിയില്‍ ഇരുന്നു. അവരും ലയിച്ചിരിക്കട്ടെ ഈ സംഗീത സായാഹ്നത്തില്‍. &lt;br /&gt;&lt;br /&gt;(ചിത്രങ്ങള്‍ - ഗൂഗിള്‍ )&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-5412302056050102251?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/5412302056050102251/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/09/blog-post_30.html#comment-form' title='106 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/5412302056050102251'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/5412302056050102251'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/09/blog-post_30.html' title='ഗസല്‍ പൂക്കള്‍'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-Zz_l9ufheXc/ToaseS_MAyI/AAAAAAAAB9M/MZ4Uj5Y338I/s72-c/red_sky_bg.jpg' height='72' width='72'/><thr:total>106</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-2163341893192360050</id><published>2011-09-21T22:09:00.000-07:00</published><updated>2011-09-22T02:09:07.065-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-Zfr6ycEiBAk/TnrD0BHbllI/AAAAAAAAB8k/J-vbLThZVWI/s1600/Mattam-Cheruvadi1.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/-Zfr6ycEiBAk/TnrD0BHbllI/AAAAAAAAB8k/J-vbLThZVWI/s320/Mattam-Cheruvadi1.jpg" border="0" alt=""id="BLOGGER_PHOTO_ID_5655047580537296466" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;മണലാരണ്യത്തിലെ  ചൂടില്‍ വെന്തുരുകുമ്പോഴും ഓരോ പ്രവാസിയും ചെവിയോര്‍ക്കും  സ്വന്തം നാടിന്റെ സ്പന്ദനങ്ങളിലേക്ക്. സന്തോഷമുള്ള ഒരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആഹ്ലാദിക്കുകയും ദുഖങ്ങളില്‍ അതേ പോലെ വിഷമിക്കുകയും ചെയ്യുന്ന പ്രവാസ മനസ്സിന്റെ നൊമ്പരങ്ങള്‍ പലരും കാണാതെ പോവാറുണ്ട്.&lt;br /&gt;&lt;br /&gt;എന്‍റെ  ഗൃഹാതുര സ്മരണകളില്‍ എന്നും നിറങ്ങള്‍ ചാര്‍ത്താറുള്ള ചെറുവാടിയുടെ പകിട്ടിനെ കുറിച്ച് എനിക്കെങ്ങിനെ പറയാതിരിക്കാനാവും. പക്ഷെ ദീര്‍ഘമായ പ്രവാസം ഒരു പരിധിവരെ എന്‍റെ നാടിനെ എന്നില്‍ നിന്നും അകറ്റിയിട്ടില്ലേ..?&lt;br /&gt;അവധിക്ക് നാട്ടിലെത്തുമ്പോള്‍ ഈ ശൂന്യത എനിക്ക് അനുഭവപ്പെടാറുണ്ട് എന്നത് സത്യം. ഈ മണല്‍തരികള്‍ക്ക്‌ എന്നെ പരിചയമുണ്ടായിരിക്കും, ചാലിയാറിലേയും ഇരുവഴിഞ്ഞിയിലേയും ഓളങ്ങള്‍ക്ക് എന്നോട് മുഖം തിരിക്കാനുമാവില്ല . കാരണം ഈ മണ്ണില്‍ വീണുരുണ്ടും ഈ ഓളപരപ്പില്‍ നീന്തിതുടിച്ചും വളര്‍ന്നു വലുതായ സമ്പന്നമായ ഒരു ബാല്യമുണ്ടല്ലോ  എനിക്ക്. മനസ്സിനെ കുളിര്‍പ്പിച്ച് , കവിളില്‍ ചുംബനം നല്‍കി വീശിയകലുന്ന കാറ്റും എനിക്ക് നല്‍കുന്നത് അതേ ബാല്യത്തിന്റെ ഓര്‍മ്മകളാണ്. അതുകൊണ്ട് തന്നെ ഞാന്‍ കാതോര്‍ക്കുന്നത്  പുഴകളും മലകളും അതിരിടുന്ന എന്‍റെ പ്രിയപ്പെട്ട ഗ്രാമത്തിന്റെ ഹൃദയ തുടിപ്പുകളിലേക്കാണ് .&lt;br /&gt;&lt;br /&gt;ചരിത്രത്തിന് എന്നും വിലപ്പെട്ട സംഭാനകള്‍ നല്‍കിയ മണ്ണാണ് ചെറുവാടി. ഖിലാഫത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍, ധീരമായ സമര വഴികളുടെ ആവേശം നിറക്കുന്ന കഥകള്‍, ഒരു സമര്‍പ്പണത്തിന്റെ ഭാഗമായി  ധീര മരണം വരിച്ച രക്തസാക്ഷികള്‍  ഉറങ്ങുന്ന മണ്ണ്. ചരിത്ര പുസ്തകങ്ങളില്‍ പരതിയാല്‍ ഇനിയും കാണും ഈ നാടിന്റെ പേരിനൊപ്പം എഴുതിച്ചേര്‍ക്കപ്പെട്ട നിരവധി സംഭവങ്ങള്‍. &lt;br /&gt;&lt;br /&gt;എടുത്ത് പറയേണ്ട ഒന്നാണ് ഞങ്ങളുടെ  മത സൌഹാര്‍ദം. വിവിധ മതങ്ങള്‍ , വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍. ഇവര്‍ പരസ്പരം പോര് വിളിച്ചേക്കാം . പക്ഷെ നടുക്കലെ പാലത്തിലിരുന്ന് വെടി പറഞ്ഞ്, താഴെ പാടത്ത്  പന്ത് കളിച്ച് , വൈകുന്നേരം  ചാലിയാറില്‍ ഒന്ന് മുങ്ങി നിവരുമ്പോള്‍ തീരുന്ന വിദ്വാശങ്ങളെ  ഞങ്ങള്‍ക്കുള്ളൂ.  പരസ്പരം സ്നേഹിക്കാനും സഹായിക്കാനും ഇഷ്ടപ്പെടുന്ന മനസ്സ്. ഈ നാടിന്റെ നന്മയും അത് തന്നെ. നഷ്ടമാവാതെ പോവട്ടെ  ഈ സാഹോദര്യം .&lt;br /&gt;&lt;br /&gt;വീണ്ടുമൊരു ചരിത്രം  രചിക്കാനുള്ള കേളികൊട്ട് തുടങ്ങി കഴിഞ്ഞു ഇവിടെ. നാളെ ഈ ഗ്രാമം അറിയപ്പെടുന്നത് മറ്റൊരു പേരിലാവും. "സമ്പൂര്‍ണ്ണ ലഹരി വിമുക്ത ഗ്രാമം " എന്ന പേരില്‍. കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ ഉണ്ടായേക്കാം. ഇതെങ്ങിനെ സാധ്യമാകും എന്ന പുച്ഛത്തില്‍ പൊതിഞ്ഞ ചോദ്യവും വന്നേക്കാം. പക്ഷെ എനിക്കുറപ്പുണ്ട് ആ വിസ്മയിപ്പിക്കുന്ന ലക്ഷ്യത്തിലേക്കുള്ള  ദൂരം അകലെയല്ല എന്ന്. കാരണം ഈ ഗ്രാമത്തിന്റെ നന്മയിലേക്ക് പ്രകാശം ചൊരിയുന്നൊരു വിളക്ക് മരം ഉണ്ട് . നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളുമായി   ചെറുവാടിയുടെ സാമൂഹ്യ സാംസ്കാരിക വേദികളില്‍ ശ്രദ്ധേയമായ  സ്വാധീനമാകുന്ന   "മാറ്റം ചെറുവാടി " എന്ന കൂട്ടായ്മ.&lt;br /&gt;&lt;br /&gt;ചെറുവാടി എന്ന പ്രിയപ്പെട്ട ഗ്രാമത്തിന്റെ കുതിപ്പില്‍  സന്തോഷിക്കുകയും കിതപ്പില്‍ വേദനിക്കുകയും ചെയ്യുന്ന എന്നെ പോലുള്ളവര്‍ക്ക് , ഈ പ്രവാസ ലോകത്ത് നിന്നും നേരാന്‍ പ്രാര്‍ത്ഥനകള്‍  മാത്രമേയുള്ളൂ. പരിപാവനമായ ഈ ലക്ഷ്യത്തിലേക്കുള്ള&lt;br /&gt;യാത്ര എളുപ്പമാവില്ല. വഴിയില്‍ കല്ലുകളും മുള്ളുകളും ഉണ്ടായേക്കാം. പക്ഷെ കാത്തിരിക്കുന്നത് ചരിത്രമാണ്. നാടിനെ ഓര്‍ത്തു നമ്മുടെ അഭിമാനം ഹിമാലയത്തെക്കാളും ഉയരത്തില്‍ പൊങ്ങുന്ന ഒരു നാളെ. അന്നത്തെ സൂര്യോദയത്തിന് കൂടുതല്‍ പ്രകാശമുണ്ടാവും. വിരിയുന്ന പൂക്കള്‍ക്ക് കൂടുതല്‍ സുഗന്ധമുണ്ടാവും , വീശുന്ന കാറ്റിന് കുളിര്‍മ കൂടും. ഇരുവഴിഞ്ഞിയിലൂടെയും ചാലിയാറിലൂടെയും  ഒഴുകുന്ന വെള്ളത്തിന്‌ തെളിമ  കൂടും.&lt;br /&gt;&lt;br /&gt;ആ  സന്തോഷത്തിന്‍റെ ആഘോഷം കാത്തിരിപ്പാണ് ഞങ്ങളെല്ലാം . ചെറുവാടി എന്ന ഞങ്ങളുടെ സ്വന്തം ഗ്രാമം , സമ്പൂര്‍ണ്ണ ലഹരി വിമുക്ത ഗ്രാമം എന്ന പേരില്‍ ലോകത്തിന് മാതൃകയാവുന്ന ആ ദിവസവും കാത്ത്. ചരിത്രത്തിന്റെ സ്വര്‍ണ ലിപികളില്‍ ചെറുവാടി എന്ന പേര് എഴുതി ചേര്‍ക്കുമ്പോള്‍ അത് അഭിമാനത്തിന്റെ നിമിഷമാവും. നാടിനും ഇതിന്‍റെ പിന്നില്‍ സമര്‍പ്പണ മനസ്സോടെ സംഘടിച്ച "മാറ്റം ചെറുവാടി" എന്ന പ്രസ്ഥാനത്തിനും.&lt;br /&gt;&lt;br /&gt;നാട്ടിലെ ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്ന പ്രവാസ മനസ്സിന്റെ പ്രാര്‍ത്ഥന ഇതിനോടൊപ്പം വെക്കുന്നു. ആശംസകള്‍ .&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-CQ-fOZg06lE/TnrWwOnHPzI/AAAAAAAAB8s/niVL7hmFbW4/s1600/CHERUVADI.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 214px;" src="http://4.bp.blogspot.com/-CQ-fOZg06lE/TnrWwOnHPzI/AAAAAAAAB8s/niVL7hmFbW4/s320/CHERUVADI.jpg" border="0" alt=""id="BLOGGER_PHOTO_ID_5655068406161293106" /&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-2163341893192360050?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/2163341893192360050/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/09/blog-post_21.html#comment-form' title='72 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/2163341893192360050'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/2163341893192360050'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/09/blog-post_21.html' title='എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-Zfr6ycEiBAk/TnrD0BHbllI/AAAAAAAAB8k/J-vbLThZVWI/s72-c/Mattam-Cheruvadi1.jpg' height='72' width='72'/><thr:total>72</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-5349047352407781096</id><published>2011-09-11T01:29:00.000-07:00</published><updated>2011-09-11T01:37:36.114-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>സംഘര്‍ഷങ്ങളുടെ തടവറയിലേക്ക്</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-yz9UGoxgRXo/Tmxyw8y6xbI/AAAAAAAAB78/jh-yOankTPY/s1600/signs-of-a-cheating-spouse-main_Full.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/-yz9UGoxgRXo/Tmxyw8y6xbI/AAAAAAAAB78/jh-yOankTPY/s320/signs-of-a-cheating-spouse-main_Full.jpg" border="0" alt=""id="BLOGGER_PHOTO_ID_5651017817722111410" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;മനസാക്ഷിക്കോടതിയില്‍ കുറ്റ വിചാരണ ആരംഭിച്ചു. &lt;br /&gt;പരാതിക്കാര്‍ ഒരുപാട് പേരുണ്ട്. &lt;br /&gt;പക്ഷെ ആരോപ്പിക്കപ്പെട്ട കുറ്റം ഒന്ന് തന്നെ. &lt;br /&gt;കുപ്പിവള കൈകള്‍ ചോദ്യങ്ങളായി നീണ്ടുവരുന്നു. &lt;br /&gt;ഞാന്‍ കണ്ടെത്തേണ്ടത്‌ ഉത്തരങ്ങളാണ്. &lt;br /&gt;ഉത്തരമില്ലാത്ത ചോദ്യമായി  വിചാരണ കൂട്ടില്‍ നിന്നും വിയര്‍ത്തു. &lt;br /&gt;സാക്ഷികള്‍ അണിനിരന്നു. &lt;br /&gt;എല്ലാം പരിചിത മുഖങ്ങള്‍. സ്കൂളിലെ നോട്ട് ബുക്കും, കോളേജ്  വരാന്തയും , ഇടവഴികളും, ചുറ്റമ്പലവും, മൊബൈലും , ചാറ്റ് റൂമും സാക്ഷി കൂട്ടില്‍ തെളിവുകള്‍ നല്‍കി. &lt;br /&gt;സാക്ഷി മൊഴികള്‍ ശക്തമാണ്. വിചാരണ മനസാക്ഷി കോടതിയിലും. എങ്ങിനെ നിഷേധിക്കും..?&lt;br /&gt;കുറ്റം സമ്മതം നടന്നു .&lt;br /&gt;വിധിയും വന്നു. &lt;br /&gt;"ഇനിയുള്ള രാത്രികള്‍ നിനക്ക്  ദുസ്വപ്നങ്ങളുടെത്. കുപ്പിവളകള്‍ വീണുടയുന്ന ശബ്ദങ്ങള്‍ കേട്ട് നീ ഞെട്ടിയുണരും. വീണുടഞ്ഞ വളപ്പൊട്ടുകളുടെ അറ്റം കൊണ്ട് നിന്‍റെ ഹൃദയം മുറിയും. അതില്‍ നിന്നും കിനിയുന്ന രക്തം നിന്‍റെ പ്രായശ്ചിത്തത്തിന്റെ കണക്കില്‍ എഴുതാം. അതുവരെ നിനക്ക് സംഘര്‍ഷങ്ങളുടെ ജീവപര്യന്തം". &lt;br /&gt;വിധിയെഴുത്ത് കഴിഞ്ഞു. വിചാരണ കൂടില്‍ നിന്നുമിറങ്ങി ഇനി സംഘര്‍ഷങ്ങളുടെ തടവറയിലേക്ക്.&lt;br /&gt;വിധി അനുകൂലമോ പ്രതികൂലമോ..?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-5349047352407781096?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/5349047352407781096/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/09/blog-post_11.html#comment-form' title='74 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/5349047352407781096'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/5349047352407781096'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/09/blog-post_11.html' title='സംഘര്‍ഷങ്ങളുടെ തടവറയിലേക്ക്'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-yz9UGoxgRXo/Tmxyw8y6xbI/AAAAAAAAB78/jh-yOankTPY/s72-c/signs-of-a-cheating-spouse-main_Full.jpg' height='72' width='72'/><thr:total>74</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-7727582999962703518</id><published>2011-09-04T01:35:00.000-07:00</published><updated>2011-09-04T10:12:06.531-07:00</updated><category scheme='http://www.blogger.com/atom/ns#' term='യാത്രാകുറിപ്പുകള്‍'/><title type='text'>ഹൃദയത്തിലേക്ക്  തുറക്കുന്ന യാത്രകള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-b3OgRYg_HlE/TmM-O6VwosI/AAAAAAAABjk/iBTSIXZTu2o/s1600/pp.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 213px;" src="http://1.bp.blogspot.com/-b3OgRYg_HlE/TmM-O6VwosI/AAAAAAAABjk/iBTSIXZTu2o/s320/pp.jpg" alt="" id="BLOGGER_PHOTO_ID_5648426783552348866" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ദൂരെ ദൂരെയേതോ ലക്ഷ്യവും തേടി നീണ്ടു പോകുന്നൊരു  തീവണ്ടി പാത. രണ്ട് ഭാഗത്തും ധാരാളം വലിയ മരങ്ങള്‍.  അത് നല്‍കുന്ന തണല്‍ പാളത്തിലേക്ക് ഇറങ്ങി നില്‍ക്കുന്നുണ്ട് ഈ നട്ടുച്ചയിലും. അരികില്‍ പണ്ടെങ്ങോ ഉപേക്ഷിക്കപ്പെട്ട ഒരു ചരക്കു വാഗണ്‍ കാട് പിടിച്ചു കിടക്കുന്നു. കാലില്‍ ഇക്കിളിയിടുന്ന പച്ചപുല്ലുകള്‍ നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ ഞാന്‍ നടന്നു. പേരാലിന്‍റെ വള്ളിയില്‍ തൂങ്ങി കളിക്കുന്ന കുരുവികളും ,ഊര്‍ന്നിറങ്ങുന്ന അണ്ണാറകണ്ണന്മാരും അവരുടെ ചലപിലാ ശബ്ദവും മാത്രമാണ് നിശബ്ധതക്ക് ഭംഗം വരുത്തുന്നത്.  മലപ്പുറം ജില്ലയിലെ തുവ്വൂര്‍ എന്ന ഗ്രാമത്തില്‍ പതിനഞ്ചു വര്‍ഷങ്ങള്‍ മുമ്പ് എത്തിപ്പെട്ടപ്പോള്‍  കണ്ട കാഴ്ചയാണ് ഞാന്‍ പറഞ്ഞത്. ഒരിക്കല്‍ കൂടി അവിടെ  പോവണം എന്ന് പലവട്ടം  മനസ്സ് നിര്‍ബന്ധിച്ചതാണ്‌ എന്നെ. ആ കാട്ടു വഴികളില്‍ ,  തണല്‍ പാകിയ റെയില്‍ പാളത്തില്‍, ഞാന്‍ കേള്‍ക്കാതെ  പോയ ഒരു പാട് ചരിത്ര കഥകള്‍ ഒളിഞ്ഞിരിക്കുന്നത് പോലെ . അതൊരുപക്ഷെ  ഈ മണ്ണില്‍ മുളച്ചു പൊങ്ങിയ  മലബാര്‍ കലാപത്തിന്‍റെതാവാം അല്ലെങ്കില്‍ മറ്റെന്തോ ഒന്ന്. പക്ഷെ തിരക്കില്‍ പേജുകള്‍ കൂട്ടിമറിച്ചപ്പോള്‍ , ഞാനെന്തൊക്കെയോ വായിക്കാതെ പോയിട്ടുണ്ട് ആ അന്തരീക്ഷത്തില്‍. അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ആ നാട്ടിന്‍ പുറം എന്‍റെ മനസ്സിലിങ്ങിനെ  പച്ചപിടിച്ച്‌ നില്‍ക്കുന്നതെന്തിന്...?&lt;br /&gt;&lt;br /&gt;ഇനി മറ്റൊരു ചിത്രം .&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-R3p4rES1dnE/TmM4zM5E5kI/AAAAAAAABiM/CEF9dI5WyJg/s1600/paadi.JPG"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 240px;" src="http://2.bp.blogspot.com/-R3p4rES1dnE/TmM4zM5E5kI/AAAAAAAABiM/CEF9dI5WyJg/s320/paadi.JPG" alt="" id="BLOGGER_PHOTO_ID_5648420809937839682" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;വയനാട്ടിലെ ചെമ്പ്ര കുന്നിന് താഴെ വിശാലമായ തേയില തോട്ടം. ആ തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള  കൈവഴിലൂടെ നടന്ന് ഞങ്ങളെത്തിയത് ഡാലിയയും ജമന്തിപ്പൂക്കളും  നിറഞ്ഞ ഒരു കൊച്ചു കുടിലിന്‍റെ മുറ്റത്ത്‌.  ഓരോ അവധിക്കാലത്തും ഞങ്ങളെ കാത്തിരിക്കുന്ന മച്ചാനും സഫിയാത്തയും ഉണ്ടിവിടെ. ഇവരുടെ സ്നേഹമനുഭവിച്ച്, ഇവിടത്തെ തണുപ്പിനെ പ്രണയിച്ച് ഞാനും ഹഫിയും ഒരു രാത്രി കഴിഞ്ഞിട്ടുണ്ട് "പാടി" എന്ന് വിളിക്കുന്ന ഇവരുടെ ഈ ക്വോര്‍ട്ടേഴ്സില്‍ .   ആ പ്രകൃതിയോട് കിന്നാരം പറഞ്ഞ് , പാടിയുടെ പിറകിലൂടെ ഒഴുകുന്ന കാട്ടരുവിയില്‍ കുളിച്ച്, കൊട്ടയിലേക്ക്  ചടുലമായ താളത്തില്‍  തേയില നുള്ളിയിടുന്ന സുന്ദരികളെ നോക്കി ഒരു രാത്രിയും പകലും ഇവിടെ കഴിഞ്ഞ നിമിഷങ്ങള്‍. ഇന്നും എന്‍റെ ഓര്‍മ്മ ചെപ്പില്‍ നിറഞ്ഞു നില്‍ക്കുന്ന  സുന്ദരമായ ഒരനുഭവം ആണത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇവിടെക്കൊരു യാത്ര ഞാന്‍ ആഗ്രഹിക്കാറുണ്ട്.&lt;br /&gt;&lt;br /&gt;ഇനി വിഷയത്തിലേക്ക് വരാം. ഇതുപോലെ ഏതെല്ലാമോ പ്രത്യേകതകള്‍ കൊണ്ട് ചില സ്ഥലങ്ങള്‍ നമ്മുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കാറില്ലേ..? പ്രത്യേകിച്ച് ഗ്രാമങ്ങള്‍. ഒരു പുഴ , ഒരു ആല്‍മരം, വായനശാല , അതുമല്ലെങ്കില്‍ ഒരു സ്കൂള്‍ ഇങ്ങിനെ  എന്തുമാകാം. ഞാന്‍ മുകളില്‍ എഴുതിയ കാര്യങ്ങള്‍ പോലെ  ഒരിക്കല്‍ കണ്ടാല്‍ മനസ്സിലങ്ങിനെ കൊത്തിവെച്ച പോലെ നില്‍ക്കും. വര്‍ഷങ്ങള്‍ കഴിഞ്ഞാലും. വീണ്ടും വീണ്ടും അവിടെ എത്തിപ്പെടാന്‍ മനസ്സ്  കൊതിക്കും.&lt;br /&gt;&lt;br /&gt;അതുപോലെ  ഒരുപാടിഷ്ടപ്പെട്ടുപോയ ഒരു ഗ്രാമത്തിലേക്കുള്ള തിരിച്ചുപോക്കാണ് ഈ യാത്ര.  സ്നേഹം വിതച്ച് സ്നേഹം കൊയ്യുന്ന കലിഗോധന ഹള്ളി എന്ന കന്നഡ ഗ്രാമത്തിലേക്ക് വീണ്ടുമൊരു യാത്ര. "ഗുണ്ടല്‍ പേട്ടയില്‍ ഒരു സൂര്യക്കാന്തിക്കാലത്ത് " എന്ന എനിക്ക് പ്രിയപ്പെട്ട പോസ്റ്റില്‍ ഞാന്‍ ഇങ്ങിനെ എഴുതി ചേര്‍ത്തിരുന്നു .&lt;br /&gt;&lt;br /&gt;"തിരിച്ചു വിളിക്കുന്നൊരു സൗഹൃദ ഭാവമുണ്ട് ഈ ഗ്രാമങ്ങള്‍ക്ക്. ഞങ്ങളിനിയും  വരും. കരിമ്പ്‌ തണ്ടും ചവച്ചുതുപ്പി ഈ പാടങ്ങളിലൂടെ ഒരു കന്നഡ പാട്ടും പാടി വീണ്ടുമൊരു അവധിക്കാലത്തിന്."&lt;br /&gt;&lt;br /&gt;ആ വാക്ക് ഞങ്ങള്‍ പാലിച്ചിരിക്കുന്നു. കുറഞ്ഞ അവധിയാണെങ്കിലും ഒന്നിവിടെ വരാതിരിക്കാന്‍ പറ്റില്ല ഞങ്ങള്‍ക്ക്. അല്ലെങ്കില്‍  അന്ന് നിങ്ങള്‍ നല്‍കിയ സ്നേഹത്തോടുള്ള നന്ദി കേടാവും അത്. കണ്ടില്ലേ ഇളനീരുമായി മഹിയും കൂട്ടരും ഓടി വരുന്നത്. ഇവനൊരു മാറ്റവും ഇല്ല. തിരഞ്ഞെടുപ്പ് വാഗ്ദാനമായി എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും കര്‍ണാടക ഗവര്‍മെന്റ് നല്‍കിയ സൈക്കിളും ചവിട്ടി പ്രസാദും  പറന്നെത്തി. ഞങ്ങളെ കണ്ടപ്പോള്‍ അവന്‍റെ  ഉണ്ടകണ്ണ് അത്രത്തോളം വീണ്ടും വലുതായി. കഴിഞ്ഞ തവണ വന്നപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്തു കൂടെയുണ്ടായിരുന്ന കുഷണ്ണന്‍റെ മകനാണ് പ്രസാദ്. പക്ഷെ കാലം മാറി. കുഷണ്ണന്‍ ഇപ്പോള്‍ പഞ്ചായത്ത് മെമ്പറാണ്. ബീ ജെ  പി യുടെ. പക്ഷെ യെദൂരിയപ്പ ആരാന്നു  ചോദിച്ചാല്‍ അങ്ങിനെ ഒരാളുണ്ടോ..ഞാനറിയില്ല എന്ന മട്ടില്‍ നമ്മളെ നോക്കും. അല്ല. നോക്കി. ഇവിടെ തിരഞ്ഞെടുപ്പും മെമ്പറും ഒക്കെ ഒരു ചടങ്ങ് മാത്രമാണ്. അതിനപ്പുറം ആര്‍ക്കും ഒന്നുമില്ല. ഇവര്‍ക്ക് പ്രത്യേകിച്ചും.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-eTIGgXidz1I/TmM5LYOC-LI/AAAAAAAABiU/xeoHpmibAKw/s1600/iLANJI.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 240px;" src="http://1.bp.blogspot.com/-eTIGgXidz1I/TmM5LYOC-LI/AAAAAAAABiU/xeoHpmibAKw/s320/iLANJI.jpg" alt="" id="BLOGGER_PHOTO_ID_5648421225295444146" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഓരോരുത്തരായി വന്നു തുടങ്ങി. ഇതാണ്  സുന്ദരി കറുമ്പി ദര്‍മതി. ഇവളിത്തിരി വളര്‍ന്നിട്ടുണ്ട് . കണ്ണുകളിലെ കുസൃതിക്കും ഉണ്ട് വളര്‍ച്ച. കഴിഞ്ഞ തവണ വന്നപ്പോള്‍ സംഗതിയും പിച്ചും എല്ലാം വേണ്ടുവോളം ചേര്‍ത്ത് ഒരു കന്നഡ പാട്ടുപാടി ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചതാണ് ഇവള്‍. ഒന്നൂടെ പാടാന്‍ നിര്‍ബന്ധിച്ചപ്പോള്‍ വേല കയ്യിലിരിക്കട്ടെ എന്നായി. പക്ഷെ ഇവരൊക്കെ ഇപ്പോഴും ഓര്‍ക്കുന്നല്ലോ ഞങ്ങളെ.  ദര്‍മതി കൈ പിടിച്ച് കൊണ്ടുപോയി രണ്ട് മീറ്റര്‍ സ്ഥലത്ത് അവളുണ്ടാക്കിയ അടുക്കള തോട്ടം   കാണിക്കാന്‍ . പല തരത്തിലുള്ള മുളകുകള്‍ മാത്രം. "ചെനായിക്കുത്" (നന്നായിട്ടുണ്ട് ) ആകെ അറിയുന്ന കന്നഡ അവള്‍ക്കു കൊടുത്തു. അവളുടെ ഭാഷയില്‍ തന്നെ അഭിനന്ദനം കിട്ടിയപ്പോള്‍ ദര്‍മതിക്ക്  പെരുത്ത്‌ സന്തോഷം.&lt;br /&gt;&lt;br /&gt;ഇനി നാട് കാണാന്‍ ഇറങ്ങണം. പെട്ടൊന്ന് ചുറ്റിക്കറങ്ങിയേ പറ്റൂ . ഇന്ന് തന്നെ തിരിച്ച് പോകണം. നേരം വൈകിയാല്‍ കുടുങ്ങിപോകും. ഒമ്പത് മണിക്ക്  ബന്ദിപൂര്‍ വനപാത അടക്കും. ഇപ്പോള്‍ രാത്രി യാത്രാനിരോധനം ഉള്ള സമയമാണ്. ഞങ്ങള്‍ നടന്നു തുടങ്ങി.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-r-3WHki0lk8/TmM5c55wfeI/AAAAAAAABic/IVts2j3aQbg/s1600/mALLIKA.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 240px;" src="http://1.bp.blogspot.com/-r-3WHki0lk8/TmM5c55wfeI/AAAAAAAABic/IVts2j3aQbg/s320/mALLIKA.jpg" alt="" id="BLOGGER_PHOTO_ID_5648421526394928610" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;കാറ്റില്‍ ഒഴുകി വരുന്ന പൂമണം പിടിച്ച് നടന്നു ഞങ്ങളെത്തിയത് ചെണ്ടുമല്ലി പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന വിശാലമായ പാടത്ത് ആണ്. ക്ഷേത്രങ്ങളിലെ പൂജക്കും അലങ്കാരത്തിനും പിന്നെ കന്നഡ സുന്ദരികളുടെ കാര്‍ക്കൂന്തലില്‍ അഴക്‌ വിരിയിക്കാനും ഒരുങ്ങി നില്‍ക്കുകയാണ് ഈ പൂക്കള്‍.&lt;br /&gt;വിശാലമായി പാടങ്ങള്‍ നിറയെ വര്‍ണാഭ പരത്തി നിറഞ്ഞുനില്‍ക്കുന്ന ഈ ചെണ്ടുമല്ലി പൂക്കള്‍ മനസ്സിലൊരു സന്തോഷത്തിന്‍റെ പൂക്കാലം തന്നെ തീര്‍ക്കുന്നുണ്ട്.  ഒരു പൂവ് പറിക്കാന്‍ എനിക്ക് പേടി തോന്നിയെങ്കിലും ദര്‍മതി പറിച്ചു തന്നു.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-iof5L_amayw/TmM5362rVSI/AAAAAAAABik/IFMLj-mqqmU/s1600/sunflower.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 240px;" src="http://4.bp.blogspot.com/-iof5L_amayw/TmM5362rVSI/AAAAAAAABik/IFMLj-mqqmU/s320/sunflower.jpg" alt="" id="BLOGGER_PHOTO_ID_5648421990506911010" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;തലയാട്ടി ഞങ്ങളെ വിളിക്കുന്നത്‌ സൂര്യകാന്തി പൂക്കളാണ്. അവരുടെ അടുത്ത് എത്താന്‍ വൈകിയതിലെ പരിഭവം കൂടിയാണത്. സൂര്യകാന്തി തോട്ടങ്ങള്‍ക്ക് ഒരു പ്രണയത്തിന്‍റെ സിംബലുണ്ടോ..? എനിക്കങ്ങിനെ തോന്നി. കാല്‍പനിക പ്രണയ സ്വപ്നങ്ങളില്‍ സൂര്യകാന്തി പൂക്കളും വരാറില്ലേ..? മഞ്ഞ പട്ടുടുത്ത  ഈ  സുന്ദരി പൂക്കളുടെ അടുത്ത് നില്‍ക്കുമ്പോള്‍ എന്തോ എനിക്കങ്ങിനെ തോന്നുന്നു. പ്രണയത്തിന്‍റെ ചൂടുള്ള ഒരു ചുംബനം നല്‍കി ഞങ്ങള്‍ വീണ്ടും നടന്നു.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-9l0DxrtOgU0/TmM6Fv_PKII/AAAAAAAABis/Sr5ANhi1mAo/s1600/Karimb.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 240px;" src="http://3.bp.blogspot.com/-9l0DxrtOgU0/TmM6Fv_PKII/AAAAAAAABis/Sr5ANhi1mAo/s320/Karimb.jpg" alt="" id="BLOGGER_PHOTO_ID_5648422228108191874" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഒരു മൂളിപ്പാട്ട് കേള്‍ക്കുന്നുണ്ടോ..? കരിമ്പിന്‍ കാടുകളില്‍ നിന്നാണ്. വളര്‍ന്നു പാകമായി നില്‍ക്കുന്ന കരിമ്പിന്‍ തോട്ടത്തിനുള്ളിലൂടെ കാറ്റ് വീശുമ്പോള്‍ ശരിക്കും ഒരു പാട്ട് കേള്‍ക്കുന്നത് പോലെതന്നെയുണ്ട്‌. കാറ്റില്‍ തല കുനിച്ചു തന്ന ഏതാനും മുഴുത്ത കരിമ്പ് അരിവാള്‍ കൊണ്ട് വെട്ടി വീഴ്ത്തി പ്രസാദ്. തൊലി കടിച്ചു പറിച്ച് ഞങ്ങള്‍ പിന്നെ അത് ചവച്ചു തുപ്പുന്ന തിരക്കിലായി. മത്ത് പിടിക്കും എന്ന അവസ്ഥ ആയപ്പോള്‍ മാത്രമേ നിര്‍ത്തിയുള്ളൂ. വീണ്ടും കുറെ കരിമ്പ് വെട്ടി പ്രസാദ് വണ്ടിയില്‍ വെക്കുന്നു. വേണ്ട എന്ന് പറയരുത്. അത് അവരുടെ അവകാശമാണ്. സ്നേഹത്തിന്‍റെ അടയാളമാണ്.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-EKvRe2PDZjg/TmM6UxMxcDI/AAAAAAAABi0/WvpZPYByefs/s1600/cholm.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 240px;" src="http://2.bp.blogspot.com/-EKvRe2PDZjg/TmM6UxMxcDI/AAAAAAAABi0/WvpZPYByefs/s320/cholm.jpg" alt="" id="BLOGGER_PHOTO_ID_5648422486131437618" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-xsTrDy6NdpY/TmM6cAtgjHI/AAAAAAAABi8/86-aKXLOEIs/s1600/Chlm%2B1.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 240px;" src="http://2.bp.blogspot.com/-xsTrDy6NdpY/TmM6cAtgjHI/AAAAAAAABi8/86-aKXLOEIs/s320/Chlm%2B1.jpg" alt="" id="BLOGGER_PHOTO_ID_5648422610554358898" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഈ കാണുന്ന കാഴ്ച എനിക്ക് ആദ്യത്തെ അനുഭവമാണ്. ചോള കാടുകള്‍. എല്ലാം കായ്ച്ചു കുലച്ചു നില്‍ക്കുന്നു. വിളവെടുക്കാന്‍ ഒരു മാസം കൂടെ കഴിയണം. പക്ഷെ നിരയൊത്ത്  നിറഞ്ഞു നില്‍ക്കുന്ന ചോള കൃഷിക്ക്  നല്ല ഭംഗിയുണ്ട്. അടുത്ത മാസം വന്നാല്‍ ചോളങ്ങള്‍ തരാമെന്ന്‌ പറഞ്ഞെങ്കിലും അടുത്ത മാസത്തെ കുറിച്ച് ഓര്‍ക്കാന്‍ പോലും എനിക്കിഷ്ടമില്ല. കാരണം ഈ പച്ചപ്പ്‌ നിറയുന്ന ഓര്‍മ്മകളുമായി  കടലിനക്കരെ ആയിരിക്കും ഞാന്‍ . ഏതായാലും പാകമായ ഒരു ചോളം കൃഷിയിടത്തില്‍ നിന്നും കഴിക്കാന്‍ പറ്റാതെ സങ്കടത്തോടെ ഞങ്ങള്‍ നടന്നു.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-mV2j0c-INb8/TmM6viK2ubI/AAAAAAAABjE/2cV63rzEX0Q/s1600/Beans.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 240px;" src="http://2.bp.blogspot.com/-mV2j0c-INb8/TmM6viK2ubI/AAAAAAAABjE/2cV63rzEX0Q/s320/Beans.jpg" alt="" id="BLOGGER_PHOTO_ID_5648422945953331634" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;നമ്മുടെ തീന്മേശകളില്‍ തോരന്‍റെ  രുചിഭേദമുമായി വിലസുന്ന ബീന്‍സ്. ഒരു വിളവെടുപ്പ് കഴിഞ്ഞു രണ്ടാം കൃഷി ഇറക്കിയിട്ടുണ്ട്. അതും വിളവെടുപ്പിന്  കാത്ത് നില്‍ക്കുന്നു. കുഷണ്ണന്റെ വീടിനു മുമ്പില്‍ ബീന്‍സുകള്‍ കൂട്ടിയിട്ടിരിക്കുന്നു. നാളത്തെ ഓണം മാര്‍ക്കറ്റുകള്‍ സജീവമാക്കാനുള്ളതാണ് ഇതെല്ലാം. തൊട്ടപ്പുറത്ത് തക്കാളി കൃഷിയും. അതും രണ്ടാം വിളയാണ്. ആദ്യത്തേത്‌ എല്ലാം കയറ്റി അയച്ചു കഴിഞ്ഞു.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-ZDZ2bnNNfNk/TmM7KMAvfmI/AAAAAAAABjM/r4QhTLLc3iU/s1600/thakkali.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 240px;" src="http://1.bp.blogspot.com/-ZDZ2bnNNfNk/TmM7KMAvfmI/AAAAAAAABjM/r4QhTLLc3iU/s320/thakkali.jpg" alt="" id="BLOGGER_PHOTO_ID_5648423403861802594" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;നേരം ഇരുട്ടി തുടങ്ങുന്നു. തിരിച്ച് പോകണം . പക്ഷെ ഞാന്‍ തേടിയ ഒരു മുഖം മാത്രം ഇതുവരെ കണ്ടില്ല. ചിത്ര. കഴിഞ്ഞ തവണ വന്നപ്പോള്‍ ജാതി വ്യവസ്ഥയുടെപേരില്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ  ചെറിയൊരു   വിഷമം പറഞ്ഞതാണ് അവള്‍. മലയാളികളെ കണ്ട സന്തോഷത്തില്‍ വാ തോരാതെ സംസാരിച്ചതാണ് ആ മലയാളി പുതുപെണ്ണ് . പക്ഷെ ഇത്തവണ കണ്ടില്ലല്ലോ .ഞങ്ങള്‍  വന്നത് അറിഞ്ഞിരുന്നെങ്കില്‍  ഓടി വന്നേനെ. എന്നാലും രണ്ട് ജാതിയെങ്കിലും ഇവിടെ ഒരേ പാടത്ത് തൊട്ടുരുമ്മി വളരുന്ന മല്ലികയെയും സൂര്യകാന്തി പൂവിനേയും പോലെ അവളുടെ ജീവിതവും മാറിയിട്ടുണ്ടാവും എന്ന് ഞങ്ങള്‍ സമാധാനിച്ചു.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-dr49LJAO6F0/TmM7el6wMvI/AAAAAAAABjU/aGCT4KT38nQ/s1600/kalavandi.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 240px;" src="http://4.bp.blogspot.com/-dr49LJAO6F0/TmM7el6wMvI/AAAAAAAABjU/aGCT4KT38nQ/s320/kalavandi.jpg" alt="" id="BLOGGER_PHOTO_ID_5648423754413388530" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഈ കാഴ്ചകള്‍ മാത്രമാണ് ഇവിടെ മനസ്സിനെ അസ്വസ്തമാക്കുന്നത്. കാളവണ്ടികള്‍. ഭാരിച്ച സാധനങ്ങളുമായി ഈ സാധു മൃഗങ്ങള്‍ കഷ്ടപ്പെട്ടു നീങ്ങുന്നത്‌ കാണാന്‍ വല്ലാത്തൊരു സങ്കടമാണ്. അവര്‍ക്ക് വേറെ മാര്‍ഗമില്ലായിരിക്കാം. പക്ഷെ പ്രതികരിക്കാന്‍ കഴിയാത്ത ഈ മിണ്ടാപ്രാണികളുടെ വേദന ആരറിയുന്നു.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-Mag7Ui9TQJA/TmM7sfxpLMI/AAAAAAAABjc/UAr5F-9bYbM/s1600/hotal.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 240px;" src="http://4.bp.blogspot.com/-Mag7Ui9TQJA/TmM7sfxpLMI/AAAAAAAABjc/UAr5F-9bYbM/s320/hotal.jpg" alt="" id="BLOGGER_PHOTO_ID_5648423993282735298" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;മുഖ്താര്‍ ഹോട്ടല്‍. ഗുണ്ടല്‍ പേട്ട ടൌണ്‍ തുടങ്ങുന്നിടത്താണ് ഈ ഭക്ഷണ ശാല.  ഇവിടെ വരുന്ന ഒരാളും ഈ ചെറിയ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാതെ പോവില്ല. അത്രക്കും പ്രസിദ്ധമാണ് ഇവിടത്തെ വിഭവങ്ങള്‍. രുചിഭേദങ്ങള്‍ തേടിയെത്തിയ അറബികളുടെയെല്ലാം ഫോട്ടോ എടുത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട് അവര്‍.  കാട പൊരിച്ചതാണ് ഏറ്റവും പ്രസിദ്ധം. "കുഷ്ക്ക " എന്ന് വിളിക്കുന്ന ഒരു തരം  ബിരിയാണിയാണ് ഞങ്ങള്‍ പറഞ്ഞത്. അത് മുമ്പ് കഴിച്ചവര്‍ മറ്റൊരു പരീക്ഷണത്തിന്‌ പോലും നില്‍ക്കാതെ അതില്‍ തന്നെ  കയറി പിടിക്കും. അത്രക്കും രുചികരമാണ് കുഷ്ക. കൂടെ സ്പെഷല്‍ മസാലയില്‍ പൊരിച്ചെടുത്ത കാടയും. രുചിയുടെ പിറകെ പോകുന്നവര്‍ക്ക് മുഖ്താറിലെ പാചകപ്പുരയില്‍ ഒരുങ്ങുന്ന വൈവിധ്യങ്ങള്‍  ഒരു നഷ്ടക്കച്ചവടമാകില്ല. ഉറപ്പ്.&lt;br /&gt;&lt;br /&gt;ഞങ്ങള്‍ തിരിച്ച് പോകുകയാണ്. മനസ്സിലെവിടെയോ ഒരു വിഷമം പോലെ . ഞങ്ങള്‍ സ്നേഹിച്ച, ഞങ്ങളെ സ്നേഹിച്ച ഗ്രാമവും ഗ്രാമീണരും. ഇങ്ങോട്ടുള്ള ഈ യാത്ര ഞാന്‍ കുറെ ആഗ്രഹിച്ചതാണ്‌. പ്രവാസത്തിന്റെ ചൂടിലും ഉരുകാതെ താലോലിച്ചതാണ്. ഇന്നിവിടെ വീണ്ടും എത്തുമ്പോള്‍ അതേ സ്നേഹം അതേ അളവില്‍ അനുഭവിക്കുമ്പോള്‍ ആ സ്വപ്നങ്ങളൊന്നും വെറുതെ  ആയില്ല എന്നറിയുന്നത് എത്ര സന്തോഷം നല്‍കുന്നുവെന്നോ.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-fVHPq6v2LwQ/TmM-rTp8VGI/AAAAAAAABjs/wSJFbuOSyYQ/s1600/DSC01184%2Bcopy.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 240px;" src="http://3.bp.blogspot.com/-fVHPq6v2LwQ/TmM-rTp8VGI/AAAAAAAABjs/wSJFbuOSyYQ/s320/DSC01184%2Bcopy.jpg" alt="" id="BLOGGER_PHOTO_ID_5648427271384224866" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ബന്ദിപൂര്‍ വനത്തിലെ ഭീകരമായ നിശബ്ദതയെ ഭേദിച്ച് ഞങ്ങളുടെ വണ്ടി പതുക്കെ നീങ്ങുമ്പോള്‍ എന്‍റെ മനസ്സ് മുഴുവന്‍ ആ ഗ്രാമത്തില്‍ ചുറ്റിത്തിരിയുകയായിരുന്നു. പോകരുത്, ഇന്നിവിടെ ഉറങ്ങാന്‍ ഞങ്ങള്‍ മെത്ത വിരിക്കാം എന്ന് പുല്‍മേടുകള്‍ പറയുന്നു.  പാട്ട് പാടാമെന്ന് കരിമ്പിന്‍ കാടും, താളം പിടിക്കാമെന്ന് സൂര്യകാന്തി പൂക്കളും  പറയുന്നുണ്ട് . പിന്നെ പുതപ്പിച്ച്‌ ഉറക്കാമെന്ന് കോടമഞ്ഞും പറയുന്ന പോലെ.&lt;br /&gt;എന്തോ...എനിക്ക് അന്യമായി തോന്നുന്നില്ല ഈ ഗ്രാമം.&lt;br /&gt;&lt;br /&gt;(റെയില്‍ ഫോട്ടോ - ഗൂഗിള്‍ )&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-7727582999962703518?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/7727582999962703518/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/09/blog-post.html#comment-form' title='76 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/7727582999962703518'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/7727582999962703518'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/09/blog-post.html' title='ഹൃദയത്തിലേക്ക്  തുറക്കുന്ന യാത്രകള്‍'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-b3OgRYg_HlE/TmM-O6VwosI/AAAAAAAABjk/iBTSIXZTu2o/s72-c/pp.jpg' height='72' width='72'/><thr:total>76</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-6111617116122988055</id><published>2011-08-22T00:01:00.000-07:00</published><updated>2011-09-02T22:17:01.819-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>നിലാവും മിനാരങ്ങളും</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-FXN_vzT0LlM/TlHvIsymB0I/AAAAAAAABhI/ZygbeffjMXM/s1600/minar.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 243px;" src="http://4.bp.blogspot.com/-FXN_vzT0LlM/TlHvIsymB0I/AAAAAAAABhI/ZygbeffjMXM/s320/minar.JPG" border="0" alt=""id="BLOGGER_PHOTO_ID_5643554740813301570" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;എത്ര വേഗമാണ് ദിവസങ്ങള്‍ കടന്ന് പോകുന്നത്. ഈ നോമ്പ് കാലവും കഴിയാറാവുന്നു. മാനത്ത് റംസാന്‍ ചന്ദ്രിക പൂര്‍ണ്ണമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. മനസ്സിലും ശരീരത്തിലും കുളിര് നല്‍കി  സന്തോഷത്തിന്‍റെ വെള്ളി വെളിച്ചം വിതറുന്നുണ്ട് ഈ  അമ്പിളി.  ആ നിലാവ് തെളിയിച്ച വഴിയിലൂടെ നടന്ന് നടന്ന്  ഞാനെത്തിയത് കുറെ ഓര്‍മ്മകളുടെ തീരത്താണ്. അത്  നിങ്ങളുമായി പങ്കുവെക്കുമ്പോള്‍ അതില്‍ സന്തോഷത്തിന്‍റെ  പൂത്തിരികള്‍ കണ്ടേക്കാം . കൂടെ ഇത്തിരി  നോവും നൊമ്പരങ്ങളും.&lt;br /&gt; &lt;br /&gt;റമളാന്‍ നല്‍കുന്ന സന്തോഷത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക , താളത്തില്‍ ഒന്ന് നീട്ടി , പിന്നെ അല്‍പം കുറുക്കി ബാങ്ക് വിളിക്കുന്ന മരക്കാര്‍ കാക്കയുടെ മുഖമായിരിക്കും. ഓര്‍മ്മ വെച്ച കാലം മുതല്‍ മരക്കാര്‍ കാക്കയെ ഞാന്‍ കാണാറുണ്ട്‌. പള്ളിയുടെ വാതിലിന്‍റെ പടിയില്‍ കയറി നിന്ന് ബാങ്ക് വിളിക്കുന്നത്‌ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.  പിന്നെ ചുണ്ടില്‍ എരിയുന്ന ഭാസ്കര്‍ ചുരുട്ടുമായി പള്ളി കിണറില്‍ നിന്നും വെള്ളം കോരി  മുറ്റത്തെ വലിയ റോസാ ചെടികള്‍ നനക്കുന്ന മുഖവും. ഇത് കണ്ടു കൊണ്ട് വല്യുപ്പ പള്ളിയുടെ തിണ്ണയില്‍ ഇരിക്കുന്നുണ്ടാവും. വല്യുപ്പ നട്ടതാണ് പള്ളിമുറ്റത്തെ ചെടികളെല്ലാം. കാലത്ത് വിരിയുമ്പോള്‍ വെള്ളയും വൈകുന്നേരം പിങ്ക് നിറവുമാകുന്ന ആ വലിയ റോസാ പൂക്കള്‍ പള്ളിമുറ്റത്തിന് നല്ല അലങ്കാരമായിരുന്നു. വല്ലപ്പോഴും ഒരു പൂവ് പറിച്ച് തരും വല്യുപ്പ. അത് കിട്ടാതെ ഞാന്‍ കരയുമെന്ന് തോന്നുമ്പോള്‍ മാത്രം. കിട്ടിയാല്‍ പിന്നെ അതുമായി ഒരോട്ടമാണ് വീട്ടിലേക്ക്.  മരക്കാര്‍ കാക്ക ചെടി നനക്കുന്നത്ത് കണ്ടുകൊണ്ടാകും ഞാനെപ്പോഴും  അസര്‍ നിസ്കരിക്കാന്‍ പള്ളിയില്‍ എത്തുന്നത്‌ . പള്ളിയുടെ മുമ്പില്‍ വല്ല്യുപ്പയെ കണ്ടില്ലെങ്കില്‍ അന്നെനിക്ക് അസര്‍ നിസ്കാരം ഇല്ല. കാരണം നിസ്കാരം കഴിഞ്ഞ് വരുമ്പോള്‍ കുപ്പായത്തിന്‍റെ കീശയില്‍ നിന്നും പത്തു പൈസ എടുത്ത് തരും. ആലിക്കാന്‍റെ കടയില്‍ എന്നെ നോക്കി ചിരിക്കുന്ന ജോസഞ്ചര്‍   മിഠായികള്‍ക്കുള്ളതാണ് അത് .&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-dxPQYMx8tVU/TlKnWO2TMkI/AAAAAAAABhg/dd7FgKgHLNc/s1600/rip.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 142px;" src="http://4.bp.blogspot.com/-dxPQYMx8tVU/TlKnWO2TMkI/AAAAAAAABhg/dd7FgKgHLNc/s320/rip.JPG" border="0" alt=""id="BLOGGER_PHOTO_ID_5643757283433460290" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഇന്ന് വല്യുപ്പ ഇല്ല. പള്ളിമുറ്റത്ത്‌ റോസാ ചെടികളും ഇല്ല. പക്ഷെ എന്‍റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട് , വെള്ളിയുടെ  നിറമുള്ള , സ്വര്‍ണ്ണത്തിന്‍റെ വിലയുള്ള ആ പത്തു പൈസ . റോസാപൂവിന്‍റെ നൈര്‍മല്യമുള്ള ചിരിയുമായി വല്ല്യുപ്പയുടെ മുഖവും ഉണ്ട് മനസ്സില്‍ മായാതെ.  ആ ചെടി   ഇന്നെവിടെയും  കാണാനില്ല . കണ്ടു കിട്ടുമ്പോള്‍  എനിക്ക്  നട്ടുവളര്‍ത്തണം,  എന്‍റെ  വീടിന്‍റെ  മുറ്റത്ത്‌. അന്ന് കിട്ടിയ സ്നേഹവും സന്തോഷവും തിരിച്ചതിന്  വളമായി ഇട്ട് നോക്കിയിരിക്കണം, അത് വിരിയുന്നതും കാത്ത് .  ആ നന്മയുടെ പൂക്കള്‍  കണിക്കണ്ടുണരുന്ന  ഓരോ പ്രഭാതത്തിലും  എനിക്കൊരു  യാത്രയാവാലോ ...  സുഖമുള്ള  ആ ഓര്‍മ്മകളുടെ പൂക്കാലത്തിലേക്ക്  .&lt;br /&gt;&lt;br /&gt;നോമ്പ് കാലത്ത് അത്താഴം കഴിഞ്ഞാല്‍ സുബഹിക്ക് പള്ളിയില്‍ പോകും വല്യുപ്പയുടെ കൂടെ. വേറെയും കൂട്ടുകാര്‍ കാണും അവിടെ. ബാങ്ക് കൊടുക്കുന്നത് വരെ ഞങ്ങള് മാവിന്‍റെ ചോട്ടില്‍ ആയിരിക്കും. പള്ളിയുടെ അടുത്തുള്ള മാവില്‍ നിന്നും നല്ല  രുചിയുള്ള മാമ്പഴം വീഴും. ചിലപ്പോള്‍ സുബഹി ബാങ്ക് വിളിച്ചിട്ടും   അത് കഴിച്ചു പോയിരുന്നോ ? ബാല്യത്തിന്‍റെ കുസൃതി ആയി അത് പടച്ചവന്‍ കാണുമായിരിക്കും. &lt;br /&gt;&lt;br /&gt;സുന്നത്ത് കഴിഞ്ഞ്   ആദ്യമായി ഈ പള്ളിയില്‍ പോയതും വല്യുപ്പാന്‍റെ കൈ പിടിച്ചാണ്. കഴിഞ്ഞ ആഴ്ച എന്‍റെ മകന്‍റെ സുന്നത്ത് കഴിഞ്ഞു. ഈ പെരുന്നാളിന്  അവനും പോകും അതേ പള്ളിയില്‍. ഞാന്‍ ആദ്യമായി സുജൂദ് ചെയ്ത  പള്ളിയില്‍ . പക്ഷെ പുത്തനുടുപ്പിട്ട് ആ പള്ളിയിലേക്ക്  കയറുമ്പോള്‍   കൈപിടിക്കാന്‍ ‍, കീശയില്‍ നിന്നും സ്നേഹം മണക്കുന്ന നാണയതുട്ടുകള്‍ എടുത്ത് നല്‍കാന്‍   അവന്‍റെ  വല്യുപ്പ ഇല്ലാതെ പോയല്ലോ. &lt;br /&gt;&lt;br /&gt;എന്നും ആവേശത്തിന്‍റെതാണ്  നോമ്പ് കാലം ഞങ്ങള്‍ കുട്ടികള്‍ക്ക്. ആദ്യം നോമ്പിന്‍റെനിര്‍വൃതി മുതല്‍ പെരുന്നാള്‍ വരെ എത്തുന്ന ആഘോഷങ്ങള്‍. പെരുന്നാള്‍ രാവിനു എന്തൊരു ഭംഗിയാണ്. ശവ്വാല്‍ പിറവി കണ്ടാല്‍ എല്ലാരുടെ മുഖത്തും അതെ ചന്ദ്രന്‍റെനിലാവായിരിക്കും.   മൈലാഞ്ചി ഇടണം എന്നും പറഞ്ഞ് ഞാനും വാശി പിടിക്കും. ഇടത്തേ ഉള്ളം കയ്യിലും പിന്നെ ചെറുവിരലിന്‍റെ നഖത്തിലും മൈലാഞ്ചി ഇട്ട് തരും എന്‍റെ  ആത്ത. അമ്മിയില്‍ അരച്ചെടുത്ത നാടന്‍ മൈലാഞ്ചി നന്നായി ചുവക്കും. &lt;br /&gt;&lt;br /&gt;വല്യുമ്മച്ചിയെ  കുറിച്ച് ഒരിക്കല്‍ ഞാന്‍ എഴുതിയിരുന്നു. എന്നെ പോലെ മഴയെ  ഇഷ്ടപ്പെടുന്ന , പല്ലില്ലാത്ത മോണ  കൊണ്ട് മാമ്പഴം കഴിക്കുന്ന ,  ബള്‍ബിന്‍റെ വെളിച്ചം കൂടാതെ ഒരു മണ്ണെണ്ണ വിളക്കും കയ്യില്‍ പിടിച്ച്‌  എപ്പോഴും രാത്രി പത്രം വായിക്കുന്ന ആ സ്നേഹനിധിയെ കുറിച്ച്. സ്വര്‍ഗ്ഗത്തില്‍ മഴ പെയ്യുമ്പോള്‍ ഉമ്മച്ചി എന്നെ ഓര്‍ക്കുന്നുണ്ടാവണം. ഉപ്പ എപ്പോഴും പറയുമായിരുന്നു , ഉമ്മച്ചിയുടെ ഈ വായനയാണ് എഴുത്തിന്‍റെ വഴിയിലേക്ക് ഉപ്പയെ വഴിനടത്തിയത് എന്ന്.  അത് വെറും വാക്കായിരുന്നില്ല.  ആദ്യ  പുസ്തകം ഇറങ്ങിയപ്പോള്‍ അതിന് സമര്‍പ്പണം ആയി ഉപ്പ ഇങ്ങിനെ എഴുതി .&lt;br /&gt;&lt;br /&gt;"നാടുകാണാന്‍ ഇറങ്ങുമ്പോഴെല്ലാം അകം നിറഞ്ഞ ആശംസകള്‍ നേരാറുള്ള വന്ദ്യ പിതാവിന് ...&lt;br /&gt;ബാല്യ - കൌമാര   ജിജ്ഞാസനാളുകളില്‍ മണ്ണെണ്ണ വിളക്കിന്‍റെ മങ്ങിയ ജ്വാലയില്‍ വിസ്മയലോകത്തിന്‍റെ കിളിവാതില്‍ തുറന്നുതന്ന പ്രിയപ്പെട്ട ഉമ്മയ്ക്ക് "&lt;br /&gt;&lt;br /&gt;പെരുന്നാളിന് ഏറ്റവും രസകരം വല്ല്യുമ്മച്ചി ഉണ്ടാക്കുന്ന കാവ എന്ന് പറയുന്ന ഗോതമ്പിന്‍റെ   പായസം ആണ്. ഇന്നും മദ്രസകളിലും മറ്റും വിശിഷ്യ ദിവസങ്ങളില്‍ അത് കാണുമെങ്കിലും ഉമ്മച്ചി ഉണ്ടാക്കുന്ന കാവയുടെ രുചി പിന്നീട്   ഒരിക്കലും കിട്ടിയിട്ടില്ല. കാലത്ത് പെരുന്നാള്‍ നിസ്കാരത്തിന്‌ പള്ളിയില്‍ എത്തുന്ന തറവാട്ടിലെ എല്ലാ ആണുങ്ങളും ഇത് കുടിച്ചേ അവരുടെ വീട്ടിലേക്കു പോകൂ. ഉമ്മറത്തെ കസേരയില്‍ ഇരുന്നു വല്യ കയില് കൊണ്ട് കാവ കോരി ഒഴിച്ച് കൊടുക്കുന്ന ഉമ്മച്ചിയുടെ മുഖം മറക്കാന്‍ പറ്റുന്നില്ല. കൂടുതല്‍ ആള്‍ക്കാര്‍ വരട്ടെ എന്നാണ് എന്‍റെയും പ്രാര്‍ത്ഥന. അപ്പോഴേ കൈനീട്ടം കൂടുതല്‍ കിട്ടൂ. പിന്നെ വൈകുന്നേരം വരെ അതിഥികളുടെ വരവായിരിക്കും. വല്ല്യുപ്പയോടും വല്യുമ്മയോടും കൂടി നിന്ന് പോയോ ഇത്തരം ഊഷ്മളതയുടെ കാലം..? തിരക്കിന്‍റെ ലോകത്ത് ഇതൊന്നും ഇപ്പോള്‍ സാധ്യമാകുന്നില്ല എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. ഓരോരുത്തര്‍ക്കും ഓരോ കുടുംബം , വീട്, പ്രശ്നങ്ങള്‍. ഇതിനിടയില്‍ ആത്മാവ് നഷ്ടപ്പെടുന്ന ബന്ധങ്ങളെ കുറിച്ച് വേദനിക്കാന്‍ ആര്‍ക്കുണ്ട് സമയം. ആര് നിഷേധിച്ചാലും ഒരു കാര്യം എനിക്ക് പറയാതിരിക്കാന്‍ വയ്യ. കൂട്ട് കുടുംബ വ്യവസ്ഥിതിയില്‍ അനുഭവിച്ചിരുന്ന സ്നേഹവും സന്തോഷവും ഇപ്പോള്‍ സാധ്യമാകുന്നില്ല എന്ന് പറഞ്ഞാല്‍ അതെനിക്ക്  ശരിയെന്ന് തോന്നിയ കാര്യം തന്നെയാണ്. &lt;br /&gt;&lt;br /&gt;ഒരുപാട് ഓര്‍മ്മകളുടെ സമ്മേളനം കൂടിയാണ് നോമ്പും പെരുന്നാളും ഒക്കെ സമ്മാനിക്കുന്നത്. നിഷ്കളങ്കമായ ബാല്യത്തിന്‍റെ , മുതിര്‍ന്നവരുടെ ആത്മാര്‍ഥമായ വാത്സല്യത്തിന്‍റെ , മണ്മറഞ്ഞു പോയവരെ പറ്റിയുള്ള  കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകളുടെ, പിന്നെ വിശ്വാസത്തിന്‍റെയും ആത്മസംസ്കരണത്തിന്‍റെയും മാസം നല്‍കിയ ആത്മീയ നിര്‍വൃതിയുടെ .  അതും കഴിഞ്ഞ് പെരുന്നാള്‍ രാവും പെരുന്നാളും നല്‍കുന്ന കൂടിച്ചേരലിന്‍റെ സൗന്ദര്യത്തെ. &lt;br /&gt;&lt;br /&gt;ഒരു പെരുന്നാള്‍ കൂടി എത്തുകയായി. മണല്‍ക്കാട്ടിലെ യാന്ത്രിക ജീവിതത്തിനിടയില്‍ കടന്നുവരുന്ന ഈ പെരുന്നാളിന്‍റെ സദ്യവട്ടങ്ങള്‍ക്ക് രുചിയുണ്ടാകുമോ? ഉണ്ടാവില്ല. എന്നാലും കുടുംബക്കാരും കൂട്ടുകാരും അയല്‍ക്കാരും എല്ലാം കൂടി ചേര്‍ന്നുള്ള നാട്ടിലെ പെരുന്നാള്‍ ആഘോഷങ്ങള്‍, പുത്തന്‍ കുപ്പായമിട്ട ആ ഓര്‍മ്മകള്‍ തന്നെയാവട്ടെ ഈ പെരുന്നാള്‍ സദ്യയുടെ രുചിക്കൂട്ട്. മൈലാഞ്ചികൈകളും കുപ്പിവള കിലുക്കവും തരുന്ന ഓര്‍മ്മകളാവട്ടെ അതിന്‍റെ വര്‍ണ്ണവും സംഗീതവും. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-ZRqpKlpkoRU/TlHvUy5elvI/AAAAAAAABhQ/oIuOkbtF6uM/s1600/rose%2Bphotos%2B023.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 240px; height: 320px;" src="http://1.bp.blogspot.com/-ZRqpKlpkoRU/TlHvUy5elvI/AAAAAAAABhQ/oIuOkbtF6uM/s320/rose%2Bphotos%2B023.jpg" border="0" alt=""id="BLOGGER_PHOTO_ID_5643554948611217138" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പ്രിയപ്പെട്ടവരേ , എന്‍റെ പെരുന്നാള്‍ സമ്മാനമായി ഈ പൂക്കള്‍ സ്വീകരിക്കുക, സ്നേഹത്തിന്‍റെ , നന്മയുടെ , ഐശ്വര്യത്തിന്‍റെ , ശാന്തിയുടെ, സമാധാനത്തിന്‍റെ, സൗഹൃദത്തിന്‍റെ, സാഹോദര്യത്തിന്‍റെ  പ്രാര്‍ത്ഥനാപ്പൂക്കള്‍ .&lt;br /&gt;&lt;br /&gt;മദീന ഫോട്ടോ- &lt;a href="http://entevara.blogspot.com"&gt;നൗഷാദ് അകമ്പാടം.&lt;/a&gt;&lt;br /&gt;റോസ് - ഗൂഗിള്‍ &lt;br /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-6111617116122988055?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/6111617116122988055/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/08/blog-post_22.html#comment-form' title='63 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/6111617116122988055'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/6111617116122988055'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/08/blog-post_22.html' title='നിലാവും മിനാരങ്ങളും'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-FXN_vzT0LlM/TlHvIsymB0I/AAAAAAAABhI/ZygbeffjMXM/s72-c/minar.JPG' height='72' width='72'/><thr:total>63</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-3230643605663214794</id><published>2011-08-17T00:36:00.000-07:00</published><updated>2011-08-18T11:30:02.332-07:00</updated><category scheme='http://www.blogger.com/atom/ns#' term='പലവക'/><title type='text'>സ്നേഹപൂര്‍വ്വം...!</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-pyUBRxSu9Nk/Tktx1nPttkI/AAAAAAAABgs/r1_bhg_jXfA/s1600/thank-you.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 144px;" src="http://1.bp.blogspot.com/-pyUBRxSu9Nk/Tktx1nPttkI/AAAAAAAABgs/r1_bhg_jXfA/s320/thank-you.JPG" border="0" alt=""id="BLOGGER_PHOTO_ID_5641728124093576770" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;രണ്ട് വര്‍ഷങ്ങള്‍. ബൂലോകത്തില്‍ നീന്തി കയറാനുള്ള എന്‍റെ ശ്രമങ്ങള്‍ക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാകാറായി. പ്രത്യേകിച്ച് ഒരു   അവകാശവാദത്തിനുള്ള അവസരവും  ഇല്ലെങ്കിലും ഞാന്‍ സന്തുഷ്ടനാണ്. അതോടൊപ്പം ഈ പുണ്യ മാസത്തില്‍, കൂടാതെ പുതിയൊരു മലയാള വര്‍ഷത്തില്‍ പ്രതീക്ഷയോടെ  ഞാന്‍ കാലെടുത്തു വെക്കുകയാണ് ബ്ലോഗ്ഗിങ്ങിന്റെ മൂന്നാം വര്‍ഷത്തിലേക്ക്.&lt;br /&gt;&lt;br /&gt;പരിമിതികള്‍ക്കുള്ളില്‍ നിന്നുമുള്ള പരിശ്രമങ്ങളാണ് എന്‍റെ എഴുത്ത്. അതിനപ്പുറം  ഒരു അവകാശവാദവും  ഇല്ല .ഒരു പോസ്റ്റ്‌  ഇഷ്ടപ്പെട്ടു എന്ന് നിങ്ങള്‍ പറയുമ്പോള്‍ സന്തോഷിക്കാറുണ്ട്‌. അത് നന്നായില്ല എന്ന് പറയുമ്പോള്‍ അതിനേക്കാള്‍ വലിയ സന്തോഷവും . കാരണം ആത്മാര്‍ഥമായ അത്തരം സമീപനങ്ങള്‍ ഗുണപരമായ മാറ്റം വരുത്തും എന്നത് തന്നെ. അല്ലെങ്കില്‍ ഒരു  ശ്രമം നടത്താനെങ്കിലും  അതുപകരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.  ആ രീതിയില്‍ നോക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ക്കാണ് കൂടുതല്‍ മൂല്യവും.  എന്നെ വായിക്കുന്നവര്‍, അഭിപ്രായം പറയുന്നവര്‍, വായിച്ചു പോകുന്നവര്‍, വിമര്‍ശിക്കുന്നവര്‍, എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കട്ടെ.&lt;br /&gt;&lt;br /&gt;തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷിക്കാന്‍ വേറെയും കാരണങ്ങള്‍ ഉണ്ട്. പുതുതായി എത്തിയ , അതോടൊപ്പം സമ്പന്നമായ സുഹൃത്ത് ബന്ധങ്ങള്‍. അതിന്‍റെ വിശാലമായ ലോകം. ചര്‍ച്ചകള്‍, സ്നേഹാന്യോഷണങ്ങള്‍ , കൂടിച്ചേരലുകള്‍.  എഴുത്തിനുപരി ബ്ലോഗിങ്ങ് എനിക്ക് നല്‍കിയത് സ്നേഹവും ആത്മാർഥതയും നിറഞ്ഞ  നിങ്ങളെയൊക്കെ തന്നെയാണ്. ഇത്   കാരണം ലഭിച്ച ഗുണങ്ങളില്‍ ഞാന്‍ ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നതും  ഈ സൌഹൃദങ്ങളെ  തന്നെ.&lt;br /&gt;&lt;br /&gt;പ്രിയപ്പെട്ടവരേ , ഞാനെന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ. എഴുതിതെളിയാനുള്ള എന്‍റെ എളിയ ശ്രമങ്ങള്‍ക്ക് പ്രോത്സാഹനത്തിലൂടെ ജീവജലം നല്‍കുന്ന നിങ്ങളോട് എനിക്ക് പറയാന്‍ അത് മാത്രമേയുള്ളൂ. നിങ്ങള്‍ നല്‍കുന്ന  ആത്മാര്‍ഥമായ സ്നേഹത്തിനും പിന്തുണക്കും ഒരിക്കല്‍  കൂടി നന്ദി പറയട്ടെ, ഹൃദയം കൊണ്ട്.&lt;br /&gt;സ്നേഹാശംസകളോടെ &lt;br /&gt;ചെറുവാടി &lt;br /&gt;&lt;br /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-3230643605663214794?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/3230643605663214794/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/08/blog-post_17.html#comment-form' title='62 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/3230643605663214794'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/3230643605663214794'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/08/blog-post_17.html' title='സ്നേഹപൂര്‍വ്വം...!'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-pyUBRxSu9Nk/Tktx1nPttkI/AAAAAAAABgs/r1_bhg_jXfA/s72-c/thank-you.JPG' height='72' width='72'/><thr:total>62</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-2061753531644009675</id><published>2011-08-06T00:53:00.000-07:00</published><updated>2011-08-15T01:56:13.985-07:00</updated><category scheme='http://www.blogger.com/atom/ns#' term='യാത്രാകുറിപ്പുകള്‍'/><title type='text'>ശിരുവാണി . കാഴ്ചയും അനുഭവങ്ങളും .</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-ujyJr5J3grQ/Tjzp-t9RITI/AAAAAAAABdU/w1k_fPJx8lc/s1600/banglow.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://2.bp.blogspot.com/-ujyJr5J3grQ/Tjzp-t9RITI/AAAAAAAABdU/w1k_fPJx8lc/s320/banglow.JPG" border="0" alt=""id="BLOGGER_PHOTO_ID_5637638097258750258" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;നൂറ്റമ്പത് വര്‍ഷം പഴക്കമുള്ള പാട്ടിയാര്‍ ബംഗ്ലാവിലാണ് ഞങ്ങളുടെ   താമസം. ബ്രിട്ടിഷുകാര്‍ പണിതതാണ് മനോഹരമായ ഈ ബംഗ്ലാവ്. ശിരുവാണിയുടെ പ്രകൃതിയുടെ സൗന്ദര്യം മുഴുവനും ഇതിന്‍റെ മുറ്റത്തിരുന്ന് ഒപ്പിയെടുക്കാം. മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഓഫീസില്‍ നിന്നും വിളിച്ചു പറഞ്ഞതിനാല്‍ റെജി ഞങ്ങളെ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. റെജി പത്തു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. അതിനിടക്ക് ഒരു മാസം ദുബായില്‍ പോയി . ഒടുവില്‍  ശിരുവാണിയിലേക്ക് തന്നെ തിരിച്ച് പോന്നു . അല്ലെങ്കില്‍ത്തന്നെ ഈ കുളിര്‍മ വിട്ട് മരുഭൂമിയിലെ   ചൂടില്‍ എങ്ങിനെ നില്‍ക്കാന്‍ ആകും . രാവിലെ മുതല്‍ ഞങ്ങളെ കാത്തിരിക്കുകയാണ് റെജി. ഞങ്ങളെത്തിയപ്പോഴേക്കും   ഉച്ച കഴിഞ്ഞിരുന്നു. ഭക്ഷണ സാധനങ്ങള്‍ എല്ലാം റെജിയെ ഏല്‍പ്പിച്ചു ഞങ്ങള്‍ കസേരയിട്ട് മുറ്റത്തിരുന്നു. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-B43YqbqeYHc/TjzqyrKO55I/AAAAAAAABdc/ZyKOo5ELuKQ/s1600/9.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://3.bp.blogspot.com/-B43YqbqeYHc/TjzqyrKO55I/AAAAAAAABdc/ZyKOo5ELuKQ/s320/9.JPG" border="0" alt=""id="BLOGGER_PHOTO_ID_5637638989861021586" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;നേരം സന്ധ്യയോട് അടുത്തു തുടങ്ങിയിരിക്കുന്നു. ശുദ്ധമായ പടിഞ്ഞാറന്‍ കാറ്റും കൊണ്ട് മനോഹരമായ ഈ ശിരുവാണിയെയും   നോക്കി മുറ്റത്തിരിക്കുമ്പോള്‍ അറിയാതെ ഒരു അതിമോഹം എന്നെ പിടികൂടി. "ഒരു നിമിഷത്തേക്കെങ്കിലും ദൈവം എന്നെയൊരു കവി ആക്കിയിരുന്നുവെങ്കില്‍ , എന്‍റെ അക്ഷരങ്ങള്‍ കവിതകള്‍ ആയിരുന്നുവെങ്കില്‍ , ദൈവം കയ്യൊപ്പിട്ട ഈ പ്രകൃതി നോക്കി ഒരായിരം കവിതകള്‍ ഞാന്‍ രചിച്ചേനെ".&lt;br /&gt;&lt;br /&gt;അകത്ത് റെജി ഭക്ഷണം തയ്യാറാക്കുന്ന തിരക്കില്‍ ആണ്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും  കൂടി ചപ്പാത്തി ഉണ്ടാക്കാന്‍ പാവം കഷ്ടപ്പെടും. അതുകൊണ്ട് ഞാനും ചപ്പാത്തി പരത്താന്‍ കൂടി  . അത് ബുദ്ധിമുട്ടാണ് എന്ന് തോന്നിയപ്പോള്‍ ഞാന്‍ പതുക്കെ ചപ്പാത്തി ചുടാന്‍ കൂടി. ഒന്ന് രണ്ടെണ്ണം കരിഞ്ഞ മണം വന്നപ്പോള്‍ റെജി ഇടപ്പെട്ടു. "ഇതിനേക്കാള്‍ എളുപ്പമുള്ള ഒരു ജോലികൂടി ഉണ്ട്. വെട്ടിവിഴുങ്ങള്‍. അതിന് സമയമാകുമ്പോള്‍ പറയാം". ചമ്മിയെങ്കിലും ആ തമാശ ആസ്വദിച്ച് ഞാന്‍  മുറ്റത്ത്‌ കത്തിയടിക്കാന്‍ കൂടി. റെജി ഭക്ഷണം റെഡിയാക്കി വിളിച്ചു. ഇവിടെ നിന്നും എഴുന്നേല്‍ക്കാനേ  തോന്നുന്നില്ല. മുറ്റത്ത്‌ തന്നെ ഇരുന്നു ഞങ്ങള്‍  ഭക്ഷണം കഴിച്ചു. ചിക്കന്‍ കറിക്ക് പതിവിലും എരിവ് കൂടുതല്‍ എങ്കിലും  റെജി പാചകത്തില്‍ ഒരു സ്പെഷലിസ്റ്റ് ത്തന്നെ ആണെന്ന് ആ  കറിയുടെ സ്വാദില്‍ നിന്നും  മനസ്സിലായി&lt;br /&gt;&lt;br /&gt;വന്യ മൃഗങ്ങളെ കാണുവാന്‍ പോകാം എന്ന് റെജി തന്നെയാണ്  പറഞ്ഞത്, ഒരു രാത്രി ട്രെക്കിംഗ് ആവാം എന്ന്   ഞങ്ങളും തീരുമാനിച്ചു. ആനയും പുലിയും കാട്ടുപ്പോത്തും കരടിയും എല്ലാം ഉള്ള കാടാണ്. പേടി ഇല്ലാതില്ല. ഞങ്ങളുടെ കൂട്ടത്തില്‍ ആരെങ്കിലും ഒരാള്‍ "നമുക്ക് പോവണ്ട" എന്ന് പറയാന്‍ കാത്തിരിക്കുകയാണ് എല്ലാവരും . രാത്രി ട്രെക്കിംഗ് സമയത്ത് പേടിക്കേണ്ടത് ആനയെ ആണെന്നും വാഹനം ഉണ്ടായാല്‍ പ്രശ്നം ഇല്ലെന്നും റെജി സമാധാനിപ്പിച്ചു . അതോടെ ഇത്തിരി ധൈര്യം  ചാര്‍ജ് ആയി. അങ്ങനെ ഞങ്ങള്‍ ഇറങ്ങി. മുന്നിലെ സീറ്റിന് ഇത്തവണ  കാലിയാണ്. ആരും അവിടെ ഇരിക്കുവാന്‍ തയാറല്ല ,ഒടുവില്‍ അത് കിട്ടിയത് എനിക്കും. ഒരു നിവൃത്തിയുമില്ല എന്നായപ്പോള്‍ ഞാന്‍ മുന്‍ സീറ്റില്‍ തന്നെ കയറി. പക്ഷെ ഒരു കിലോമീറ്റര്‍ പോലും മുന്നോട്ട് പോയില്ല. അതിന് മുമ്പേ ദാ നില്‍ക്കുന്നു സകല പ്രൌഡിയോടും കൂടി ഒരു കൊമ്പന്‍  . ശിരുവാണിയുടെ  വന സൗന്ദര്യം നിറഞ്ഞ് നില്‍ക്കുന്ന ഗജവീരനാണ് അത് എങ്കിലും ഒരു നിമിഷം കൊണ്ട് ഞങ്ങളുടെ  എല്ലാം രക്തം ഐസ് പോലെ ഉറഞ്ഞു പോയി. ആരുടെ മുഖത്തും ചോരയോട്ടമില്ല. എനിക്കാണേല്‍ "ആന "എന്ന് പോലും പറയാന്‍ പറ്റുന്നില്ല. വണ്ടി ഡ്രൈവ് ചെയ്യുന്ന ആരിഫിനു എല്ലാ ശക്തിയും കൊടുക്കണേ എന്നായിരുന്നു അപ്പോള്‍ എന്‍റെ പ്രാര്‍ഥന . ഇനി ഇറങ്ങി ഓടേണ്ട അവസ്ഥ ആണേല്‍ എന്‍റെ ജീവിതം അവിടെ തീര്‍ന്നേനെ. കാരണം കാല് അനക്കാന്‍ പറ്റുന്നില്ല പേടിച്ചിട്ട്. ഓടിയ അത്രയും പതുക്കെ പുറകിലോട്ട് വന്നു ഞങ്ങള്‍ ബംഗ്ലാവിലേക്ക് തന്നെ തിരിച്ച് കയറി. അതുകൊണ്ട് ഇതെഴുതാന്‍ ജീവിതം ബാക്കി.&lt;br /&gt;&lt;br /&gt;യാത്രയും പേടിയും കാരണം നല്ല ക്ഷീണമുണ്ട്‌. എന്നെയും അന്വോഷിച്ചു  ആന ബംഗ്ലാവിലേക്ക് വന്നേക്കുമോ എന്നൊരു ഭയവും ഉള്ളില്‍ ഉണ്ട്    ബംഗ്ലാവിന്  ചുറ്റും കിടങ്ങുകള്‍ ഉള്ളതുകാരണം ആന അകത്തേക്ക് കയറില്ല&lt;br /&gt;എന്ന  ധൈര്യത്തില്‍ ഞങ്ങള്‍ കുറച്ച് സമയം കൂടെ ബംഗ്ലാവിന്‍റെ  മുറ്റത്ത്‌ ഇരുന്നു.&lt;br /&gt;&lt;br /&gt;ഇവിടെ കറന്റ് ഇല്ല. സോളാര്‍ പാനല്‍ വച്ചിട്ടുണ്ട് . റെജിയെ  സമ്മതിക്കണം. ഇത്രയും പേരുണ്ടായിട്ടും ഞങ്ങള്‍ക്കിവിടെ  പേടി തോന്നുന്നു.  വര്‍ഷങ്ങളായി ഇവിടെ ഒറ്റക്കാണ് റെജി താമസം. വന്യമൃഗങ്ങളെ കണ്ട  കഥകള്‍ ഇഷ്ടംപോലെ ഉണ്ട് റെജിയുടെ ഓര്‍മയില്‍ . മുറ്റത്ത്‌  ഇഷ്ടിക പതിപ്പിച്ച ചില സ്ഥലങ്ങള്‍  കുഴിഞ്ഞിരിക്കുന്നത്  കാണിച്ച്‌ റെജി പറഞ്ഞു ആന കയറിയപ്പോള്‍ താഴ്ന്നത് ആണ് എന്ന്. ഞാനൊന്ന് ചുറ്റും നോക്കി. പേടിച്ചിട്ടൊന്നും അല്ല. വെറുതെ.  ചുറ്റും കിടങ്ങ് ഉള്ളതിനാല്‍ ഒരു ഭാഗത്ത്‌  അതിന്‍റെ  മേലെ ഷീറ്റ് ഇട്ടാണ് വണ്ടി അകത്തോട്ട് കയറ്റുക. അത് കഴിഞ്ഞാല്‍ ആ ഷീറ്റ്  മാറ്റിവെക്കും. ഞങ്ങള്‍ വന്ന വണ്ടി അകത്തേക്ക് കയറിയ ശേഷം ആ ഷീറ്റ് മാറ്റിവെക്കാന്‍  റെജി  ഇന്ന് മറന്നിട്ടുണ്ടാകുമോ ?&lt;br /&gt;&lt;br /&gt;ഒരു പ്രത്യേക മൂഡ്‌ ആണ് ഇപ്പോള്‍ ഇവിടെ. വല്ലാത്ത ഒരു ഹൊറര്‍ മൂഡ്‌ ... അതിന്‍റെ സുഖം  അനുഭവിച്ചു തന്നെ അറിയണം. കരിമല കുന്നിന്  മീതെ ഒരു നക്ഷത്രം മാത്രം തിളങ്ങി നില്‍ക്കുന്നു. നിലാവ് പരത്തി  അര്‍ദ്ധ ചന്ദ്രനും.  കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ പോലെ ആ കുന്നിലെ നിബിഡ വനത്തില്‍ നിഗൂഡമായി ഉറങ്ങുന്ന തകര്‍ന്നു വീണ ആ വിമാനത്തിന്‍റെ കഥ ഈ രാത്രിയും എന്നെ വേട്ടയാടും, തീര്‍ച്ച.&lt;br /&gt;&lt;br /&gt;ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. നല്ല തണുപ്പുണ്ട്. റൂമില്‍ പണ്ട് ഉണ്ടാക്കിയ നെരിപ്പോട് ഉണ്ട്. അത് കത്തിക്കേണ്ട ആവിശ്യം തോന്നിയില്ല. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-iJRUWnFX-Xg/Tjzr88M6ioI/AAAAAAAABdk/f-14--0C7hw/s1600/DSC00947.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/-iJRUWnFX-Xg/Tjzr88M6ioI/AAAAAAAABdk/f-14--0C7hw/s320/DSC00947.JPG" border="0" alt=""id="BLOGGER_PHOTO_ID_5637640265745992322" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ചീവിടുകളുടെ പാട്ടിനോടൊപ്പം മുത്തിക്കുളം വെള്ള ചാട്ടത്തിന്‍റെ ശബ്ദവും  ഉച്ചത്തില്‍ കേള്‍ക്കാം ഇപ്പോള്‍ . ഇതാണ് ഈ രാത്രിയിലെ ഉറക്ക പാട്ട്. ജനലഴികളിലൂടെ മൂളിവരുന്ന ആ പടിഞ്ഞാറന്‍ കാറ്റിന് നല്ല താളമുണ്ട്.  പിന്നെ  ബംഗ്ലാവിന്‍റെ  മുറ്റത്ത്‌ പൂത്തുനില്‍ക്കുന്ന കാട്ടുചെമ്പകത്തിന്‍റെ  മാദക ഗന്ധം . ഞങ്ങള്‍ സുഖമായി ഉറങ്ങി.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-n1Yc4d3rZo4/TjztI0raB4I/AAAAAAAABds/LqePyNeeuv8/s1600/DSC03553.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 240px; height: 320px;" src="http://4.bp.blogspot.com/-n1Yc4d3rZo4/TjztI0raB4I/AAAAAAAABds/LqePyNeeuv8/s320/DSC03553.JPG" border="0" alt=""id="BLOGGER_PHOTO_ID_5637641569396459394" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;അരിച്ചിറങ്ങുന്ന തണുപ്പില്‍ ഇങ്ങിനെ മൂടിപ്പുതച്ച് ഉറങ്ങിയാല്‍ നഷ്ടമാവുക ഒരു ശിരുവാണി പ്രഭാതമാണ്‌.  പക്ഷെ റെജി ഇന്നലെ രാത്രി തന്നെ വാണിംഗ് തന്നിരുന്നു . കാലത്ത് പുറത്തെ വാതില്‍ തുറക്കുമ്പോള്‍ പതുക്കെ അല്‍പം തുറന്നു നോക്കിയിട്ടേ ഇറങ്ങാവൂ എന്ന് .  ബംഗ്ലാവിന്‍റെ  വരാന്തയില്‍ പുലിയോ മറ്റോ കയറി കിടക്കുമത്രേ.  പേടിയുണ്ടെങ്കിലും വാതില്‍ തുറന്നു പുറത്തോട്ട്  ആകാംക്ഷയോടെ  നോക്കിയ ഞങ്ങള്‍ക്ക് നിരാശ നല്‍കി. അതോ ആശ്വാസമോ..? പക്ഷെ പുറത്തെ കാഴ്ചകള്‍ നല്ലൊരു വിരുന്നായി. കരിമല കുന്നില്‍ നിന്നും കോടമഞ്ഞ്‌ മാഞ്ഞിട്ടില്ല. മഞ്ഞ് നീങ്ങുമ്പോള്‍ പതുക്കെ തെളിയുന്ന മുത്തിക്കുളം വെള്ളച്ചാട്ടം. താഴെ നിശബ്ദമായി പാട്ടിയാര്‍ പുഴ. എനിക്കറിയില്ല ഇനി ഞാനെന്താ എഴുതേണ്ടതെന്നു ഈ കാഴ്ചകളെ പറ്റി. എന്‍റെ മലയാളത്തിനും പരിമിതികള്‍ ഉണ്ടല്ലോ.&lt;br /&gt;&lt;br /&gt;ഞങ്ങള്‍ പതുക്കെ പുഴയിലേക്ക് ഇറങ്ങി. പേടിക്കെണ്ടാതായി ഒന്നേ ഉള്ളൂ. അട്ട. അതാണേല്‍ ഇവിടെ ഇഷ്ടം പോലെ ഉണ്ട്. റെജി കുറെ ഉപ്പു കയ്യില്‍ തന്നിരുന്നു. അതിട്ടാല്‍ അട്ട പിടിവിടും. പക്ഷെ അതിനെ സമയമുണ്ടായിരുന്നുള്ളൂ. ഞാനാണേല്‍ അട്ട കടിച്ചാല്‍ ആദ്യം മേലോട്ട് ചാടും. അറപ്പും പേടിയും. ഉപ്പിന്‍റെ കാര്യമൊക്കെ അപ്പോള്‍ മറന്നു പോകും.  ആദിവാസിയെ പോലെ തോന്നിക്കുന്ന ഒരാള്‍ വല എടുക്കുന്നുണ്ട്. ഞങ്ങള്‍ ഒപ്പം കൂടി. വല രാത്രി ഇട്ടുവെക്കും. കാലത്ത് എടുക്കും. വല പുറത്തെടുത്തപ്പോള്‍ ഞെട്ടിപ്പോയി. എത്ര വലിയ വരാലുകള്‍ ആണ്. പിന്നെ കരിമീനിനെ പോലെ തോന്നിക്കുന്ന മത്സ്യങ്ങളും. വിലക്ക് ചോദിച്ചപ്പോള്‍ അയാള് കുറെ വെറുതെ തന്നു. അയാള്‍ വേറെയും വല ഇട്ടിട്ടുണ്ടാത്രേ. ഉച്ചക്ക് പൊരിച്ചെടുക്കാന്‍ റെജിയുടെ കയ്യില്‍ കൊടുത്തപ്പോള്‍ റെജിയും പേടിച്ചു. കാരണം ഡാമില്‍ നിന്നും മീന്‍ പിടുത്തം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് വിലക്കിയിട്ടുണ്ടത്രേ. ഏതായാലും സംഗതി തീന്മേശയില്‍ എത്തി. പുഴമീന്‍ പറ്റാത്ത ഞാന്‍ നോക്കി നിന്നതെ ഉള്ളൂ. രാത്രിയിലെ ചിക്കന്‍ കറിക്ക് അവര്‍ പകരം വീട്ടി. എന്‍റെ വിധി. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-JutFMO0SefU/TjztcYHN4aI/AAAAAAAABd0/2BlL2-XB1Lc/s1600/Fish.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-JutFMO0SefU/TjztcYHN4aI/AAAAAAAABd0/2BlL2-XB1Lc/s320/Fish.jpg" border="0" alt=""id="BLOGGER_PHOTO_ID_5637641905325859234" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഉച്ചക്ക് ഭക്ഷണത്തിന് ശേഷം ഒന്ന് മയങ്ങാനാണ് ആദ്യം പരിപാടി ഇട്ടത് എങ്കിലും വഴിയിലൊന്നും ആന ഇല്ലെന്ന് താഴെ ഫോറസ്റ്റ് ഓഫീസില്‍ നിന്നും വന്ന ഒരു ജീപ്പിലുള്ളവര്‍  പറഞ്ഞത് കാരണം ഒന്ന് കറങ്ങിയിട്ട് വരാമെന്ന് എല്ലാവരും തീരുമാനിച്ചു . സത്യത്തില്‍ വീതി കുറഞ്ഞ ഈ കാടുപ്പാതയില്‍ ആനയെ കണ്ടാല്‍ അപകടമാണ്. ബന്ദിപൂര്‍ - മുതുമല വഴിയുള്ള യാതകളില്‍ കാട്ടാനകളെ ധാരാളം കാണുമെങ്കിലും ഭയം തോന്നാറില്ല . വീതിയുള്ള റോഡും മറ്റു വാഹനങ്ങളുമൊക്കെ കാണും അവിടെ. പക്ഷെ ഈ കാട്ടില്‍ ഞങ്ങള്‍ തനിച്ചാണ്.  ഇത് ഒട്ടും പരിചയമില്ലാത്ത ചുറ്റുപാട്. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-J4gv3gh7-TE/TjzueOecvEI/AAAAAAAABd8/_tJ2B2zr_ec/s1600/20.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://3.bp.blogspot.com/-J4gv3gh7-TE/TjzueOecvEI/AAAAAAAABd8/_tJ2B2zr_ec/s320/20.JPG" border="0" alt=""id="BLOGGER_PHOTO_ID_5637643036610313282" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;മഴക്കാലം, വീതികുറഞ്ഞ റോഡ്‌ എല്ലാം പ്രതികൂലമാണ്. ഏതായാലും ഈ റോഡിലൂടെ കുറച്ച് മുന്നോട്ട് പോകാന്‍ ത്തന്നെ ഞങ്ങള്‍ തീരുമാനിച്ചു. കേരള ബോര്‍ഡര്‍ കഴിഞ്ഞ് ഇപ്പോള്‍ തമിഴ്നാടിന്‍റെ  ഭാഗങ്ങളിലൂടെയാണ് ഞങ്ങളുടെ യാത്ര. അവിടെ ചെക്ക് പോസ്റ്റില്‍ തടയുമെന്ന് പറഞ്ഞിരുന്നെങ്കിലും ഞങ്ങളുടെ ഭാഗ്യത്തിന് അന്നവിടെ  ഇന്‍സ്പെക്ഷന് എത്തിയ തമിഴ്നാട് ഇറിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ്  എന്‍ജിനീയര്‍ മിസ്റ്റര്‍.സദന്‍ ഞങ്ങളെ മുന്നോട്ട് പോകാന്‍ അനുവദിച്ചു . ആ നല്ല ഓഫീസര്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു .കാട്ടിലൂടെയുള്ള ഈ യാത്രക്ക് നല്ല ഹരമാണ്.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-yjaCKQBSihg/Tjzut5fLBbI/AAAAAAAABeE/2qGPy0uMpz8/s1600/bamboo.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-yjaCKQBSihg/Tjzut5fLBbI/AAAAAAAABeE/2qGPy0uMpz8/s320/bamboo.JPG" border="0" alt=""id="BLOGGER_PHOTO_ID_5637643305854109106" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;വഴിയില്‍ മുളങ്കാടുകള്‍ പൂത്തുനില്‍ക്കുന്നു. നല്ലൊരു ഔഷദമാണത്രേ മുളയരി. പൂത്തുകഴിഞ്ഞാല്‍ മുളയുടെ ആയുസും അതോടെ തീരും. ഈ വഴിക്കാണ് മനോഹരമായ കോവൈ വെള്ളച്ചാട്ടം . പക്ഷെ ഒരു കിലോമീറ്റര്‍ നടന്നു പോകണം.  ദുര്‍ഘടമായ വഴിയിലൂടെ. സമയകുറവുകാരണം  അതും വേണ്ടെന്നു വെച്ചു.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-UG2oJo35pJg/Tj0DyIBtYLI/AAAAAAAABe8/46RWnYwniyA/s1600/DSC00972.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-UG2oJo35pJg/Tj0DyIBtYLI/AAAAAAAABe8/46RWnYwniyA/s320/DSC00972.JPG" border="0" alt=""id="BLOGGER_PHOTO_ID_5637666468220723378" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഇടയ്ക്കിടെ കാട്ടരുവികളും ഭംഗിയുള്ള സ്ഥലങ്ങളും ഒക്കെയായി ഞങ്ങള്‍ എത്തിച്ചേര്‍ന്നത് വാടിവയല്‍ എന്ന ചെറുതും  സുന്ദരവുമായ ഒരു തമിഴ്നാട് ഗ്രാമത്തില്‍ ആണ്. ഒട്ടും ആഗ്രഹിക്കാതെ എത്തിപ്പെട്ട ഈ ഗ്രാമം ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-O6F_HaBD_ww/TjzvY987LtI/AAAAAAAABeU/-zhnyBIOZdg/s1600/DSC03460.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-O6F_HaBD_ww/TjzvY987LtI/AAAAAAAABeU/-zhnyBIOZdg/s320/DSC03460.jpg" border="0" alt=""id="BLOGGER_PHOTO_ID_5637644045787016914" /&gt;&lt;/a&gt;&lt;br /&gt;                                &lt;br /&gt;നല്ലൊരു മസാല ചായയും കുടിച്ച്‌ ഞങ്ങള്‍ ഗ്രാമം ഒന്ന് ചുറ്റികറങ്ങി. തൊട്ടു പിറകിലൂടെ ഒരു ചെറിയ അരുവി , അതില്‍ മീന്‍ അരിച്ചു പിടിക്കുന്ന കുട്ടികള്‍, . റോഡില്‍ നിറയെ പൂക്കള്‍. ഒരു ചെറിയ ഗ്രാമത്തിന്‍റെ  എല്ലാ സന്തോഷവും ഇവിടെ കാണാനുണ്ട്. ഇതുവഴി കുറച്ച് ദൂരം പോയാല്‍ കോയമ്പത്തൂര്‍ ആയി. റോഡൊക്കെ നല്ല നിലവാരം ഉള്ളത് ആണ്. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-48l4O2eeWgU/TjzvxbEHW4I/AAAAAAAABec/ywCkPZ7kw2Y/s1600/vaadivayal.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://3.bp.blogspot.com/-48l4O2eeWgU/TjzvxbEHW4I/AAAAAAAABec/ywCkPZ7kw2Y/s320/vaadivayal.JPG" border="0" alt=""id="BLOGGER_PHOTO_ID_5637644465918663554" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കാട്ടുവിഭവങ്ങള്‍ ശേഖരിച്ച് പട്ടണത്തില്‍ കൊണ്ടുപോയി വില്‍ക്കുന്നതാണ് കാര്യമായ ഉപജീവന മാര്‍ഗം.&lt;br /&gt;യാദൃക്ഷികമായി വന്നുചേരുന്ന ഇത്തരം അനുഭവങ്ങളും കാഴ്ചകളും വളരെ സന്തോഷം നല്‍കുന്നു. പൊന്നു  അമ്മാളില്‍ നിന്ന് ഒരു മസാല ചായയും കൂടെ കുടിച്ച്‌ ഞങ്ങള്‍ ചെറിയ ചുരം കയറി വീണ്ടും ശിരുവാണിയില്‍  എത്തി. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-LcJWYgRboqM/TjzyhTYtawI/AAAAAAAABe0/b9wTe2GIEgY/s1600/DSC03549.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-LcJWYgRboqM/TjzyhTYtawI/AAAAAAAABe0/b9wTe2GIEgY/s320/DSC03549.JPG" border="0" alt=""id="BLOGGER_PHOTO_ID_5637647487514536706" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഓരോ ഇടവേളയില്‍ കാണുമ്പോഴും ഓരോ  മുഖമാണ് ശിരുവാണിക്ക്. ചിലപ്പോള്‍ പ്രണയം മണക്കുന്ന  താഴ്വര എന്ന് തോന്നും. മറ്റുചിലപ്പോള്‍ സ്വയം മറന്നു മറ്റൊരു സ്വപ്നലോകത്തേക്ക് മനസ്സ് പായുന്ന പോലെ. ചിലപ്പോള്‍ കരിമല കാടും അവിടത്തെ കാറ്റും നമ്മോടു പറയാത്ത കഥകളുടെ പൊരുള്‍ തേടുന്ന ഒരു ദുഃഖ സാന്ത്രമായ മൂഡ്‌. ഇതിനെല്ലാം പുറമേ കാട്ടിലെ നല്ലൊരു മഴയും ഇവിടിരുന്നു ആസ്വദിക്കാന്‍ പറ്റി. &lt;br /&gt;&lt;br /&gt;ഞങ്ങള്‍ക്ക് തിരിച്ചുപോരാന്‍ സമയമായി. റെജിയുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് അടുത്ത അവധിക്കാലം "വീണ്ടും ഈ താഴ്വരകള്‍ ഞങ്ങള്‍ക്ക് വിരുന്നൊരുക്കും എന്ന് മനസ്സില്‍ പറഞ്ഞ് ഞങ്ങളിറങ്ങി. ഇന്ന് ദിവസങ്ങള്‍ക്കു ശേഷം ഈ ബഹറിനില്‍ ഇരുന്നു ആ അനുഭവങ്ങളെ വരികളാക്കാന്‍ ശ്രമിക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ ആ പ്രകൃതിയില്‍ ഇനി കാണാതെ പോയ കാഴ്ച്ചകളുണ്ടോ എന്ന് പരതുകയാണ്. കാതില്‍ ഒരു സംഗീതമായി മുത്തിക്കുളം വെള്ളച്ചാട്ടത്തിന്‍റെ  &lt;br /&gt;ശബ്ദമുണ്ട്.  മനസ്സില്‍ കുളിര് നിറച്ച്‌കൊണ്ട് അവിടത്തെ കാറ്റുമുണ്ട്‌. ഒപ്പം കരിമല കാടുകളില്‍ ആ ദുരന്തത്തിന്‍റെ  പിന്നാമ്പുറം തേടി എന്‍റെ അന്യോഷണ ത്വരയാര്‍ന്ന മനസ്സ് അലയുന്നുമുണ്ട്. &lt;br /&gt;&lt;br /&gt;പ്രകൃതി , അതിന്‍റെ സൌന്ദര്യം കൊണ്ട് വിരുന്നൂട്ടിയ ഈ രണ്ട് നാളുകളെ ഞാനെന്‍റെ  ഹൃദയത്തില്‍ സൂക്ഷിക്കുന്നു.  അതുകൊണ്ടുതന്നെയാണ് ഈ ശിരുവാണിയെ ഞാന്‍ പറഞ്ഞത്. "ദൈവം കയ്യൊപ്പിട്ട  പ്രകൃതി "എന്ന്. അവിടത്തെ കാറ്റ്  കുറെ ദൂരം ഞങ്ങളോടൊപ്പം വന്നു. സ്നേഹത്തോടെ ഞങ്ങളെ യാത്രയയക്കാന്‍ .&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-2061753531644009675?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/2061753531644009675/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/08/blog-post.html#comment-form' title='75 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/2061753531644009675'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/2061753531644009675'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/08/blog-post.html' title='ശിരുവാണി . കാഴ്ചയും അനുഭവങ്ങളും .'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-ujyJr5J3grQ/Tjzp-t9RITI/AAAAAAAABdU/w1k_fPJx8lc/s72-c/banglow.JPG' height='72' width='72'/><thr:total>75</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-6069197558355732296</id><published>2011-07-31T00:02:00.000-07:00</published><updated>2011-08-07T00:15:13.366-07:00</updated><category scheme='http://www.blogger.com/atom/ns#' term='യാത്രാകുറിപ്പുകള്‍'/><title type='text'>ശിരുവാണി. ദൈവത്തിന്റെ കയ്യൊപ്പ് .</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-T7K5H-u2bBo/TjQmbjJcHRI/AAAAAAAABR4/KJu61zkTej8/s1600/DSC00788.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-T7K5H-u2bBo/TjQmbjJcHRI/AAAAAAAABR4/KJu61zkTej8/s320/DSC00788.JPG" border="0" alt=""id="BLOGGER_PHOTO_ID_5635171288480488722" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;മഴ മാറി മാനം തെളിഞ്ഞിട്ടുണ്ട്. രണ്ട് ദിവസമായി സൂര്യനെ കാണാനേയില്ല. എന്തായാലും ഇന്ന് പതിവിലും  കൂടുതല്‍ തിളക്കമുണ്ട് സൂര്യ രാജാവിന്. ഒരു യാത്രക്കുള്ള തക്കവും നോക്കി കുറെ ദിവസമായി ഞങ്ങള്‍ കാത്തിരിക്കുന്നു. ശിരുവാണി കാടുകള്‍ എന്നെ കൊതിപ്പിക്കാന്‍ തുടങ്ങിയിട്ട്  നാളേറെയായി. ഈ അവധിക്കാലം അവിടെ പോകണം എന്ന് നേരത്തെ തീരുമാനിച്ചുറച്ചതാണ്. &lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;ശിരുവാണിയിലേക്ക് &lt;/span&gt;&lt;br /&gt;&lt;br /&gt;അഗളി ഫോറസ്റ്റ് റെയ്ഞ്ചിന്‍റെ ഭാഗമാണ് ശിരുവാണി എന്ന അതിസുന്ദരമായ സ്ഥലം. ഇവിടെയെത്തുന്നതിന് മുമ്പ് നമ്മളെ സ്വീകരിക്കുന്ന ഓരോ സ്ഥലങ്ങളും കണ്ണിന് ഉത്സവമാകുന്ന കാഴ്ചകളാണ്. അതില്‍ നമ്മള്‍ ആദ്യമെത്തുക കാഞ്ഞിരപുഴ ഡാം ആണ്. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-E6onyO19eCo/TjQjlupu-CI/AAAAAAAABQ4/ZmDJh2ZOyYA/s1600/k%2Bdam.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://3.bp.blogspot.com/-E6onyO19eCo/TjQjlupu-CI/AAAAAAAABQ4/ZmDJh2ZOyYA/s320/k%2Bdam.JPG" border="0" alt=""id="BLOGGER_PHOTO_ID_5635168164832540706" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;അത് കഴിഞ്ഞാല്‍ ശിരുവാണി ഡാം ആയി. പക്ഷെ സന്ദര്‍ശകര്‍ക്കായി ഇതുവരെ തുറന്നു കൊടുത്തിട്ടില്ല ഇവിടെ. ഇതാണ് ശിരുവാണി ഡാം.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-POIS-Rf4IxE/TjTjK11CZII/AAAAAAAABWs/-2U7WbCZw4E/s1600/90.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/-POIS-Rf4IxE/TjTjK11CZII/AAAAAAAABWs/-2U7WbCZw4E/s320/90.JPG" border="0" alt=""id="BLOGGER_PHOTO_ID_5635378809135064194" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഇനി മുന്നോട്ടുള്ള ഓരോ ദൂരവും ഞങ്ങളില്‍ ആവേശം കൂട്ടുന്നു. ഒരുഭാഗത്ത്‌ പാട്ടിയാര്‍ പുഴയും പിന്നെ നിബിഡ വനവും. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ ശിരുവാണിയില്‍ എത്തി.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-4H95IGVPFoA/TjQj_h-hFGI/AAAAAAAABRA/4zoQSDa25tE/s1600/vanam.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://2.bp.blogspot.com/-4H95IGVPFoA/TjQj_h-hFGI/AAAAAAAABRA/4zoQSDa25tE/s320/vanam.JPG" border="0" alt=""id="BLOGGER_PHOTO_ID_5635168608106648674" /&gt;&lt;/a&gt; &lt;br /&gt;&lt;br /&gt;&lt;br /&gt;സര്‍വ്വശക്തനായ ദൈവത്തോട് ആദ്യം തന്നെ നന്ദി പറയട്ടെ. ഈ പ്രകൃതി വിസ്മയത്തിലേക്ക് ഞങ്ങളെ എത്തിച്ചതിന്‌. ദൈവം കയ്യൊപ്പിട്ട ഈ മനോഹര ലോകത്തെ ഒപ്പിയെടുക്കാന്‍ കൂടുതല്‍ കണ്ണുകള്‍ ഇല്ലാതെ പോയല്ലോ. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-iTjBupTT-6g/TjQkUtb-WHI/AAAAAAAABRI/WqU2h8XkYdE/s1600/siruuvai.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://3.bp.blogspot.com/-iTjBupTT-6g/TjQkUtb-WHI/AAAAAAAABRI/WqU2h8XkYdE/s320/siruuvai.JPG" border="0" alt=""id="BLOGGER_PHOTO_ID_5635168971960244338" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-U4byUhBSp_A/TjQkrHtBaHI/AAAAAAAABRQ/BnJQOLjzUWg/s1600/siruvai%2B2.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/-U4byUhBSp_A/TjQkrHtBaHI/AAAAAAAABRQ/BnJQOLjzUWg/s320/siruvai%2B2.JPG" border="0" alt=""id="BLOGGER_PHOTO_ID_5635169356968192114" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;എല്ലാറ്റിലുമുപരി ജൈവ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് ശിരുവാണിയും പാട്ടിയാര്‍ പുഴയും. &lt;br /&gt;ഏഷ്യയിലെ തന്നെ ഏറ്റവും ശുദ്ധമായ ജലമാണത്രെ പാട്ടിയാര്‍ പുഴയിലേത്. എണ്ണൂരില്‍പരം ഔഷദ സസ്യങ്ങളെ തഴുകി വനത്തില്‍ നിന്നും ഒലിച്ചിറങ്ങുന്നത്  കൊണ്ടാണത്രേ ഇത്. ഗവേഷണങ്ങള്‍ ഇതിനു പിന്‍ബലം നല്‍കുന്നു. തമിഴ്നാടിന്റെ മിക്ക ഭാഗങ്ങളിലേക്കും ശുദ്ധജലമെത്തുന്നത് ഇവിടെ നിന്നാണ്. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-MWvzVAL5MzY/TjQoCI99neI/AAAAAAAABSA/Sb1gZOrJmE4/s1600/DSC00790.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/-MWvzVAL5MzY/TjQoCI99neI/AAAAAAAABSA/Sb1gZOrJmE4/s320/DSC00790.JPG" border="0" alt=""id="BLOGGER_PHOTO_ID_5635173050979556834" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-zznfLwLGsac/TjQoc_InDSI/AAAAAAAABSI/IgmpVwzpa6A/s1600/18.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-zznfLwLGsac/TjQoc_InDSI/AAAAAAAABSI/IgmpVwzpa6A/s320/18.JPG" border="0" alt=""id="BLOGGER_PHOTO_ID_5635173512196328738" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഈ കാണുന്നതാണ് മുത്തിക്കുളം വെള്ളച്ചാട്ടം. ഒരു ചെറിയ കുളത്തില്‍ നിന്നും വന്നു കരിമലയുടെ നാഭിയിലൂടെ പാട്ടിയാര്‍ പുഴയില്‍ വന്നു ചാടുന്ന മുത്തിക്കുളം വെള്ളച്ചാട്ടം നയനാന്ദകരമായ കാഴ്ചയാണ് . ഇതിനോടപ്പം തന്നെ വെള്ളിയരഞ്ഞാണം  പോലെ കുന്നിന്‍ ചരിവുകളില്‍ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍ വേറെയും ഉണ്ട് ഇവിടെ. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-xhYtf3-uhx4/TjQlLtspZ5I/AAAAAAAABRg/HL9xWnyrGns/s1600/karimala.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://2.bp.blogspot.com/-xhYtf3-uhx4/TjQlLtspZ5I/AAAAAAAABRg/HL9xWnyrGns/s320/karimala.JPG" border="0" alt=""id="BLOGGER_PHOTO_ID_5635169916922980242" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഇത് കരിമല. നിബിഡ വനങ്ങളുള്ള കരിമല മറ്റൊരു വാര്‍ത്ത കൊണ്ടു ഞങ്ങള്‍ക്ക് നിഗൂഡമായ മറ്റൊരു അനുഭവമായി. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജര്‍മ്മനിയുടെ  ഒരു ആയുധ വിമാനം ഈ വനത്തിനുള്ളില്‍ തകര്‍ന്നു വീണിരുന്നു എന്ന് പറയുന്നു. അതിനോടൊപ്പം ഈ കാടിന്റെ നിഗൂഡതയില്‍ മറഞ്ഞു പോയ രഹസ്യങ്ങള്‍ എന്തൊക്കെയാവും..? ഒപ്പം പേരും നാടുമറിയാതെ പൊലിഞ്ഞുപോയ കുറെ  ജീവനും കാണില്ലേ ? ഈ രഹസ്യങ്ങള്‍ ഗര്‍ഭം പേറുന്ന കരിമലയെ നോക്കിയിരിക്കുമ്പോള്‍ എനിക്കെന്തോ പറഞ്ഞറിയിക്കാന്‍ കഴിയാത്ത  ഒരു വികാരം മനസ്സില്‍ നിറയുന്നു. കേട്ടും,വായിച്ചും, പഠിച്ചും അറിഞ്ഞ  ഒരു യുദ്ധത്തിന്റെ ഓര്‍മ്മകള്‍. അതിന്റെ അടയാളമായി ഒരു ദുരന്തവും , പിന്നെ ചുരുളഴിയാത്ത കുറെ രഹസ്യങ്ങളും. എല്ലാം ഈ കാടിനകത്ത് ഉറങ്ങുന്നു എന്നറിയുമ്പോള്‍ എനിക്കതൊരു വേദനയാകുന്നു. കുറെ നേരം.  &lt;br /&gt;ഞാന്‍ ആ കാടുകളെ തന്നെ നോക്കിയിരുന്നു. ഒരു കാറ്റ് വന്ന്‌ ആ കഥയുടെ രഹസ്യം എനിക്ക് പറഞ്ഞു തന്നിരുന്നുവെങ്കില്‍.&lt;br /&gt;&lt;br /&gt;അതിന്റെ പരിസരങ്ങളിലേക്ക് കൊണ്ടുപോകാമെന്ന് ഒരു ആദിവാസി പറഞ്ഞെങ്കിലും സാഹസികതയെക്കാള്‍ വിവേകബുദ്ധി, ആ രഹസ്യങ്ങളുടെ കലവറ തേടിപ്പോകാനുള്ള ഉദ്യമത്തെ വേണ്ടെന്നു പറയിപ്പിച്ചു. ഈ കാടുകളെ ചുറ്റിപറ്റി ഇനിയും നിഗൂഡതകള്‍ ബാക്കിയുണ്ടായെക്കാം. പക്ഷെ ആധികാരികമായ വിവരങ്ങള്‍ നല്‍കുന്ന സൂചികയോ മറ്റു മാര്‍ഗങ്ങളോ ഇല്ല. അതുകൊണ്ട് ശിരുവാണി നല്‍കിയ അനുഭൂതികളും മറ്റു വിശേഷങ്ങളും ഞാന്‍ പങ്ക്‌ വെക്കാം . അത് അടുത്ത ലക്കത്തിലാവട്ടെ. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-b6SUZjMGt90/TjQlxBhjVjI/AAAAAAAABRo/zrRtpNl4ebw/s1600/photo.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://2.bp.blogspot.com/-b6SUZjMGt90/TjQlxBhjVjI/AAAAAAAABRo/zrRtpNl4ebw/s320/photo.JPG" border="0" alt=""id="BLOGGER_PHOTO_ID_5635170557900314162" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-0mzyPRDEkJU/TjQl7jqrfWI/AAAAAAAABRw/qH1mBE8dHK8/s1600/p%2B1.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/-0mzyPRDEkJU/TjQl7jqrfWI/AAAAAAAABRw/qH1mBE8dHK8/s320/p%2B1.JPG" border="0" alt=""id="BLOGGER_PHOTO_ID_5635170738864094562" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-dgnwJZ1-wK0/TjQqBZmzI0I/AAAAAAAABSQ/s6Im9yKLVXI/s1600/26.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://3.bp.blogspot.com/-dgnwJZ1-wK0/TjQqBZmzI0I/AAAAAAAABSQ/s6Im9yKLVXI/s320/26.JPG" border="0" alt=""id="BLOGGER_PHOTO_ID_5635175237289190210" /&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-6069197558355732296?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/6069197558355732296/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/07/blog-post_31.html#comment-form' title='65 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/6069197558355732296'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/6069197558355732296'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/07/blog-post_31.html' title='ശിരുവാണി. ദൈവത്തിന്റെ കയ്യൊപ്പ് .'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-T7K5H-u2bBo/TjQmbjJcHRI/AAAAAAAABR4/KJu61zkTej8/s72-c/DSC00788.JPG' height='72' width='72'/><thr:total>65</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-8528346159600302198</id><published>2011-07-24T00:54:00.001-07:00</published><updated>2011-07-24T01:28:50.363-07:00</updated><category scheme='http://www.blogger.com/atom/ns#' term='പലവക'/><title type='text'>ആ ചെമ്പരത്തി മാത്രം വാടാതിരുന്നെങ്കില്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-Jb7SCdhSyZg/TivPvItDUdI/AAAAAAAABK0/4VQluDA_FLk/s1600/chembarathi.jpeg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-Jb7SCdhSyZg/TivPvItDUdI/AAAAAAAABK0/4VQluDA_FLk/s320/chembarathi.jpeg" border="0" alt=""id="BLOGGER_PHOTO_ID_5632824167654183378" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;മഴ മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചു കളിക്കുന്ന ചന്ദ്രനെ നോക്കിയിരിക്കുകയാണ് ഞാന്‍. കൂടെ ഒളിഞ്ഞും തെളിഞ്ഞും വരുന്ന നക്ഷത്ര കുഞ്ഞുങ്ങളും. ചെറിയ കാറ്റില്‍ താളം പിടിക്കുന്ന വെള്ള ഓര്‍ക്കിഡ്  പുഷ്പങ്ങളെ കാണാന്‍ നല്ല ഭംഗിയുണ്ട്. കൂടെ നന്നായി വിരിഞ്ഞു പുഞ്ചിരിച്ചു നില്‍ക്കുന ഒരു ചെമ്പരത്തിയും. ഉറങ്ങാതെ നില്‍ക്കുന്ന  ഈ രാത്രിയില്‍ ഇവരാണ് എന്‍റെ കൂട്ടുകാര്‍.&lt;br /&gt;പക്ഷെ നിലാവുള്ള ഈ രാത്രിയില്‍  ഞാന്‍ മാത്രം അസ്വസ്ഥനാണ്. അത് മനസ്സിലാക്കിയ പോലെ ഒരു ചെറുകാറ്റില്‍ ആ ചെമ്പരത്തിപൂവ് എന്‍റെ കവിളില്‍ തലോടി. ഒപ്പം നേരത്തെ പെയ്ത മഴയുടെ ബാക്കി ഒരു  മഴത്തുള്ളി അതിന്‍റെ ഇതളില്‍ നിന്നും ഉറ്റി വീണു. "നീയും കരയുകയാണോ"..?&lt;br /&gt;&lt;br /&gt;പൂക്കളെ വല്ലാതെ ഇഷ്ടപ്പെടുന്നത് കൊണ്ടാവാം എന്‍റെ മനസ്സിലെ സങ്കടവും അവര്‍ക്ക് കാണാന്‍ പറ്റിയത്. പെരുമഴയുടെ സംഗീതത്തില്‍ സന്തോഷത്തിന്‍റെ ഒരു പൂക്കാലം സമ്മാനിച്ച അവധിക്കാലം നാളെ കഴിയാന്‍ പോകുന്നു. രാത്രിയിലെ ഭക്ഷണവും കഴിഞ്ഞ് എന്നും മുറ്റത്ത്‌ കുറച്ച് നേരം നില്‍ക്കുന്ന എന്നെ കാണാതാവുമ്പോള്‍ അന്വേഷിച്ച് വാടുമോ ഈ പൂക്കളെല്ലാം.&lt;br /&gt;&lt;br /&gt;&lt;br /&gt;ചിലത്   നഷ്ടപ്പെടുത്തിയല്ലേ മറ്റുചിലത് നേടാന്‍ പറ്റൂ. പ്രവാസത്തിലേക്കുള്ള ഈ തിരിച്ച് പോക്കും അങ്ങിനെയാണ് എന്ന് കരുതി സമാധാനിക്കാം. പക്ഷെ ഉമ്മ വിളമ്പി തരുന്ന സ്നേഹത്തില്‍ പൊതിഞ്ഞ ആ ഭക്ഷണത്തിന്‍റെ രുചി ഓര്‍ക്കുമ്പോള്‍, ആ മടിയില്‍ കിടന്ന് തലയില്‍ തലോടുമ്പോള്‍ അനുഭവിക്കുന്ന വാത്സല്യത്തിന്‍റെ ഓര്‍മ്മ വരുമ്പോള്‍ എനിക്ക് തിരിച്ച് ഓടിവരാന്‍ തോന്നുമായിരിക്കും. കഥ പറഞ്ഞ് തരുന്ന ചാലിയാറിന്‍റെയും ഇരുവഴിഞ്ഞിയുടെയും ഓളങ്ങളുടെ താളത്തിന്  അപ്പോള്‍  ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍എനിക്ക് ആശ്വാസം നല്‍കാന്‍ പറ്റുമോ. കഴിയണേ എന്നാണ് എന്‍റെ പ്രാര്‍ത്ഥന. &lt;br /&gt;ഓരോ പ്രവാസിയും  അനുഭവിക്കുന്ന എത്രയെത്ര വിഷമങ്ങള്‍. പക്ഷെ അങ്ങിനെ എല്ലാം വിഷമങ്ങള്‍ ആണ് എന്നെഴുതി വെക്കാന്‍ മാത്രം എന്‍റെ അഹങ്കാരം വളര്‍ന്നിട്ടില്ല  . അതുകൊണ്ട് തന്നെ ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. അടുത്ത അവധിക്കാലം വരെ ഊര്‍ജ്ജം  നല്‍കാന്‍ അനുഭവങ്ങളുടെ ഒരു വസന്തം സമ്മാനിച്ചതിന്.&lt;br /&gt;&lt;br /&gt;നാളെ വീണ്ടും ബഹറിനിലേക്ക് .  പുറത്തു നല്ല പെരുമഴയുടെ ആരവം കേട്ട് ഞാന്‍ കുറിക്കുന്ന ഈ എളിയ വരികള്‍ക്ക്  നിങ്ങളെഴുതുന്ന അഭിപ്രായം ഞാന്‍ വായിക്കുക ഒരുപക്ഷെ  അവിടത്തെ ചൂടിലായിരിക്കും. അപ്പോള്‍ അന്തരീക്ഷത്തിലെ ചൂടിനും മനസ്സിലെ ചൂടിനുമിടയില്‍ സങ്കടപ്പെടുന്ന എനിക്ക് കുളിര്  നല്‍കാന്‍  ഞാന്‍ കണ്ടുകൊണ്ടെഴുതുന്ന   ഈ പെരുമഴയുടെ ഓര്‍മ്മകള്‍ക്ക് കഴിയുമായിരിക്കും.&lt;br /&gt;&lt;br /&gt;എങ്കിലും ഒന്ന് ആഗ്രഹിച്ചുപോകുന്നു. കാലത്ത് എണീക്കുമ്പോഴും രാത്രി കിടക്കുമ്പോഴും എന്നെ നോക്കി പുഞ്ചിരിക്കുന്ന ആ ചെമ്പരത്തി പൂവ് മാത്രം വാടാതിരുന്നെങ്കില്‍ ...!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-8528346159600302198?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/8528346159600302198/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/07/blog-post_24.html#comment-form' title='51 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/8528346159600302198'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/8528346159600302198'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/07/blog-post_24.html' title='ആ ചെമ്പരത്തി മാത്രം വാടാതിരുന്നെങ്കില്‍'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-Jb7SCdhSyZg/TivPvItDUdI/AAAAAAAABK0/4VQluDA_FLk/s72-c/chembarathi.jpeg' height='72' width='72'/><thr:total>51</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-1615640216434792381</id><published>2011-07-11T01:10:00.000-07:00</published><updated>2011-07-11T06:22:49.640-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><category scheme='http://www.blogger.com/atom/ns#' term='ഫീച്ചര്‍'/><title type='text'>മഴ പെയ്തുകൊണ്ടേയിരിക്കട്ടെ. വീണ്ടും വീണ്ടും.</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-X7PHlavHoXo/ThqyemL60pI/AAAAAAAABKg/W8s78BGc6F4/s1600/1.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-X7PHlavHoXo/ThqyemL60pI/AAAAAAAABKg/W8s78BGc6F4/s320/1.JPG" border="0" alt=""id="BLOGGER_PHOTO_ID_5628006923069215378" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;മഴ പെയ്തു കൊണ്ടേയിരിക്കുകയാണ് .&lt;br /&gt;നനഞ്ഞു കുതിര്‍ന്ന മണ്ണിലേക്ക് വീണ്ടും വീണ്ടും.&lt;br /&gt;മനസ്സ് കുളിര്‍പ്പിക്കുന്ന ആ കാഴ്ചക്ക് വേണ്ടിയാണ് ഒരു മണ്‍സൂണ്‍ വെക്കേഷന്‍ ഞാന്‍ തിരഞ്ഞെടുത്തത്. ഈ മഴക്കാലത്താണോ നാട്ടിലേക്ക് പോകുന്നത് എന്ന് എത്ര പേരാണ് ചോദിച്ചത്. മഴ പെയ്തു കുളിരുന്ന ഓരോ നിമിഷങ്ങളിലും ഞാന്‍ നടത്തുന്നത് ഓര്‍മ്മകളുടെ വിളവെടുപ്പാണ്.&lt;br /&gt;ബാല്യത്തിന്റെ , കൌമാരത്തിന്റെ, പ്രണയത്തിന്റെ  സമൃദ്ധമായ വിളവെടുപ്പുകള്‍.&lt;br /&gt;&lt;br /&gt;ഇന്ന് പുറത്തേക്ക്‌ ഇറങ്ങിയതേ ഇല്ല.&lt;br /&gt;മഴ കണ്ട്, അതിന്റെ സംഗീതത്തില്‍ ലയിച്ച്‌, അതിന്റെ താളത്തില്‍ ആടി ഞാന്‍ വീടിന്റെ ഉമ്മറത്തിരുന്നു. ചൂടുള്ള കട്ടന്‍ ചായ ഊതികുടിക്കുമ്പോള്‍ ശരീരം ചൂടായെങ്കിലും മനസ്സിനിപ്പോഴും കുളിര് തന്നെ. ഉളര്‍മാവിന്‍ കൊമ്പിലെ അവശേഷിക്കുന്ന മാമ്പഴം ആര്‍ത്തിയോടെ കൊത്തി തിന്നുന്നു ഒരു കാക്ക. എത്ര കാലമായി ഇങ്ങിനെ ഒരു കാഴ്ച കണ്ടിട്ട്. അതുകൊണ്ടാവും ഈ കാഴ്ചയും സന്തോഷം നല്‍കുന്നു.&lt;br /&gt;&lt;br /&gt;കാലില്‍ തൊട്ടുരുമ്മി ഒരു പൂച്ചകുട്ടിയും കൂടി. നീയും ആസ്വദിക്കുകയാണോടീ മഴയെ. വന്നത് മുതല്‍ ഞാന്‍ ആഗ്രഹിക്കുന്നതാണ് ഇവളുമായി കൂട്ടുകൂടാന്‍. പക്ഷെ പരിചയമില്ലാത്ത എനെ മൈന്‍ഡ് ചെയ്തതേ ഇല്ല ഈ സുന്ദരിക്കുട്ടി. ഉമ്മക്കൊപ്പം ഞാനും അടുക്കളയില്‍ ചുറ്റിത്തിരിയുന്നത് കണ്ടത് കൊണ്ടാവാം ഇവള്‍ക്ക് ഞാന്‍ വീട്ടുകാരന്‍ തന്നെയെന്ന് മനസ്സിലായത്‌. പുറത്തെ മഴയുടെ ആരവം കേട്ട് , മൂടിപുതച്ച് കിടന്നുറങ്ങിയ എന്റെ മുറിയുടെ വാതിലിന് ഇടയിലൂടെ തലയിട്ട് ചെറിയൊരു മ്യാവൂ മൂളി അവളെന്നോടുള്ള സൌഹൃദം പ്രഖ്യാപിച്ചു. അതോ ഉമ്മ കാണാതെ ഇട്ടുകൊടുത്ത അയല കഷ്ണത്തിന്റെ നന്ദിയും ആവാം.&lt;br /&gt;പൂച്ചകുഞ്ഞുങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. കൊച്ചുകുട്ടികളുടെ മുഖം പോലെ തോന്നും പൂച്ചകുട്ടികള്‍ക്ക്. ഇവരുമായുള്ള കമ്പനി ഞാനും ആസ്വദിക്കുന്നു.&lt;br /&gt;&lt;br /&gt;മഴ വീണ്ടും തകര്‍ക്കുകയാണ് . മനോഹരമായ ഒരു പ്രണയ ചിത്രം കാണുന്നതുപോലെ.&lt;br /&gt;മഴയ്ക്ക് എത്ര ഭാവങ്ങളാണ്..? പ്രണയത്തിന്റെ ഭാവമെന്ന് ചിലര്‍, അല്ല രൗദ്രം എന്ന്  മറ്റുള്ളവര്‍. ശോകമാണെന്ന് പറയുന്നവരും ഉണ്ടല്ലോ. ശരിയാവാം അത്. കണ്ടും കെട്ടും&lt;br /&gt;അറിഞ്ഞ ഈ സത്യങ്ങളെ അവഗണിക്കാനും വയ്യ. അല്ലെങ്കില്‍ ഞാന്‍ പറയുന്നത് പോലെ മാത്രമാണ് മഴ എന്ന് പറഞ്ഞ് ഈ കുറിപ്പിനെ എകപക്ഷീയമാക്കാന്‍ എനിക്കും താല്പര്യമില്ല . അത് ശരിയും അല്ല.&lt;br /&gt;&lt;br /&gt;പക്ഷെ ഞാനിത്  ആസ്വദിക്കുന്നത്  ആഗ്രഹിച്ച രീതിയില്‍ തന്നെയാണ്. &lt;br /&gt;അപ്രതീക്ഷിതമായി പെയ്തൊരു  മഴയില്‍ ഞാന്‍ ഓടികയറിയത് എന്റെ പഴയ എല്‍ പി സ്കൂളിന്റെ വരാന്തയിലേക്കാണ്. ഈ വരാന്തയില്‍ ഞാന്‍ ഒറ്റക്കാണ് എന്നെനിക്ക്‌ തോന്നിയില്ല. സ്കൂളിന്റെ ഓടില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ളം തട്ടിതെറിപ്പിക്കാന്‍ എന്റെ പഴയ ചങ്ങാതിമാരും കൂടെ ഉള്ളതുപോലെ.&lt;br /&gt;കീശയില്‍ നിറച്ച മഷിത്തണ്ടില്‍ പറ്റിപിടിച്ച ചളി ആ മഴവെള്ളത്തില്‍ കഴുകി  കളയാന്‍ അവരും ഉണ്ട് കൂടെ.&lt;br /&gt;ചൂരലുമായി നടന്നു വരുന്ന ഓമന ടീച്ചറെ കാണുമ്പോള്‍ ഒന്നുമറിയാത്തവനെ പോലെ മാറിനില്‍ക്കുന്ന ആ കൊച്ചു കുട്ടി ആയതുപോലെ.&lt;br /&gt;ഈ ഓര്‍മ്മകളെ തിരിച്ചുവിളിക്കാനല്ലേ ഇപ്പോള്‍  മഴ പെയ്തതും ഈ വരാന്തയില്‍ എന്നെ എത്തിച്ചതും..?&lt;br /&gt;സ്കൂളിലെ സമയ ക്രമങ്ങളെ നിയന്ത്രിച്ചിരുന്ന ആ ബെല്ലിന് പോലും മാറ്റമില്ല. എത്ര പഴക്കം കാണും ഇതിന്‌.&lt;br /&gt;അതില്‍ പിടിച്ചൊന്ന് തടവിയപ്പോള്‍ മനസ്സില്‍ വന്ന വികാരമെന്താണ്...?&lt;br /&gt;തിരിച്ച് കിട്ടാത്ത ബാല്യത്തിന്റേതോ.? അതോ വഴിവക്കില്‍ നഷ്ടപ്പെട്ടുപോയെ ബാല്യകാല സുഹൃത്തുക്കളെ ഓര്‍മ്മയോ..? അതോ പാഠങ്ങള്‍ ചൊല്ലിയും പറഞ്ഞും പഠിപ്പിച്ച ഗുരുനാഥന്‍മാരെ കുറിച്ചുള്ള ഓര്‍മ്മകളോ..? എനിക്കറിയില്ല. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഏതൊക്കെയോ വികാരങ്ങളിലൂടെ എന്റെ മനസ്സ് പാഞ്ഞു എന്നുറപ്പ്.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-uPtjQyeLHFo/ThqypIrDasI/AAAAAAAABKo/j3_U1ztfz8U/s1600/2.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/-uPtjQyeLHFo/ThqypIrDasI/AAAAAAAABKo/j3_U1ztfz8U/s320/2.JPG" border="0" alt=""id="BLOGGER_PHOTO_ID_5628007104125299394" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;വീണ്ടും നല്ലൊരു മഴക്കാഴ്ച കൂടി. മുമ്പ് ഞങ്ങള്‍ തോണിയില്‍ കുറുകെ കടന്നിരുന്ന ഇരുവഴിഞ്ഞി പുഴയ്ക്കു മീതെ പാലം വന്നു. അതിന് മുകളില്‍ നിന്ന് ഇരുവഴിഞ്ഞിയിലേക്ക് പെയ്തിറങ്ങുന്ന മഴ. വെള്ളം കുടിച്ച്‌ വയറ് വീര്‍ത്തിട്ടും ദാഹമടങ്ങാതെ ഈ മഴത്തുള്ളികളെ ആവേശപൂര്‍വ്വം വലിച്ചു കുടിക്കുന്ന ഇരുവഴിഞ്ഞി പുഴ. എന്റെ കൈവിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന തുള്ളികളും ഇരുവഴിഞ്ഞി ഏറ്റുവാങ്ങി അറബികടലിലേക്ക് ഒഴുക്കി വിടുന്നു.&lt;br /&gt;ഓര്‍മ്മകളില്‍ ഒരു കടലിരമ്പം ഞാനും കേള്‍ക്കുന്നുണ്ട്.&lt;br /&gt;അതുകൊണ്ട് മഴ പെയ്തുകൊണ്ടേയിരിക്കട്ടെ. വീണ്ടും വീണ്ടും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-1615640216434792381?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/1615640216434792381/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/07/blog-post_11.html#comment-form' title='61 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/1615640216434792381'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/1615640216434792381'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/07/blog-post_11.html' title='മഴ പെയ്തുകൊണ്ടേയിരിക്കട്ടെ. വീണ്ടും വീണ്ടും.'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-X7PHlavHoXo/ThqyemL60pI/AAAAAAAABKg/W8s78BGc6F4/s72-c/1.JPG' height='72' width='72'/><thr:total>61</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-220092447041877630</id><published>2011-07-06T22:10:00.000-07:00</published><updated>2011-07-06T23:48:04.408-07:00</updated><category scheme='http://www.blogger.com/atom/ns#' term='പലവക'/><title type='text'>നാട്ടുവിശേഷങ്ങള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-xvSbr4hu9xo/ThVAphc4RyI/AAAAAAAABKI/YWzkB3YDeCQ/s1600/ch.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://2.bp.blogspot.com/-xvSbr4hu9xo/ThVAphc4RyI/AAAAAAAABKI/YWzkB3YDeCQ/s320/ch.jpg" border="0" alt=""id="BLOGGER_PHOTO_ID_5626474391567615778" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;മദ്രസ്സയുടെ അരികിലൂടെയുള്ള  കൈവഴി ഇപ്പോള്‍ റോഡ്‌ ആയി.&lt;br /&gt;ഒട്ടുമാവില്‍ ഇത്തവണ കൂടുതല്‍ മാങ്ങ ഉണ്ടായിരുന്നു പോലും . പക്ഷെ എനിക്ക് കിട്ടിയില്ല ഒരെണ്ണം പോലും.&lt;br /&gt;ചില്ലകള്‍ക്കിടയില്‍ ഒരു കിളിക്കൂടും വന്നിട്ടുണ്ട് . രണ്ട് ഇണകുരുവികള്‍.&lt;br /&gt;ഇവരുടെ പ്രേമ സല്ലാപം നല്ല രസികന്‍ കാഴ്ച ആണ്. &lt;br /&gt;തറവാട്ടിലെ  കിണര്‍ നിറഞ്ഞ് വെള്ളം മുറ്റത്തൂടെ ഒഴുകുന്നു.&lt;br /&gt;കണ്ണാംച്ചുട്ടികളും പരലുകളും ഇപ്പോള്‍ മുറ്റത്തായി നീരാട്ട്‌.&lt;br /&gt;കിണറിനരികില്‍ നിറയെ പുളികളുമായി  വലിയ പുളിമരം ഇപ്പോഴും തലയുയര്‍ത്തി  നില്‍ക്കുന്നു. താഴെ മധുരിക്കുന്ന ഓര്‍മ്മകളും.&lt;br /&gt;ഇത്ര  തണുപ്പായിട്ടും  ആ കിണറില്‍ നിന്നും വെള്ളം കോരി ഒന്ന് കുളിച്ചു. അതില്‍ ഒഴുകി തീര്‍ന്നു  കുറെ പ്രവാസ സങ്കടങ്ങള്‍.&lt;br /&gt;വരിക്കപ്ലാവില്‍ ഇനി കുറച്ച് ചക്കകളെ ബാക്കിയുള്ളൂ എന്ന് സച്ചു പറഞ്ഞിരുന്നു.  അതെങ്ങാനും തീരട്ടെ. അപ്പോള്‍ കാണാം കളി എന്ന് ഞാനും പറഞ്ഞു. ഭാഗ്യം.തീര്‍ന്നില്ല.&lt;br /&gt;അയമുക്കാന്‍റെ മോളുടെ കല്യാണം കഴിഞ്ഞു . ഇനി അപ്പുറത്തെ പറമ്പില്‍ നിന്നും പഞ്ചാര മാങ്ങ ആര് പെറുക്കി കൊണ്ടുവരും .?&lt;br /&gt;പെരുമഴയില്‍ ചെടികളെല്ലാം നശിച്ചു പോയെന്ന് ഉമ്മാക്ക് പരാതി.&lt;br /&gt;ചെടി പോയാലും മഴ പോകല്ലേ എന്നായിരുന്നു  എന്‍റെ പ്രാര്‍ത്ഥന.&lt;br /&gt;ഒരു പുതിയ  നേഴ്സറി വന്നു വീടിനടുത്ത്‌. സാനു അവിടെ പോയി തുടങ്ങി . കുസൃതി കുടുക്ക അവിടെയും എത്തി.&lt;br /&gt;വലിയ  വടിയും കുത്തി പിടിച്ചു മയമ്മാക്ക വന്നു മോന്‍ എത്തിയോ എന്നും പറഞ്ഞു..?&lt;br /&gt;മടി കുത്തില്‍ നിന്ന് അടക്കയും വെറ്റിലയും നല്‍കാന്‍ പൌക്ക പെണ്ണും വന്നു.  പക്ഷെ കഴിഞ്ഞ തവണത്തെ പോലെ പുകയില ഇടയ്ക്കു ചേര്‍ത്ത്  എന്നെ പറ്റിക്കരുത്.&lt;br /&gt;ഹംസ ബാഖഫി തന്നെയാകുമോ പള്ളിയില്‍ ഇമാം. പക്ഷെ ബാങ്ക് വിളിക്കാന്‍ ആലി കുട്ടി കാക്ക ഇല്ലല്ലോ. ആരായിരിക്കും ഇപ്പോള്‍ .&lt;br /&gt;&lt;br /&gt;ആ എല്‍ പി സ്കൂളിന്റെ മുറ്റത്ത്‌ നിന്ന് ഗോട്ടി കളിച്ചാലോ. വേണ്ട അമ്പസ്താനി ആകാം. അതും വേണ്ട . ചുള്ളിയും വടിയും ആയാലോ.  അയ്യേ..? വയസ്സെത്ര ആയി. എന്ത് പിരാന്താ ഇത്..?&lt;br /&gt;പാടത്തെ നടവരമ്പുകളുടെ താളം എനിക്ക് മനസ്സിലാകാതെ പോയോ..? വഴുക്കി വീഴാന്‍ പോകുന്നു. ഏത് മഴയത്തും വീഴാതെ ഓടിയിരുന്ന വഴികളാ...  ഏയ്‌ ഇല്ല. താളം വീണ്ടു കിട്ടുന്നു. ഈ വഴി മറന്നാല്‍ പോവുക ജീവിതത്തിന്‍റെ താളം തന്നെയല്ലേ.&lt;br /&gt;തോട്ടില്‍ നിറയെ വെള്ളം . മീനുകളും ഒരുപാട് കാണും. ആ ചൂണ്ടയിങ്ങ് എടുക്കെടാ. ഇന്നത്തേക്ക് ഇതാവട്ടെ നേരം പോക്ക്.&lt;br /&gt;ഒരു കുളക്കോഴി ഓടിപ്പോയി.  . വംശ നാശം സംഭവിച്ചിട്ടില്ല ഇവക്ക് മുമ്പ് കെണി വെച്ച് എത്ര പിടിച്ചതാ. ദൈന്യത ഉള്ള നോട്ടം കാണുമ്പോള്‍ അതുപോലെ വിടുകയും ചെയ്യും.&lt;br /&gt;തെച്ചിപ്പൂക്കളും നിറയെ ഉണ്ട്. പാമ്പ്‌ കൊത്താത്ത പഴുത്ത കായകള്‍ ഉണ്ടോന്ന് നോക്കട്ടെ. സ്കൂളില്‍ പോവുന്ന വഴികളിലും നിറയെ തെച്ചിക്കായകള്‍ ഉണ്ടായിരുന്നു. കുന്നു കയറിയുള്ള ആ വഴികള്‍ ഒക്കെ ഇപ്പോള്‍ അടഞ്ഞു കാണും . ബസ്സിലല്ലേ ഇപ്പോള്‍  കുട്ടികള്‍ പോകുന്നത്.&lt;br /&gt;കയ്യിലൊരു ചെറിയ ബാഗും പിടിച്ചു കണ്ണട നേരെയാക്കി നടന്നു വരുന്നത് പിള്ള മാഷാണോ.? ആ ചിരി കണ്ടാല്‍ അറിഞ്ഞൂടെ . പിള്ള മാഷ്‌ തന്നെ .&lt;br /&gt;ഞാന്‍ ചെറുവാടി ബസാറിലേക്ക് ഇറങ്ങി. നിരത്തുകള്‍ക്ക് എന്നെ പരിചയം ഉണ്ട്. പഴമകാര്‍ക്കും. പക്ഷ പുതിയ കുട്ടികള്‍. ഇവന്‍ ഈ നാട്ടുകാരാനാണോ  എന്ന ഒരു നോട്ടം. കാരയില്‍ മുഹമ്മദ്‌ കാക്കാന്‍റെ  പീടികയില്‍ നല്ല മൈസൂര്‍ പഴം തൂങ്ങി കിടക്കുന്നു. ഞാന്‍ രണ്ടെണ്ണം ഇരിഞ്ഞു. എന്ത് രുചി. ഒന്നൂടെ തട്ടി.&lt;br /&gt;ചെറുവാടി ജുമാഅത്ത്  പള്ളിയിലേക്ക്. പള്ളിക്കുളം കഴിഞ്ഞു വെക്കുന്ന ഓരോ അടികള്‍ക്കും വേഗത കുറയുന്നു. ഉപ്പ ഉറങ്ങുന്നത് ഇവിടെയാണ്‌.&lt;br /&gt;ഉപ്പാ ...അസ്സലാമു അലൈക്കും .&lt;br /&gt;ഞാനെത്തി.  വീണ്ടും ഉപ്പയുടെ അരികിലേക്ക്. ഞാനെന്തോകെയോ പറഞ്ഞു. ഉപ്പ കേട്ട് കാണും. പ്രാര്‍ത്ഥന.&lt;br /&gt;ഞാന്‍ തിരിച്ചു നടന്നു വീട്ടിലേക്കു.&lt;br /&gt;&lt;br /&gt;ചോറ് ആയോ ഉമ്മാ...?&lt;br /&gt;ഞാന്‍ അടുക്കളയില്‍ ഇരുന്നു കഴിച്ചോളാം. ആ പഴയ പലക ഇങ്ങെടുത്തെ. അതില്‍ ഇരുന്നു കഴിക്കാം.&lt;br /&gt;ഉമ്മാ .. ഈ പാവക്ക തോരന്‍ അടിപൊളി ട്ടോ. മീന്‍ ഇങ്ങിനെ പോരിക്കണം. ഒന്ന് നോക്കി പഠിക്ക് പെണ്ണെ.&lt;br /&gt;ഇത് കിണറ്റിലെ വെള്ളമാണ്. ആ രുചി ഉണ്ടാവില്ലേ പിന്നെ.&lt;br /&gt;ഉമ്മാന്റെ തറവാട്ടില്‍ പോവണം ഇന്ന്.&lt;br /&gt;വിളക്ക് പോലെ ഉമ്മച്ചി ഉണ്ട് അവിടെ. തലമുറകളുടെ ഐശ്വര്യമായി. ആ മടിയില്‍ തല വെച്ചാല്‍ നമ്മളും കൊച്ചു കുട്ടിയായി.&lt;br /&gt;കാറ്റിലും കോളിലും കെടാതെ കത്തട്ടെ ഈ വിളക്ക്. പ്രാര്‍ത്ഥന.&lt;br /&gt;കുളം നല്ല വൃത്തിയുണ്ട്. അങ്ങില്ലാ പൊങ്ങുകള്‍ എല്ലാം കോരിയെടുത്തു.&lt;br /&gt;ഞാന്‍ വെള്ളത്തില്‍ കാലിട്ടു. പരല്‍ മീനുകള്‍ പരിചയ ഭാവത്തില്‍ കാലില്‍ കൊത്തി. ഒരു നീര്‍ക്കോലി നോക്കുന്നുണ്ടല്ലോ . ഇത് പണ്ടത്തെ പേടി തൊണ്ടനല്ല സഖാവേ നിന്നെ കണ്ടാല്‍ നിലവിളിച്ച്‌ ഓടാന്‍ . നീ വേറെ ആളെ നോക്ക്.&lt;br /&gt;കല്ല്‌ ഇളകിയിട്ടുണ്ട്‌. സൂക്ഷിച്ചോ. എളേമാക്ക് പേടി.&lt;br /&gt; ച്ളും..&lt;br /&gt;പേടിച്ചു പോയി. ഒരു കൊട്ട തേങ്ങ കുളത്തില്‍ വീണതാ. ഭാഗ്യം . തലയില്‍ വീണില്ലല്ലോ.&lt;br /&gt;&lt;br /&gt;കഴിക്കാനെന്താ വേണ്ടത്..? ഉമ്മച്ചിയാണ്.&lt;br /&gt;നല്ല പച്ചക്കായ ഉപ്പേരി വെച്ചത്. കുത്തരിയുടെ കഞ്ഞിയും. അമ്മായിക്ക് മടി. ഇവനെന്താ അസുഖം ..?&lt;br /&gt;ചിക്കനും  മട്ടനും ഞമ്മക്ക് വേണ്ട. കൂട്ടത്തില്‍  ഒരു പപ്പടവും  ചുട്ടോ . പച്ച മുളക് ഒരെണ്ണം ഞാന്‍ പറിച്ചെടുത്തു.&lt;br /&gt;കഞ്ഞി കുടിച്ചു ആരേലും ക്ഷീണിക്കുമോ. ..? ഞാന്‍ ക്ഷീണിച്ചു.&lt;br /&gt;കാലത്ത് നേരത്തെ എണീറ്റ്‌. നേരെ വിട്ടു ചാലിയാറിലേക്ക് .&lt;br /&gt;ഒന്ന് മുങ്ങി നിവര്‍ന്നു. മനസ്സ് കുളിര്‍ന്നു. ഓര്‍മ്മകള്‍ പിടിച്ചു വലിക്കുന്നു. തോണിക്കാര്‍ പോവുന്നുണ്ട്. നിക്ക് നിക്ക് ഞാനും വരുന്നു ഒരു സവാരിക്ക്.&lt;br /&gt;തോണിയാത്ര എന്നും ആവേശമാണ്. വഞ്ചിക്കാരുടെ തമാശകളും പിന്നെ ചാലിയാറിന്‍റെ  താളവും. &lt;br /&gt;തീരത്ത് കുറെ പേര മരങ്ങള്‍ ഉണ്ടായിരുന്നല്ലോ. വെള്ളം കരയുമ്പോള്‍ മണ്ണ് ഇടിഞ്ഞ് തീരം നഷ്ടമാവാതിരിക്കാന്‍ ഗ്രാമ സമിതി നട്ടത്.&lt;br /&gt;വളര്‍ന്നു വലുതായി എന്തോരം പെരക്കയാ ഉണ്ടായിരുനത്. എപ്പോള്‍ വന്നു നോക്കിയാലും ഒരു പേരക്കയെങ്കിലും കാണാതിരിക്കില്ല.  ഇലകള്‍ക്കുള്ളില്‍ മരം തന്നെ ഒളിപ്പിച്ചു വെക്കും എനിക്ക് വേണ്ടി. പക്ഷെ ഇപ്പോള്‍..? മരവും ഇല്ല തീരവും ഇല്ല.&lt;br /&gt;പക്ഷെ മനസ്സിനെ കുളിര്‍ക്കുന്ന ആ കാറ്റ് ഇപ്പോഴുമുണ്ട്. ദേ... കണ്ടില്ലേ ഇപ്പോള്‍ തന്നെ എന്നെ തഴുകി തലോടി കടന്നു പോയത്. &lt;br /&gt;&lt;br /&gt;(ഫോട്ടോ ജലീല്‍ കെ വി )&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-220092447041877630?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/220092447041877630/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/07/blog-post.html#comment-form' title='57 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/220092447041877630'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/220092447041877630'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/07/blog-post.html' title='നാട്ടുവിശേഷങ്ങള്‍'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-xvSbr4hu9xo/ThVAphc4RyI/AAAAAAAABKI/YWzkB3YDeCQ/s72-c/ch.jpg' height='72' width='72'/><thr:total>57</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-9096899367686126778</id><published>2011-06-26T00:10:00.000-07:00</published><updated>2011-06-26T23:34:20.763-07:00</updated><category scheme='http://www.blogger.com/atom/ns#' term='യാത്രാകുറിപ്പുകള്‍'/><title type='text'>ഗുണ്ടല്‍പേട്ടയില്‍ ഒരു സൂര്യകാന്തിക്കാലത്ത്.</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-ED7wvQz3huY/TggkGkpU-3I/AAAAAAAABKA/peEfyhdPozw/s1600/sf.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 214px;" src="http://1.bp.blogspot.com/-ED7wvQz3huY/TggkGkpU-3I/AAAAAAAABKA/peEfyhdPozw/s320/sf.jpg" border="0" alt=""id="BLOGGER_PHOTO_ID_5622783830106897266" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;നാടുകാണി ചുരവും  കയറി ബന്ദിപൂര്‍ വനങ്ങള്‍ വഴിയുള്ള യാത്രകള്‍ ഇത്ര പ്രിയപ്പെട്ടതായത് എന്തുകൊണ്ടാണ്? പ്രത്യേകിച്ചും രാത്രിയിലെ യാത്രകള്‍. നിഗൂഡമായ ഒരു സൗന്ദര്യമുണ്ട് രാത്രിയില്‍ ഇതുവഴിയുള്ള യാത്രക്ക്. കാടിന്‍റെ  ഭീകരമായ അന്തരീക്ഷത്തില്‍, മുന്നില്‍ വന്നുചാടിയേക്കാവുന്ന കാട്ടു മൃഗങ്ങളെയും ഭയന്ന് ഇടയ്ക്കിടയ്ക്ക് പാസ്‌ ചെയ്യുന്ന പാണ്ടി ലോറികളുമൊക്കെയായി ഈ രാത്രിയാത്രകള്‍ ആസ്വദിക്കാന്‍ പലവട്ടം ഇതിലൂടെ പോയിട്ടുണ്ട്. പിന്നിലോട്ടു മറയുന്ന വനങ്ങള്‍ക്കിടയില്‍ മുളയൊടിക്കുന്ന കാട്ടാനകള്‍ , ഇരുട്ടില്‍ വെട്ടിത്തിളങ്ങുന്ന കണ്ണുകളുമായി നമ്മെ തുറിച്ചുനോക്കുന്ന ചെന്നായകളും കുറുക്കന്മാരും, ഇവയൊക്കെ കാണുമ്പോള്‍ ഉള്ളില്‍ വരുന്ന ഭീതിനിറഞ്ഞ ഒരു അനുഭവമില്ലേ..? ഞാനതിനെ വല്ലാതെ ഇഷ്ട്ടപ്പെടുന്നു. &lt;br /&gt;&lt;br /&gt;ഈ യാത്ര ഗുണ്ടല്‍പെട്ടയിലേക്കാണ്. മനസ്സില്‍ പതിയുന്ന ചില അനുഭവങ്ങളാണ് കന്നഡ ഗ്രാമങ്ങള്‍. നഗരത്തിന്‍റെ  പൊലിമയിലൊന്നും  ഇവര്‍ വീഴില്ല. പകരം  കൃഷിയിലൂടെയും മറ്റും അവരുടെ വിയര്‍പ്പും നഗരങ്ങളിലെത്തുന്നു. എന്തൊരു രസമാണ് ഈ ഗ്രാമീണ  റോഡുകളിലൂടെ  നടക്കാന്‍ . ഇടയ്ക്കിടയ്ക്ക് വലിയ മരങ്ങള്‍. അതിനു താഴെ ചെറിയൊരു പ്രതിഷ്ഠ. തിരി എപ്പോഴും തെളിഞ്ഞുകൊണ്ടേയിരിക്കും. ഇടയ്ക്കിടയ്ക്ക് കാളവണ്ടികള്‍ , പിന്നെ കൃഷിയിടങ്ങളിലേക്ക് നീങ്ങുന്ന ട്രാക്ടറുകള്‍. ഇനിയൊരു പത്ത് വര്‍ഷം കഴിഞ്ഞാലും ഇവിടെ ഇങ്ങിനെതന്നെ ആയിരിക്കും. &lt;br /&gt;&lt;br /&gt;ഞങ്ങളിപ്പോള്‍ കേജീ ഹള്ളി (Kaligowdanahalli) എന്ന ഗ്രാമത്തിലാണ്. ഇവിടെ കൃഷിയിടങ്ങള്‍ പാട്ടത്തിനെടുത്ത് കരിമ്പ്‌ കൃഷിചെയ്യുന്ന ഒരു സുഹൃത്തിന്‍റെ  കൂടെ. ഇനി രണ്ട് ദിവസം ഈ ഗ്രാമമാണ് ഞങ്ങളുടെ ലോകം. കരിമ്പിന്‍ ‌ കാടുകളിലൂടെയും സൂര്യകാന്തി തോട്ടങ്ങല്‍ക്കിടയിലൂടെയും ഞങ്ങള്‍ അലഞ്ഞുനടന്നു. ഉള്ളിയും തണ്ണിമത്തനും ബീറ്റ്റൂട്ടും കടലയും എല്ലാം കൃഷി ചെയ്യുന്നുണ്ട് ഇവിടെ. കൃഷിയാണ് ഇവരുടെ ദൈവം. സ്ഥലത്തിന്‍റെ   മുതലാളി രാമദേവ ഗൗഡ സ്നേഹമുള്ള ആള്‍ തന്നെയാണ്. പാടങ്ങള്‍ക്കിടയില്‍ വളരുന്ന തെങ്ങില്‍ നിന്നും ഇളനീര്‍ പൊട്ടിച്ചുനല്കാന്‍ കുശന്‍ എന്ന ശിങ്കിടിയോട്‌ ഗൗഡ പറഞ്ഞു. എന്തൊരു രുചി. തണ്ണിമത്തന്‍ പൊട്ടിച്ച്‌ അവിടന്ന് തന്നെ തട്ടാന്‍ രസം വേറെ തന്നെ. ഞങ്ങളുടെ ആവേശം കണ്ട് കുടവയറും കുലുക്കി ഗൗഡ  ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;കൃഷിയിടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന ചെറിയ കുളങ്ങള്‍. നല്ല തണുത്ത വെള്ളം. മുങ്ങി നിവരുമ്പോള്‍ തണുപ്പ് കാരണം വിറക്കുന്നു. പക്ഷെ ക്ഷീണം പരിസരത്ത് കാണില്ല പിന്നെ. കരിമ്പിന്‍ കാടിന് അരികെ പുല്‍പായ വിരിച്ചു ഉച്ചയൂണ്. ഉമ്മച്ചി പൊതിഞ്ഞു തന്ന ബീഫ് ഫ്രൈയുടെ മണം കുറ നേരത്തെ തന്നെ കൊതിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഗൗഡയുടെ കുടവയര്‍ ഇത്തിരി പേടിപ്പിച്ചെങ്കിലും വെജിറ്റെറിയന്‍ ആണെന്നുള്ള പ്രഖ്യാപനം ആശ്വാസം തന്നു. "സ്നേഹം വേറെ ബീഫ് ഫ്രൈ വേറെ". &lt;br /&gt;പഞ്ചായത്ത് ആപ്പീസില്‍ പോവണം, നാളെ കാണാം എന്നും പറഞ്ഞു ഒരു ട്രാക്ടറില്‍ കയറി ഗൗഡ പോയി. കുശണ്ണന്‍ കൂടെത്തന്നെയുണ്ട്‌. &lt;br /&gt;&lt;br /&gt;ഇവിടെ തന്നെ ഒന്ന് മയങ്ങാം. കരിമ്പിന്‍കാടുകള്‍ക്കിടയിലൂടെ മൂളിവരുന്ന പാട്ടിനൊപ്പിച്ച് സൂര്യകാന്തി പൂക്കള്‍ താളം പിടിക്കുന്നു. പുല്‍ത്തകിടിയില്‍ മാനം നോക്കി നോക്കി അങ്ങിനെ മയങ്ങിപോയി എല്ലാരും. എത്ര നേരം ഉറങ്ങിയോ ആവോ. ഉണര്‍ന്നപ്പോള്‍ കട്ടന്‍ ചായയുമായി ഒരു പെണ്ണ്. കുശണ്ണന്‍ പറഞ്ഞു, "നിങ്ങളുടെ നാട്ടുകാരി ആണ് ". കല്‍പ്പറ്റയില്‍ നിന്നും കല്യാണം കഴിഞ്ഞു ഇവിടെ എത്തിയതാണ്. ചിത്ര പറഞ്ഞു തുടങ്ങി. ഇവിടെ കള പറിച്ചും മറ്റു കൂലി പണികള്‍ ചെയ്തും നില്‍ക്കുന്നു. ഭര്‍ത്താവും അതെ. ചിത്രയുടെ വിഷമം അതല്ല. അവിടത്തെ പെണ്ണുങ്ങള്‍ അവളോടൊപ്പം ജോലി ചെയ്യും. പക്ഷ ഭക്ഷണം ഒന്നിച്ചു കഴിക്കില്ല. ജാതി താഴെയാണത്രെ. ഇതിനൊരു പരിഹാരം ഞങ്ങളുടെ അടുത്തില്ല ചിത്രേ. എന്നാലും മലയാളം പറയാന്‍ ആളെ കിട്ടിയതില്‍ അവള്‍ക്കും സന്തോഷം. &lt;br /&gt;&lt;br /&gt;ഇന്നത്തെ രാത്രി ഞങ്ങള്‍ ഇവിടെയാണ്‌. കൃഷിയിടങ്ങള്‍ക്ക് നടുവിലായി  ഗൗഡയുടെ തന്നെ ഒരു ചെറിയ വീട്. എന്തൊരു പ്രസന്നതയാണ് ഇവിടത്തെ അന്തരീക്ഷത്തിന്‌.&lt;br /&gt;ഇന്ന് രാത്രി നെയ്ച്ചോറും ചിക്കനും ആവാം. നജ്മുവും ആരിഫും സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്കു പോയി. "പെട്ടൊന്ന് മടങ്ങണം. പകല് പോലെയല്ല ഇവിടെ രാത്രി".&lt;br /&gt;കുശണ്ണന്‍ ഓര്‍മ്മിപ്പിച്ചു. വീടിനു പുറത്തിറങ്ങിയപ്പോള്‍ എന്തൊരു തണുപ്പ്. കോടമഞ്ഞ്‌ ഇറങ്ങിയിട്ടുണ്ട്. തണുത്താലും വേണ്ടീല, ഇത് ആസ്വദിച്ചേ പറ്റൂ. വില്‍സിനൊന്നും സ്ട്രോങ്ങ്‌ പോര. മരം കൊണ്ട് കെട്ടിയുണ്ടാക്കിയ കട്ടിലില്‍ ഇരുന്ന്‌ ശാപ്പാട്. ഓരോന്നും ഓരോ അനുഭവമാണ്. തണുപ്പും ഒട്ടും സഹിക്കില്ല എന്നായപ്പോള്‍ ഉറങ്ങാന്‍ കിടന്നു. &lt;br /&gt;&lt;br /&gt;ഇത്രയും സുന്ദരമായ പ്രഭാതം മുമ്പ് കണ്ടിട്ടുണ്ടോ?  സൂര്യകാന്തി പൂക്കളിലെ മഞ്ഞുത്തുള്ളികള്‍ ഇളം വെയിലില്‍ മിന്നിത്തിളങ്ങുന്നു. കളത്തില്‍ നിറയെ പെണ്ണുങ്ങള്‍. പാട്ടും വര്‍ത്താനവുമായി  എന്തൊരു സന്തോഷത്തോടെയാണ് അവര്‍ ജോലി ചെയ്യുന്നത്. പ്രകൃതിയോടു ചേര്‍ന്നുതന്നെ വേണം പ്രഭാത കര്‍മ്മങ്ങളും. യാത്ര സിനിമയിലെ രംഗം ഓര്‍മ്മവന്നത് കൊണ്ടോ എന്തോ ഞാനൊന്ന് മടിച്ചു. നാണം കൊണ്ടൊന്നും അല്ല. ഒരു കന്നടകാരിയെ പ്രേമിച്ചു നടക്കാനൊന്നും നമുക്ക് ടൈം ഇല്ല. പിന്നെ ഒടുവില്‍ പറഞ്ഞപോലെ "നല്ല അടി നാട്ടില്‍ തന്നെ കിട്ടില്ലേ". &lt;br /&gt;&lt;br /&gt;ഇനി തിരിച്ചുപോകാം. ഗൗഡ കുറെ തണ്ണിമത്തനും ഇളനീരും വണ്ടിയില്‍ എടുത്തു വെപ്പിച്ചു. എതിര്‍പ്പ് സ്നേഹത്തിന്‌ വഴിമാറി. ഇനിയും വരണമെന്ന് ഓര്‍മ്മിപ്പിച്ചു. എങ്ങിനെ വരാതിരിക്കും?  തിരിച്ചു വിളിക്കുന്നൊരു  സൗഹൃദ ഭാവമുണ്ട് ഈ ഗ്രാമങ്ങള്‍ക്ക്. ഞങ്ങള്‍ വരും. കരിമ്പ്‌ തണ്ടും ചവച്ചുതുപ്പി  ഈ പാടങ്ങളിലൂടെ ഒരു കന്നഡ പാട്ടും പാടി വീണ്ടുമൊരു അവധികാലത്തിന്.&lt;br /&gt;&lt;br /&gt;കോടമഞ്ഞും സൂര്യകാന്തി വര്‍ണങ്ങളും സന്തോഷത്തിന്‍റെ  കയ്യൊപ്പ് ചാര്‍ത്തിയ രണ്ടു ദിവസങ്ങള്‍. ഞങ്ങള്‍ ഇറങ്ങി. ഇനി വീണ്ടും ബന്ദിപൂരിന്‍റെയും മുതുമലയുടെയും നിഗൂഡതകളിലൂടെ നാടുകാണി ചുരവും  ഇറങ്ങി നാട്ടിലേക്ക്. &lt;br /&gt;സൂര്യകാന്തി പൂക്കള്‍ തലകുലുക്കി ഞങ്ങളോട് യാത്ര പറഞ്ഞു.&lt;br /&gt;&lt;br /&gt;(ചിത്രം ഗൂഗിള്‍ )&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-9096899367686126778?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/9096899367686126778/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2010/07/blog-post_25.html#comment-form' title='61 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/9096899367686126778'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/9096899367686126778'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2010/07/blog-post_25.html' title='ഗുണ്ടല്‍പേട്ടയില്‍ ഒരു സൂര്യകാന്തിക്കാലത്ത്.'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-ED7wvQz3huY/TggkGkpU-3I/AAAAAAAABKA/peEfyhdPozw/s72-c/sf.jpg' height='72' width='72'/><thr:total>61</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-1897738729342786320</id><published>2011-06-20T12:04:00.000-07:00</published><updated>2011-06-20T09:09:28.841-07:00</updated><category scheme='http://www.blogger.com/atom/ns#' term='പലവക'/><title type='text'>ഈന്തപ്പനകളുടെ തണലില്‍..</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-VzVzuicS90Q/Tf7r7kZdASI/AAAAAAAABJY/WXd85R7IrLQ/s1600/dates_tree_galleryfull.jpeg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/-VzVzuicS90Q/Tf7r7kZdASI/AAAAAAAABJY/WXd85R7IrLQ/s320/dates_tree_galleryfull.jpeg" border="0" alt=""id="BLOGGER_PHOTO_ID_5620188793620201762" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഇവിടെ ചൂടിന് അല്പം കുറവ് വന്നിട്ടുണ്ട് . രണ്ട് ദിവസമായി നിര്‍ത്താതെ വീശുന്ന   പൊടിക്കാറ്റ് നിലച്ചിരിക്കുന്നു. തെളിഞ്ഞ അന്തരീക്ഷം.  ജോലി കഴിഞ്ഞ് പുറത്തിങ്ങനെ കുറച്ച് സമയം സൊറ പറഞ്ഞു നില്‍ക്കാന്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് നല്ല രസമാണ്. തൊട്ടപ്പുറത്ത് മിലിട്ടറി ചെക്ക്‌ പോസ്റ്റില്‍ വാഹനങ്ങളുടെ നീണ്ട നിര.&lt;br /&gt;&lt;br /&gt;കുറെ നാളായി ബഹ്റൈനെ പറ്റി എന്തെങ്കിലും എഴുതണം എന്ന് കരുതുന്നു. ചിലരൊക്കെ ചോദിക്കുകയും ചെയ്തു. ശരിയാണത്. ഇവിടെത്തി അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഈ നാടിനെ പറ്റി കാര്യമായി ഒന്നും പറഞ്ഞില്ല ഞാനായിട്ട്. അല്ലെങ്കിലും ഒന്ന് നീട്ടി നടന്നാല്‍ കണ്ട് തീര്‍ക്കാവുന്ന ഈ കൊച്ചു ദ്വീപിനെ പറ്റി എന്ത് പറയാനാണ് . സ്ഥലവും കാഴ്ചകളും പറഞ്ഞാല്‍ നിങ്ങള്‍ക്കും ഇഷ്ടാവില്ല. അതൊക്കെ എല്ലാവരും  പറഞ്ഞതും എഴുതിയതും അല്ലേ. &lt;br /&gt;&lt;br /&gt;പതുക്കെ സമാധാനത്തിലേക്ക് തിരിച്ചെത്തുകയാണ് ഈ കൊച്ചു ദ്വീപ്‌ .എങ്കിലും പത്തു മിനുട്ടിനുള്ളില്‍ ഓടിയെത്താവുന്ന ഓഫീസിലേക്ക് ഇപ്പോഴും രണ്ട് ചെക്ക് പോസ്റ്റ്‌ കഴിയണം.  അതൊരു പുതിയ അനുഭവം ആണ്. എന്നും ഈ വഴി പോകുന്നത് കൊണ്ടാവാം. "വേറെ ജോലിയൊന്നും ഇല്ലേടെയ്" എന്ന ചോദ്യം അവരുടെ മുഖത്തും ഉണ്ട്. ഇതും ഇപ്പോള്‍ ഒരു പതിവ് കാഴ്ച ആയി. അല്ലേലും അങ്ങിനെ തന്നെയല്ലേ പ്രവാസം. യാന്ത്രികമായി നീങ്ങുന്ന ദിവസങ്ങള്‍. ഒരു മാറ്റവും ഇല്ലാതെ ഒരേ കാര്യങ്ങള്‍ , രീതികള്‍, കാഴ്ചകള്‍. ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ വിത്യസ്തമായി എന്തെങ്കിലും കാണാന്‍ പറ്റുമോ എന്ന്. &lt;br /&gt;&lt;br /&gt;തുടക്കം ഫ്ലാറ്റിന്‍റെ മുമ്പില്‍ നിന്ന് തന്നെയാകാം. ഒരു പാലപൂവിന്‍റെ മണം വരുന്നില്ലേ. തൊട്ടു മുന്നിലെ  അറബി വീടിന്‍റെ മുമ്പില്‍ നിന്നാണ്. നിറയെ പൂക്കളുമായി രണ്ടെണ്ണം ഉണ്ട്. നാട്ടില്‍ നിന്നും മൈന്‍ഡ് ചെയ്യില്ലായിരുന്നു പാലപൂക്കളെ. യക്ഷികളുടെ അധിവാസമല്ലേ. നോവലില്‍ വായിച്ചു വായിച്ചു ഒരു പേടിപ്പെടുത്തുന്ന സിംബല്‍ ആയി മാറിയിരുന്നു പാലമരം. പക്ഷെ പകലും രാത്രിയും വേര്‍തിരിച്ചറിയാത്ത ഈ ഗള്‍ഫില്‍ എന്ത് യക്ഷി. പക്ഷെ ഈ പാലമരം എന്തേ ഞാനിതുവരെ  കാണാതെ പോയി. ഉത്തരം കൂടുതല്‍ അന്യോഷിക്കേണ്ട. വീട് വിട്ടാല്‍ ഓഫീസും, ഓഫീസ് കഴിഞ്ഞാല്‍ വീടും  എന്ന രീതിയില്‍ ഓടുന്ന നമുക്ക് ഇതൊക്കെ കാണണമെങ്കില്‍ ഇങ്ങിനെ ഒന്ന് മാറി നിന്ന് നോക്കണം. രാത്രിയില്‍ കാണാനാണ് ഇതിനു ഭംഗി കൂടുതല്‍. സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ വെള്ള പൂക്കള്‍ക്ക് നല്ല ഭംഗിയുണ്ട്. ഒപ്പം ഈ മണം എന്നെയും കൊണ്ട് കടല്‍ കടന്ന് നാട്ടിലും എത്തിച്ചു. &lt;br /&gt;&lt;br /&gt;തൊട്ടപ്പുറത്തെ കാഴ്ച കൂടുതല്‍ സന്തോഷം നല്‍കുന്നു. നല്ല പച്ചപ്പില്‍ വിശാലമായി ചില്ലകള്‍ വിരിച്ച്‌ ഒരു മുരിങ്ങ മരം. അതും പൂവിട്ടിട്ടുണ്ട്. മടുപ്പിക്കുന്ന മണം ആണെങ്കിലും അത് കാണാന്‍ ഭംഗിയാണ്. ചിലപ്പോള്‍ ഈ മണ്ണില്‍ ഇത് കാണുന്നത് കൊണ്ടാവും. പിന്നെ നാടിനെ ഓര്‍മ്മിപ്പിക്കുന്ന  ഒരു കാഴ്ചയും ആണല്ലോ അത്. ഇതെന്താണ് സംഭവം എന്നറിയുമോ ഈ അറബികള്‍ക്ക്. അറിയാന്‍ വഴിയില്ല . ചോദിക്കാനും വയ്യ. &lt;br /&gt;&lt;br /&gt;ഞാനൊന്ന് നടക്കാന്‍ ഇറങ്ങി. സുഡാനി ഇക്കയുടെ ഗ്രോസറിയില്‍ നിന്നും ദേശീയ ഭക്ഷണമായ കുബൂസ് വാങ്ങണം. പക്ഷെ അവിടെത്തുന്നതിന് മുമ്പ്  പുതിയൊരു കാഴ്ച കൂടി വന്നിട്ടുണ്ട്. ഒരു അറബി വില്ലയുടെ മുറ്റത്ത്‌ ഒരു ഉഗ്രന്‍ വാഴ കുലച്ചു നില്‍ക്കുന്നു. ആര് നട്ടതാവും അത്. ഒരു മലബാറി കൈ അതിന്റെ പിന്നില്‍ ഉണ്ടാവും എന്ന് എനിക്ക് തോന്നി.  രണ്ട് പ്രാവിശ്യം ഞാന്‍ അതിന്‍റെ ഫോട്ടോ ഒന്ന് പകര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ ആ ഇന്തോനേഷ്യന്‍ ഹൗസ് മെയിഡ് മുറ്റത്ത്‌ തന്നെ കാണും. നമ്മടെ കഷ്ടകാലത്തിന് ഇനി ഫോട്ടോ എടുക്കുന്നത് അവളുടെതാണ് എന്ന് കരുതിയാല്‍ മാനം തിരിച്ച് വിമാനം കയറേണ്ടി വരും. തല്ക്കാലം ഫോട്ടോ വേണ്ട , മാനം മതി. ക്ഷമിക്കുമല്ലോ. &lt;br /&gt;&lt;br /&gt;സുഡാന്‍ ഇക്ക നല്ല ചൂടിലാണ്. ഏതോ അറബി ചെക്കന്‍ ടെലഫോണ്‍ കാര്‍ഡ് മേടിച്ചു കാശ് കൊടുക്കാതെ ഓടിയ ചൂടിലാണ് . "കൈഫല്‍ ഹാല്‍" എന്ന് ചോദിച്ച എന്നെ തല്ലിയില്ല എന്നെ ഉള്ളൂ. അല്ലേലും സ്ഥിരമായി ഒരു പെപ്സി മേടിക്കുന്ന ഈ റോയല്‍ കസ്റ്റമറെ തല്ലാന്‍ വഴിയില്ല. പക്ഷെ ആള് നല്ല രസികന്‍ ആണ്. നല്ല തമാശ പറയും. അറബിയില്‍ പറയുന്ന തമാശകള്‍ കേട്ട് ഞാന്‍ കൂടുതല്‍ ആവേശത്തില്‍ ചിരിക്കും. കാരണം അതെനിക്ക് മനസ്സിലാവില്ല. എപ്പോഴാണാവോ പണി പാളുക. ഇനി സൂക്ഷിക്കണം. &lt;br /&gt;&lt;br /&gt;അതിനിടക്ക് ഒരു വെള്ളിയാഴ്ചയും എത്തി. മക്കള്‍ക്കും കേട്ട്യോള്‍ക്കും സന്തോഷം. ഇന്ന് ബിരിയാണി ഉണ്ടാവും ഉച്ചക്ക്. പക്ഷെ അത് ഉണ്ടാക്കണമെങ്കില്‍ ആദ്യം ഹഫിയുമായി കരാറില്‍ ഒപ്പിടണം. ഇന്ന് നെറ്റില്‍ കയറില്ല എന്ന്. ശരി മാഡം.  ആദ്യം ബിരിയാണി പോരട്ടെ. കരാര് ഇന്ത്യ- പാക് കരാര് പോലെ ആവിശ്യം വന്നാല്‍ ഉണ്ടാക്കുകയും അത്യാവിശ്യം വന്നാല്‍ ലംഘിക്കാനും  ആണ്.&lt;br /&gt;&lt;br /&gt;ഈ വൈകുന്നേരം ഒന്ന് പുറത്തേക്കിറങ്ങട്ടെ . പാര്‍ക്ക് അടുത്തുതന്നെ ‍. ഇതൊക്കെയല്ലേ ഇവിടത്തെ സന്തോഷം.   പക്ഷെ കൃത്രിമമായ ഇവിടത്തെ ഒരുക്കങ്ങളില്‍ ഓടികളിക്കുന്ന കുട്ടികളെ കാണുമ്പോള്‍ ഒരു സങ്കടം അറിയാതെ വന്നുപോകുന്നു. അവര്‍ക്ക് നഷ്ടമാകുന്ന നാട്ടിലെ ശുദ്ധമായ കളിയരങ്ങുകളെ പറ്റി. നല്ല നാടന്‍ മണ്ണില്‍ ഓടിയും മണ്ണപ്പം ചുട്ടും കളിക്കാന്‍ കഴിയാതെ പോകുന്ന ബാല്യത്തെ പറ്റി , കണ്ണി മാങ്ങ പറിച്ച് ഉപ്പും മുളകും കൂട്ടി തിന്നുകയും അതില്‍ ഒരു കഷ്ണം കിട്ടാതെ വരുമ്പോള്‍ കരഞ്ഞു കൊണ്ട് ഓടി വന്ന് ഉമ്മയോട് പരാതി പറയാന്‍ കഴിയാത്തത്, അതിനൊക്കെ പുറമേ വല്യുപ്പ കൊണ്ട് വരുന്ന വാത്സല്യത്തില്‍ പൊതിഞ്ഞ മിഠായി പൊതികള്‍ , കൂടാതെ   വല്യുമ്മ പറഞ്ഞു കൊടുക്കുന്ന മുത്തശ്ശി കഥകളും. കുഞ്ഞുങ്ങളെ .. ഞങ്ങള്‍ക്ക്  മാപ്പ് തരിക. ചിലതൊക്കെ  നഷ്ടപ്പെടുത്തിയെ ചിലത് നേടാനാവൂ. അങ്ങിനെ സമാധാനിക്കാം. ല്ലേ..?&lt;br /&gt;&lt;br /&gt;ഈന്തപനകള്‍ കുലച്ചു തുടങ്ങിയിട്ടേ ഉള്ളൂ. ഇവിടത്തെ മാമ്പഴ കാലമാണ് ഇത് പഴുക്കുന്ന സമയം. റോഡരികില്‍ തണലും പിന്നെ സമൃദ്ധമായ വിളവുമായി അവ  കുലച്ചു നില്‍ക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണ്. ഇത് പാകമാവുമ്പോഴേക്കും നാട്ടില്‍ ഒരവധിക്കാലം കഴിഞ്ഞു തിരിച്ചെത്താം. ഇതുപോലെ വീട്ടുമുറ്റത്തെ മൂവാണ്ടന്‍ മാവിലും കാണുമോ കുലച്ചു നില്‍ക്കുന്ന മാങ്ങകള്‍. ഞങ്ങള്‍ക്ക് കണിയൊരുക്കാന്‍ ..?&lt;br /&gt;&lt;br /&gt;(ഫോട്ടോ  ഗൂഗിള്‍ )&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-1897738729342786320?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/1897738729342786320/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/06/blog-post_20.html#comment-form' title='79 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/1897738729342786320'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/1897738729342786320'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/06/blog-post_20.html' title='ഈന്തപ്പനകളുടെ തണലില്‍..'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-VzVzuicS90Q/Tf7r7kZdASI/AAAAAAAABJY/WXd85R7IrLQ/s72-c/dates_tree_galleryfull.jpeg' height='72' width='72'/><thr:total>79</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-6864813427176709971</id><published>2011-06-04T00:12:00.000-07:00</published><updated>2011-06-04T12:38:31.220-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>ഇലഞ്ഞിപ്പൂക്കള്‍  പറയുന്നത്</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-G9QTy9zuI9g/TenSNHqferI/AAAAAAAABHw/zFZrj-Go5rU/s1600/rain.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://3.bp.blogspot.com/-G9QTy9zuI9g/TenSNHqferI/AAAAAAAABHw/zFZrj-Go5rU/s320/rain.JPG" border="0" alt=""id="BLOGGER_PHOTO_ID_5614249533331438258" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;"പൂവു നുള്ളീടവേ നിൻ വിരൽ സ്പർശവും&lt;br /&gt;ഈ വെറും മുൾ ചെടിക്കാത്മ ഹർഷം"&lt;br /&gt;&lt;br /&gt;ഉമ്പായി പാടി നിര്‍ത്തിയിടത്ത് നിന്നും പ്രകൃതി തുടങ്ങി.&lt;br /&gt;ഈ കുളിരുള്ള വെളുപ്പാന്‍ കാലത്ത്  ഒരു മഴക്കുവേണ്ടി  കുറെ നേരമായി ഞാന്‍ കാത്തിരിക്കുന്നു. &lt;br /&gt;ഒരു കാര്യം ഉറപ്പാണ്. മഴ പെയ്യുന്നിടത്തോളം കാലം എനിക്ക് പ്രായമാകില്ല. &lt;br /&gt;മനസ്സിലെ പ്രണയം പെയ്തു തീരുകയും ഇല്ല. &lt;br /&gt;മഴ പെയ്തു തുടങ്ങി .......&lt;br /&gt;ഓരോ മഴത്തുള്ളിയും വന്ന്‌ വീഴുന്നത് ഭൂമിയിലേക്ക്‌ മാത്രമല്ല. എന്നിലേക്ക്‌ കൂടിയാണ്. തണുക്കുന്നത് ഭൂമി മാത്രമല്ല , മനസ്സും കൂടിയാണ്. &lt;br /&gt;മഴത്തുള്ളികള്‍  ഉറവകളായി ....പിന്നെ പുഴയായി ഓര്‍മ്മകളുടെ സമുദ്രത്തില്‍ അലിഞ്ഞു ചേരും. &lt;br /&gt;മഴയ്ക്ക് പതിവിലും ശക്തി കുറവാണ് . എന്നാലും മുറിയാതെ പെയ്യുന്നുണ്ട്. മുന്നയും സിനുവും ഒരു കുടക്കീഴില്‍ നടന്ന് വരുന്നുണ്ട്. സ്കൂളിലേക്കാണ്. ബെല്ലടിക്കുന്നതിനു മുമ്പ് ക്ലാസ്സില്‍ എത്താനുള്ള വെപ്രാളം  മുന്നയുടെ മുഖത്ത് ഉണ്ട്. എന്നാല്‍ കുസൃതിയായ സിനുവാകട്ടെ മഴ വെള്ളം തട്ടി തെറിപ്പിച്ചാണ് നടക്കുന്നത്. ഒരു സഹോദരന്‍റെ അധികാര ഭാവത്തില്‍  എന്നോണം ഇടയ്ക്കിടയ്ക്ക് മുന്ന അവളെ വഴക്ക് പറയുന്നുമുണ്ട്. പക്ഷെ അവള്‍ക്കുണ്ടോ പുതുമ. &lt;br /&gt;&lt;br /&gt;ഈ തവണ അവധിക്ക്  നാട്ടിലെത്തിയത്  മുതല്‍ ഇവരാണ് എന്‍റെ പുതിയ കൂട്ടുകാര്‍ . തലമുറകളുടെ അന്തരം ഇവരുടെയിടയില്‍ ഞാന്‍ മറക്കുന്നു. എന്‍റെ അയല്പക്കത്തുള്ളവരാണ് ഈ  കുസൃതികള്‍. &lt;br /&gt;ഇന്ന് വൈകുന്നേരം അവര്‍ സ്കൂള്‍ വിട്ട്  വന്നാല്‍ എനിക്ക് ഇലഞ്ഞി പൂമരം കാട്ടിത്തരാം എന്ന്  ഏറ്റിട്ടുണ്ട് . എന്‍റെ അറിവില്‍ വീടിന്‍റെ പരിസരത്ത് അങ്ങനെയൊരു പൂമരം ഉള്ളതായി എനിക്കൊരു ഓര്‍മയും ഇല്ല.  പക്ഷെ അത്  കാണണം എന്ന്  അതിയായ ആഗ്രഹം തോന്നി . കാരണം  സ്കൂളിലെ ക്ലാസ് മുറികളുടെ  ഗന്ധമാണ് ഇലഞ്ഞിപ്പൂക്കള്‍ക്ക്. പണ്ട് ഈ പൂക്കള്‍ കൊണ്ട് വലിയ മാലകള്‍ കോര്‍ത്ത്‌ കൊണ്ട് വരും ആണ്‍കുട്ടികളും പെണ്‍കുട്ടികളും. അപ്പോള്‍ ക്ലാസ് നിറയെ ഇലഞ്ഞി പൂക്കളുടെ മാദക ഗന്ധം ആയിരിക്കും. &lt;br /&gt;&lt;br /&gt;മഴയ്ക്ക് ശക്തി കൂടി. ഒപ്പം ചെറിയ കാറ്റും  . കാറ്റിനൊപ്പം മഴവെള്ളം തുള്ളികളായി എന്‍റെ  ശരീരത്തിലേക്ക് തെറിക്കുന്നുണ്ട്. എനിക്ക്  മാറിയിരിക്കാന്‍ തോന്നിയില്ല. മരുഭൂമിയിലെ ഉഷ്ണക്കാറ്റില്‍  പൊള്ളുന്ന എന്‍റെ പ്രാവാസി നൊമ്പരങ്ങളെ ... നിങ്ങള്‍ തല്‍ക്കാലം മാറി നില്‍ക്കുക. &lt;br /&gt;ഞാനെന്‍റെ നാടിന്‍റെ പ്രകൃതിയോട് അല്‍പം  സംസാരിക്കട്ടെ. &lt;br /&gt;&lt;br /&gt;" അങ്ങട്ട് മാറിയിരുന്നോ. ഉള്ള അവധി പരിചയം ഇല്ലാത്ത മഴവെള്ളം കൊണ്ട് പനി  പിടിച്ച്  കളയേണ്ട".&lt;br /&gt;ഉമ്മയാണ്. അങ്ങിനെയല്ലേ  പറയൂ. ലീവ് കുറഞ്ഞു  പോയതിന്‍റെ പരിഭവം കൂടിയുണ്ട് ആ വാക്കുകളില്‍.&lt;br /&gt;പക്ഷെ.....ഉമ്മാക്കറിയാം   മഴയ്ക്ക് എന്നെയും എനിക്ക് മഴയേഴും  വിടാന്‍ പറ്റില്ലെന്ന്. &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-iPjEfPZEV9w/TenS7up--hI/AAAAAAAABIA/3cxCXRV0Vb8/s1600/hhhh.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/-iPjEfPZEV9w/TenS7up--hI/AAAAAAAABIA/3cxCXRV0Vb8/s320/hhhh.jpg" border="0" alt=""id="BLOGGER_PHOTO_ID_5614250334072273426" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;നാട്ടിലെത്തിയാല്‍ ഉച്ചയുറക്കം പതിവില്ല. പക്ഷെ ഇന്ന് ശാപ്പാട് ഇത്തിരി   കൂടിപ്പോയി. എനിക്കിഷ്ടപ്പെട്ട മുരിങ്ങയില തോരനും  ചെമ്മീന്‍ ചമ്മന്തിയും. പിന്നെ മീന്‍  മുളകിട്ടതും . പോരെ പൂരം. ഞാന്‍ തിരിഞ്ഞ് നോക്കാതെ തട്ടി. ഒരു വയറ് വാടകയ്ക്ക് കിട്ടിയിരുന്നെങ്കില്‍ കുറച്ചൂടെ കഴിക്കാമായിരുന്നു. ഇങ്ങിനെ വയറ് നിറഞ്ഞാല്‍ ഉറക്കം ഞാന്‍ പറയാതെ തന്നെ  വരും. ബെഡ് റൂമിന്‍റെ ജനല്‍ തുറന്നു. മഴ തോര്‍ന്നെങ്കിലും മൂടി കെട്ടിയ അന്തരീക്ഷം . ചെന്തെങ്ങിന്‍റെ പട്ടയില്‍ നിന്നും നേരത്തെ പെയ്ത മഴയുടെ ബാക്കി  ഇറ്റിറ്റു  വീഴുന്നുണ്ട്‌. അറിയാതെ ഞാനൊന്ന് മയങ്ങി.&lt;br /&gt;അങ്ങനെ ഒരു സ്വപ്നത്തിലേക്ക് വഴുതി വീഴുമ്പോള്‍ മുന്നയുടെ വിളിയാണ്  എന്നെ ആ മയക്കത്തില്‍ നിന്നും ഉണര്‍ത്തിയത് . &lt;br /&gt;ഇവനെന്‍റെ  സ്വപ്നം മുഴുവനാക്കാന്‍ സമ്മതിച്ചില്ല. അഹങ്കാരി .&lt;br /&gt;പക്ഷെ അവനുണ്ടോ വല്ല ഭാവ ഭേദവും. &lt;br /&gt;"എന്തുറക്കമാ ഇത് . ഒന്ന്  വേഗം  വാ" എന്ന  ലൈനില്‍  ആണ് കുട്ടി സഖാവ്. അവന്‍റെ കുസൃതി പെങ്ങളും കാണും മുറ്റത്ത്‌ . ഉമ്മ കാണാതെ വല്ല  പൂവോ ചെടികളോ അടിച്ചു മാറ്റാനുള്ള ശ്രമത്തില്‍ ആയിരിക്കും അവള്‍. ഉമ്മ തന്ന കട്ടന്‍ ചായ കുടിച്ചിട്ട് ഞാന്‍ അവരോടൊപ്പം ഇറങ്ങി. എന്‍റെ പുതിയ ചങ്ങാതിമാരെ കണ്ട്‌ ഉമ്മാക്ക് ചിരി. കുറച്ചു ദൂരം ഞങ്ങള്‍  നടന്നു.   രണ്ട് മൂന്ന്‌ പറമ്പിനപ്പുറത്ത്‌ ആ  ഇലഞ്ഞി പൂമരം കണ്ടു. അടുത്ത് എത്തിയപ്പോള്‍  ഞാന്‍ ആ മരത്തില്‍ ഒന്ന്  തൊട്ട് നോക്കി. ഇങ്ങനെയൊരു ഇലഞ്ഞി മരം  ഇവിടെ ഉള്ളതായി ഞാന്‍ എന്തെ ഇന്നേ വരെ അറിഞ്ഞില്ല . മനസ്സില്‍  പറയാന്‍ പറ്റാത്ത ഒരു സന്തോഷം .  പൂവിടുന്ന സമയം അല്ലെങ്കിലും ആ ഇലഞ്ഞി പൂക്കളുടെ  ഒരു ഗന്ധം എനിക്ക് അനുഭവിക്കാന്‍ ആവുന്നുണ്ട്‌. എന്‍റെ ഓര്‍മ്മകള്‍ ഇലഞ്ഞി പൂക്കളുടെ മണം നിറഞ്ഞ ആ പഴയ ക്ലാസ് മുറിയിലേക്ക് പോവുന്നുമുണ്ട്.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-_D7Ja0WX5fY/Tepf378CNhI/AAAAAAAABII/g7V2fNMF6pA/s1600/ilanji.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://2.bp.blogspot.com/-_D7Ja0WX5fY/Tepf378CNhI/AAAAAAAABII/g7V2fNMF6pA/s320/ilanji.jpg" border="0" alt=""id="BLOGGER_PHOTO_ID_5614405300057683474" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഒരു മരം കണ്ടാല്‍  ഇങ്ങിനെ പരിസരം മറക്കുമോ എന്ന ഭാവത്തില്‍ നില്‍ക്കുകയാണ് മുന്ന. സിനു ഒരു ഭാഗം പൊട്ടിയ പല്ല് കൊണ്ട്  ഒരു നെല്ലിക്ക കടിച്ചു തിന്നുന്നു. അവള്‍ ഇതൊന്നും അറിയുന്നില്ല . ഈ വട്ട് ഒന്നും നമ്മളെ ബാധിക്കില്ല എന്ന നിലയില്‍. ഒരു പക്ഷെ കുട്ടിക്കാലത്ത് ഈ ഇലഞ്ഞിമര ചുവട്ടില്‍ ഞാനും വന്നിരിക്കാം, എന്‍റെ ബാല്യം ഇതുപോലൊരു  നെല്ലിക്കയുടെ  മധുരത്തില്‍ ഇത് കാണാതെ പോയതും ആകാം.&lt;br /&gt;&lt;br /&gt;ഞാന്‍ തിരിച്ചു നടന്നു. മഴക്കാലാമായതിനാല്‍ നല്ല പച്ചപ്പ്‌ ഉണ്ട്.  എവിടെയെങ്കിലും ഒരു കശുവണ്ടി  മുളച്ചത്  ഉണ്ടോ എന്ന് അറിയാതെ നോക്കിപ്പോയി ഞാന്‍ . മണ്ണില്‍ വീണ് മുളച്ച കശുവണ്ടിയുടെ പരിപ്പ് കഴിക്കാന്‍ എന്ത് രസമായിരുന്നു.  പഴയ കമ്മ്യൂണിസ്റ്റ് അപ്പയൊന്നും  കാണാനേയില്ല  . പിന്നെ ശരീരം ചൊറിയുന്ന ആ തുവ്വയും. അതുമായി ഒന്ന് കൊമ്പ്  കോര്‍ക്കാന്‍ ഇപ്പോള്‍ ഞാന്‍ തയ്യാറായിരുന്നു. പണ്ട്  തൊടിയില്‍ കൂടി ഓടികളിക്കുമ്പോള്‍ എന്നെ ഉപദ്രവിച്ചതിന്    പകരം വീട്ടാനും. പക്ഷെ മുന്നില്‍  വന്ന്‌ പെട്ടില്ല ആരും .&lt;br /&gt;വീണ്ടും ഒരു മഴക്കോള് വരുന്നുണ്ട്. പീടികയില്‍ പോകാന്‍ മുന്നയെ അവന്‍റെ ഉമ്മ   വിളിക്കുന്നു. എന്നിട്ടും അവര്‍ എന്‍റെ കൂടെ വീട് വരെ വന്നു.&lt;br /&gt;പണ്ട് ഞാനും ഇങ്ങനെയായിരുന്നല്ലോ , ഉമ്മയുടെ എത്രയോ  വിളികള്‍..... കേട്ടിട്ടും കേള്‍ക്കാതെ ഭാവത്തില്‍  ഞാന്‍ എവിടെയൊക്കെയോ ഒളിച്ചു നിന്നിരുന്നു.&lt;br /&gt;&lt;br /&gt;വീട്ടിലേക്കു തിരിച്ചു പോകും മുമ്പ്  മുന്ന എന്തോ പറയാന്‍ പരുങ്ങുന്നതായി തോന്നി.  ഒരു കള്ളത്തരം ഉണ്ടല്ലോ എന്ന് ആ കള്ള ചിരിയില്‍ എനിക്ക് തോന്നാതിരുന്നില്ല.  അവര്‍ക്ക് വിരിഞ്ഞു നില്‍ക്കുന്ന ബോഗന്‍ വില്ലയുടെ ഒരു കൊമ്പ് കിട്ടണം. അപ്പോള്‍ അതാണ്‌ കാര്യം. ഉമ്മയോട് ചോദിച്ചാല്‍ കിട്ടില്ല.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-m7S-FIUjpaw/TenSUXK39XI/AAAAAAAABH4/y0NJwXV1kxE/s1600/BOUGANVILLA.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/-m7S-FIUjpaw/TenSUXK39XI/AAAAAAAABH4/y0NJwXV1kxE/s320/BOUGANVILLA.jpg" border="0" alt=""id="BLOGGER_PHOTO_ID_5614249657752876402" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഇപ്പോള്‍ ഇതൊക്കെയാണ് എന്‍റെ ഉമ്മയുടെ ലോകം. ഞാന്‍ നാട്ടില്‍ വരും വരെ ഈ പൂക്കളും ചെടികളും ആണ് ഉമ്മയുടെ മക്കള്‍. ഞാന്‍ നാട്ടിലെത്തിയാല്‍  പിന്നെ പൂക്കളെ നോക്കാന്‍ ഉമ്മാക്ക് സമയം തികയില്ല. പൂക്കള്‍ക്ക്‌ എന്നോട് ദേഷ്യമുണ്ടാകുമോ? . എത്രയെത്ര  പൂക്കളാണ്  വിരിഞ്ഞുനില്‍ക്കുന്നത് . പല വര്‍ണ്ണങ്ങളില്‍. &lt;br /&gt;ആ കാഴ്ച  മനസ്സിന്  സന്തോഷം നല്‍കുന്നു. ഈ  ബോഗണ്‍ വില്ലകള്‍ പുതിയ അതിഥികള്‍ ആണെന്ന് തോന്നുന്നു. കഴിഞ്ഞ തവണ വന്നപ്പോള്‍ ഇവരൊന്നും  ഉണ്ടായിരുന്നില്ലല്ലോ.  &lt;br /&gt;ഞാന്‍ ഉമ്മ കാണാതെ അവര്‍ക്കൊരു  കൊമ്പ് മുറിച്ചു കൊടുത്തു.  ഒരു മുള്ളുകൊണ്ട് വിരലില്‍ അല്‍പ്പം രക്ത പൊടിഞ്ഞു . എന്നോടുള്ള ദേഷ്യം തീര്‍ത്തതാവും  അവര്‍. ബോഗണ്‍ വില്ല കിട്ടിയ സന്തോഷത്തില്‍ പൊട്ടിയ പല്ലുമായി സിനു ചിരിക്കുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്.  മഴയത്ത്  നട്ടാല്‍ ഇത്  തളിര്‍ക്കില്ല എന്നറിയാം. എന്നാലും ഈ കുട്ടികളുടെ സന്തോഷം കളയേണ്ട. ഉമ്മയെ കാണാതെ അത് ഒളിപ്പിച്ചു പിടിച്ച്  അവരോടി. അപ്പോഴും സിനു മഴവെള്ളം തട്ടി തെറിപ്പിച്ചാണ് ഓടുന്നത്  . പക്ഷ ഇത്തവണ  മുന്നയും അവളോടൊപ്പം  കൂടി.&lt;br /&gt;&lt;br /&gt;വീണ്ടും മഴ പെയ്തു   തുടങ്ങി. പക്ഷെ ഈ മഴയ്ക്ക് ഒരു ഇലഞ്ഞി പൂവിന്‍റെ  സുഗന്ധം കൂടിയുണ്ടല്ലോ ‍. ബാല്യത്തിന്‍റെ  നനു  നനുത്ത ഓര്‍മ്മകളും. ഞാന്‍ വീണ്ടും ഉമ്മറത്തേക്ക് കയറിയിരുന്നു. മഴയോടൊപ്പം ഓര്‍മ്മകളെ താലോലിച്ച് ഇങ്ങിനെ  കുറച്ച് നേരം ഇരിക്കാം&lt;br /&gt;&lt;br /&gt;&lt;br /&gt;(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും എടുത്തത്‌)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-6864813427176709971?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/6864813427176709971/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/06/blog-post.html#comment-form' title='87 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/6864813427176709971'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/6864813427176709971'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/06/blog-post.html' title='ഇലഞ്ഞിപ്പൂക്കള്‍  പറയുന്നത്'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-G9QTy9zuI9g/TenSNHqferI/AAAAAAAABHw/zFZrj-Go5rU/s72-c/rain.JPG' height='72' width='72'/><thr:total>87</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-8047362952121964051</id><published>2011-05-28T00:01:00.001-07:00</published><updated>2011-05-31T22:55:09.681-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഫീച്ചര്‍'/><title type='text'>ചരിത്രമുറങ്ങുന്ന മണ്ണിലൂടെ....</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-gPO_pyXcuSw/Td50xxFyM2I/AAAAAAAABHE/7Kjo_bG38Fg/s1600/church.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 262px;" src="http://2.bp.blogspot.com/-gPO_pyXcuSw/Td50xxFyM2I/AAAAAAAABHE/7Kjo_bG38Fg/s320/church.jpg" border="0" alt=""id="BLOGGER_PHOTO_ID_5611050584090227554" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;മകരമഞ്ഞിന്‍റെ  അരിച്ചിറങ്ങുന്ന തണുപ്പും ജമന്തി പൂക്കളുടെ സുഗന്ധവുമുള്ള ഈ രാത്രിയില്‍ ഉറങ്ങാതിരിക്കുന്നത്‌ ഞാനും നിലാവും മാത്രം . ടിപ്പു സുല്‍ത്താന്‍റെ  കോട്ടകളെ തഴുകി വരുന്ന ചരിത്രത്തിന്‍റെ നറുമണമുള്ള  ഇളംകാറ്റിനൊപ്പം  ഈ നിലാവ് ഉറക്കം വാരാതിരിക്കുന്ന സ്കൂള്‍ കുട്ടിയായ എനിക്ക് കൂട്ടിരുന്നു. &lt;br /&gt;എനിക്കെങ്ങിനെ ഉറക്കം വരും. ടിപ്പു സുല്‍ത്താന്‍റെ  അശ്വമേധത്തിന്‍റെ  കഥകളുറങ്ങുന്ന ഈ ശ്രീരംഗ പട്ടണത്തിന്റെ മണ്ണില്‍,  കാല ത്ത് നടന്ന് കണ്ട ചരിത്രത്തിന്‍റെ തിരുശേഷിപ്പുകളുടെ ഓര്‍മ്മകള്‍ അയവിറക്കി ഒരുതരം ഉന്മാദാവസ്ഥയില്‍ ആണല്ലോ ഞാന്‍ . യശോധന്യമായ ചരിത്രത്തിന്‍റെ ഓര്‍മ്മകളില്‍ ലയിച്ച് ഈ ഡോര്‍മെറ്ററിയുടെ പുറത്ത് ഞാനിരുന്നു. &lt;br /&gt;ഒരു ക്രിസ്ത്യന്‍ മാനേജ്മെന്റ്റ് ഒരുക്കിയതാണ്‌ ഞങ്ങള്‍ക്കീ താമസം.  ഒറ്റക്കിരുന്ന് മടുത്തപ്പോള്‍ ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങി. അടുത്ത് തന്നെയുള്ളത് സ്കൂളിനോട് ചേര്‍ന്ന ക്രിസ്ത്യന്‍ ദേവാലയമാണ്. പള്ളിക്ക് മുകളിലെ ക്രിസ്തു ദേവന്‍റെ രൂപം  എന്നെ നോക്കി ചിരിക്കുന്നു. ചെറിയൊരു നിയോണ്‍ ബള്‍ബിന്‍റെ  പ്രകാശം മാത്രമേയുള്ളൂഅവിടെ . ഉറങ്ങി കിടക്കുന്ന പൂക്കളും ഉണര്‍ന്നിരിക്കുന്ന ക്രിസ്തുവും,പിന്നെ ഞാനും  . നിഗൂഡമായ ഒരു സൌന്ദര്യം തോന്നി ഈ രാത്രിക്ക്. ദേഷ്യത്തോടും അത്ഭുതത്തോടും കൂടി  ടീച്ചര്‍ വന്ന് എന്നെ കൊണ്ടുപോകുന്നത് വരെ ഞാനറിയാതെ അവിടെ നിന്നുപ്പോയി.&lt;br /&gt; &lt;br /&gt;എനിക്കെന്തോ ഒരു പ്രത്യേകത ആ അന്തരീക്ഷത്തോട് തോന്നിയിരുന്നു. കാലത്ത് ഉണര്‍ന്നപ്പോള്‍ ഞാന്‍ വീണ്ടും അവിടെത്തി. രാത്രി ഉറങ്ങി കിടന്നിരുന്ന പൂക്കളെല്ലാം ഉണര്‍ന്ന് , മഞ്ഞില്‍ കുളിച്ചു സുന്ദരികളായി ഇരിക്കുന്നു. സൂര്യകാന്തി പൂക്കള്‍ക്കാണ് കൂടുതല്‍ ശോഭ. തലയെടുപ്പോടെ  അവ വിരിഞ്ഞു നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്. ഒരു ജമന്തി പൂവിനെ  തലോടി നിന്ന എന്‍റെ  കവിളില്‍ മൃദുലമായ ഒരു സ്പര്‍ശം.  ഹൃദ്യമായ പുഞ്ചിരിയുമായി ഒരു വൈദികന്‍ നില്‍ക്കുന്നു.  ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് പേരും നാടും മാത്രം പറയാനും ബാക്കി ചിരിക്കാനുമേ എനിക്ക് പറ്റിയുള്ളൂ. സ്നേഹത്തോടെ നെറുകയില്‍ തലോടി ആ പുരോഹിതന്‍ നടന്ന് നീങ്ങി. &lt;br /&gt;ഞാന്‍ ആദ്യം അറിയുന്ന ഒരു ക്രിസ്ത്യന്‍ ദേവാലയം ഇതാണ്. അതുകൊണ്ട് തന്നെ ഇന്നും ചര്‍ച്ച് എന്ന് കേള്‍ക്കുമ്പോള്‍   എന്‍റെ ഓര്‍മ്മകളില്‍ ആദ്യം തെളിയുന്നത് ഇതാണ്. കൂടെ പൂമണമുള്ള ആ രാത്രിയും, പുഞ്ചിരിക്കുന്ന ക്രിസ്തുദേവനും. &lt;br /&gt;                                             &lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-kN_S6iaiJZY/Td51FNC_d3I/AAAAAAAABHM/DePADZ7vLzE/s1600/Madurai-Meenakshi-Temple.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/-kN_S6iaiJZY/Td51FNC_d3I/AAAAAAAABHM/DePADZ7vLzE/s320/Madurai-Meenakshi-Temple.jpg" border="0" alt=""id="BLOGGER_PHOTO_ID_5611050918012221298" /&gt;&lt;/a&gt;&lt;br /&gt;                           &lt;br /&gt;എരിയുന്ന ചന്ദനത്തിരികളുടെ സുഗന്ധമുള്ള മറ്റൊരു മൈസൂര്‍ രാത്രി. ചാമുണ്ഡി  ക്ഷേത്രത്തിന്‍റെ  മുന്നിലാണ് ഞാനിപ്പോള്‍. ഭക്തിയെക്കാളേറെ സന്ദര്‍ശകരാണ്‌ ഇവിടെ . ഒരു ക്ഷേത്രത്തിന്‍റെ  പ്രൌഡി ഉണ്ടെങ്കിലും ഒരു ആത്മീയ തലം ഇവിടെ അനുഭവപ്പെട്ടില്ല എന്ന് പറയുന്നത് എന്‍റെ വിവരക്കേടായി വായനക്കാര്‍ ക്ഷമിക്കുക. പക്ഷെ ഒരു പോസ്റ്റ്‌ കാര്‍ഡിലൂടെ എനിക്ക് ഇഷ്ടംതോന്നിയ നന്ദിയുടെ രൂപവും , മനോഹരമായ ഈ ക്ഷേത്രവും എന്‍റെ വര്‍ണ്ണ കാഴ്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നു. &lt;br /&gt;&lt;br /&gt;എം . എസ് . സുബ്ബലക്ഷ്മിയുടെ   കീര്‍ത്തനങ്ങള്‍ എവിടെന്നോക്കെയോ ഉയര്‍ന്നു കേള്‍ക്കുന്നു. കലിഗോദന ഹള്ളി എന്ന കര്‍ണ്ണാടക ഗ്രാമത്തിലൂടെ നടക്കുകയാണ് ഞങ്ങളിപ്പോള്‍. പട്ടണത്തിന്‍റെ  പൊങ്ങച്ചമില്ല. സൂര്യകാന്തി പാടങ്ങള്‍ തഴുകി  വരുന്ന കാറ്റും കൊണ്ട് ഈ  ഗ്രാമങ്ങളുടെ മനസ്സറിഞ്ഞാണ് ഞങ്ങള്‍ നടക്കുന്നത്. ഇവിടെയും കാണുന്നത് ഭക്തിയുടെ മറ്റൊരു ഭാവം തന്നെ. ഞങ്ങള്‍ക്കെതിരെ ഒരു വൃദ്ധ  നടന്ന് വരുന്നു. ആല്‍മരത്തിന്‍റെ  ചുവട്ടിലെത്തി അതിന് താഴയുള്ള പ്രതിഷ്ടയില്‍ ആ അമ്മ തിരി കൊളുത്തി. ജീവിത ചക്രത്തിന്റെ   ഭൂരിഭാഗവും ഓടി  തീര്‍ത്ത ഈ അമ്മ ഏതു പ്രതീക്ഷകളിലേക്കാവും തിരി കൊളുത്തുന്നത്. മറുപടി കിട്ടാന്‍ അധികം കാത്തിരിക്കേണ്ടി  വന്നില്ല.  മുഷിഞ്ഞൊരു  പാവാടയും ധരിച്ച് എവിടെ നിന്നോ  ഓടിവന്നൊരു പെണ്‍കുട്ടി അതില്‍ തൊഴുത് സ്കൂളിക്കോടി. &lt;br /&gt;&lt;br /&gt;പക്ഷെ തികച്ചും വിത്യസ്തമായ അന്തരീക്ഷമാണ് മധുര മീനാക്ഷി ക്ഷേത്രത്തില്‍ എത്തുമ്പോള്‍. നല്ല ഭക്തി സാന്ദ്രമായ  ഒരു അന്തരീക്ഷം. ഭക്തരും തീര്‍ത്ഥാടകരും ഒരുക്കുന്ന ഒരു ആത്മ്മീയ ചൈതന്യം. ക്ഷേത്രത്തിന്‍റെ  മനോഹരമായ കൊത്തുപണികള്‍ അത്ഭുതത്തോടെ നോക്കി ഞാനൊരു ഓരത്ത് മാറി നിന്നു. വര്‍ഷങ്ങളുടെ പഴക്കവും ഹിന്ദു വിശ്വാസങ്ങളുടെ പൂര്‍ണതയുമായി  നില്‍ക്കുന്ന ഈ ക്ഷേത്രവും നല്ലൊരു അനുഭവമായിരുന്നു. &lt;br /&gt;                                                            &lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-03NzJtcNhZ4/Td52nqCAPyI/AAAAAAAABHk/RLlISGCY_do/s1600/kaaba-091.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://3.bp.blogspot.com/-03NzJtcNhZ4/Td52nqCAPyI/AAAAAAAABHk/RLlISGCY_do/s320/kaaba-091.jpg" border="0" alt=""id="BLOGGER_PHOTO_ID_5611052609419886370" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;വിശാലമായ മരുഭൂമികള്‍. അതും കഴിഞ്ഞു വരുന്ന വലിയ പര്‍വതങ്ങള്‍ . ഞാന്‍ വീണ്ടുമൊരു യാത്രയിലാണ്. മധുര മീനാക്ഷി ക്ഷേത്രത്തിലും ഗംഗാ തീരങ്ങളിലും അലയുമ്പോള്‍ സങ്കടത്തോടെ കിനാവ്‌ കണ്ട മക്ക എന്ന പുണ്യ ഭൂമി തേടിയുള്ള യാത്ര. ഒരു സ്വപ്നത്തിന്‍റെ  സാക്ഷാത്‌ക്കാരം  തേടി ഈ പൊള്ളുന്ന മരുഭൂമിയിലൂടെ യുള്ള യാത്രക്ക് പക്ഷെ കുളിരാണ് ഉള്ളത്. മനസ്സിനും ശരീരത്തിനും. &lt;br /&gt;ഇതിഹാസം പിറന്ന മണ്ണിലൂടെയുള്ള യാത്ര. കാത്തിരുന്നു കാത്തിരുന്നു കണ്മുന്നില്‍ തെളിയുന്ന ഹറമിന്‍റെ  മിനാരങ്ങള്‍. എന്‍റെ കണ്ണുനീര്‍ തുള്ളികള്‍ ചൂടുള്ള മണ്ണിനെ തൊട്ടു എന്നുറപ്പ്. &lt;br /&gt;&lt;br /&gt;എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയ നാഥാ നിനക്ക് സര്‍വ്വ സ്തുതിയും..........&lt;br /&gt;&lt;br /&gt;പിന്നെ പരിശുദ്ധ "കഅബ "എന്ന വികാരം മുമ്പില്‍. കഅബ എന്ന സത്യം മുന്നില്‍ തെളിയുമ്പോള്‍ ശരീരത്തിലേക്ക് ഇരച്ചുകയറി വരുന്ന വികാരത്തെ ഞാനെന്തു പേരിട്ടാണ് വിളിക്കേണ്ടത് ...?അറിയില്ല. ഇറ്റു വീണ കണ്ണുനീരില്‍ ഒഴുകിപോയിരിക്കുമോ എന്റെ പാപങ്ങള്‍? കുത്തിയൊഴുകിയ വികാരവായ്പില്‍ പറഞ്ഞു തീര്‍ന്നിട്ടുണ്ടാകുമോ എല്ലാ പ്രാര്‍ത്ഥനകളും?  &lt;br /&gt;പ്രാവചകന്റെ ജനനവും ജീവിതവും കൊണ്ട് ധന്യമായ മക്ക പുണ്യഭൂമിയില്‍ അനുഭവിച്ചറിയുന്ന ആത്മീയ ചൈതന്യം വരികളാക്കാന്‍  ഞാന്‍ ബുദ്ധിമുട്ടുന്നു. &lt;br /&gt;                              &lt;br /&gt;                                               &lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-n5G5mv-WZuc/Td51s52RT9I/AAAAAAAABHc/qLJaTSREZog/s1600/masjid-e-nabwi-night-view3.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-n5G5mv-WZuc/Td51s52RT9I/AAAAAAAABHc/qLJaTSREZog/s320/masjid-e-nabwi-night-view3.jpg" border="0" alt=""id="BLOGGER_PHOTO_ID_5611051600053358546" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഇനി യാത്ര മദീനയിലേക്ക് . മലനിരകളിലൂടെ ചരിത്രത്തോടൊപ്പം യാത്ര തുടരുമ്പോള്‍ ഇറങ്ങിയത്‌ ഉഹദ് മലയോരത്ത്. ചരിത്ര പ്രസിദ്ധമായ ഉഹദ് യുദ്ധം നടന്ന ഭൂമി.മനസ്സിലേക്കോടിയെത്തുന്ന സ്മ്രിതികള്‍.യുദ്ധത്തിന്‍റെ  പൊടിപടലങ്ങള്‍, മലഞ്ചെരിവുകളിലൂടെയുള്ള പടയോട്ടം. വീരയോദ്ധാക്കള്‍ വീണുകിടക്കുന്ന മണ്ണ് നോക്കി നില്‍ക്കെ നമുക്ക് നമ്മെ തന്നെ നഷ്ടപെടുന്നു. &lt;br /&gt;റസൂല്‍ ഉറങ്ങുന്ന മദീന പള്ളിയിലാണ് ഞാനിപ്പോള്‍. ഭക്തിയുടെ ഒരു തളം മാറ്റി വെച്ചാല്‍  യാത്രകളില്‍ ഞാന്‍ മുന്നില്‍ നിര്‍ത്തുന്നത് മദീനയെ ആണ്. സമാധാനത്തിന്റെ മണ്ണാണിത്. ഇവിടത്തെ കാറ്റുകള്‍ കഥ പറയും നമ്മളോട്. കുറെ വെള്ളരി പ്രാവുകള്‍ ഉണ്ടിവിടെ. സമാധാനത്തിന്റെ ചിഹ്നം വെള്ളരി പ്രാവുകള്‍ ആയത് മറ്റൊരു കാരണം കൊണ്ടായിരിക്കില്ല. എന്തൊരു ഭംഗിയാണെന്നോ ഇവിടത്തെ രാവുകള്‍ക്ക്‌ .&lt;br /&gt;നക്ഷത്രങ്ങള്‍ നമ്മോട് സംസാരിക്കുന്നതായി  തോന്നും. മിനാരങ്ങളെ തഴുകിവരുന്ന കാറ്റുകള്‍ നമ്മെ താലോലിക്കും , ആശ്വസിപ്പികും .&lt;br /&gt;നബി തിരുമേനിയുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്‍റെയും കഥകള്‍. &lt;br /&gt;ഈ മണ്ണിലിരുന്നു ഞാന്‍ കേട്ടത് ആ കഥകളാണ് . ഞാനെന്റെ മനസ്സിനെ അവിടെ നിര്‍ത്തിയിട്ടാണ് തിരിച്ചു  പോന്നത്. ആ മനസ്സ് കാതങ്ങള്‍ക്കപ്പുറം നിന്ന് എന്നോട് മന്ത്രിക്കുന്നത്. അത് ഞാനിവിടെ കുറിച്ചിടുന്നു.&lt;br /&gt;*&lt;br /&gt;&lt;br /&gt;പ്രിയപ്പെട്ടവരേ. &lt;br /&gt;ഇതൊരു യാത്ര കുറിപ്പല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സ്കൂള്‍ വിനോദയാത്രയില്‍ തുടങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു തീര്‍ത്ഥാടനം വരെയുള്ള ഓര്‍മ്മകളില്‍ മനസ്സില്‍ കയറിക്കൂടിയ സ്ഥലങ്ങള്‍. ആ ഓര്‍മ്മകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം. അതൊന്ന് പകര്‍ത്തി എന്ന് മാത്രം. ക്രിസ്ത്യന്‍ , ഹിന്ദു ദേവാലയങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ പരിമിതമാണ്. എന്റെ അറിവിന്റെ അപ്പുറത്തേക്ക് കയറേണ്ട എന്ന് കരുതി മനപൂര്‍വ്വം കുറച്ചത്. സഹോദരങ്ങള്‍ ക്ഷമിക്കുമല്ലോ. സ്നേഹം തന്നെയാണ് എല്ലാ മതങ്ങളുടെയും അടിത്തറ. മത സൌഹാര്‍ദ ബൂലോകത്തിന് ഈ കുറിപ്പ് ഞാന്‍ സമര്‍പ്പിക്കുന്നു. &lt;br /&gt;&lt;br /&gt;ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന്.&lt;br /&gt;ആദ്യത്തെ ചര്‍ച്ചിന്റെ ഫോട്ടോ ഈ കുറിപ്പിലുള്ള ചര്‍ച്ച്‌ അല്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-8047362952121964051?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/8047362952121964051/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/05/blog-post_28.html#comment-form' title='70 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/8047362952121964051'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/8047362952121964051'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/05/blog-post_28.html' title='ചരിത്രമുറങ്ങുന്ന മണ്ണിലൂടെ....'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-gPO_pyXcuSw/Td50xxFyM2I/AAAAAAAABHE/7Kjo_bG38Fg/s72-c/church.jpg' height='72' width='72'/><thr:total>70</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-2976499961639742627</id><published>2011-05-14T00:30:00.000-07:00</published><updated>2011-05-18T13:32:07.196-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>വിളക്ക് മരങ്ങള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-XgcurZu5dzw/Tc4v6DM5CiI/AAAAAAAABGc/gAukhG7LgzA/s1600/drug-addiction-story.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 212px;" src="http://2.bp.blogspot.com/-XgcurZu5dzw/Tc4v6DM5CiI/AAAAAAAABGc/gAukhG7LgzA/s320/drug-addiction-story.jpg" border="0" alt=""id="BLOGGER_PHOTO_ID_5606471260461140514" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകുമെന്ന അറിയിപ്പ് കേള്‍ക്കുന്നു.  ഇന്ന് സ്റ്റേഷനില്‍   തിരക്ക് കുറവാണ് ‍.   ഉച്ചവെയിലില്‍  തിളങ്ങുന്ന പാളങ്ങള്‍ .&lt;br /&gt;മിനറല്‍ വാട്ടര്‍ വാങ്ങി പണം  ഏല്‍പ്പിക്കുമ്പോള്‍ അബുക്കയുടെ  മുഖത്ത് അവിശ്വസനീയത. ഓരോ യാത്രയിലും  സിഗരറ്റും മാസികകളും  വാങ്ങിയിരുന്നത് ഇവിടെനിന്നായിരുന്നു. &lt;br /&gt;എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ പോയത് . എന്തെല്ലാം മാറ്റങ്ങള്‍ ...!&lt;br /&gt;&lt;br /&gt;മുന്‍പ് ബാംഗ്ലൂരിലേക്കുള്ള ഓരോ യാത്രയും ആഘോഷമായിരുന്നു . ചുറ്റിലും സുഹൃത്തുക്കളുടെ വലയം . അതിലെ അപകടം മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നില്ലേ ..&lt;br /&gt;&lt;br /&gt;എവിടം മുതല്‍ക്കായിരുന്നു  താളപ്പിഴകളുടെ തുടക്കം.....?.   &lt;br /&gt;ദാമുവേട്ടനില്‍ നിന്നോ ?. അതോ ഹമീദില്‍ നിന്നോ .....?  &lt;br /&gt;&lt;br /&gt;തലയിലെ കെട്ടഴിക്കുമ്പോള്‍ ഒരു ഇന്ദ്രജാലക്കാരന്‍റെ കയ്യടക്കത്തോടെ  കഞ്ചാവ്  ബീഡികള്‍ മാറ്റം  ചെയ്തിരിക്കും  പോര്‍ട്ടര്‍ ദാമുവേട്ടന്‍ .&lt;br /&gt;വലിയൊരു കുടുംബത്തെ നോക്കാന്‍ പോര്‍ട്ടര്‍ ജോലിയില്‍ നിന്നും കിട്ടുന്നത് തികയാതെ വന്നപ്പോഴാണ് ദാമുവേട്ടന്‍ ഇതും  തുടങ്ങിയത്. ഇതിലെ അപകടത്തെ കുറിച്ച് നല്ല ബോധ്യവും ഉണ്ടായിരുന്നു .&lt;br /&gt;എന്നിട്ടും .....&lt;br /&gt;&lt;br /&gt;ഇവിടെങ്ങും കാണാനില്ലല്ലോ ദാമുവേട്ടനെ. ആരോടെങ്കിലും ചോദിച്ചാലോ.....? &lt;br /&gt;വേണ്ട.....&lt;br /&gt;ജയിലിന്റെ ഇരുണ്ട അറകളില്‍   മക്കളെ ഓര്‍ത്ത് വിതുമ്പുന്ന ആ  മുഖം എനിക്ക് സങ്കല്‍പ്പിക്കാന്‍ വയ്യ. &lt;br /&gt;&lt;br /&gt;ഹമീദിനെ പരിചയപ്പെടുത്തിത്തന്നതും ദാമുവേട്ടന്‍ തന്നെയാണ് .സിറിഞ്ചിലൂടെ കത്തിപ്പടരുന്ന ലഹരിയുടെ  പുതിയ ഒരു ലോകം, പുതിയ ബന്ധങ്ങള്‍........അങ്ങനെ പുതുമകള്‍ തേടി തുടങ്ങിയ ഒരു യാത്ര .  &lt;br /&gt;ബോധമണ്ഡലത്തില്‍  അപൂര്‍വ്വമായി കടന്നു വരുന്ന ഓര്‍മ്മകളിലൂടെ ഒരു തിരിച്ചു വരവ് ഞാന്‍ ആഗ്രഹിച്ചിരുന്നോ ?&lt;br /&gt;നീന്തി കയറാന്‍ ഒരുങ്ങുമ്പോള്‍ കൂടുതല്‍ ആഴങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു. വലിച്ചെറിയുന്ന സിറിഞ്ചുകള്‍ക്കൊപ്പം പറന്നുപോയത്  കുറെ മൂല്യങ്ങളും ,  തകര്‍ന്നു പോയത്  നൊന്തു പ്രസവിച്ച ഒരമ്മയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആയിരുന്നു. &lt;br /&gt;അധാര്‍മ്മികതയിലൂടെ ഒരു വഴി നടത്തം ........&lt;br /&gt;പതുക്കെ പതുക്കെ  ജീവിതം കൈവിടുകയായിരുന്നു.&lt;br /&gt;&lt;br /&gt;തെറ്റുകളെ ശരികളാക്കിയുള്ള എന്‍റെ യാത്ര ഇന്നെവിടെയെത്തി?  &lt;br /&gt;&lt;br /&gt;ഇന്നീ ജീവിതം കടപ്പെട്ടിരിക്കുന്നത് രണ്ട് അമ്മമാരോടാണ്. ജീവിതത്തില്‍ വെളിച്ചമാകേണ്ട ഏക  മകന്‍ ലഹരിയുടെ തീരങ്ങളില്‍ പറന്നു നടന്ന് ജീവിതത്തിന്റെ തന്നെ താളം പിഴച്ചപ്പോള്‍ തളര്‍ന്നില്ലല്ലോ എന്‍റെ അമ്മ . സമൂഹവും കുടുംബവും ഒറ്റപ്പെടുത്തിയിട്ടും കാലിടറി പോയതും ഇല്ല. അച്ഛന്‍  മരിച്ചതില്‍ പിന്നെ പ്രതീക്ഷകളത്രയും എന്നിലായിരുന്നു. മകനൊരു എഞ്ചിനീയര്‍ ആയി തീരുമെന്ന്  എത്ര സ്വപ്നം കണ്ടിരിക്കും ആ മനസ്സ്.&lt;br /&gt;പക്ഷെ....&lt;br /&gt;&lt;br /&gt;ഒരിക്കല്‍ ഹമീദിനെ കാണാതെ പതിവ് ഡോസ് വൈകിയതില്‍ പിന്നെയാണ് കഥയും മാറിയത്. സമനില തെറ്റിയപ്പോള്‍    കാണിച്ചു കൂട്ടിയ അവിവേകങ്ങള്‍ ആണല്ലോ അവസാനം ആ ചികിത്സാ കേന്ദ്രത്തില്‍ എത്തിച്ചതും.  അമ്മാവന്മാരുടെ പരിഹാസത്തിന് മുന്നില്‍ നിസ്സഹായതയോടെ കണ്ണ് തുടക്കുന്ന അമ്മയുടെ മുഖം ഇപ്പോഴും എന്‍റെ ഓര്‍മ്മകളില്‍ മായാതെയുണ്ട്‌ . ആ  കണ്ണീര്‍ മാത്രം മതിയാകുമായിരുന്നു എന്‍റെ ഈ പാഴ്ജന്മം ഉരുകിതീരാന്‍ . എന്നിട്ടും എന്നെ ശപിച്ചില്ലല്ലോ എന്‍റെ അമ്മ. സ്വന്തം കണ്ണീരിലൂടെ കഴുകി തീര്‍ക്കുകയായിരുന്നോ  എന്‍റെ പാപങ്ങളെ..... &lt;br /&gt;ഓരോ തുള്ളി കണ്ണീരും ദൈവത്തിലേക്കുള്ള ഒരായിരം പ്രാര്‍ത്ഥനകളായിരിക്കണം......&lt;br /&gt;&lt;br /&gt;ഡോക്ടര്‍ ബാലസുമ....... ഞാനെന്ത് വിളിക്കണം ......? ഡോക്ടറെന്നോ അമ്മയെന്നോ. ? അമ്മ എന്ന് തന്നെ വിളിക്കാം . എനിക്ക് അമ്മ മാത്രമായിരുന്നോ അവര്‍?. ജീവിതത്തിലേക്കുള്ള മകന്റെ തിരിച്ചു വരവും സ്വപ്നംകണ്ട്  നാട്ടില്‍ നിന്നും വരുന്ന അമ്മക്ക് ഒരു സാന്ത്വനം  കൂടി ആയിരുന്നില്ലേ   ‍. ഒരു പക്ഷെ   അമ്മയില്‍ പ്രതീക്ഷയുടെ തിരിതെളിയിക്കാനും അവര്‍ക്ക്  കഴിഞ്ഞിരിക്കണം. &lt;br /&gt;എനിക്കിഷ്ടപ്പെട്ട മധുരങ്ങളും കൊണ്ടാവും പലപ്പോഴും അമ്മ വരിക.  "അവനിതൊന്നും  കഴിക്കാന്‍ പറ്റില്ല"  എന്ന് പറഞ്ഞ്  ഒരിക്കലും എന്‍റെ  അമ്മയെ നിരാശപ്പെടുത്തിയില്ല ഡോക്ടറമ്മ .   അമ്മയുടെ വാത്സല്യ പകരുന്ന ആ മധുരം പലപ്പോഴും എന്‍റെ ചുണ്ടുകളില്‍ ചേര്‍ത്ത് "അമ്മ തരുന്നതല്ലേ....... കഴിക്കു "എന്ന് എത്ര വട്ടം ഡോക്ടര്‍ അമ്മ എന്നെ ഊട്ടിയിട്ടുണ്ട്.  ചികിത്സക്കിടയില്‍ പലപ്പോഴും  വിഭ്രാന്തിയുടെ വക്കോളം എത്തിയ എത്രയെത്ര  ദിവസങ്ങള്‍ ....! സ്വബോധം തന്നെ നഷ്ടപ്പെട്ട  സമയങ്ങള്‍...&lt;br /&gt;&lt;br /&gt;പതുക്കെ പതുക്കെ താളം വീണ്ടെടുക്കുക ആയിരുന്നു.&lt;br /&gt;ആശുപത്രിയുടെ പുറത്തുള്ള  മനോഹരമായി  പൂന്തോട്ടത്തില്‍ എന്നെയും കൊണ്ട് നടക്കും ഡോക്ടറമ്മ. ഓരോ പൂക്കളെ പറ്റിയും ഓരോ കഥകള്‍ പറഞ്ഞുതരും. ഒരു കൊച്ചു കുട്ടിയോടെന്നപോലെ. &lt;br /&gt;&lt;br /&gt;ഒരിക്കല്‍ ഡോക്ടറമ്മയുടെ മുറിയില്‍ ഇരിക്കുമ്പോള്‍   ടേബിളില്‍ ഫ്രെയിം ചെയ്ത് വച്ചൊരു ഫോട്ടോ കണ്ട് "ഇത് ആരാണ് .." എന്ന   എന്‍റെ ചോദ്യത്തിന് . " നീ തന്നെ..... . നിന്നിലൂടെ ഞാന്‍ തിരിച്ചു പിടിച്ചത് എന്‍റെ മകനെയാണ്".&lt;br /&gt;എന്ന് പറയുമ്പോള്‍ ആ കണ്ണുകള്‍  നിറഞ്ഞിരുന്നത് ഇപ്പോഴും ഓര്‍ക്കുന്നു . &lt;br /&gt;&lt;br /&gt;എന്നിലെ തെറ്റുകളെ മനസ്സിലാക്കിയ ഒരു കുട്ടിയാണ് ഞാന്‍ ഇന്ന് . &lt;br /&gt;നീണ്ട  ആറുമാസത്തെ അനുഭവങ്ങള്‍   എന്നെ  ഒരുപാട് മാറ്റിയിരിക്കുന്നു. &lt;br /&gt;&lt;br /&gt;ആ  ചികിത്സാലയത്തിന്റെ  പടികള്‍ ഇറങ്ങിയ നിമിഷങ്ങള്‍...... .&lt;br /&gt;&lt;br /&gt;അമ്മ കരയുന്നുണ്ടായിരുന്നു ." ഇതാ ഞാനെന്റെ മകനെ തിരിച്ചു നേടിയിരിക്കുന്നു " എന്ന് ലോകത്തോട് വിളിച്ചുപറയുന്ന ആ  മുഖം എനിക്കിന്നും മറക്കാന്‍ കഴിയുന്നില്ല . വെളുത്ത യൂണിഫോമില്‍ ഡോക്ടര്‍ ബാലസുമയും വന്നു. അന്നേവരെ ഡോക്ടറമ്മയെ ആ വേഷത്തില്‍ കണ്ടിട്ടില്ല ഞാന്‍ . എന്നെ നേര്‍വഴി നടത്താന്‍  ദൈവം ഭൂമിയിലേക്ക്‌ അയച്ച ഒരു  മാലാഖയെ പോലെ............ &lt;br /&gt;നിറയുന്നു കണ്ണുകളോടെ ഡോക്ടറമ്മ എന്‍റെ കൈപിടിച്ച് അമ്മയെ ഏല്പിച്ചു.  "ഇതാ നിങ്ങളുടെ മകനെ  ഞാന്‍ തിരിച്ചു തരുന്നു" . അമ്മ തിരുത്തി, "എന്‍റെ അല്ല ..നമ്മുടെ മകനെ " .&lt;br /&gt;എന്‍റെ അമ്മയോടൊപ്പം ഞാന്‍ ദൂരെ നടന്നു മറയുമ്പോള്‍   മകന്റെ   ഫോട്ടോയില്‍  മുഖം ചേര്‍ത്ത്  ഡോക്ടറമ്മ കരയുകയായിരുന്നോ    ?&lt;br /&gt;&lt;br /&gt;ഇന്‍റര്‍ സിറ്റി എക്സ്പ്രസ് കിതച്ചെത്തി. ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നെണീറ്റ്   ഞാന്‍ ട്രെയിനിനടുത്തെക്ക് നീങ്ങി  . സ്റ്റേഷനില്‍ തിരക്ക് കൂടിയിട്ടുണ്ട്. വണ്ടി പതുക്കെ നീങ്ങി തുടങ്ങി. ആള്‍ക്കൂട്ടത്തിനിടയിലൂടെ വേഗത്തില്‍ നീങ്ങുന്നത്‌ ദാമുവേട്ടനാണോ..? പക്ഷെ തലയില്‍ ആ കെട്ടില്ലല്ലോ.. &lt;br /&gt;കാഴ്ചകളെ മറച്ചുകൊണ്ട്‌ വണ്ടിക്കു വേഗത കൂടുന്നു. കിതപ്പ് മാറി. ഇനി ഇത് കുതിച്ചു പായും. പ്രതീക്ഷയുടെ പുതിയ ലോകത്തിലേക്ക്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-2976499961639742627?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/2976499961639742627/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/05/blog-post_14.html#comment-form' title='103 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/2976499961639742627'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/2976499961639742627'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/05/blog-post_14.html' title='വിളക്ക് മരങ്ങള്‍'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-XgcurZu5dzw/Tc4v6DM5CiI/AAAAAAAABGc/gAukhG7LgzA/s72-c/drug-addiction-story.jpg' height='72' width='72'/><thr:total>103</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-1995670463773832305</id><published>2011-05-02T00:01:00.000-07:00</published><updated>2011-05-02T00:34:57.397-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>അന്യം നിന്നുപോയ ഗ്രാമീണ ബിംബങ്ങള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-dhFp4MWKn9E/Tb2n_2aKyuI/AAAAAAAABFE/dFPSp4ehW-s/s1600/vvv.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 214px;" src="http://1.bp.blogspot.com/-dhFp4MWKn9E/Tb2n_2aKyuI/AAAAAAAABFE/dFPSp4ehW-s/s320/vvv.jpg" border="0" alt=""id="BLOGGER_PHOTO_ID_5601818226897636066" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഒരു ആല്‍ത്തറ, വായനശാല, സായാഹ്നങ്ങളിലെ വെടിവട്ടത്തിന് നമ്മള്‍ ഒത്തു ചേര്‍ന്നിരുന്ന എത്രയോ ഇടങ്ങള്‍......&lt;br /&gt;തിരിഞ്ഞുനോക്കുമ്പോള്‍...... ഗ്രാമീണ ജീവിതത്തെ ഉത്സാഹഭരിതമാക്കിയിരുന്ന ഇത്തരം ഗൃഹാതുരത്തം നിറഞ്ഞ ഓര്‍മകളില്ലാത്ത ആരെങ്കിലും ഉണ്ടാകുമോ  നമുക്കിടയില്‍?&lt;br /&gt;ഉണ്ടാവില്ല.&lt;br /&gt;ആ ഓര്‍മകളില്‍ മനസ്സ് എവിടെയൊക്കെയോ  ഉടക്കി നില്‍ക്കുന്നു.&lt;br /&gt;അന്യം നിന്ന് പോയ രണ്ടു ഗ്രാമീണ ബിംബങ്ങള്‍. വായനശാലയും, കൈയ്യെഴുത്ത് മാസികകളും. ഒരു ജനതയുടെ അഭിരുചികള്‍ക്കൊപ്പം നിന്ന് അവരിലേക്ക്‌ അറിവിന്‍റെയും അക്ഷരത്തിന്‍റെയും മൂല്യങ്ങള്‍ പകര്‍ത്തി അവരുടെ ചിന്തകളിലും നിലപാടുകളുടെ   രൂപീകരണത്തിലും  നിര്‍ണായക പങ്ക് വഹിച്ചിരുന്ന ഈ രണ്ടു പ്രസ്ഥാനങ്ങള്‍ക്കും ഇന്ന് വംശനാശം സംഭവിച്ചുകഴിഞ്ഞു. വായനയുടെയും ചിന്തയുടെയും ലോകത്തേക്ക് ഗ്രാമങ്ങളെ കൈപിടിച്ചുയര്‍ത്തി എന്നതില്‍ മാത്രമല്ല വായനശാലകളുടെ പ്രസക്തി. ചര്‍ച്ചകളിലൂടെയും സാംസ്കാരിക പരിപാടികളിലൂടെയും സജീവമായൊരു സാന്നിദ്ധ്യമാവുക വഴി സാമൂഹ്യ തിന്മകള്‍ക്കെതിരെയും സാംസ്കാരിക മലിനീകരണത്തിനെതിരെയും ധൈര്യപൂര്‍വ്വമായൊരു ഇടപെടല്‍ പലര്‍ക്കും സാധ്യമായി എന്നതാണ് ഇതിലെ പ്രധാന നേട്ടം.&lt;br /&gt;&lt;br /&gt;അതുപോലെ തന്നെ കൈയ്യെഴുത്ത് മാസികകള്‍. ഗ്രാമങ്ങളുടെ തുടിപ്പും കിതപ്പും തുടങ്ങി നഗരങ്ങളുടെ വേഗതയും ലോകത്തിന്‍റെ സ്പന്ദനങ്ങളും വരെ വിഷയമായി കൈയ്യെഴുത്ത് മാസികകള്‍ നിറഞ്ഞു നിന്നൊരു കാലമുണ്ടായിരുന്നു. ഇന്നത്തെ പല എഴുത്തുകാരുടെയും ആദ്യകാല കളരി. ഇതില്‍ മാത്രം എഴുതിയവര്‍, എഴുതി തെളിഞ്ഞവര്‍, അല്ലെങ്കില്‍ ഇതിനുമപ്പുറത്തേക്ക് വളര്‍ന്നവര്‍. ഒരു സമര്‍പ്പണത്തിന്‍റെ  അടയാളമായി ഗ്രാമീണ വായനശാലകളുടെ മേശപ്പുറത്ത് അലങ്കാരമായി നിന്നിരുന്ന കൈയ്യെഴുത്തു മാസികകളും ഇപ്പോള്‍ ‍കാണാറില്ല. പൊതുജനങ്ങളെ ഈ അഭിരുചിക്കൊപ്പം നടത്തിയതില്‍ കേരത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ ചെറുതല്ലാത്ത പങ്കുണ്ട്. ഇപ്പോള്‍ തിരിച്ചാണെങ്കിലും.&lt;br /&gt;&lt;br /&gt;വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപെടാനുണ്ടായിരുന്ന പല വായനശാല, ഗ്രന്ഥശാല പ്രസ്ഥാനങ്ങളും ഇന്ന് തകര്‍ന്നു കഴിഞ്ഞു. ഫാസ്റ്റ് ഫുഡ്‌ കാലഘട്ടത്തില്‍ ഇതിനൊന്നും ആളുകള്‍ക്ക് സമയമില്ലാതെയായി. അല്ലെങ്കില്‍ മനപൂര്‍വ്വം അവഗണിച്ചു. ഇനിയൊരു തിരിച്ചുപിടിക്കല്‍ എളുപ്പമല്ല . കാരണം വെറും ഇടവേളകള്‍ മാത്രമായൊരു ദുര്‍വിധിയല്ലിത്. പുതിയ ജീവിത സാഹചര്യങ്ങളും സമ്മര്‍ദ്ദങ്ങളും പിടിച്ചുനിര്‍ത്തുന്ന മനുഷ്യന്‍റെ  സ്വാഭാവികമായ തിരിഞ്ഞുനില്‍ക്കല്‍. അതിനെ മറ്റൊരു രീതിയില്‍ കാണുന്നില്ലെങ്കിലും ഒരു കാര്യം സത്യമാണ്. നഷ്ടപെട്ടത് സമ്പന്നമായൊരു ഗ്രാമീണ പൈതൃകമാണ്. ആ ഓര്‍മ്മകള്‍  നല്‍കുന്ന വിഷമം ചെറുതല്ല.&lt;br /&gt;&lt;br /&gt;ചിത്രം - ഗൂഗിള്‍&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-1995670463773832305?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/1995670463773832305/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/05/blog-post.html#comment-form' title='73 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/1995670463773832305'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/1995670463773832305'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/05/blog-post.html' title='അന്യം നിന്നുപോയ ഗ്രാമീണ ബിംബങ്ങള്‍'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-dhFp4MWKn9E/Tb2n_2aKyuI/AAAAAAAABFE/dFPSp4ehW-s/s72-c/vvv.jpg' height='72' width='72'/><thr:total>73</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-889982705699657920</id><published>2011-04-23T00:01:00.000-07:00</published><updated>2011-04-24T09:08:55.865-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><category scheme='http://www.blogger.com/atom/ns#' term='ഫീച്ചര്‍'/><title type='text'>ഒരു ഒപ്പനപ്പാട്ടിന്‍റെ ഓര്‍മ്മയ്ക്ക്‌</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-LLavXZKru54/TbHUB0N6JCI/AAAAAAAABEw/hPFoG-wPYbk/s1600/IMGA0609.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-LLavXZKru54/TbHUB0N6JCI/AAAAAAAABEw/hPFoG-wPYbk/s320/IMGA0609.JPG" border="0" alt=""id="BLOGGER_PHOTO_ID_5598488939460174882" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പടിയിറങ്ങിപോയതില്‍ പിന്നെ കണ്ടില്ലല്ലോ എന്ന പരിഭവം പറയല്ലേ  എന്‍റെ വിദ്യാലയമേ. അല്ലെങ്കിലും  ഓര്‍മ്മകള്‍ക്കുണ്ടോ പടിയിറക്കം. ചെമ്മണ്ണിട്ട റോഡിലൂടെ നടന്ന് വലത്തോട്ടുള്ള ഇടവഴി തിരിഞ്ഞ്   ഞാനിതാ എത്തിരിയിരിക്കുന്നു നിന്‍റെ  തിരുമുറ്റത്ത്‌. ഇതെന്ത് മറിമായമാണ്. മീശ തടവി വല്ല്യ ആളായൊരു അഹങ്കാരത്തില്‍ ഇവിടെത്തിയ ഞാനെങ്ങിനെ ആ പഴയ സ്കൂള്‍ കുട്ടിയായി. ഏതോ കുട്ടികള്‍ കഴിച്ചിട്ട മാങ്ങയണ്ടി ഞാന്‍ തട്ടി  തെറിപ്പിച്ചു. സ്കൂള്‍ മുറ്റത്തെ ആ പഴയ  കാഞ്ഞിര മരത്തില്‍ തട്ടി അത് തിരിച്ചുവരുമ്പോള്‍ കുറെ പഴയ ഓര്‍മ്മകളും കൂടെ പോന്നു. ഒരു പഞ്ചാര മാങ്ങയുടെ  രുചിയുള്ള ഓര്‍മ്മകള്‍.  റഹീം  മാഷിന്‍റെ  മലയാളം ക്ലാസുകള്‍ നടക്കുമ്പോള്‍ പുറത്തു വീഴുന്ന പഴുത്ത മാങ്ങകള്‍ പെറുക്കി ആരും കാണാതെ എനിക്ക് തരും പ്യൂണ്‍ നാരായണേട്ടന്‍ . ഉപ്പ ഇതേ  സ്കൂളിലെ മാഷായതില്‍ ഉള്ള ആനുകൂല്യമാണ്. ‌. ഒരിത്തിരി കുശുമ്പ് മറ്റു കുട്ട്യോള്‍ക്ക് എന്നോട് തോന്നാതിരുന്നില്ല.&lt;br /&gt;&lt;br /&gt;ഇന്നും  ഞാന്‍ ക്ലാസിലെത്താന്‍ അല്പം വൈകിയോ..? ഇടത്തോട്ടൊന്ന് പാളി നോക്കി. ഹെഡ് മാഷ്‌ കുട്ട്യാലി മാഷിനെ കാണാനില്ല. സമാധാനം. നേരം വൈകിയതിന്  ഇന്നലെയും കണ്ണുരുട്ടിയതാണ് എന്നോട്. ഞാനോടി ഏഴ് ബിയിലെ ഒന്നാമത്തെ ബെഞ്ചില്‍ ഇരുന്നു. എന്നേ കണ്ടതും ആമി ഹോം വര്‍ക്ക് ചെയ്ത കണക്കു പുസ്തകം നീട്ടി. ഗംഗാധരന്‍ മാഷ്‌ വരുന്നതിന് മുമ്പായി അത് പകര്‍ത്തണം. അല്ലേല്‍ ബുക്ക്‌ കൊണ്ട് ചെകിടത്താണ് മാഷ്‌ പൊട്ടിക്കുക. ആറാം ക്ലാസ് മുതല്‍  മാഷിന്‍റെ  അടിയില്‍ നിന്നും എന്നെ കാക്കുന്നത് ആമിയുടെ സഹായമാണ്.&lt;br /&gt;&lt;br /&gt;പതുക്കെ ഞാനാ ഷെഡിലേക്ക് കയറി. ശൂന്യമായ ബെഞ്ചുകളൊന്നില്‍ നിന്നും ചുണ്ടില്‍ ഒരു കള്ളചിരിയും മുഖത്ത് ഒരു നാണവുമായി ആമിയുടെ കണക്ക് നോട്ട്ബുക്ക് എന്‍റെ നേരെ നീണ്ടു വരുന്നുണ്ടോ. എനിക്കങ്ങിനെ തോന്നി. ഹോം വര്‍ക്ക് ചെയ്തു ബുക്ക്‌ തിരിച്ചു നല്‍കുമ്പോള്‍ എന്നെക്കാള്‍ ആശ്വാസം അവള്‍ക്കായിരുന്നോ? എനിക്ക് അടി കിട്ടില്ലല്ലോ എന്ന ആശ്വാസം ആയിരുന്നില്ലേ  അത്. നിന്‍റെ  നിഷ്കളങ്കതക്ക് നന്ദി ഇപ്പോള്‍ പറഞ്ഞാല്‍ മതിയോ ആമീ. വൈകിയിട്ടില്ല. കാരണം ഞാനിപ്പോള്‍ ആ പഴയ ഏഴാം ക്ലാസുകാരനാണ്.&lt;br /&gt;&lt;br /&gt;ഞാന്‍ സ്കൂളിന്‍റെ  മൈതാനത്തിലേക്കിറങ്ങി. എത്ര തവണ  വീണതാ ഇവിടെ. തൊലിപൊട്ടി ചോര വരുമ്പോള്‍ ശിവദാസന്‍ മാസ്റ്റര്‍ പഞ്ഞിയില്‍ ടിങ്ക്ചര്‍   മുക്കി മുറിവില്‍  വെക്കും. നീറിയിട്ട് സ്വര്‍ഗം കാണുമെങ്കിലും കരയാതിരിക്കുന്നത് മാഷ്‌ മരുന്ന്  വെക്കുമ്പോള്‍ അതില്‍ ഒളിപ്പിക്കുന്ന വാത്സല്യത്തിന്‍റെ  മധുരം കൊണ്ടാണ്. യൂത്ത് ഫെസ്റ്റിവലിന്  മാഷിന്‍റെ  വീട്ടില്‍ നിന്നും ഹാര്‍മോണിയം കൊണ്ടുവരും. മാഷിന്‍റെ  വിരലുകള്‍ അതില്‍ തലോടുമ്പോള്‍ പൊഴിക്കുന്ന സംഗീതം പോലെ തന്നയായിരുന്നു മാഷിന്‍റെ   ക്ലാസുകളും.&lt;br /&gt;അറിയാതെ കേട്ടു പോകുന്ന  ഏത്  ഹാര്‍മോണിയം ശ്രുതികളും ഇപ്പോഴും എന്നെ കൊണ്ട് പോവാറുണ്ട് ആ പഴയ സ്കൂള്‍  കാലത്തിലേക്ക്. ഒപ്പം മാഷിനെ കുറിച്ചുള്ള ഓര്‍മ്മകളിലേക്കും . മിക്കപ്പോഴും മാഷിന്‍റെ  ക്ലാസുകള്‍  സ്കൂളിനു പുറത്ത് ഏതേലും മരത്തിന്‍റെ  ചുവട്ടിലാകും.  ആ മരങ്ങളൊക്കെ മാറി അവിടെയെല്ലാം പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ വന്നു. പ്രകൃതിയോട്  ചേര്‍ന്നുള്ള ഇത്തരം അനുഭവങ്ങളൊക്കെ പുതിയ കുട്ടികള്‍ക്ക്   നഷ്ടപ്പെടുന്നു.&lt;br /&gt;&lt;br /&gt;ഈ മൈതാനത്തില്‍ ആയിരുന്നു സ്കൂള്‍ അസംബ്ലി കൂടുക. ഏഴാം ക്ലാസില്‍ വെച്ച് സ്കൂള്‍ ലീഡറായി തിരഞ്ഞെടുത്തപ്പോള്‍ ഇത്തിരി അഹങ്കാരം തോന്നിയോ എനിക്ക് . ആദ്യത്തെ അസംബ്ലിയില്‍ തന്നെ "അസ്സംബ്ലി അറ്റന്‍ഷന്‍ "  എന്ന് വലിയ ശബ്ദത്തില്‍ വിളിച്ചു കൂവി  കുട്ടികളെ ഞെട്ടിക്കുകയും അധ്യാപകരെ ചിരിപ്പിക്കുകയും ചെയ്ത റെക്കോര്‍ഡ്‌    ആരേലും മാറ്റിയിട്ടുണ്ടാവുമോ   ആവോ.  "എന്നെ സ്കൂള്‍ ലീഡറായി തിരഞ്ഞെടുത്താല്‍ സ്കൂളിന്‍റെ  ഭാവിക്ക് അത് ചെയ്യും ഇത് ചെയ്യും " എന്നൊക്കെ പ്രസംഗിപ്പിച്ചത് സുബ്രമണ്യന്‍ സാറായിരുന്നു. അത് കേട്ട് ചിരിച്ചു മറിയാന്‍ മുമ്പില്‍ തന്നെ സാറും ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ വിട്ടുകൊടുത്തില്ല.&lt;br /&gt;&lt;br /&gt;നോക്കിനില്‍ക്കെ മറ്റൊരു സ്കൂള്‍ ദിവസം കടന്നുവരുന്നു. ഇന്ന് കലോത്സവം അല്ലേ.  ഞാനും ഉണ്ടല്ലോ  പ്രസംഗ മത്സരത്തിന്. വരാന്‍ സാധ്യതയുള്ള വിഷയങ്ങളെ പറ്റി ഒരു ചെറുകുറിപ്പ് എഴുതിതന്നിട്ടുണ്ട് ഉപ്പ. ഇനി അതുവെച്ച്‌ ഒന്ന് വിശാലമാക്കണം പ്രസംഗം. ആ കുറിപ്പും തേടി ഞാന്‍ അറിയാതെ പോക്കറ്റില്‍ തപ്പിയോ? ഫസല്‍ സാറിന്‍റെ അനൌണ്‍സ്മെന്റ് വരുന്നു. പ്രസംഗ മത്സരം ഫസ്റ്റ് പ്രൈസ് ഗോസ് റ്റു... ആമി ഓടിവന്നു കയ്യില്‍ പിടിച്ചു.   ഒപ്പന മത്സരത്തില്‍ അവള് മണവാട്ടി ആയ ടീമിനായിരുന്നു ഒന്നാം സ്ഥാനം. അവളുടെ ഉമ്മാന്‍റെ  പട്ടുസാരിയുടുത്ത് മുഖത്തൊരു കള്ള നാണവുമായി അവള്‍  നന്നായി ശോഭിച്ചിരുന്നു. മുന്നിലൂടെ ഓടിപ്പോയ ഒരു കുട്ടിയുടെ പാദസരത്തിന്‍റെ  കിലുക്കം എന്നെ തിരിച്ചു വിളിച്ചു.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-35pOqX2-BWc/TbHUKGQf8-I/AAAAAAAABE4/J5pmljpMep0/s1600/Picture%2B088.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://3.bp.blogspot.com/-35pOqX2-BWc/TbHUKGQf8-I/AAAAAAAABE4/J5pmljpMep0/s320/Picture%2B088.jpg" border="0" alt=""id="BLOGGER_PHOTO_ID_5598489081741833186" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;മഴക്കാലമായി. സ്കൂളിലേക്കുള്ള റോഡൊക്കെ വെള്ളത്തിനടിയിലായി. ഇനി കുറച്ച് കാലം സ്കൂളിന് അവധിയാണ്. ഞങ്ങളുടെ പ്രാര്‍ത്ഥന പോലെ വെള്ളപൊക്കമിറങ്ങാന്‍ കുറെ കഴിയും. വെള്ളമിറങ്ങി കഴിഞ്ഞാല്‍ വീണ്ടും സ്കൂള്‍ തുറക്കും. നല്ല രസമാണ് രണ്ടു വശത്തും വെള്ളം നിറഞ്ഞ വയലുകള്‍ക്കിടയിലൂടെ   പോവാന്‍ . പക്ഷെ റോഡിന്‌   നടുവിലൂടെ നടക്കണം . അല്ലെങ്കില്‍ മുതിര്‍ന്നവര്‍ വഴക്ക് പറയും. വെള്ളത്തില്‍ വീണു പോകുമോ എന്ന പേടിയാണ് അവര്‍ക്ക്.&lt;br /&gt;&lt;br /&gt;അന്നും ഇന്നും ചെറുവാടിക്കാരുടെ സ്വന്തം ഹെഡ് മാഷ്‌ ആണ് കുട്ട്യാലി മാസ്റ്റര്‍. വാത്സല്യം കൊണ്ട് എങ്ങിനെ കുട്ടികളെ നേരെയാക്കാം എന്നതായിരുന്നു മാഷിന്‍റെ  വിജയം.ആ  മനോഹരമായ പുഞ്ചിരിയുമായി ഇന്നും ഞങ്ങളുടെ ഗ്രാമത്തില്‍ സാറുണ്ട്‌. തലമുറകളുടെ അക്ഷര സൗഭാഗ്യത്തിന് തിരികൊളുത്തിയ സുകൃതവുമായി. നാട്ടിലെത്തുമ്പോള്‍ ഞാനും ഓടിയെത്തും മാഷിനടുത്ത്. ആ ആലിംഗനത്തില്‍  അറിയുക ഒരച്ഛന്‍റെ   വാത്സല്യമാണ്.&lt;br /&gt;&lt;br /&gt;സ്കൂള്‍ വരാന്തയിലൂടെ ഞാന്‍ പുറത്തോട്ട് നടന്നു. വീതികൂടിയ നെറ്റിയിലെ വിയര്‍പ്പ്  തുടച്ച്  വേഗത്തില്‍ നടന്നു വരുന്നത് ഖാദര്‍  മാഷല്ലേ. പക്ഷെ മാഷ്‌ ഇന്നില്ല എന്നത് മറ്റൊരു തിരിച്ചറിവും. ഞാന്‍ പഠിച്ച മറ്റൊരു കലാലയത്തിനും ഇത്രത്തോളം മധുരമായ ഓര്‍മ്മകള്‍ നല്‍കാന്‍ പറ്റിയിട്ടില്ല. ഒരു കാലാലയത്തിനോടും ഇത്രക്കടുപ്പം എനിക്കും തോന്നിയിട്ടില്ല. അന്ന് കിട്ടിയ അടിയുടെ വേദന  ഇന്നെനിക്ക് സുഖമുള്ള നോവുകളാണ്, കേട്ട വഴക്കുകള്‍ ഇന്നൊരു ഗാനം പോലെ മധുരമാണ് . കാരണം വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തിരിച്ചറിയുന്നത് അതൊരു വിജയ മന്ത്രമായിട്ടാണ്. പാഠപുസ്തകങ്ങള്‍ക്കൊപ്പം പഠിച്ചിറങ്ങിയത് സ്നേഹത്തിന്‍റെ  കൂടി പാഠങ്ങളാണ്.കുട്ടികള്‍ക്കൊപ്പം നിന്ന് അവരുടെ മനസ്സറിഞ്ഞ് ഇടപ്പെട്ട  കുറെ അധ്യാപകരുണ്ടായിരുന്നു ഇവിടെ. ഇപ്പോഴും ഞങ്ങളുടെ മനസ്സില്‍ ജീവിക്കുന്നവര്‍. പലരും ഇന്നീ ലോകത്ത് ഇല്ലാതിരിക്കാം. പക്ഷെ  ഈ വിദ്യാലയവും ഇതിന്‍റെ മതില്‍കെട്ടും പിന്നെ      എഴുതിയും ചൊല്ലിയും പഠിച്ച അക്ഷരങ്ങളും  നിലനില്‍ക്കുവോളം അവര്‍ക്കും മരണമില്ല.   പ്രിയപ്പെട്ട ആ അധ്യാപകര്‍ക്കുള്ള  ഗുരുദക്ഷിണ കൂടിയാണ് ഈ കുറിപ്പ്.  അങ്ങിനെ കുറെ അനുഭവങ്ങള്‍.  എല്ലാര്‍ക്കും കാണുമല്ലോ പഠിച്ച കലാലയങ്ങളെ ചുറ്റി പറ്റി മറക്കാന്‍ പറ്റാത്ത  ഓര്‍മ്മകള്‍.&lt;br /&gt;&lt;br /&gt;ദേ... പ്യൂണ്‍ നാരായണേട്ടന്‍ ലോങ്ങ്‌ ബെല്‍ അടിക്കുന്നു. ക്ലാസ് തുടങ്ങാന്‍ സമയമായി. വര്‍ഷങ്ങള്‍  പിറകിലേക്കോടി   ഞാന്‍ വീണ്ടും ഏഴ് ബി യിലെ മുന്‍ ബെഞ്ചില്‍ ചെന്നിരുന്നു . നീണ്ട ഹാജര്‍ പുസ്തകവുമായി ഗംഗാധരന്‍ മാസ്റ്റര്‍ എത്തി.&lt;br /&gt;അസീസ്‌ ടീ.പി&lt;br /&gt;ഹാജര്‍ സര്‍&lt;br /&gt;മായ. സി&lt;br /&gt;ഓള് വന്നീല്ല സേര്‍&lt;br /&gt;കെ. ടി. മന്‍സൂര്‍ അഹമ്മദ്&lt;br /&gt;പ്രസന്റ്     സര്‍ .&lt;br /&gt;.....................&lt;br /&gt;.....................&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-889982705699657920?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/889982705699657920/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/04/blog-post_23.html#comment-form' title='106 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/889982705699657920'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/889982705699657920'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/04/blog-post_23.html' title='ഒരു ഒപ്പനപ്പാട്ടിന്‍റെ ഓര്‍മ്മയ്ക്ക്‌'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-LLavXZKru54/TbHUB0N6JCI/AAAAAAAABEw/hPFoG-wPYbk/s72-c/IMGA0609.JPG' height='72' width='72'/><thr:total>106</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-6445736796783568899</id><published>2011-04-10T00:01:00.000-07:00</published><updated>2011-06-01T13:29:39.644-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഫീച്ചര്‍'/><title type='text'>ഈ പുഴയും ഇവിടത്തെ കാറ്റും</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-icTR2fBa4QE/TaFEqT-uYxI/AAAAAAAABDs/_oOgqzcwNZc/s1600/koolimadu%2Bkadav.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://3.bp.blogspot.com/-icTR2fBa4QE/TaFEqT-uYxI/AAAAAAAABDs/_oOgqzcwNZc/s320/koolimadu%2Bkadav.jpg" border="0" alt=""id="BLOGGER_PHOTO_ID_5593827705879421714" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;എന്തൊരു സൗന്ദര്യമാണ് ഈ സായാഹ്നത്തിന്. വിടപറയാനൊരുങ്ങുന്ന സൂര്യന്‍റെ പൊന്‍കിരണങ്ങള്‍ പതിക്കുന്ന ചാലിയാര്‍  മുഖം  ചുവന്നു തുടുത്ത് സുന്ദരിയായിരിക്കുന്നു. ചെരുപ്പ് കരയില്‍ അഴിച്ചു വെച്ച് ഞാന്‍ പുഴയിലേക്കിറങ്ങി. നിശ്ചലമായിരുന്ന പുഴയിലെ ഓളങ്ങള്‍ കരക്കൊരു ചെറിയ മുത്തം കൊടുത്തു. നാണം വന്ന പരല്‍ മീനുകള്‍ ഓടിയൊളിച്ചു. നല്ല തെളിഞ്ഞ വെള്ളം. അടിത്തട്ട് കാണുന്നുണ്ട്. ഞാന്‍ മുട്ടറ്റം വെള്ളത്തിലേക്ക്‌ ഇറങ്ങി നിന്നു.എന്തൊരു അവാച്യമായ അനുഭൂതിയാണിപ്പോള്‍ ‍. ഒരു സുന്ദരമായ പ്രണയ കവിത വായിക്കുന്ന സുഖം. അസ്തമിക്കാന്‍ ഒരുങ്ങുന്ന സൂര്യനും ശാന്തമായി മയങ്ങുന്ന ചാലിയാറും ഇരു കരകളിലെ സുന്ദരമായ പച്ചപ്പും നല്‍കുന്നൊരു  സ്വപ്ന ലോകം. എനിക്ക് തിരിച്ചു കയറാന്‍ തോന്നിയില്ല.&lt;br /&gt;&lt;br /&gt;ചാലിയാറിനെ പറ്റി എത്ര തവണ പറഞ്ഞിരിക്കുന്നു ഞാന്‍ . പക്ഷെ ഓരോ തവണ&lt;br /&gt;ഇവള്‍ക്കരികിലെത്തുമ്പോഴും  ഓരോ കഥ പറഞ്ഞു തരും. പക്ഷെ മഴക്കാലത്ത് ഞങ്ങള്‍  പിണങ്ങും. ഇത്തിരി രൗദ്രമാകുന്ന ചാലിയാറിനെ പേടിയാണെനിക്ക്.  അപ്പോഴെന്‍റെ പ്രണയം മഴയോട് മാത്രമാകും. ഇടക്കാലത്തേക്ക് കാമുകിയെ മാറുന്നത് കൊണ്ടാണോ എന്തോ വര്‍ഷക്കാലം കഥയൊന്നും പറഞ്ഞുതരില്ല. പക്ഷെ അവള്‍ക്കറിയാം വര്‍ഷം കഴിഞ്ഞാല്‍ ആ കാമുകിയേയും   തള്ളിപറഞ്ഞ്‌ ഞാന്‍ തിരിച്ചെത്തുമെന്ന്. പരിഭവമില്ലാതെ എന്നെ സ്വീകരിക്കുകയും ചെയ്യും.&lt;br /&gt;&lt;br /&gt;നല്ല ഇളം ചൂടുള്ള വെള്ളം. ഇറങ്ങി നില്‍ക്കാന്‍ നല്ല രസമുണ്ട്. ഇതുപോലെ ടാറിട്ട റോഡിലൂടെ ചെരിപ്പില്ലാതെ നടന്ന് നോക്കിയിട്ടുണ്ടോ നിങ്ങള്‍. ഒരു ഇളം  ചൂട് കാലില്‍ തട്ടും. നല്ല രസമാണ് അതും. ഇത്തരം ചെറിയ വട്ടുകളല്ലേ നമ്മെ വിത്യസ്തമാക്കുന്നത് . ഞാനത് ആസ്വദിക്കുന്നു.&lt;br /&gt;&lt;br /&gt;പുഴക്കരയില്‍ ഒരു പള്ളിയുണ്ട്. വഴിയാത്രകാര്‍ക്ക് നിസ്കരിക്കാനായി ഏതോ  നല്ല മനുഷ്യര്‍ ഒരുക്കിയത്. പുഴയില്‍ നിന്നു കാലൊക്കെ കൊടുത്തു മരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ചെറിയൊരു പള്ളി. "സ്രാമ്പ്യ" എന്ന് പഴമക്കാര്‍ വിളിച്ചിരുന്നു. ഒരുകാലത്ത് വളരെ സജീവമായിരുന്നു ഇത്തരം പള്ളികള്‍. ദൂരയാത്ര പോകുന്നവര്‍ക്കും തോണി യാത്രകാര്‍ക്കും വിശ്രമിക്കാന്‍ ഒരു ഇടത്താവളം കൂടിയായിരുന്നു ഇത്. പുഴയില്‍ നിന്നു അംഗ ശുദ്ധി വരുത്തി ഞങ്ങള്‍ മഗ്രിബ് നിസ്കരിക്കാന്‍ കയറി. പതിയെ ഒഴുകുന്ന നദിയും മനസ്സിനെ കുളിരണിയിച്ച് പതുക്കെ വീശുന്ന കാറ്റും ഒപ്പം ഒരു നാട്ടുകാരന്റെ സുന്ദരമായ ഖുര്‍ ആന്‍ പാരായണവും പ്രസന്നമാക്കിയ ഈ അന്തരീക്ഷത്തില്‍ അനുഭവിക്കുന്ന ഒരു ആത്മീയ നിര്‍വൃതി അനിര്‍വചനീയം.  മണന്തല കടവില്‍ ഇപ്പോഴും ഉണ്ടോ ആവോ ആ പള്ളി. ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മയുടെ ബാക്കി  പത്രമായിരുന്നു അത്.  ഓര്‍മ്മകളില്‍  ഒരു നന്മയുടെ വീണ്ടെടുപ്പിന് പരിക്കുകളൊന്നും പറ്റാതെ അതവിടെ തന്നെ  കാണണേ എന്ന് ആശിച്ചുപോകുന്നു.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-A3ThkuJFjtU/TaFIQYpheOI/AAAAAAAABD0/utl72FZ1ivA/s1600/jetty.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://2.bp.blogspot.com/-A3ThkuJFjtU/TaFIQYpheOI/AAAAAAAABD0/utl72FZ1ivA/s320/jetty.jpg" border="0" alt=""id="BLOGGER_PHOTO_ID_5593831658502584546" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;മഗരിബ്  നിസ്കാരം കഴിഞ്ഞ്‌ ഞങ്ങള്‍ വീണ്ടും പുഴവക്കിലേക്കിറങ്ങി. പതിയെ  ഇരുട്ടായി വരുന്നു. ബോട്ട് ജെട്ടിയുടെ കരിങ്കല്‍ പടവില്‍ ഞങ്ങള്‍ വെടിവട്ടത്തിനിരുന്നു.കക്കയിറച്ചിയുമായി ഒരു തോണിക്കാരന്‍ വന്നു. ഇനി ഇത് പാകം ചെയ്യാന്‍ ഉമ്മച്ചിക്ക് പണിയായി. സന്തോഷത്തോടെ തോണിക്കാരന്‍ തുഴഞ്ഞു നീങ്ങി. വലയും ചൂണ്ടയുമായി ഒരുപ്പയും മകനും പുഴയിലേക്ക് ഇറങ്ങുന്നു. നാളത്തെ അന്നം തേടിയൊന്നും അല്ലെന്നു തോന്നുന്നു. പുഴയുടെ മാറിലൂടെ അല്പം നേരമ്പോക്കാവാം അവര്‍ക്ക്. പെട്രോള്‍ മാക്സ് നേരെ പിടിക്കെടാ എന്ന് പറഞ്ഞു അയാള്‍ മകനെ വഴക്ക് പറഞ്ഞു. അവനൊരു ചമ്മലോടെ ഞങ്ങളെ നോക്കി. സാരല്ല്യ എന്ന മട്ടില്‍ ഞങ്ങളും ചിരിച്ചത് അവനെ സന്തോഷിപ്പിച്ചു കാണും.&lt;br /&gt;&lt;br /&gt;ഒരു കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി. എന്തേ ഈ കാറ്റിനൊരു ശോക ഭാവം. തിരിഞ്ഞു നോക്കിയാല്‍ കുന്നിന്‍റെ മുകളില്‍ നിന്നും മങ്ങിയ വെളിച്ചം കാണാം. എളമരം യതീം ഖാനയാണ്. ആ കുട്ടികളെ, അവരുടെ നൊമ്പരങ്ങളെ തഴുകിയാവണം ഈ കാറ്റും വന്നിട്ടുണ്ടാവുക. അല്ലെങ്കില്‍ ‌ പതിവില്ലാതെ ഇവിടത്തെ കാറ്റുകള്‍ സങ്കടം പറയാറില്ല. പാരമ്പര്യവും പ്രശസ്തിയും ഒത്തിരിയുള്ള സ്ഥാപനമാണിത്. ചാലിയാറിന്‍റെ മേലെ കുന്നിനു മുകളില്‍ ഈ അനാഥാലയം ഒരുപാട് കുട്ടികളുടെ കണ്ണീരൊപ്പുന്നു. ഈ പുഴക്കരയിലിരുന്ന്  അവിടെ നിന്നുമുള്ള മങ്ങിയ വെളിച്ചവും  കണ്ട്‌  പിന്നെ  അന്തരീക്ഷത്തിന് പെട്ടൊന്നൊരു ശോകച്ഛായ പകര്‍ന്നപോലെ  ഈ സങ്കടക്കാറ്റും കൊണ്ട് കൂടുതലിരിക്കാന്‍ എന്തോ  വിഷമം തോന്നുന്നു. പുഴയിലും തോണിക്കാരുടെ ആരവം ഒഴിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ കുറച്ചൂടെ വിശാലമായ തീരത്തേക്ക് മാറിയിരുന്നു.  പൂഴിമണലില്‍ മലര്‍ന്നു കിടക്കുന്ന ഞങ്ങള്‍ക്ക് കൂട്ടായി നല്ല പാല്‍നിലാവും കുറെ നക്ഷത്രങ്ങളും. തീരത്തെ ഒരു കുടിലില്‍ നിന്നും പഴയൊരു മാപ്പിള പാട്ടിന്‍റെ ഈരടികള്‍ ഒഴുകിവരുന്നു. അതില്‍ ലയിച്ച്‌ ഞങ്ങളും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;(എളമരം ബോട്ട് ജെട്ടിയുടെ ഫോട്ടോ ശ്രീ. സന്ദീപിന്റെ  &lt;a href="http://sandeeppalath.blogspot.com/2011/01/mavoor-elamaram-kadavu.html"&gt;ഈ ബ്ലോഗ്ഗില്‍&lt;/a&gt; നിന്നും എടുത്തതാണ്) (ചാലിയാര്‍ അസ്തമയ ഫോട്ടോ ശ്രീ ജലീല്‍ കൂളിമാട്)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-6445736796783568899?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/6445736796783568899/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/04/blog-post_10.html#comment-form' title='88 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/6445736796783568899'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/6445736796783568899'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/04/blog-post_10.html' title='ഈ പുഴയും ഇവിടത്തെ കാറ്റും'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-icTR2fBa4QE/TaFEqT-uYxI/AAAAAAAABDs/_oOgqzcwNZc/s72-c/koolimadu%2Bkadav.jpg' height='72' width='72'/><thr:total>88</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-7269737863583043226</id><published>2011-04-04T00:01:00.000-07:00</published><updated>2011-04-05T07:29:19.988-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>പാടം പൂത്ത കാലം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-tQ8HzWSOF6I/TZlqQVkqNBI/AAAAAAAABBU/baWNjzcvFH4/s1600/a1.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 212px;" src="http://3.bp.blogspot.com/-tQ8HzWSOF6I/TZlqQVkqNBI/AAAAAAAABBU/baWNjzcvFH4/s320/a1.jpg" border="0" alt=""id="BLOGGER_PHOTO_ID_5591617241258538002" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;എല്ലാ ദിവസങ്ങളും ഞായറാഴ്ച ആവണേ എന്ന് എത്ര പ്രാര്‍ഥിച്ചതാ കുട്ടിക്കാലത്ത്. സ്കൂളിലും പോവേണ്ട പിന്നെ സാഹിത്യ സമാജം എന്നും പറഞ്ഞ് മദ്രസ നേരത്തെ വിടുകയും ചെയ്യും. ബാക്കിയുള്ള സമയം എന്തൊക്കെ ചെയ്തു തീര്‍ക്കണം. എത്ര വണ്‍ ഡേ മേച്ചാണ്‌ ഒരു ദിവസം കളിക്കുക. കളിയുടെ ആവേശം കൂടുമ്പോഴായിരിക്കും ഉമ്മാന്റെ വിളി. "മന്‍സ്വോ...പീടികയില്‍ പോയി സാധനങ്ങള്‍ മേടിച്ചു കൊണ്ടുവാ" എന്ന്. ഉപ്പ ഉമ്മറത്ത്‌ തന്നെ ഇരിക്കുമ്പോള്‍ ഈ തീരുമാനത്തിന് അപ്പീലിന് പോകാന്‍ പോലും പറ്റില്ല . കളി നിര്‍ത്തി മനസ്സില്ല മനസ്സോടെ പീടികയില്‍ പോവും. തിരിച്ചു വരുമ്പോള്‍ പോക്കറ്റില്‍ നിറയെ ആ കറുത്ത പുളി അച്ചാര്‍ കുത്തി നിറച്ചിരിക്കും. ഇടക്കൊക്കെ നാട്ടില്‍ പോവുമ്പോള്‍ കുട്ടികളെ കൊണ്ട് അതൊക്കെ മേടിച്ചു കഴിക്കാന്‍ രസായിരുന്നു. കവറിന്റെ മൂലയ്ക്ക് ഓട്ടയുണ്ടാക്കി അത് വലിച്ചു കഴിക്കുമ്പോള്‍ നമുക്ക് പ്രായം ഒത്തിരി കുറഞ്ഞ പോലെ തോന്നും. ഇന്ന് നോക്കുമ്പോള്‍ വെറും പുളിയച്ചാര്‍ മാത്രമല്ല അത്, ബാല്യവുമായി കണക്റ്റ് ചെയ്യുന്ന ഒരു പ്രതീകം കൂടിയാണ്.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-cXTYMTU17fk/TZlqXs7MNlI/AAAAAAAABBc/KSfH-lpxD8c/s1600/kalapoot.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 213px;" src="http://2.bp.blogspot.com/-cXTYMTU17fk/TZlqXs7MNlI/AAAAAAAABBc/KSfH-lpxD8c/s320/kalapoot.jpg" border="0" alt=""id="BLOGGER_PHOTO_ID_5591617367786141266" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;നാളെ പാടത്ത് കന്ന്‌ പൂട്ടുകാര്‍ ഉണ്ടാവും എന്ന് വല്യുമ്മ പറയുന്നത് കേട്ടു. എനിക്ക് സന്തോഷമായി. നല്ല രസമാണ് ആ സമയത്ത് പാടത്തെ ചെളിയില്‍ കളിക്കാന്‍ . ഞങ്ങള്‍ കുറെ കുട്ടികള്‍ ഉണ്ടാവും. മീന്‍ പിടിക്കാനായിരുന്നു കൂടുതല്‍ ആവേശം. നല്ല വലിയ പരല്‍ മീനുകള്‍ കിട്ടും. കോട്ടി എന്ന് വിളിക്കുന്ന ഒരു മീനുണ്ട്. വലിയ മീശയൊക്കെ ഉള്ളത്. അത് കുത്തിയാല്‍ രണ്ടു ദിവസം കൈ അനക്കാന്‍ പറ്റില്ല. അത്രക്കും കടച്ചിലാ.ഞങ്ങളെ ശല്യം  കൂടുമ്പോള്‍ കന്ന്‌ പൂട്ടുന്ന ആല്യാക്ക വഴക്ക് പറയും. ഞങ്ങളുണ്ടോ കേള്‍ക്കുന്നു.  കുറെ നാളായി എന്റെയൊരു പൂതിയാണ് കാളകളെ കെട്ടിയ ആ തട്ടില്‍ കയറി ഒരു റൌണ്ട് പാടത്ത് കറങ്ങണം എന്ന്. ആല്യാക്ക സമ്മതിക്കില്ല. നല്ലം  പെരവനെ സോപ്പിട്ടു. നന്നായി മുറുകെ പിടിക്കണം . അല്ലേല്‍ താഴെ വീഴും എന്നൊക്കെ പറഞ്ഞെങ്കിലും ഇതൊക്കെ  എത്ര കണ്ടതാ എന്ന ഭാവത്തിലായിരുന്നു ഞാന്‍ . എന്റെ അഹങ്കാരം കാളകള്‍ക്ക് മനസ്സിലായെന്ന് തോന്നുന്നു . എനിക്കൊന്നും ആലോചിക്കാന്‍ സമയമുണ്ടായിരുന്നില്ല. കാളകള്‍ നല്ല സ്പീഡില്‍ തന്നെ  ഓട്ടം തുടങ്ങിയതും ഞാന്‍ പിടിവിട്ട് ചളിയില്‍ വീണു. ശരീരത്തിന്റെ ഒരു ഭാഗവും ചളി ആവാത്തതില്ല. കണ്ണ് എന്ന ഭാഗമേ ഇല്ല എന്ന് തോന്നും. ഒന്നും കാണുന്നില്ല. പിടിച്ചു എണീപ്പിച്ചത് നല്ലം പെരവന്‍ ആണെന്നും തലയ്ക്കു മേടിയത് ആല്യാക്ക ആണെന്നും പ്രതികരണം കൊണ്ട് മനസ്സിലായി. പക്ഷെ ആ പൂതി അതോടെ തീര്‍ന്നു.&lt;br /&gt;നല്ലം പെരവന്‍ ഈയിടെ മരിച്ചെന്ന് കേട്ടു . നല്ല സ്നേഹം ആയിരുന്നു. പക്ഷെ എനിക്കിഷ്ടം  പുറം പോക്കില്‍ നല്ലം പെരവന്‍ കൃഷി ചെയ്തിരുന്ന വെള്ളരിയോടായിരുന്നു. മൂപ്പ് ആകുന്നതിനു മുമ്പുള്ള നല്ല ഇളം വെള്ളരി കട്ട് തിന്നാന്‍ ഞങ്ങള്‍ ചങ്ങാതിമാര്‍  രാത്രിയിലാണ് പോകുക. അന്നതൊക്കെ ഒരു സല്‍കര്‍മ്മം ചെയ്യുന്നത് പോലെയാണ്. പിന്നെ നല്ലം പെരവന്റെതാകുമ്പോള്‍ കക്കുകയല്ല ഒരു അവകാശം മേടിക്കുകയാണ് എന്ന രീതിയിലാണ് എന്റെ സമീപനം. ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ കുറച്ച് പൈസ കൊടുത്തിട്ട് വാങ്ങിയില്ല. കട്ട് തിന്ന വെള്ളരിയുടെ കണക്കില്‍ കുറച്ചാല്‍ മതി എന്ന് പറഞ്ഞപ്പോള്‍ പല്ലില്ലാത്ത ഒരു പൊട്ടിച്ചിരി തന്നുകൊണ്ട് പറഞ്ഞു " എനിക്കറിയായിരുന്നു കുട്ടി കട്ട്  തിന്നുന്ന കാര്യം" എന്ന് . ആ ചിരി കണ്ടപ്പോള്‍ എനിക്കും ഒരു പാപ മോക്ഷം കിട്ടിയ സുഖം.&lt;br /&gt;എന്റെ കുട്ടിക്കാലം മുതലേ നല്ലം പെരവനെ ഞാന്‍ കാണാറുണ്ട്. കാണുമ്പോഴൊക്കെ കള്ളിന്റെ മണവും ഉണ്ടാകാറുണ്ട്. പക്ഷെ അതുകൊണ്ട് ഒരു കുഴപ്പവും കണ്ടിട്ടില്ല. ഇടയ്ക്കു കെട്ട്യോളെ അടിക്കും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഞാന്‍ കാണുമ്പോഴൊക്കെ അവര്‍ മാതൃകാ ദമ്പതികള്‍ ആണ്. പാടത്തെ പണിക്കാര്‍ക്ക് ഭക്ഷണം കൊണ്ടുപോകാന്‍ അവരും വരും. ഞാനും കൂടും അവരുടെ  കൂടെ ഭക്ഷണം കഴിക്കാന്‍ . ആ സമയത്ത് ആല്യാക്കക്ക് ദേഷ്യം ഒന്നും കാണില്ല. പുട്ടോ കപ്പയോ അടിക്കുന്നതിനിടക്ക് നല്ല തമാശയും പറയും. അത് കഴിഞ്ഞു നാടന്‍ ബീഡി വലിക്കുന്നത് കാണാന്‍ നല്ല രസാണ്. എനിക്കും പൂതി തോന്നും. നാടന്‍ ബീഡി കിട്ടിയില്ലെങ്കിലും നാടന്‍ അടി കിട്ടും . അതുകൊണ്ട് ചോദിക്കാന്‍ പേടി തോന്നും.  പക്ഷെ നല്ലം പെരവന്റെ അടുത്ത് മുറുക്കാന്‍ കാണും. പകുതി വെറ്റിലയില്‍ പാകത്തിന് ചുണ്ണാമ്പ് ഒക്കെ ചേര്‍ത്ത് തരും. വല്യ കുട്ടിയായി എന്നൊക്കെ തോന്നും അത് കഴിക്കുമ്പോള്‍. ഭക്ഷണം കഴിഞ്ഞാല്‍ അവര്‍ വീണ്ടും പണിക്കിറങ്ങും. ഞങ്ങള്‍ പാടത്തിന്റെ മൂലക്കുള്ള വല്യ പേര മരത്തില്‍ വലിഞ്ഞു കയറും. മൂത്തതും മൂക്കാത്തതും ആയ എല്ലാ പേരക്കയും പറിച്ചു തിന്നും.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-_tgGwXi3jq0/TZlqkfjS8GI/AAAAAAAABBk/YiZ___0WUrA/s1600/a2.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://3.bp.blogspot.com/-_tgGwXi3jq0/TZlqkfjS8GI/AAAAAAAABBk/YiZ___0WUrA/s320/a2.jpg" border="0" alt=""id="BLOGGER_PHOTO_ID_5591617587534557282" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പാടത്തെ പണി തുടങ്ങിയാല്‍ പിന്നെ ഞാറ് നടുന്നത് മറ്റൊരു ആഘോഷം. ഇടയ്ക്കിടയ്ക്ക് പാടത്തു പോയി നോക്കണം. വയലില്‍ വെള്ളംകൂടുതല്‍ ഉണ്ടെങ്കില്‍ വേറെ  വയലിലേക്ക്‌ ഒഴുക്കി വിടണം. കുറവാണേല്‍ ഇങ്ങോട്ടും. പിന്നെ കൊയ്ത്തുകാലം. അതാണ്‌ കൂടുതല്‍ രസകരം. മുമ്പ് എഴുതിയത് കൊണ്ട് അത് പറയുന്നില്ല.&lt;br /&gt;എന്ത് മധുരമാണ് ഈ ഓര്‍മ്മകള്‍ക്ക്.  ആ ഓര്‍മ്മകളെ പ്രവാസവുമായി  ഒരു  താരതമ്യം ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം വയല്‍ കരയിലെ ശുദ്ധമായ കാറ്റിന്റെയും  സമൃദ്ധമായ പച്ചപ്പിന്റെയും ഓര്‍മ്മകള്‍ അങ്ങിനെ നില്‍ക്കട്ടെ.  അരയൊപ്പം വളര്‍ച്ച എത്തിയ നെല്‍കൃഷിയും കണ്ട്‌ അല്ലെങ്കില്‍  പാടത്തെ ചളി വെള്ളത്തില്‍ മീന്‍ പിടിച്ച്‌,  ഇളം വെള്ളരി കട്ട് തിന്ന്‌ ഓര്‍മ്മകളുടെ നടവരമ്പിലൂടെ ഞാന്‍ കുറച്ച് ദൂരം നടക്കട്ടെ.  &lt;br /&gt;&lt;br /&gt;(ചിത്രങ്ങള്‍ -ഗൂഗിളില്‍ നിന്ന് )&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-7269737863583043226?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/7269737863583043226/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/04/blog-post.html#comment-form' title='59 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/7269737863583043226'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/7269737863583043226'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/04/blog-post.html' title='പാടം പൂത്ത കാലം'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-tQ8HzWSOF6I/TZlqQVkqNBI/AAAAAAAABBU/baWNjzcvFH4/s72-c/a1.jpg' height='72' width='72'/><thr:total>59</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-2082381089824293463</id><published>2011-03-26T09:01:00.000-07:00</published><updated>2011-03-26T09:47:46.906-07:00</updated><category scheme='http://www.blogger.com/atom/ns#' term='പലവക'/><title type='text'>രചിക്കണം വീണ്ടുമൊരു മഹാഭാരതീയം!</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-LoXzEHYTr_c/TY4PFIJeYfI/AAAAAAAABAs/Zk2K_P2Kjgc/s1600/India4_gallery__600x383.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 204px;" src="http://3.bp.blogspot.com/-LoXzEHYTr_c/TY4PFIJeYfI/AAAAAAAABAs/Zk2K_P2Kjgc/s320/India4_gallery__600x383.jpg" border="0" alt=""id="BLOGGER_PHOTO_ID_5588420768374350322" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;വെങ്കിടേഷ് പ്രസാദ് എന്ന ഇന്ത്യന്‍ കളിക്കാരനെ ഓര്‍ക്കാന്‍ ആ ഒരൊറ്റ പന്ത് മതി. ആമിര്‍  സുഹൈലിനെ ക്ലീന്‍ ബൌള്‍ഡ് ചെയ്തു പവലിയനിലേക്ക് കൈചൂണ്ടികാണിച്ച ആ രംഗം ഓര്‍ക്കുമ്പോള്‍ ഇന്നും കുളിര് കോരും. ഇടയ്ക്ക് യൂ റ്റൂബില്‍ കയറി അതൊന്ന്‌ കാണുമ്പോള്‍ എനിക്കും ആവേശം ഇരമ്പി വരും . മൊഹാലിയില്‍ ഇറങ്ങുന്നതിനു മുമ്പ്  ടീം ഇന്ത്യയും  ഇതൊന്നൂടെ  കാണണം. വെറുതെ ഒരു ആവേശത്തിന്.&lt;br /&gt;&lt;br /&gt;സച്ചിനെ നൂറാം സെഞ്ചുറി അടിപ്പിക്കില്ലെന്നും ഒരു ഇന്ത്യന്‍ താരത്തെ പോലും പച്ച തൊടാന്‍ അനുവധിക്കുകയില്ലെന്നും അഫ്രീദി പറഞ്ഞു. അത് കാര്യമാക്കേണ്ട.  ഇതുപോലെയൊക്കെ പോണ്ടിങ്ങും പറഞ്ഞതാ. എന്നിട്ടെന്തായി. ഇതിന്റെ ബാക്കി ഇന്ത്യ   കപ്പ്‌ നേടുമെന്ന് പറഞ്ഞത് ഓസ്ട്രേലിയയില്‍ വെച്ചാണ്. തിരിച്ചവിടെയെത്തി. ആഫ്രിദിയല്ലേ പറഞ്ഞത്. ബാറ്റിങ്ങില്‍ നനഞ്ഞു പോയെങ്കിലും ബൌളിങ്ങില്‍ പിടിച്ചു നില്‍ക്കാണ് പാവം. വരട്ടെ. അഖ്തര്‍ അടക്കമുള്ള പുലികള്‍ക്കൊക്കെ എന്നും മേടിച്ചിട്ടുള്ള ചരിത്രമേ ഉള്ളൂ. ആ കൂട്ടത്തില്‍ ആഫ്രിദിയും വരും. അത്ര തന്നെ. പടച്ചോനെ.. അങ്ങിനെ ആവണേ. അല്ലേല്‍ ഈ എഴുതിയത് വെറുതെ ആയാലും നൂറു  കോടി ഇന്ത്യക്കാരുടെ പ്രാര്‍ത്ഥന വെറുതെ ആകരുത്.&lt;br /&gt;&lt;br /&gt;അത് പോട്ടെ. ഒരു വെങ്കിയെ വീണ്ടും ആവിശ്യമാണ് ഇപ്പോള്‍ ഇന്ത്യക്ക്. ഹര്‍ഭജന്റെ   സ്പിന്‍ വെറും സര്‍ദാര്‍ ജോക്സ് ആവുകയും മുനാഫും നെഹ്രയും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ സെഞ്ചുറി അടിക്കുകയും ചെയ്യുമ്പോള്‍ ഇത്തിരി സമാധാനം നല്‍കുന്നത് സഹീര്‍ ഖാന്‍ മാത്രമാണ്. പക്ഷെ  കളി  പാകിസ്ഥാനുമായായതിനാല്‍ ഇവരും തിരിച്ചു വരുമെന്ന് ആശിക്കുന്നു.പ്രാര്‍ഥിക്കുന്നു. ശ്രീശാന്തിന് ഒന്നും തോന്നരുത്. നിങ്ങള്‍ കളിക്കും എന്ന് കേള്‍ക്കുന്നത് ഇന്ത്യ തോറ്റു എന്ന് കേള്‍ക്കുന്നത് പോലെയാ. ഇനി ജയിച്ചാലും അതെ. പക്ഷെ പ്രാര്‍ഥിക്കുന്നുണ്ട്  ഞാന്‍ , നല്ല അച്ചടക്കമുള്ള , ഇവിടെ ഭൂമിയില്‍ ഇറങ്ങി നിന്ന് കളിക്കുന്ന ഒരു നല്ല മലയാളി താരമായി നിങ്ങളെ കാണാന്‍. കാര്യമായിട്ട്  തന്നെയാ.&lt;br /&gt;&lt;br /&gt;കിങ്ങ്സ് ഇലവനില്‍ നിന്ന് രക്ഷപ്പെട്ടതാണോ യുവരാജിന്റെ ഭാഗ്യം..? അതിനു ശേഷമാണ് രാശി തെളിഞ്ഞത് എന്ന് തോന്നുന്നു. അങ്ങിനെയാണേല്‍ ഐ പി എല്‍ തന്നെയങ്ങ് നിര്‍ത്തിയാലോ. ടീം ഇന്ത്യ തന്നെ രക്ഷപ്പെടില്ലേ. എന്തോ.. എനിക്കങ്ങിനെ തോന്നുന്നു. കളി കഴിഞ്ഞിട്ട് ഒന്ന് ആലോചിക്കണേ.&lt;br /&gt;&lt;br /&gt;കാര്യം  എന്തൊക്കെയായാലും എനിക്ക് നല്ല  ടെന്‍ഷന്‍ ഉണ്ട്. നല്ല കളിക്കാര്‍ ഇല്ലാത്തതല്ലല്ലോ നമ്മുടെ പ്രശ്നം. ഒന്നാം ക്ലാസിലെ ഓണ പരീക്ഷക്ക്‌ പോലും എനിക്കിത്ര   ടെന്‍ഷന്‍ ഉണ്ടായിട്ടില്ല.&lt;br /&gt;ഭാഗ്യം വരാന്‍ കുറെ വഴികളുണ്ടത്രേ എല്ലാര്‍ക്കും. സച്ചിന്‍ ആദ്യം ഇടത് പാഡ് ആണത്രേ കെട്ടുക. "ഇടതിന്" ഇത്തവണ  പൊതുവേ പ്രതീക്ഷ കുറവാണേലും സച്ചിന് അത് ഭാഗ്യമാവട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. സെവാഗ് നീല ടവ്വലും സഹീര്‍ ഖാന്‍ മഞ്ഞ ടവ്വലും ഭാഗ്യമായി കാണുന്നു എന്ന് കേള്‍ക്കുന്നു. രണ്ടും, തൊഴിലാളി സംഘടനകളുടെ തലേകെട്ടാണ്. അധ്വാനിക്കുന്നവരാന്. അതുകൊണ്ട് തന്നെ അതും ഭാഗ്യമാവട്ടെ. അല്ലാതെ നോക്ക് കൂലി മേടിക്കാന്‍ നില്‍ക്കരുത്. കളി കൈവിട്ടു പോകും. പറഞ്ഞെന്നെ ഉള്ളൂ. എനിക്കറിയാം നിങ്ങള്‍ കളിച്ചു തന്നെ കൂലി മേടിക്കുന്നവരാണെന്ന്. ഐ പി എല്‍ ആണെന്ന് കരുതി കളിച്ചോ. ഉപദേശമല്ല. ഐഡിയ ഷെയര്‍ ചെയ്തതാ. ഇങ്ങിനെ എല്ലാര്‍ക്കുമുണ്ടാത്രേ ഓരോ  വിശ്വാസങ്ങള്‍. കുഴപ്പമില്ല. പക്ഷെ ഞങ്ങള്‍ക്ക് ഒരു വിശ്വാസം മാത്രമേ ഉള്ളൂ. ബുധനാഴ്ച നിങ്ങള്‍ ജയിച്ചു കയറുമെന്ന്. കാരണം അന്നാണ് ഞങ്ങള്‍ക്ക് ഫൈനല്‍.&lt;br /&gt;പിന്നെ പറയാനുള്ളത് മനോരമ ഭാഷയില്‍ പറയാം.&lt;br /&gt;സച്ചിന്‍ ..ഇന്നിങ്ങ്സ് സച്ചിനോത്സവം ആകണം ഞങ്ങള്‍ക്ക് .  വീരേന്ദര്‍ സെവാഗ്, കളി വീരോചിതം ആകണം. ഗാംഭീര്‍, സംഗതി ഗംഭീരമാക്കുമല്ലോ . പതിവുംപോലെ രാജകീയം ആകണം യുവരാജേ. റൈന സിക്സര്‍ കൊണ്ട് റെയിന്‍ തന്നെ പെയ്യിക്കണം. മഹേന്ദ്രജാലം  തന്നെ കാണിക്കണം ധോനീ. ചില്ലറ കളിയല്ല. കാരണം  ഞങ്ങള്‍ കാത്തിരിക്കുന്നത് അതിനാണ്. വീണ്ടും ഒരു മഹാ ഭാരതീയത്തിന്. ജയ്‌ ഇന്ത്യ .&lt;br /&gt;&lt;br /&gt;ടീം ഇന്ത്യക്ക് വിജയാശംസകള്‍ നേരാം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7980476699017651180-2082381089824293463?l=mansoormaruppacha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mansoormaruppacha.blogspot.com/feeds/2082381089824293463/comments/default' title='Post Comments'/><link rel='replies' type='text/html' href='http://mansoormaruppacha.blogspot.com/2011/03/blog-post_26.html#comment-form' title='54 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/2082381089824293463'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7980476699017651180/posts/default/2082381089824293463'/><link rel='alternate' type='text/html' href='http://mansoormaruppacha.blogspot.com/2011/03/blog-post_26.html' title='രചിക്കണം വീണ്ടുമൊരു മഹാഭാരതീയം!'/><author><name>മന്‍സൂര്‍ ചെറുവാടി</name><uri>http://www.blogger.com/profile/00994753837433077263</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/-uutrUpxSHKQ/ToqaQ9ug8BI/AAAAAAAAB-0/miKHS-73vcQ/s220/171831_10150373985385014_873080013_17128519_4192772_o.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-LoXzEHYTr_c/TY4PFIJeYfI/AAAAAAAABAs/Zk2K_P2Kjgc/s72-c/India4_gallery__600x383.jpg' height='72' width='72'/><thr:total>54</thr:total></entry><entry><id>tag:blogger.com,1999:blog-7980476699017651180.post-5842841977298601785</id><published>2011-03-19T03:25:00.000-07:00</published><updated>2011-03-23T22:22:48.157-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>വഴിയോര കാഴ്ചകള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-HcK-v6M3Gv8/TYSFTctjr_I/AAAAAAAAA_k/Yzd8qOYR1d0/s1600/CHERUVADI.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 214px;" src="http://3.bp.blogspot.com/-HcK-v6M3Gv8/TYSFTctjr_I/AAAAAAAAA_k/Yzd8qOYR1d0/s320/CHERUVADI.jpg" border="0" alt=""id="BLOGGER_PHOTO_ID_5585736007017541618" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഒരിക്കല്‍ ഞാന്‍ നിങ്ങളെ വിരുന്നിന് ക്ഷണിച്ചതാണ് &lt;a href="http://mansoormaruppacha.blogspot.com/2010/06/blog-post_08.html"&gt;എന്റെ ഗ്രാമത്തിലേക്ക്&lt;/a&gt;. അവിടത്തെ  കാഴ്ചകള്‍ ഇഷ്ടായി എന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ സന്തോഷവും തോന്നി. പിന്നെയും ഒരുപാട് പ്രത്യേകതകളുള്ള എന്റെ അയല്‍ ഗ്രാമങ്ങളെയും  ഞാനൊന്ന് പറഞ്ഞു പോകട്ടെ. പക്ഷെ ചെറുവാടിയില്‍ നിന്നുതന്നെ തുടങ്ങും ഇതും.&lt;br /&gt;&lt;br /&gt;നമ്മള്‍ നടന്നു തുടങ്ങുന്നു. ഈ പാടങ്ങളിലില്ലേ.. . ഇപ്പോഴും  നിങ്ങള്‍ക്ക് മനോഹരമായി തോന്നുന്നത് ഈ ഗ്രാമത്തിന്റെ പ്രത്യേകതകള്‍ കൊണ്ടുതന്നെയാകണം. അല്ലെങ്കില്‍ പണ്ട് കൊയ്ത്ത് പാട്ടുകളും നെല്‍കതിര്‍  കൊത്തി പറക്കുന്ന തത്തകളും അവരുടെ ശബ്ദവും നിറഞ്ഞു നിന്നിരുന്ന ഈ പാടങ്ങള്‍ ഇപ്പോള്‍ വാഴയും കപ്പയും കൃഷിചെയ്യുന്നവയായി മാത്രമല്ലേ നിങ്ങള്‍ കണ്ടത്. പക്ഷെ നഷ്ടപ്പെട്ട ആ നല്ല കാഴ്ചകളുടെ നൊമ്പരം പേറുന്ന എനിക്ക് ആ ഓര്‍മ്മകള്‍ മരിക്കാത്തതാണ്.&lt;br /&gt;&lt;br /&gt;ഇപ്പോള്‍ നമ്മളെ കടന്നു പോയ ആ പെണ്ണില്ലേ. കാരിച്ചി എന്ന അവരായിരുന്നു ഇവിടത്തെ കൊയിത്തുത്സവങ്ങളിലെ നായിക. കൊയ്തെടുത്ത നെല്‍കറ്റകളുമായി  കാരിച്ചിയും കൂട്ടരും നടക്കുന്നതിന്  ഒരു ഫോള്‍ക് ഡാന്‍സിന്റെ താളമുണ്ടായിരുന്നു.നിങ്ങള്‍ പെണ്ണുങ്ങള്‍ ഒക്കെ  കാതില്‍ ഇടുന്ന വല്യ വട്ടത്തിലുള്ള റിംഗ് ഇല്ലേ..? ആ ഫാഷനൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാരിച്ചി ഇന്‍ട്രഡ്യൂസ് ചെയ്തതാ. പക്ഷെ ഇപ്പോഴും അത് തന്നെയാണെന്ന് മാത്രം.  വീടിന്റെ മുമ്പില്‍ നെല്‍കറ്റകള്‍ കുന്നു കൂടുമ്പോള്‍&lt;br /&gt;ഞങ്ങള്‍ കുട്ടികള്‍ക്ക് മറ്റൊരു ഉത്സവകാലം തുടങ്ങും. അതില്‍ കയറി മറിഞ്ഞും അത് കാരണം ശരീരമാകെ  ചൊറിഞ്ഞും  ഓര്‍ക്കാന്‍ രസമുള്ള   കുട്ടിക്കാലം. പത്തായപുരകളില്‍ ഇപ്പോള്‍ നെല്ലുകള്‍ നിറയാറില്ല. പാടമില്ലെങ്കില്‍ പിന്നെ പത്തായപുരയുണ്ടോ.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-xu5o-ywEgfM/TYSGmnkeipI/AAAAAAAAA_s/dCHSp-QUqFs/s1600/aksara.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://3.bp.blogspot.com/-xu5o-ywEgfM/TYSGmnkeipI/AAAAAAAAA_s/dCHSp-QUqFs/s320/aksara.jpg" border="0" alt=""id="BLOGGER_PHOTO_ID_5585737435861387922" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പറഞ്ഞു പറഞു നമ്മള്‍ അടുത്ത ഗ്രാമത്തില്‍ എത്തി. കേട്ടിട്ടുണ്ടോ കൂളിമാട് എന്ന സ്ഥലം. കേരളത്തിലെ  ആദ്യത്തെ സമ്പൂര്‍ണ്ണ പുകവലി വിമുക്ത ഗ്രാമമാണ് ഇത്. ഒരല്പം കുറ്റബോധം ഇതിലൂടെ നടക്കുമ്പോള്‍ എനിക്കും ഇല്ലാതില്ല. പുക വലിക്കില്ല , വാങ്ങില്ല, വിലക്കില്ല ഇവിടെയുള്ളവര്‍. ഈ മാതൃകാ  നേട്ടത്തിന് പിന്നില്‍ ഉത്സാഹിച്ച കുറെ ചെറുപ്പകാര്‍ ഉണ്ടിവിടെ.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-luJSD4wGVts/TYSHI1WjSiI/AAAAAAAAA_0/3J4F3DHPz14/s1600/smoking.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 158px;" src="http://1.bp.blogspot.com/-luJSD4wGVts/TYSHI1WjSiI/AAAAAAAAA_0/3J4F3DHPz1
