Monday, April 12, 2010

ഒരു യാത്രയും കുറെ പൊല്ലാപ്പുകളും

ഒരു വണ്‍ഡേ ടൂര്‍ എന്നൊരു ആശയമുദിച്ചാല്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ഒരൊത്ത്തീര്‍പ്പ് ഫോര്‍മുലയായി സ്വീകരിക്കാറുള്ള സ്ഥലമാണ് ഗോപാല്‍ സ്വാമി പേട്ട. കര്‍ണാടകയില്‍ ഗുണ്ടല്‍പേട്ടക്ക്‌ അടുത്തായി ഒരു ചുരവും കയറിയെത്തുന്ന ഈ സുന്ദരന്‍ ഹില്‍ സ്റ്റേഷന് അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യമാണ് മുതല്‍കൂട്ട്. അവിടെക്കുള്ള ഒരു യാത്രയും അതിനിടയിലെ ചില സംഭവങ്ങളുമാണ് ഞാന്‍ പങ്കുവെക്കുന്നത്.
വയനാടും കഴിഞ്ഞ് വനപാതയിലൂടെ യാത്ര തുടരുമ്പോള്‍ വളരെ ക്ഷീണിതനെന്ന് തോന്നിക്കുന്ന ഒരാള്‍ കൈകാണിച്ചു. ഇരുവശത്തും നിറഞ്ഞ കാടുള്ള ഹൈവേയില്‍ ഒരു അപരിചിതന്റെ വിളി കേള്‍ക്കുന്നതിലെ റിസ്ക്‌ മനസ്സിലാക്കി ഞങ്ങള്‍ വണ്ടി നിര്‍ത്തിയില്ല. പക്ഷെ ഒരു നിലവിളിയായി പിന്തുടര്‍ന്ന ആ ശബ്ദത്തെ അവഗണിക്കാന്‍ ഞങ്ങള്‍ക്കായില്ല. സങ്കഭലം കൂടുതലുള്ള ദൈര്യത്തില്‍ ഞങള്‍ വണ്ടി പിന്നോട്ടെടുത്തു. പുറത്തിറങ്ങിയപ്പോള്‍ "എന്റെ കൂടെ ഒരാളും കൂടെയുണ്ട്" എന്നും പറഞ്ഞു അയാള്‍ ബോധം മറഞ്ഞു വീണു. അപ്രതീക്ഷിതമായ ഈ സംഭവത്തില്‍ അമ്പരന്നെങ്കിലും ഞങ്ങള്‍ മൂന്നുപേര്‍
കാട്ടിലേക്കിറങ്ങി. റോഡിനു ഏകദേശം രണ്ടു മീറ്റര്‍ മാറി തകര്‍ന്ന നിലയില്‍ ഒരു ബൈക്ക് കണ്ടു. തൊട്ടപ്പുറത്ത് രക്തത്തില്‍ കുളിച്ചു ഒരു യുവാവും. പേടിയും അമ്പരപ്പും എല്ലാം കൂടി എന്ത് ചെയ്യണം എന്നറിയാത്ത ഒരവസ്ഥ. ഞങ്ങളുടെ വിളി കേട്ട് ഓടിയെത്തിയ മറ്റു കൂട്ടുകാരും കൂടി താങ്ങി അയാളെ റോഡിലെത്തിച്ചു. മുഖത്ത് വെള്ളം തെളിച്ചപ്പോള്‍ ആദ്യത്തെ ആള്‍ക്ക് ബോധം വീണെങ്കിലും മറ്റേയാളെ കണ്ടപ്പോള്‍ വീണ്ടും പ്രശ്നമായി. അടുത്തെങ്ങും ആശുപത്രി ഇല്ല. തിരിച്ചിവരേയും കൂട്ടി പോവാനുള്ള പരിചയകുറവ്. വണ്ടിക്കകത്തെ സ്ഥലപരിമിതി. കുറച്ചു പേരെ ഒറ്റയ്ക്ക് ഈ കാട്ടുപാതയില്‍ ഇട്ടിട്ടു പോകാനും വയ്യ. തിരിച്ചു വയനാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. നിര്‍ത്തിയവര്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ചു. അപ്പോഴേക്കും മറ്റൊരു ജീപ്പിലെ യാത്രക്കാര്‍ ഞങ്ങളെ സഹായിക്കാന്‍ കൂടി. അവസാനം വളരെ വളരെ നിര്‍ബന്ധത്തിനു ശേഷം ഒരു അംബാസഡര്‍ യാത്രക്കാര്‍ അവരെ കൊണ്ടുപോയി. ഒരു വലിയ സമാധാനം തോന്നിയെങ്കിലും ഒരു ചെറിയ വിഷമം ഇപ്പോഴും ബാക്കിയുണ്ട്. അല്പം നിഘൂടതയും. കാരണം ബോധം തെളിഞ്ഞപ്പോള്‍ അതിലൊരാള്‍ തന്നൊരു മൊബൈല്‍ നമ്പര്‍ ഉണ്ട്. പല പ്രാവിശ്യം വിളിച്ചിട്ടും ആ നമ്പരില്‍ ബന്ധപെടാന്‍ സാധിച്ചിട്ടില്ല. പക്ഷെ ഞാനാശ്വൊസിക്കുന്നു. അവര്‍ രണ്ടുപേരും ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുണ്ടാകും എന്ന്.
അവിടെയും തീര്‍ന്നില്ല ആ യാത്രയിലെ പൊല്ലാപ്പുകള്‍. ഗോപാല്‍ സ്വാമി പേട്ടയില്‍ പോയി മടങ്ങുന്ന വഴിക്കാണ് അടുത്ത പാര. ഒരു ഉള്‍ഗ്രാമത്തിലൂടെ എളുപ്പവഴിക്കു മടങ്ങുമ്പോള്‍ ഒരു കരിമ്പ്‌ ലോറി ഞങ്ങളുടെ വണ്ടിയുടെ ഒരു സൈഡ് മുഴുവനും കൊളുത്തി വലിച്ചു പൊളിച്ചു. സമയം ഇരുട്ടാനും ആകുന്നു. അന്ന് മനസ്സിലാക്കി കര്‍ണാടകക്കാരുടെ തനിരൂപം. എല്ലാ അര്‍ത്ഥത്തിലും ന്യായം ഞങ്ങളോടൊപ്പം ആണെങ്കിലും ഒരുത്തനും സഹായിക്കുന്നില്ല. മാത്രമല്ല ആ ഗ്രാമം മുഴുവന്‍ ഞങ്ങള്‍ക്കെതിര്. അവിടെ കട നടത്തുന്ന ഒരു മലയാളി അല്പം ശ്രമിച്ചുനോക്കി. പക്ഷെ ഇനി തുടര്‍ന്ന് അവിടെതന്നെ നില്‍ക്കണം എന്നതിനാലാവണം അയാള്‍ക്ക്‌ ഒരു പേടിയും. ഞങ്ങളും വിട്ടു കൊടുക്കാന്‍ തയ്യാറായിരുന്നില്ല. പക്ഷെ അത് വഴി മാരുതി കാറില്‍ വന്ന രണ്ടു മലയാളികള്‍. ഗുണ്ടല്‍ പേട്ടയില്‍ കൃഷി നടത്തുന്ന മലപ്പുറത്തുകാരാണ്. അവര്‍ പറഞ്ഞു. "ഇവരോട് കളിക്കാന്‍ നില്‍ക്കേണ്ട. ഒന്നും കിട്ടിയില്ലെങ്കിലും ഇവിടന്നു വേഗം സ്ഥലം വിട്ടോളൂ. നേരം ഇരുട്ടിയാല്‍ നിങ്ങളുടെ പൊടി പോലും ഇവര്‍ വെച്ചേക്കില്ല. പോലീസ് കേസാണെങ്കില്‍ അതിലും വലിയ പൊല്ലാപ്പും ആണ്". ആ പ്രദേശം പരിചയമുള്ള അവരുടെ വാക്കുകളെ ധിക്കരിക്കാന്‍ മാത്രമുള്ള ധൈര്യം അന്നുമില്ല. ഇന്നുമില്ല.
അതുകൊണ്ട് ആ അനുഭവം ഒരു കുറിപ്പായി നിങ്ങളെ പീഡിപ്പിക്കാന്‍ ഞാന്‍ ബാക്കിയായി.
ഈ കുറിപ്പ് ഇഷ്ടപെട്ടെങ്കില്‍ അറിയിക്കുക. ഇനി ഇഷ്ടപെട്ടില്ലെങ്കിലോ, അതും അറിയിക്കണം. കാരണം കൂടുതല്‍ അപകടങ്ങള്‍ ‍ഒഴിവാക്കാം.

Tuesday, April 6, 2010

എന്റേതും മോഷ്ടിക്കാന്‍ ആളുണ്ടോ?

ഇത് ശരിയായ മോഷണമാണെന്ന് ഞാന്‍ പറഞ്ഞിട്ടും അനീഷ്‌ സമ്മതിക്കുന്നില്ല. സ്വന്തമായി അദ്ധേഹത്തിന്റെ വീട്ടില്‍ വെച്ച് രൂപ പ്പെടുത്തിയതാണെന്നും മേലില്‍ ഇതാവര്‍ത്തിക്കരുതെന്നും ഈ മെയിലിനു മറുപടിയായി എന്നെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു അനീഷ്‌.
എനിക്ക് മനസ്സിലാവാത്തത് അതല്ല. ഞാന്‍ ഫെബ്രവരി 24 ന് പോസ്റ്റ്‌ ചെയ്ത സംഭവം അതിന്റെ തലക്കെട്ട്‌ പോലും മാറ്റാതെ മാര്‍ച്ച്‌ പതിനഞ്ചിന് അനീഷിന്റെ ബ്ലോഗില് കാണുന്നു. വള്ളി പുള്ളി വിത്യാസമില്ലാതെ. ഇത്രക്കും സാമ്യം വരുമോ ഒരേ കാര്യം രണ്ടു പേര്‍ എഴുതുമ്പോള്‍?
ഇത് എന്റെ ബ്ലോഗില്‍ വന്നത് സച്ചിന്‍... ഈ പൂച്ചെണ്ടുകള്‍ സ്വീകരിക്കുക

ഇനി അനീഷ്‌ സ്വന്തമായി രൂപപ്പെടുത്തിയ സംഭവം . അതിവിടെ വായിക്കാം.

എന്റെ മെയിലും അതിന് അനീഷിന്റെ മറുപടിയും താഴെ.



അനീഷിന്റെ ബ്ലോഗിന്റെ ഒരു സ്ക്രീന്‍ ഷോട്ട് കൂടി ആവാം. ഒരു വഴിക്ക് പോവല്ലേ.


പ്രിയപ്പെട്ട വായനക്കാര്‍ ഒരു തീര്‍പ്പ് ഉണ്ടാക്കുമല്ലോ?